Tax
2017 - 18 സാന്പത്തികവർഷത്തിലെ ആദായ നികുതി റിട്ടേണുകൾ ജൂലൈ 31 -നു മുന്പ്
2017 - 18 സാന്പത്തികവർഷത്തിലെ  ആദായ നികുതി റിട്ടേണുകൾ  ജൂലൈ 31 -നു മുന്പ്
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 2017-18 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള അവസാന തീയതി 2018 ജൂലൈ മാസം 31 (നിലവിൽ) ആണ്. ശന്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാര സ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡൻഡ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും ജൂലൈ 31-ന് മുന്പ് റിട്ടേണ്‍ സമർപ്പിക്കണം. ഓഡിറ്റിനു വിധേയമാകുന്നവർക്ക് സെപ്റ്റംബർ 30 വരെ റിട്ടേണുകൾ ഫയൽ ചെയ്യാൻ അവസരമുണ്ട്. ആദായനികുതി നിയമം 92 ഇ വകുപ്പ് അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടി വരുന്ന നികുതിദായകർക്കു നവംബർ 30 വരെ റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുവാൻ സാധിക്കും. റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ആധാർ നന്പർ നൽകണം. ആധാർ നന്പർ ഇല്ലാത്ത വ്യക്തികൾ ആധാർ ആപ്ലിക്കേഷൻ സമർപ്പിച്ചതിന്‍റെ എൻറോൾമെന്‍റ് ഐഡി നൽകിയാൽ മതി.

50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്ക് മുന്പ് വരുമാനമുള്ള നികുതിദായകർ ആദായനികുതി റിട്ടേണുകളിൽ സ്വത്തുക്കളുടെ വിവരങ്ങൾ കഴിഞ്ഞവർഷം മുതൽ നൽകണമായിരുന്നു. എന്നാൽ ഈ വർഷം മുതൽ സ്വത്തുക്കളുടെ വിവരങ്ങളും അഡ്രസും നൽകണം.

ഉപയോഗിക്കേണ്ട ഫോമുകൾ: ഐടി.ആർ. 1 (സഹജ്)

ശന്പളം/പെൻഷൻ വരുമാനം, ഒരു വീടിന്‍റെ മാത്രം വാടകലഭിക്കുന്നവർ മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡൻഡ് മുതലായവ ലഭിക്കുന്നവർക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.

എന്നാൽ, 50 ലക്ഷം രൂപയിൽകൂടുതൽ നികുതിക്കുമുന്പ് വരുമാനമുള്ളവർ ഹൗസ് പ്രോപ്പർട്ടിയുടെ വാടകയിനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിക്കുന്നവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡനൻഡ് ലഭിക്കുന്നവർ, മൂലധന നേട്ടം ഉണ്ടായിട്ടുള്ളവർ (ഹ്രസ്വകാല നേട്ടവും ദീർഘകാല നേട്ടവും ഉൾപ്പെടും.), 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നും വരുമാനം ലഭിക്കുന്നവർ, ബിസിനസിൽ നിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ, വിദേശവരുമാനത്തിന് ടാക്സ് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശബാങ്കുകളിൽ ഓപ്പറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശവരുമാനം ഉള്ളവർ മുതലായ വ്യക്തികൾക്ക് ഐ.ടി.ആർ.1 (സഹജ്) ഉപയോഗിക്കാൻ സാധിക്കില്ല.

