വ്രതം ആത്മവിശുദ്ധിക്ക്
വ്രതം ആത്മവിശുദ്ധിക്ക്
എന്തിനുവേണ്ടിയാണ് നോന്പ് ഒരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധാർഹമാണ്. ഏതൊരു ആരാധനാകർമത്തിന്‍റെയും ആത്യന്തിക ലക്ഷ്യം മരണാനന്തര ജീവിതം വിജയപ്രദമാവുകയും സ്വർഗപ്രവേശം ലഭിക്കുകയും ചെയ്യുക എന്നതാണ്. നോന്പിന്‍റെ കാര്യത്തിലും അങ്ങനെതന്നെ. നബി(സ) പറയുന്നു: ""സ്വർഗത്തിന് റയ്യാൻ എന്ന ഒരു കവാടമുണ്ട്. ഉയിർത്തെഴുന്നേൽപ്പു നാളിൽ നോന്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല. "നോന്പുകാർ എവിടെ‍‍?' എന്ന ചോദ്യമുണ്ടാകും. അപ്പോൾ അവർ എഴുന്നേറ്റുവരും. മറ്റാരും അതുവഴി പ്രവേശിക്കില്ല. നോന്പുകാർ പ്രവേശിച്ചുകഴിഞ്ഞാൽ വാതിൽ അടയ്ക്കപ്പെടും. (ബുഖാരി)

സ്വർഗപ്രവേശനത്തിന് തടസമായി നിൽക്കുന്നത് മനുഷ്യരുടെ തിന്മകളും പാപപങ്കിലമായ ജീവിതവുമാണല്ലോ. ആത്മാർഥമായ വ്രതമെടുക്കുന്നതിലൂടെ ഈ തടസം നീങ്ങുന്നതാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. റംസാൻ മാസത്തിൽ ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താൽ അയാളുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് (ബുഖാരി) അവിടുന്ന് ഉണർത്തുകയുണ്ടായി.

നോന്പുകാരന്‍റെ ശരീരാവയവങ്ങൾ മുഴുവൻ വ്രതത്തിലായിരിക്കണം. നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളിൽനിന്നു നോന്പുകാർ വിട്ടുനിൽക്കണം. സ്വന്തം സഹോദരന്‍റെ പച്ചമാംസം കഴിക്കുന്നതിനു തുല്യമാണ് പരദൂഷണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യമനസിന്‍റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിനു വേണ്ടി സമർപ്പിക്കുന്ന തീവ്രപരിശീലനം കൂടിയാണ് വ്രതം. ദേഹേച്ഛകൾക്ക് വിലങ്ങിടാത്തതിന്‍റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ അനുദിനം പ്രത്യക്ഷമാണ്. സ്വഗൃഹത്തിൽ അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും സുലഭമായിരിക്കുന്പോഴും അല്ലാഹുവിന്‍റെ കൽപ്പനയ്ക്ക് വിധേയമായി വിശപ്പും ദാഹവും മാറ്റിവച്ച് പ്രഭാതം മുതൽ പ്രദോഷം വരെ വിശ്വാസി സ്വയം നിയന്ത്രിക്കുന്നു. എത്ര വലിയ സന്പന്നനാണെങ്കിലും പാവപ്പെട്ടവന്‍റെ വിശപ്പിന്‍റെ രുചി ഇതിലൂടെ അറിയുന്നു. പട്ടിണിക്കെതിരെയുള്ള ധാർമിക പോരാട്ടത്തിന് ഇതവർക്ക് ശക്തിയേകും.


അല്ലാഹു മനുഷ്യനു കനിഞ്ഞുനൽകിയ സന്പത്തിൽ മറ്റു സഹോദരൻമാർക്കും അവകാശമുണ്ട്. അത് കൊടുത്തുവീട്ടാനാണ് പ്രപഞ്ചനാഥൻ സകാത്ത് നിർബന്ധമാക്കിയത്. പാവപ്പെട്ടവന്‍റെ അവകാശവും ധനവുമായ സകാത്ത് സ്വന്തം സന്പത്തിൽനിന്നു നൽകാൻ എല്ലാവരും തയാറായാൽ സമൂഹത്തെ ദാരിദ്ര്യ ത്തിൽനിന്നു കരകയറ്റാനാകും. അയൽവാസി പട്ടിണി കിടക്കുന്പോൾ വയറുനിറച്ച് കഴിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന പ്രവാചകവാക്യം ഏതു മതവിഭാഗത്തിൽപ്പെട്ടവരായാലും മനുഷ്യത്വപരമായി എല്ലാവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ ഇസ്‌ലാം മതമൈത്രിയും ഉൗട്ടിയുറപ്പിക്കുന്നു.‌

കൂടുതൽ പ്രാർഥനാനിരതമാകേണ്ട സമയമാണ് റംസാൻ. മനുഷ്യരുടെ രക്ഷാകവചമായാണ് നോന്പിനെ കാണേണ്ടത്. നല്ലകാര്യങ്ങൾ ചെയ്യുന്പോൾ മറ്റു മാസങ്ങളേക്കാൾ അനേകായിരം ഇരട്ടി പ്രതിഫലം ലഭ്യമാവും. രാത്രിയിൽ കൂടുതൽ നിസ്കരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. പ്രവാചകൻമാരെ പരീക്ഷിച്ചതുപോലെ അല്ലാഹു നോന്പിലൂടെ നമ്മെയും പരീക്ഷിക്കും. അതിൽ വിജയിക്കാൻ നാം തയാറെടുക്കണം. റംസാന്‍റെ ദിനരാത്രങ്ങളിലൂടെ ഒരു പുതുജീവിതത്തിലേക്ക് സഞ്ചരിക്കാൻ നമുക്ക് അവസരമൊരുങ്ങട്ടെ.

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
(ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.