അടുത്തുള്ളവരെ അകറ്റരുത്
അടുത്തുള്ളവരെ അകറ്റരുത്
അകലെയുള്ള സുഹൃത്തുക്കൾ വർധിക്കുകയും അടുത്തുള്ളവർ അകലുകയൊ, അകറ്റുകയൊ ചെയ്യുന്ന പ്രവണത വർധിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയാ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അകലെയുള്ളത് അടുത്തുകാണാനുള്ള ആധുനിക സംവിധാനങ്ങൾ നമുക്കുണ്ട്. എന്നാൽ അടുത്തുള്ള മാതാപിതാക്കളുടെ വേദന കാണാൻ നമുക്ക് കണ്ണില്ല.

ദൂരെയുള്ള ശബ്ദങ്ങൾ കേൾക്കുന്നവർക്ക് തന്‍റെ ജീവിതപങ്കാളിയുടെ പരാതികൾ കേൾക്കാൻ സാധിക്കുന്നില്ല. അകലെയുള്ള സംഭവങ്ങൾ ലൈവായി അറിയാൻ സാധിക്കുന്ന നമുക്ക് അയൽപക്കത്തെ പ്രയാസങ്ങൾ അറിയാൻ കഴിയുന്നില്ല. അടുത്തുള്ളവരാണ് നമ്മുടെ സഹായത്തിനുണ്ടാകൂ.

അകലെയുള്ള ഫേസ്ബുക്ക് സുഹൃത്തുക്കൾ പലപ്പോഴും നിസഹായരായിരിക്കും. അകലെയുള്ളവരുമായി ബന്ധമുണ്ടാക്കാം; പക്ഷെ അടുത്തുള്ളവരെ അകറ്റി കൊണ്ടാവരുത്.ഏറ്റവും അടുത്തുള്ളവരോട് നല്ല നിലയിൽ ബന്ധം ശക്തിപ്പെടുത്തണമെന്നാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ആശയം.സ്നേഹം ഉള്ളിലൊളിപ്പിക്കാനുള്ളതല്ല; തുറന്ന് പ്രകടിപ്പിക്കണം.

ഒരു വ്യക്തി നബി(സ)യുടെ അരികിലൂടെ നടന്നുവന്നു. അപ്പോൾ പ്രവാചകന്‍റെ‌ അടുക്കൽ മറ്റൊരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹുവിന്‍റെ ദൂതരെ, അല്ലാഹുവാണെ സത്യം. ഈ വ്യക്തിയെ അല്ലാഹുവിന്‍റെ മാർഗത്തിൽ ഞാൻ ഇഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: "അത് നിങ്ങൾ അദ്ദേഹത്തോട് പറഞ്ഞുവോ?' അയാൾ പറഞ്ഞു: "ഇല്ല'. നബി(സ) പറഞ്ഞു: "താങ്കൾ എഴുന്നേറ്റ് അത് പറയുക. നിങ്ങൾക്കിടയിൽ സ്നേഹം ദൃഢമാകും'.

നമ്മുടെ മാതാപിതാക്കൾ, മക്കൾ, അയൽക്കാർ, വേലക്കാർ... തുടങ്ങി എല്ലാവരോടും അടുത്ത ബന്ധം നിലനിർത്താൻ നാം ശ്രദ്ധിക്കണം.അതിഥികളെ ആദരിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിലേക്ക് സോഷ്യൽ മീഡിയയുടെ അമിതോപയോഗം ചെന്നെത്തിയിരിക്കുന്നു. ദൂരെയുള്ളവർക്ക് നമ്മുടെ ന്യൂനതകൾ അറിയാത്തതുകൊണ്ട് പെട്ടെന്ന് ബന്ധം സ്ഥാപിക്കാനാവും. അടുത്തുള്ളവരുമായി ബന്ധം നിലനിർത്താൻ നമ്മുടെ ഉള്ളും പുറവും ഒരു പോലെ വിശുദ്ധമാകണം. അല്ലാഹുവിന്‍റെ മുന്നിൽ നന്നായാൽ എല്ലാവരുടെ മുന്നിലും നാം നല്ലവരായി മാറും. നാം അറിയാതെ നമ്മെ നിരീക്ഷിക്കുന്ന അല്ലാഹുവിലുള്ള വിശ്വാസം വിശുദ്ധ റംസാനിൽ കൂടുതൽ വർധിപ്പിക്കാൻ കഴിയും. ജീവിതത്തിൽ സൂക്ഷ്മത പാലിക്കാൻ കരുത്ത് നേടുകയെന്നതാണ് റംസാനിന്‍റെ ലക്ഷ്യം.


നോമ്പനുഷ്ഠിക്കുന്നതിലൂടെ സാധാരണ ജനതയുടെ വിഷമങ്ങൾ അറിയാനും അവരോട് സഹാനുഭൂതിയുണ്ടാകാനും സാധിക്കും.ഇഫ്താർ സംഗമങ്ങളും, ഫിത്വർ സക്കാത്തിന്‍റെ വിതരണവും സമൂഹത്തെ ചേർത്ത് പിടിക്കാൻ വഴിയൊരുക്കും. സക്കാത്തും സ്വദഖയും പാവങ്ങൾക്ക് തണലാകും. പശ്ചാത്താപത്തിലൂടെ പാപങ്ങളിൽനിന്ന് മുക്തി നേടും. പിണക്കങ്ങൾ അവസാനിപ്പിക്കാനാവും. മറ്റു മത വിശ്വാസികളോട് സഹിഷ്ണുതയോടെ സഹവസിക്കാൻ പരിശീലിക്കും. പെരുന്നാൾ ദിനത്തിൽ പരസ്പര ബന്ധത്തിന്‍റെ‌ ഊഷ്മളത വർധിക്കും. നോമ്പ് കാലം ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും കാലം കൂടിയാണ്.

ടി.കെ.അഷ്‌റഫ്
(വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.