Tax
വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഇഷ്ടമുള്ള നിരക്ക് തെരഞ്ഞെടുക്ക
വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും  ഇഷ്ടമുള്ള നിരക്ക് തെരഞ്ഞെടുക്ക
2020ലെ ബജറ്റ് അനുസരിച്ച് ആദായനികുതി നിയമത്തിൽ പുതുതായി 115 ബിഎസി എന്നൊരു വകുപ്പുകൂട്ടിച്ചേർത്ത്, വ്യക്തികൾക്കും ഹിന്ദു കൂട്ടുകുടുംബങ്ങൾക്കും മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ചില കിഴിവുകൾ ഉപയോഗപ്പെടുത്താതെ, 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, കുറഞ്ഞ നിരക്ക് ഏർപ്പെടുത്തി.

ഇതു നികുതിദായകന്‍റെ ഇഷ്ടം അനുസരിച്ച് തെരഞ്ഞെടുക്കാം. പഴയ നിരക്കിൽ ആനുകൂല്യങ്ങൾ എടുത്ത്, നികുതി അടയ്ക്കുന്നതിന് താത്പര്യമുള്ളവർക്ക് അതു തെരഞ്ഞെടുക്കാം. 2019ൽ പാസാക്കിയ ഇടക്കാല ബജറ്റ് അനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ നികുതി ഒഴിവ് എല്ലാവർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകൾ 2020-21 സാന്പത്തികവർഷം മുതൽ പ്രാബല്യത്തിലായി.

ഇതനുസരിച്ച് 15 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള ഒരു വ്യക്തിക്കു മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു കിഴിവും എടുക്കാതെയാണെങ്കിൽ പുതിയ നികുതിനിരക്കിൽ നാലു ശതമാനം സെസുൾപ്പെടെ വരുന്നത് 1,95,000 രൂപയാണെങ്കിൽ പഴയനിരക്കിൽ അതു 2,73,000 രൂപയാണ് എന്നു കാണാം. അതായത്, ആദായനികുതിയിൽ അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിൽ 78,000 രൂപയുടെ കുറവ് ആദായനികുതിയിൽ അനുവദിക്കപ്പെടും.

പുതിയ നിരക്കെടുത്താൽ ഇല്ലാതാകുന്ന കിഴിവുകൾ

ആദായനികുതി നിയമത്തിൽ ആകെ നൂറിനടുത്ത് കിഴിവുകൾ വിവിധ തരം നികുതിദായകർക്ക് അനുവദിച്ചിട്ടുണ്ട്. അവയിൽ 70 എണ്ണവും പുതിയ നിരക്ക് എടുക്കുന്നവർക്ക് അപ്രാപ്യമാവും. അതനുസരിച്ച് അപ്രാപ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകൾ ഇവയാണ്.

1. സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ, പ്രൊഫഷണൽ ടാക്സ് (ശന്പളക്കാർക്ക്)
2. ഇൻഷുറൻസിനും ഹൗസിംഗ് ലോണിന്‍റെ തിരിച്ചടവിനും കുട്ടികളുടെ ട്യൂഷൻ ഫീസിനും മറ്റും 80 സി വകുപ്പനുസരിച്ച് ലഭിച്ചിരുന്ന കിഴിവ് (പരമാവധി 1,50,000- രൂപ)
3. ഹൗസിംഗ് ലോണിന്‍റെ പലിശ (പരമാവധി 2 ലക്ഷം രൂപ)
4. മെഡിക്ലെയിം പോളിസികൾ
5.വിദ്യാഭ്യാസ ലോണുകളുടെ പലിശ
6. മെഡിക്കൽ ചെലവുകൾ
7. ആശ്രിതരുടെ മെഡിക്കൽ ചെലവുകൾ
8. ചില നിർദിഷ്ട ഹൗസിംഗ് ലോണുകൾക്ക് അനുവദിച്ചിരിക്കുന്ന പലിശയുടെ കിഴിവ്
9. ഇലക്‌ട്രിക് വാഹനം വാങ്ങുന്നതിന് എടുത്ത വായ്പയുടെ പലിശ
10. സംഭാവനകൾക്കു ലഭിച്ചിരുന്ന കിഴിവുകൾ
11. വീട്ടുവാടകയ്ക്കു ലഭിച്ചിരുന്ന കിഴിവുകൾ

അനുവദിക്കുന്ന കിഴിവുകൾ

1. അംഗപരിമിതർക്ക് നൽകപ്പെടുന്ന ട്രാൻസ്പോർട്ട് അലവൻസ്
2.ജോലി സംബന്ധമായി ഉണ്ടാകുന്ന യാത്രച്ചെലവിനായി നൽകപ്പെടുന്ന തുക
3. ജോലി സ്ഥലത്തുനിന്നും സ്ഥലംമാറ്റം ലഭിക്കുന്പോൾ തത്സംബന്ധമായി ഉണ്ടാവുന്ന ചെലവുകൾക്കായി ലഭിക്കുന്ന തുക.
4. പുതിയ ജോലിക്കാരുടെ നിയമനംമൂലം തൊഴിലുടമയ്ക്ക്
80 ജെജെഎഎ പ്രകാരം ലഭിക്കുന്ന ആനുകൂല്യം.
5. പെൻഷൻ സ്കീമിലേക്ക് തൊഴിലുടമ നൽകുന്ന തുക
80 സിസിഡി (2) അനുസരിച്ച് ലഭിക്കുന്ന കിഴിവ്
6. സാധാരണയായി ലഭിക്കുന്ന തേയ്മാനക്കിഴിവ്