Tax
ആദ്യഗഡു 15നു മുന്പ്
ആദ്യഗഡു 15നു മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതിബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം. എന്നാൽ, റെസിഡന്‍റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ്‍ റെസിഡന്‍റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർ ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിലും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം.

2018-19 സാന്പത്തികവർഷത്തെ മുൻകൂർ ആദായനികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. 2018-19 സാന്പത്തികവർഷം അടയ്ക്കേണ്ട തീയതിയും വിവരങ്ങളും ചുവടെ ചേർക്കുന്നു.



ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം: ഒരു നികുതിദായകന്‍റെ 2018-19 സാന്പത്തികവർഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു എന്നു വിചാരിക്കുക. അദ്ദേഹം 2018 ജൂണ്‍ 15നു മുന്പ് 15,000 രൂപ ആദ്യഗഡുവായി മുൻകൂർ നികുതി അടയ്ക്കണം. ഓഗസ്റ്റിൽ അദ്ദേഹത്തിന്‍റെ വരുമാനത്തിൽനിന്ന് 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നു എന്നും കരുതുക. സെപ്റ്റംബർ 15ന് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ഗഡു എത്രയാണെന്ന് നോക്കാം. ആകെ നികുതിബാധ്യതയായ ഒരു ലക്ഷം രൂപയിൽനിന്നും സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നും നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് അടയ്ക്കേണ്ടത്. അതായത് 80,000 രൂപയുടെ 45 ശതമാനമായ 36,000 രൂപയിൽനിന്നും ആദ്യ ഗഡുവായ 15,000 രൂപ കിഴിച്ച് ബാക്കിവരുന്ന 21,000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്. ഡിസംബർ 15ന് മുന്പ് മൂന്നാമത്തെ ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയിൽനിന്നും നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപയാണ് അടയ്ക്കേണ്ടത്. നാലാമത്തെ ഗഡു 2019 മാർച്ച് മാസം 15-ാം തീയതിക്കു മുന്പായിട്ടാണ് അടയ്ക്കേണ്ടത്. ആകെ നികുതിത്തുകയായ ഒരു ലക്ഷം രൂപയിൽനിന്നും സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കി തുകയായ 80,000 രൂപയിൽനിന്നും നാളിതുവരെ അടച്ച മുൻകൂർ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20,000 രൂപയാണ് നാലാമത്തെ ഗഡു.

എന്നാൽ, ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ആകെ വിറ്റുവരവിന്‍റെ എട്ടു ശതമാനം അല്ലെങ്കിൽ ആറു ശതമാനം നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിന് ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2019 മാർച്ച് 15നു മുന്പായി അടച്ചാൽ മതി. അതുപോലെതന്നെ 44 എഡിഎ വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന പ്രൊഫഷണലുകളും മുൻകൂർ നികുതി ഒറ്റത്തവണയായി 2019 മാർച്ച് 15നു മുന്പ് അടച്ചാൽ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസും ആവശ്യമെങ്കിൽ സർചാർജും കൂട്ടി വേണം നികുതി അടയ്ക്കാൻ.

അടയ്ക്കേണ്ട വിധം: ഇൻകം ടാക്സ് റൂൾ 125 അനുസരിച്ച് കന്പനികൾ ആയിട്ടുള്ള നികുതിദായകരും 44 എബി വകുപ്പനുസരിച്ച് നിർബന്ധിത ഓഡിറ്റിന് വിധേയമായിട്ടുള്ള നികുതിദായകരും ഇലക്‌ട്രോണിക് മാർഗത്തിലൂടെ വേണം നികുതി അടയ്ക്കാൻ. അല്ലാതെയുള്ള നികുതിദായകർക്ക് ഇലക്‌ട്രോണിക് ആയോ ബാങ്കിൽ നേരിട്ട് ചെലാൻ മുഖാന്തരമോ നികുതി അടയ്ക്കാവുന്നതാണ്. ചെലാൻ നന്പർ 280 ആണ് ഇതിനുപയോഗിക്കേണ്ടത്.

