Tax
Services & Questions
പങ്കാളിത്ത പെൻഷനും പാർട്‌ ടൈം സർവീസും
പങ്കാളിത്ത പെൻഷനും  പാർട്‌ ടൈം സർവീസും
2013 ഏപ്രിൽ ഒന്നിനു മുന്പ് പാർട്ട്ടൈം തസ്തികയിൽ നിയമനം ലഭിച്ച് സേവനത്തിൽ തുടർന്നു വരവേ 2013 ഏപ്രിൽ ഒന്നിനു ശേഷം ഫുൾടൈം തസ്തികയിലേക്ക് ബൈ-ട്രാൻസ്ഫർ/ബൈ-പ്രമോഷൻ മുഖേന നിയമിക്കപ്പെടുന്ന ജീവനക്കാരെ/അധ്യാപകരെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അനുമതി നൽകി ഉത്തരവായി. സ.ഉ(പി)നം.178/2018/ധന. തീയതി 16/11/2018. പൊതു മാർഗനിർദേശങ്ങൾ ചുവടെ വിവരിക്കുന്നു.

* 2013 ഏപ്രിൽ ഒന്നിനു മുന്പ് പാർട്ട്ടൈം തസ്തികയിലോ പാർട്ട് ടൈം അധ്യാപക തസ്തികയിലോ നിമയനം ലഭിച്ച് സേവനത്തിൽ തുടർന്നുവരവേ 2013 ഏപ്രിൽ ഒന്നിനുശേഷം ഫുൾടൈം തസ്തികയിലേക്ക് ബൈ-ട്രാൻസ്ഫർ/ബൈ-പ്രമോഷൻ മുഖേന നിയമിതരായിട്ടുള്ള ജീവനക്കാർക്ക് മാത്രമായിരിക്കും ഈ ഉത്തരവ് ബാധകം.

* നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗത്വമെടുത്തിരിക്കുന്ന ഈ വിഭാഗത്തിലെ ജീവനക്കാർക്ക് അവർ പങ്കാളിത്ത പദ്ധതിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ഉത്തരവ് തീയതി മുതൽ ഒരു മാസത്തിനകം ഇതുസംബന്ധിച്ച സത്യപ്രസ്താവന നിയമനാധികാരി/ഓഫീസ് മേധാവി മുന്പാകെ സമർപ്പിക്കണം. ആയത് നിയമനാധികാരി/ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തി ജീവനക്കാരന്‍റെ /ജീവനക്കാരിയുടെ സേവന പുസ്തകത്തിൽ പതിക്കണം.

* 2013 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ പാർട്ട് ടൈം തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് പിന്നീട് ഫുൾടൈം തസ്തികയിലേക്ക് ബൈ-ട്രാൻസ്ഫർ/ ബൈ പ്രമോഷൻ ലഭിക്കുന്ന പക്ഷം അവർ ഫുൾടൈം തസ്തികയിൽ പ്രവേശിക്കുന്ന ദിവസം മുതൽ പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാകും.

* ഈ ഉത്തരവ് പ്രകാരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിക്ക് അർഹത നേടുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം കെഎസ്ആർ ഭാഗം ഒന്ന് ചട്ടം 60 പ്രകാരം 56 വയസ് ആയിരിക്കും.

* പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടതിന്‍റെ ഭാഗമായി 56 വയസിനു ശേഷ വും ജോലിയിൽ തുടരുന്നതും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരാനുള്ള സത്യപ്രസ്താവന സമയപരിധിക്കുള്ളിൽ നൽകാത്തതുമായ ജീവനക്കാരെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടൻ പ്രാബല്യത്തിൽ നിർബന്ധിത വിരമിക്കലിന് വിധേയമാക്കണം.

* നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുകയും സത്യപ്രസ്താവന നൽകി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരാൻ ആഗ്രഹിക്കുന്നതുമായ ജീവനക്കാരൊഴികെയുള്ള ജീവനക്കാരുടെ യഥാർഥ വിരമിക്കൽ പ്രായമായ 56 വയസിനുശേഷമുള്ള കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി കണക്കാക്കേണ്ടതാണ്.

* സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരുടെ 56വയസ് പൂർത്തിയായതിനുശേഷമുള്ള സേവനകാലയളവ് യാതൊരുവിധ പെൻഷൻ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്നതല്ല.

* 56 വയസിനുശേഷം സേവനമനുഷ്ഠിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു നൽകിയ ശന്പളവും മറ്റാനുകൂല്യങ്ങളും തിരികെ ഈടാക്കേണ്ടതില്ല.

* സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അനുമതി ലഭിച്ചിരിക്കുന്ന മുഴുവൻ ജീവനക്കാരുടെയും നാളിതുവെ അടവാക്കിയ സർക്കാർ/ജീവനക്കാരുടെ വിഹിതം ക്രമീകരിക്കേണ്ടതാണ്.