ആദായനികുതി റിട്ടേണുകളോടൊപ്പം ഒരു വിധത്തിലുള്ള പേപ്പറുകളും ഫയൽചെയ്യുവാൻ സാധിക്കില്ല. റിട്ടേണുകൾ പേപ്പർ ഫോമിൽ നേരിട്ട് ആദായനികുതി ഓഫീസിൽ സമർപ്പിക്കുവാൻ (ചില സാഹചര്യങ്ങൾ ഒഴികെ) സാധിക്കുന്നതാണ്. കൂടാതെ ഇലക്‌ട്രോണിക് ആയി ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ചും അല്ലെങ്കിൽ ഇലക്‌ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും ഫയൽ ചെയ്യാവുന്നതാണ്. കൂടാതെ ഇലക്‌ട്രോണിക്ആയി ഫയൽ ചെയ്തതിനുശേഷം ലഭിക്കുന്ന ഐടിആർഎന്ന അക്നോളജ്മെന്‍റ് ഫോം ഒപ്പിട്ടതിനുശേഷം ഒരു കോപ്പി പോസ്റ്റ്ബാഗ് നന്പർ 1, ഇലക്‌ട്രോണിക് സിറ്റി ഓഫീസ്, ബാംഗളൂരു, കർണാടക സ്റ്റേറ്റ് പിൻ - 560600 എന്ന വിലാസത്തിൽ അയച്ചു നൽകുക. എന്നാൽ പേപ്പർ റിട്ടേണുകൾ 80 വയസ്കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും 5 ലക്ഷം രൂപയിൽ താഴെ നികുതിക്ക് മുന്പുള്ളവരുമാനം ഉള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും റീഫണ്ട് ക്ലെയിം ഇല്ലെങ്കിൽ മാത്രമേ ഇതു സമർപ്പിക്കുവാൻ സാധിക്കുകകയുള്ളു.

ആദായനികുതി നിയമം അനുസരിച്ച് മൊത്തവരുമാനം (80 സി, 80ഡി, മുതലായ വകുപ്പുകൾ ഉൾപ്പെടുന്ന ചാപ്റ്റർ 6. എ യിലെ കിഴിവുകൾക്കുമുന്പ്) 60 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് 2,50,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ താഴെയുള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസിൽ കൂടുതൽ ഉള്ളവർക്ക് 5,00, 000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. നികുതിക്ക് തൊട്ടുമുന്പിലുള്ള വരുമാനം അല്ല ഇവിടെ കണക്കിലെടുക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.
ആദായ നികുതി ഡിപ്പാർട്ട്മെന്‍റിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വേഗത്തിൽ അറിയുന്നതിന് സ്വന്തം മൊബൈൽഫോണ്‍ നന്പരും ഇ-മെയിൽ അഡ്രസും നൽകുന്നത് ഉചിതമാണ്. പിൻകോഡുകൾ തെറ്റുകൂടാതെ പൂരിപ്പിക്കുക. ഫോം നന്പർ 16-ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം റിട്ടേണിൽ കാണിക്കേണ്ടത്. ഒന്നിൽകൂടുതൽ തൊഴിൽ ഉടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽ നിന്നു ലഭിച്ച വരുമാനം റിട്ടേണിൽ ഉൾപ്പെടുത്തുവാൻ വിട്ടുപോകരുത്. ബാങ്കിൽനിന്നു കടമെടുത്ത് ഭവനം നിർമിച്ചിട്ടുള്ള നികുതിദായകർ താമസിക്കുന്ന പ്രോപ്പർട്ടിയുടെ വരുമാനം നെഗറ്റീവ് ആയതിനാൽ (പലിശമാത്രം) ഈ (-) ചിഹ്നം ഉപയോഗിക്കണം. ശന്പളത്തിന്‍റെയും ഹൗസ് പ്രോപ്പർട്ടി വരുമാനത്തിന്‍റെയും പൂർണമായ വിവരങ്ങൾ റിട്ടേണിൽ നൽകണം.

റിട്ടേണുകൾ ഫയൽ ചെയ്യാൻ താമസിച്ചാൽ പിഴ നിർബന്ധം

നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും 2019 മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും റിട്ടേണ്‍ സമർപ്പിക്കുന്ന സമയത്തുതന്നെ നിർബന്ധമായും അടയ്ക്കേണ്ടതാണ്. നികുതിക്കുമുന്പുള്ള വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർക്ക് പിഴ തുക 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2019 മാർച്ച് 31 ന് ശേഷം 17-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കുകയില്ല.