സഹകരണത്തിന്‍റെ റംസാൻ
സഹകരണത്തിന്‍റെ റംസാൻ
റംസാനിനെ സഹകരണത്തിന്‍റെ മാസമെന്ന് നബി(സ്വ) വിശേഷിപ്പിച്ചു കാണാം. അതിന്‍റെ പ്രകടമായ അടയാളങ്ങൾ ഈ മാസത്തിൽ നമുക്ക് കാണാനാകുന്നു. ഉദാരമതികൾ കൂടുതൽ ദാനസന്നദ്ധത കാണിക്കുന്ന മാസമാണിത്. പിശുക്കന്മാരും അൽപ്പമൊക്കെ ചെലവഴിച്ചെന്നിരിക്കും. നോന്പ് തുറപ്പിച്ചും അല്ലാതെയും ഭക്ഷണം നൽകുന്നു. ജീവിതാവശ്യങ്ങൾ പരസ്പരം പൂർത്തീകരിക്കുന്നു. പാവപ്പെട്ടവന് സഹായമെത്തിക്കുന്ന റിലീഫുകളും സാന്ത്വന സേവന പ്രവർത്തനങ്ങളും സജീവമാകുന്നു. ഇങ്ങനെയെല്ലാം ഇസ്ലാമിക സമൂഹത്തിന്‍റെ എപ്പോഴത്തെയും ജീവിത സംസ്കാരത്തെ പുനഃസൃഷ്ടിക്കുന്ന കാലമായിരിക്കുന്നു റംസാൻ. നബി(സ്വ) എല്ലായ്പോഴും അത്യുദാരനായിരുന്നു. എന്നാൽ റംസാൻ മാസത്തിൽ അവിടുന്ന് ധാരാളമായി ദാനം ചെയ്തിരുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. പ്രാർഥന വിശ്വാസിയുടെ രക്ഷാമാർഗമാണ്.

തന്‍റെ നാഥന്‍റെ മുന്നിൽ വിധേയത്വം കൂടുതൽ പ്രകടിപ്പിക്കപ്പെടുന്ന രംഗമാണ് പ്രാർഥനാവേള. കാരണം ഒരു കാര്യസാധ്യത്തെയോ ലക്ഷ്യപ്രാപ്തിയെയോ മുന്പിൽ കണ്ടാണ് നാം പ്രാർഥന നടത്തുക. അതിനാൽ തന്നെ പരമാവധി ആത്മാർഥമായിരിക്കുമത്. റംസാനിനെയും നോന്പിനെയും കുറിച്ച് പറഞ്ഞ ഉടനെയാണ് പ്രാർഥനയ്ക്കുത്തരം നൽകുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്. പ്രാർഥന പൊതുവിൽ പുണ്യകർമമാണ്. കാര്യങ്ങൾ സാധിക്കുക എന്നത് മറ്റൊരു ഫലം. റംസാൻ മാസത്തിലെ അനുകൂല സാഹചര്യം പ്രാർഥനയിൽ വർധനവുണ്ടാക്കുന്നു. പ്രാർഥനയ്ക്കുത്തരമായും അതിന്‍റെ മുന്നുപാധികളായും പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും റംസാൻ മാസത്തിൽ പ്രത്യേക പുണ്യങ്ങൾ നേടിത്തരുന്നവയാണ്. പാപം പൊറുക്കാനും നന്മ കൾക്ക് സൗകര്യമുണ്ടാകാനും തിന്മകളിൽ നിന്ന് കാവലാവാനും തുടങ്ങി ആത്മീയവും ഐഹികവുമായ കാര്യങ്ങൾക്കായി പ്രാർഥന നടത്തേണ്ട കാലമത്രെ പുണ്യ റംസാൻ.


പ്രതിഫലങ്ങൾ ഗുണീഭവിക്കുന്ന കാലവുമാണിത്. സുന്നത്തായ കർമത്തിന് ഫർളിന്‍റെ പ്രതിഫലം നൽകപ്പെടുന്നു. ഫർളിനാകട്ടെ എഴുപതിരട്ടിയാണു പ്രതിഫലം. റംസാനിലെ ഉംറക്ക് ഹജ്ജിന്‍റെ പ്രതിഫലമുണ്ടെന്നും നബി(സ്വ)യോടൊപ്പം ഹജ്ജ് ചെയ്ത പ്രതിഫലമുണ്ടെന്നും ഹദീസിൽ വന്നിട്ടുണ്ട്. പ്രതിഫലത്തിൽ ഹജ്ജിനോളമെത്തുമെങ്കിലും ഹജ്ജിനു പകരമാവില്ലെന്ന് ഓർക്കുക. ഫർള് വീടണമെങ്കിൽ ഹജ്ജ് ചെയ്യുക തന്നെ വേണം. റംസാൻ മാസത്തിൽ ഒരു തസ്ബീഹ് ചൊല്ലിയാൽ ആയിരം തസ്ബീഹിന് സമാനമായ പ്രതിഫലം നേടിത്തരുമെന്നും മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്. റംസാൻ മാസമെത്തിയാൽ സ്വർഗവാതിലുകൾ തുറക്കുകയും നരകവാതിലുകൾ അടയ്ക്കുകയും പിശാചിനെ ബന്ധിക്കുകയും ചെയ്യുന്നു’ (ബുഖാരി, മുസ്ലിം) എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.