നികുതിദായകൻ മുൻവർഷങ്ങളിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുകയും നികുതിബാധ്യത ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ തന്നാണ്ടിൽ മുൻകൂർ നികുതി അടച്ചില്ല എങ്കിൽ ആദായനികുതി ഡിപ്പാർട്ട്മെന്‍റിൽനിന്ന് വകുപ്പ് 210(3) അനുസരിച്ച് മുൻകൂർ നികുതി അടയ്ക്കുന്നതിനുള്ള നോട്ടീസ് ലഭിക്കുന്നതിനു സാധ്യതയുണ്ട്. ഇങ്ങനെയുള്ള നോട്ടീസുകൾ തന്നാണ്ടിൽ ഫെബ്രുവരി അവസാനത്തിനു മുന്പായി നികുതിദായകന് ലഭിക്കുന്നതാണ്. ആദായനികുതി ഡിപ്പാർട്ട്മെന്‍റിൽനിന്നും മുൻകൂർ നികുതി അടയ്ക്കുന്നതിന് നോട്ടീസ് ലഭിക്കുകയും എന്നാൽ നികുതിദായകൻ നോട്ടീസിൽ പറഞ്ഞ തുകയേക്കാൾ താഴ്ന്ന തുകയാണ് മുൻകൂർ നികുതിയായി കണക്കാക്കുകയും ചെയ്തിരിക്കുന്നത് എങ്കിൽ, നികുതിദായകൻ ഫോം നന്പർ 28എയിൽ വരുമാനത്തിന്‍റെ എസ്റ്റിമേറ്റും ആദായ നികുതി ഓഫീസിൽ ഫയൽ ചെയ്യേണ്ടതും അതിനുള്ള മുൻകൂർ നികുതി യഥാക്രമം അടയ്ക്കേണ്ടതും ആണ്. എന്നാൽ, ആദായനികുതി ഡിപ്പാർട്ട്മെന്‍റിൽനിന്നു ലഭിച്ച നോട്ടീസിൽ സൂചിപ്പിച്ചിരുന്ന തുകയേക്കാൾ കൂടുതലായ തുകയാണ് നികുതിദായകൻ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത് എങ്കിൽ ഫോം നന്പർ 28 എയിൽ ഉള്ള എസ്റ്റിമേറ്റ് ആദായ നികുതി വകുപ്പിൽ ഫയൽ ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് യഥാർഥ വരുമാനത്തിന്‍റെ നികുതി മുൻകൂറായി അടയ്ക്കുക മാത്രം ചെയ്താൽ മതി.

‌മുൻകൂർ നികുതിയിൽ കുറവു വന്നാൽ ആദായനികുതി നിയമം 234 ബി, 234 സി എന്നിവ അനുസരിച്ച് പലിശ നല്കേണ്ടതുണ്ട്. മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്‍റെ 90 ശതമാനത്തിൽ താഴെയാണ് വരുന്നതെങ്കിൽ കുറവ് വന്ന തുകയ്ക്ക് പലിശയും ചിലപ്പോൾ പിഴയും ഈടാക്കിയേക്കാം. പിഴ ഈടാക്കുന്നതിനു മുന്പ് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നതാണ്.

ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനത്തിന്‍റെ കൂടെ മറ്റു വരുമാനമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ. മറ്റു വരുമാനമായ പലിശ, വാടക മുതലായവയ്ക്ക് 10 ശതമാനം നിരക്കിൽ സ്രോതസിൽ നികുതി പിടിക്കുന്നതിനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് നികുതിനിരക്കുകൾ 30 ശതമാനം വരെ ആകുന്നതിനാൽ ഇവയും കൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.

ശ്രദ്ധിക്കാൻ

1) 2019 മാർച്ച് 15 ആണ് നാലാമത്തെ ഗഡു അടയ്ക്കേണ്ടിയിരിക്കുന്ന അവസാന തീയതിയെങ്കിലും മാർച്ച് 31 വരെ അടയ്ക്കുന്ന നികുതികൾ മുൻകൂർ നികുതിയായിത്തന്നെ കണക്കാക്കും.

2) മുൻകൂർ നികുതി അടയ്ക്കേണ്ട അവസാന തീയതി ഏതെങ്കിലും കാരണവശാൽ ബാങ്ക് അവധിയായി വന്നാൽ തുടർന്നു വരുന്ന പ്രവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കുന്നതാണ്.