വ്രതം വിശ്വാസിയുടെ അനുഗ്രഹം
വ്രതം വിശ്വാസിയുടെ അനുഗ്രഹം
വ്രതം വിശ്വാസിക്ക് ഒരനുഗ്രഹമാണ്. ശരീരത്തെയും മനസിനെയും ഒരുപോലെ സംസ്‌കരിക്കാന്‍ കഴിയുന്നു എന്നതാണ് വ്രതത്തിന്‍റെ പ്രത്യേകത. ഭൗതികവും ആത്മീയവുമായ രണ്ട് തലങ്ങളാണ് വ്രതത്തിനുള്ളത്.

റംസാന്‍ നോമ്പ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു പരിശീലനമാണ്. വരാന്‍ പോകുന്ന പതിനൊന്ന് മാസത്തേക്കുള്ള പരിശീലനം, ക്ഷമ, സഹനം, കാരുണ്യം, ദയ എന്നിങ്ങനെയുള്ള സ്വഭാവ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും ക്രോധം, പക, അസൂയ, പരദൂഷണം തുടങ്ങിയ മോശമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒരു മാസത്തെ വ്രതാനുഷ്ഠാനം കൊണ്ട് വിശ്വാസി നേടിയെടുക്കേണ്ടതുണ്ട്.

ശരീരത്തെയും മനസിനെയും സംസ്‌കരിച്ചെടുക്കാന്‍ വ്രതാനുഷ്ഠാനം വിശ്വാസിയെ പാകപ്പെടുത്തുന്നു. വികാരത്തെ പിടിച്ചുനിര്‍ത്താന്‍ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ വിശ്വാസിക്ക് സാധിക്കും. വ്രതം ഒരു പരിചയാണ്.

റംസാന്‍ മാസത്തിലെ വ്രതത്തിലൂടെ ആത്മാവിനെയും ശരീരത്തെയും സംസ്‌കരിച്ചെടുക്കുക വഴി സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് വ്രതം വൃഥാവിലല്ലാതെയാവുന്നത്. വ്രതമനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ശാരീരികമായി പല മാറ്റങ്ങളും ഉണ്ടാവുന്നു.

ശരീരത്തിനകത്ത് അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ സാധിക്കുന്നു. വ്രതം എടുത്ത ഒരാളുടെ ശരീരം പതിനൊന്ന് മണിക്കൂര്‍ കഴിഞ്ഞാല്‍ ഒരു പ്രത്യേക ഊര്‍ജം കുടലില്‍ നിന്ന് ധമനികളിലേക്ക് പകരുകയും അതുവഴി ഉന്‍മേഷവാനാവുകയും ഒരു പ്രത്യേക അനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലെ ജീര്‍ണതകളെ പുറന്തള്ളി ശരീര ശുദ്ധി കൈവരുന്നു എന്നത് റംസാന്‍ മാസത്തിലെ നോമ്പിന്‍റെ വലിയ പ്രത്യേകതയാണ്.


കാരുണ്യത്തിന്‍റെ മാസമാണ് റംസാന്‍. സഹജീവികളോട് കാരുണ്യം കാണിക്കാന്‍ കഴിയുകയും സഹവര്‍ത്തിത്വത്തിലൂടെ ഉത്തമമായ ബന്ധം പുലര്‍ത്തുകവഴി സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മയില്‍നിന്ന് പിന്തിരിയുവാനും നന്മയിലധിഷ്ഠിതമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഒരു യഥാര്‍ഥ നോമ്പുകാരന് സാധിക്കേണ്ടതുണ്ട്. പാവപ്പെട്ടവന്‍റെ അവകാശമായ സക്കാത്ത് അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കേണ്ടത് ഒരു മുസ്‌ലിമിന്‍റെ ബാധ്യതയാണ്.

റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശരീരവും മനസും പാകപ്പെടുത്തി സമൂഹത്തില്‍ സത്യത്തിന്‍റെയും നീതിയുടെയും പക്ഷത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാനും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കാവലാളാവാനും നോമ്പുകാരന് കഴിഞ്ഞാല്‍ റംസാന്‍ വ്രതം അര്‍ത്ഥവത്തായി എന്ന് മനസിലാക്കാം. റംസാന്‍ വ്രതത്തിലൂടെ വിശ്വാസിക്ക് ദൈവത്തിന്‍റെ കാരുണ്യം ലഭിക്കുകയും ആത്മ സംതൃപ്തി പൂണ്ട് സായുജ്യമടയാന്‍ സാധിക്കുകയും ചെയ്യുന്നു എന്നത് ഏറ്റവും വലിയ പുണ്യമാണ്.

അഷ്‌റഫ് പുറവൂര്‍
(ഐഎന്‍എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്‍റ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.