റംസാന്‍ രഞ്ജിപ്പുകള്‍ക്കാകട്ടെ
റംസാന്‍ രഞ്ജിപ്പുകള്‍ക്കാകട്ടെ
സഹജീവിസ്‌നേഹത്തിന്‍റെ ഉത്തമ സന്ദേശം നല്‍കുന്ന മാസമാണല്ലോ റംസാന്‍. തര്‍ക്കപരിഹാരങ്ങള്‍ക്കും യോജിപ്പിനും പ്രത്യേകസ്ഥാനമുണ്ട്. സാമൂഹികമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. വ്യക്തികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അവ പരിഹരിക്കാന്‍ സമയോചിതമായി ഇടപെടുന്നത് ആരാധനകളേക്കാള്‍ പുണ്യമുള്ള കാര്യമാണെന്ന് തിരുനബി (സ) പഠിപ്പിച്ചു.

ഒരിക്കല്‍ നമസ്‌കാരം, വ്രതം, ദാനം എന്നിവയേക്കാള്‍ ശ്രേഷ്ഠമായ കര്‍മത്തെക്കുറിച്ച് പറഞ്ഞുതരട്ടെ എന്ന് അനുചരരോട് പ്രവാചകന്‍ ചോദിച്ചു. അതേയെന്ന് പറഞ്ഞ അനുചരന്മാരോട് പറഞ്ഞത് ‘രണ്ട് ആളുകള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതാണ് ആ പുണ്യകര്‍മം' എന്നായിരുന്നു.

അപരരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കരുത്. തന്നെപ്പോലെ തന്നെ അപരനും അഭിമാനവും വിലയുമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അവമതിക്കാന്‍ വ്യക്തികള്‍ തുനിയില്ല.

മറ്റുള്ളവരെ ചീത്തവിളിക്കുകയും അക്രമിക്കുകയും ചെയ്തവരുടെ ആരാധനകള്‍ ദൈവസന്നിധിയില്‍ നിഷ്പ്രഭമായിപ്പോകുമെന്നും അവരുടെ ആരാധനകളുടെ പുണ്യമെല്ലാം ഇരകള്‍ക്കു കൈമാറ്റം ചെയ്യപ്പെടുമെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍
(ട്രഷറര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.