സക്കാത്ത്: നിർബന്ധിത ദാനധർമം
സക്കാത്ത്: നിർബന്ധിത ദാനധർമം
സക്കാത്ത് എന്ന നിർബന്ധിത ദാനധർമത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാം. സ്വർണത്തിനും വെള്ളിക്കും സക്കാത്ത് നൽകാൻ ഖുർആനും സുന്നത്തും നിർദേശിക്കുന്നുണ്ട്. എന്നാൽ ഇന്ന് പലപ്പോഴും വെള്ളിയും സ്വർണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറൻസി നോട്ടുകൾ ഇറക്കിയിരിക്കുകയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാൻ സാധിക്കും. അതിനാൽ കറൻസികൾക്കും സക്കാത്ത് നൽകണം.

20 മിസ്കാൽ (85 ഗ്രാം) സ്വർണം ഒരാളുടെ അധീനതയിൽ ഒരു വർഷം കെട്ടിക്കിടന്നാൽ അതിന്‍റെ രണ്ടര ശതമാനം സക്കാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങൾക്കും സക്കാത്ത് നൽകണം. എന്നാൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ നിർമിച്ചതാണെങ്കിൽ, അതു പതിവിൽ കവിഞ്ഞതല്ലെങ്കിൽ സക്കാത്ത് നൽകേണ്ടതില്ല. 200 ദിർഹം (595 ഗ്രാം) വെള്ളിയുണ്ടായാൽ അതും സക്കാത്ത് നിർബന്ധമാകാൻ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂർത്തിയായാൽ ഇതിനും രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം. ഇടയ്ക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താൽ സക്കാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 28,000 രൂപ) കൈവശം വയ്ക്കുന്പോഴാണ് കറൻസി നോട്ടിന് സക്കാത്ത് നിർബന്ധമാകുക.

ഇന്ന് വെള്ളി, സ്വർണങ്ങളേക്കാൾ ആളുകൾ കൈവശംവയ്ക്കുന്നത് കറൻസിയാണ്. പ്രൊവിഡന്‍റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം.. ഇങ്ങനെ പല തരത്തിലും ആളുകൾക്ക് സന്പാദ്യമുണ്ട്. ഇവ സക്കാത്ത് നൽകാനുള്ള തുകയായ (ഏകദേശം 28,000 രൂപ) എത്തിക്കഴിഞ്ഞാൽ സക്കാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വർഷം പൂർത്തിയാകുന്നതിന് മുന്പ് എടുത്തു ഉപയോഗിച്ചുപോയില്ലെങ്കിൽ അതിന് സക്കാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്‍റെ കുറിയിടപാടുകൾ ഇന്ന് നാട്ടിൻപുറത്ത് പോലും സർവസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാൽ സക്കാത്തില്ല. സക്കാത്തിന്‍റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂർത്തിയായാൽ കുറിയിടപാടുകാരനും സക്കാത്ത് കൊടുക്കണം.


കടമായി കൊടുത്ത പണത്തിനും സക്കാത്ത് നിർബന്ധമാണ്. വാങ്ങിയത് അടച്ചുതീർക്കാൻ പ്രയാസമില്ലാത്ത മുതലാളിയാണെങ്കിൽ കൊല്ലം തികഞ്ഞാൽ അയാൾ തന്നില്ലെങ്കിലും ഉടമ സക്കാത്ത് കൊടുക്കണം. പാവപ്പെട്ടവന്‍റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കിൽ തിരിച്ചു ലഭിച്ചതിനു ശേഷം സക്കാത്ത് നൽകിയാലും മതി.

റഹ്മത്തുല്ലാഹ് സഖാഫി എളമരം
(എസ് വൈഎസ് സംസ്ഥാന സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.