സകാത്ത് പാവങ്ങളുടെ അവകാശം
സകാത്ത് പാവങ്ങളുടെ അവകാശം
ഇസ്‌‌ലാമിന്‍റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. വിശ്വാസിയെ വിമലീകരിക്കുന്നതിൽ വ്രതാനുഷ്ഠാനത്തിന് വലിയ പങ്കുള്ളതു പോലെ തന്നെ സകാത്തിനും മുഖ്യപങ്കാണുള്ളത്.

സകാത്തിലൂടെ സാന്പത്തിക ഭദ്രതയുള്ളവരുടെ സന്പാദ്യത്തിൽനിന്ന് രണ്ടര ശതമാനം ശേഖരിച്ച് അവശവിഭാഗങ്ങളുടെ ക്ഷേമത്തിനു വിനിയോഗിക്കുന്നു. സകാത്ത് സംഘടിതമായി ശേഖരിച്ച് അർഹതപ്പെട്ടവർക്ക് നൽകുന്ന സകാത്ത് കമ്മിറ്റികൾ ഇന്നു സജീവമായുണ്ട്. സന്പത്തിന്‍റെ എട്ടിനങ്ങളിൽ നിശ്ചിത അളവ് (നിസാബ്) പൂർത്തിയാകുന്പോൾ ചില നിബന്ധനകൾക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങൾക്ക് നൽകുന്നതിനായി ഇസ്‌‌ലാം നിയമമാക്കിയ ദാന പദ്ധതി കൂടിയാണ് സകാത്ത്.

സകാത്ത് എന്ന പദത്തിന്‍റെ ഭാഷാർഥം ശുദ്ധീകരണമെന്നാണ്. മാനസികവും ശാരീരികവുമായ രണ്ടു തരം ശുദ്ധീകരണവും സാധ്യമാക്കാൻ സകാത്തിന് കഴിയുന്നു. അധ്വാനം നമ്മുടേതെങ്കിലും ഉല്പാദനം ദൈവീകമാണ്. സകാത്ത് നൽകാത്തവന് കഠിനശിക്ഷയുള്ളതായി ഇസ്‌‌ലാം പഠിപ്പിക്കുന്നു. സകാത്ത് പാവങ്ങളുടെ അവകാശമാണ്. സകാത്ത് നൽകിയത് മറ്റുള്ളവരോട് പൊങ്ങച്ചമായി പറഞ്ഞുനടന്ന് പുണ്യം പാഴാക്കരുതെന്നും ഇസ്‌‌ലാം പഠിപ്പിക്കുന്നുണ്ട്.


ചോദിച്ച് വരുന്നവനേക്കാളും അർഹരെ കണ്ടെത്തി നൽകേണ്ട ഒന്നാണ് സകാത്ത്. ഏറ്റവും അടുത്ത ബന്ധുക്കളെ ഇതിന് പരിഗണിക്കേണ്ടതാണ്. സകാത്ത് നൽകുവാൻ വിസമ്മതിക്കുന്നവരോട് സമരം നടത്താൻ പ്രവാചകൻ ആവശ്യപ്പെടുന്നു. സ്വർണം, വെള്ളി, ഭക്ഷ്യധാന്യം, ആടുമാടുകൾ എന്നിവയ്ക്കും സകാത്ത് കൊടുക്കണം. സകാത്ത് സ്വീകരിക്കുന്നവർ അതിനെ ദുർവ്യയം ചെയ്യുന്നതിനെ ഇസ്‌‌ലാം ഇഷ്ടപ്പെടുന്നില്ല.

സകാത്തും സ്വദഖയും രണ്ടും രണ്ടാണ്. സകാത്ത് നിർബന്ധ ദാനവും സ്വദഖ ഐഛീകവുമാണ്. ചിലർ ദാന ധർമ്മമായ സ്വദഖയെ സകാത്തായി തെറ്റിദ്ധരിക്കുന്നുണ്ട്.

നാസർ മുണ്ടക്കയം
ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്‍റ്,
യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.