നമുക്കും അൻസ്വാറുകളാകാം
നമുക്കും അൻസ്വാറുകളാകാം
മക്കയിൽനിന്നും മദീനയിലേക്കുള്ള പലായനമാണ് ഹിജ്റ. വിശ്വാസ സംരക്ഷണത്തിനുവേണ്ടി മുഹമ്മദ് നബി(സ)യും അനുചരരും നടത്തിയ ഈ യാത്ര ചരിത്രത്തിലെ അതുല്യമായ യാത്രകളിലൊന്നാണ്. ജനിച്ച നാട്ടിൽനിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ ഇറങ്ങി പുറപ്പെട്ടപ്പോൾ ജീവിതകാലം മുഴുവനും സന്പാദിച്ചതെല്ലാമാണ് അവർക്ക് നഷ്ടമായത്.

വീടും കൃഷിയിടവും സ്വന്തമായുള്ളവർക്കെല്ലാം അതുപേക്ഷിക്കേണ്ടി വന്നു. ചിലർക്ക് കുടുംബത്തെ വേർപിരിയേണ്ടിവന്നു. പ്രവാചകാനുചരൻ അബൂസലമ(റ) മക്കയിൽനിന്നും മദീനയിലെത്തിയപ്പോൾ ഭാര്യയും കുഞ്ഞും നഷ്ടമായി. വഴിയിൽ ശത്രുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു അവരെ. മക്കയിലെ പേരുകേട്ട പണക്കാരനായിരുന്ന സുഹയ്ബു റൂമി(റ) മദീനയിലെത്തിയപ്പോൾ ബാക്കിയായത് ഉടുതുണി മാത്രം. മക്കയിലെ വലിയ വീടായിരുന്നു അബ്ദുറഹ്‌മാൻ ഇബ്നു ഒൗഫിന്‍റേത്. അതുപേക്ഷിച്ചാണ് അദ്ദേഹം മദീനയിലെത്തിയത്.

ഇവ്വിധം വിശ്വാസ സംരക്ഷണത്തിനുവേണ്ടി ദാരിദ്ര്യത്തേയും അനാഥത്വത്തേയും ഏറ്റുവാങ്ങിയ മക്കാ സ്വദേശികളെ മദീന സ്വീകരിച്ചത് സാഹോദര്യത്തിന്‍റെ മനോഹരമായ മാതൃകകൾ ബാക്കിവച്ചായിരുന്നു. ഇരുനില വീടുള്ളവർ ഒരു നില തന്‍റെ അതിഥിക്കായി മാറ്റിവച്ചു. അബൂഅയൂബുൽ അൻസ്വാരി (റ)യുടെ രണ്ടുനില വീടിന്‍റെ ഒരുനില പ്രവാചകൻ മുഹമ്മദ് (സ)യ്ക്ക് തീറെഴുതി അദ്ദേഹവും കുടുംബവും ഒരു നിലയിലേക്കൊതുങ്ങി.


സഅദ് ബ്നു റബീഅ(റ) തന്‍റെ സന്പാദ്യത്തിന്‍റെ നേർപകുതി തന്‍റെ അതിഥിയായെത്തിയ അബ്ദുറഹ്‌മാൻ ഇബ്നു ഒൗഫിന് നൽകാമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല , രണ്ട് ഭാര്യമാരുള്ള സഅദ്(റ) അവരിൽ ആരെയാണോ അബ്ദുറഹ്‌മാന് ഇഷ്ടമാകുന്നത് അവളെ വിവാഹമോചനം ചെയ്യാമെന്നും അബ്ദുറഹ്‌മാന് വിവാഹം ചെയ്യാൻ അവസരമുണ്ടാക്കാമെന്നും വാഗ്ദാനം ചെയ്തു. രണ്ടും അബ്ദുറഹ്‌മാൻ ഇബ്നു ഒൗഫ് നിരസിച്ചു.

അഭയാർഥികളായി തങ്ങളിലേക്കെത്തിയ മക്കക്കാരെ മദീന നിവാസികൾ സ്വീകരിച്ച് സംരക്ഷിച്ചപോലെ ആരും ആരേയും സംരക്ഷിച്ചുകാണില്ല. അതുകൊണ്ട് ചരിത്രം അവരെ അൻസ്വാറുകൾ അഥവാ സഹായികൾ എന്ന് വിളിക്കുന്നു. സ്വാർഥതയുടെ ഈ കലികാലത്ത് അപരന്‍റെ പ്രയാസം തീർക്കാൻ സ്വയം സമർപ്പിതരാകാൻ എത്ര പേർക്ക് സാധിക്കും. ചുറ്റിലും അനാഥരും അഗതികളും ആരെയോ കാത്ത് സ്വപ്നം നെയ്യുന്പോൾ റംസാന്‍റെ ഈ അനുഗ്രഹവർഷത്തിനിടയിൽ നമുക്കും അൻസ്വാറുകളായിക്കൂടെ.

എം.ടി. ശിഹാബുദ്ദീൻ സഖാഫി
(വൈസ് പ്രസിഡന്‍റ്, എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.