Tax
Services & Questions
അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് അർഹതയില്ല
അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് അർഹതയില്ല
2014 ജൂണിൽ മൃഗസംര ക്ഷണ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 ആയി ജോലിയിൽ പ്രവേശിച്ചു. നാലു വർഷം കഴിഞ്ഞപ്പോൾ ഗ്രേഡ് വണ്‍ പ്രമോഷൻ ലഭിച്ചു. അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് താത്പര്യമുണ്ട്. ഇതിനായി എത്ര വർഷങ്ങൾക്കുശേഷമാണ് അപേക്ഷിക്കുവാൻ കഴിയുക. അഞ്ചുവർഷം എന്ന നിബന്ധനയുണ്ടോ?
ടോം തോമസ്, നെടുങ്കണ്ടം

അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതിൽ പറഞ്ഞിട്ടുള്ള നിബന്ധന പ്രകാരം താങ്കൾക്ക് അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് അർഹതയില്ല. കാരണം പ്രവേശന തസ്തികയിൽ മാത്രമേ അന്തർവകുപ്പ് സ്ഥലംമാറ്റം നൽകുകയുള്ളൂ. താങ്കൾക്ക് പ്രമോഷൻ ലഭിച്ചതിനാൽ താങ്കളുടെ തസ്തിക പ്രവേശന തസ്തികയല്ലാതായി.
6-3-2017 ലെ ഗ.ഉ(എംഎസ്) 5/2013 എന്ന നന്പരിലുള്ള ഉത്തരവിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.