Tax
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി
സ്വർണം വിൽക്കുന്പോൾ മൂലധനാദായ നികുതി അടയ്ക്കേണ്ടതായി വരും (സ്വർണവ്യാപാരികൾ അല്ലെങ്കിൽ). കൈവശംവച്ച കാലാവധി അനുസരിച്ചാണ് നിങ്ങളുടെ നികുതിബാധ്യത. നിങ്ങൾ വിൽക്കുന്ന സ്വർണം ഒന്നുകിൽ നിങ്ങൾതന്നെ വാങ്ങിയതായിരിക്കും അല്ലെങ്കിൽ സമ്മാനമായി കിട്ടിയതായിരിക്കും. അതുമല്ലെങ്കിൽ പാരന്പര്യസ്വത്തായി ലഭിച്ചതായിരിക്കും.

നിങ്ങൾ വാങ്ങിച്ച സ്വർണമാണ് വിൽക്കുന്നതെങ്കിൽ അതിന് ഒന്നുകിൽ ദീർഘകാലമൂലധനാദായം അല്ലെങ്കിൽ ഹ്രസ്വകാല മൂലധനാദായമാണുണ്ടാകുന്നത്. 36 മാസമോ അതിൽ കൂടുതലോ കാലം സൂക്ഷിച്ച സ്വർണമാണ് വിൽക്കുന്നതെങ്കിൽ അതിലെ ലാഭം ദീർഘകാലമൂലധനാദായമായി കണക്കാക്കാം. അതിൽ കുറഞ്ഞ കാലാവധിയാണ് നിങ്ങൾ സൂക്ഷിച്ചതെങ്കിൽ വിൽക്കുന്പോൾ ലഭിക്കുന്നത് ഹ്രസ്വകാലമൂലധനലാഭമായിരിക്കും. ദീർഘകാല മൂലധനാദായത്തിന് 20 ശതമാനം നിരക്കിലാണ് നികുതി. ഹ്രസ്വകാല മൂലധനാദായമാണെങ്കിൽ അതിനെ സാധാരണ വരുമാനമായി കണക്കാക്കി നിങ്ങളുടെ മറ്റു വരുമാനത്തിൽ കൂട്ടി നികുതി നിശ്ചയിക്കണം. രണ്ട് സാഹചര്യങ്ങളിലും നികുതിയുടെ കൂടെ സെസും ആവശ്യമെങ്കിൽ സർച്ചാർജും ബാധകമാകും.

ഇൻഡെസ്ക്സേഷൻ

ദീർഘകാല മൂലധനനേട്ടം കണക്കാക്കുന്പോൾ ഇൻഡെക്സേഷന്‍റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കുന്നതാണ്. വാങ്ങിയ വില ഇൻഡെക്സേഷന് വിധേയമാക്കി പുതുക്കിയ വില നിശ്ചയിച്ച് വിൽക്കുന്പോൾ ലഭിക്കുന്ന പണത്തിൽനിന്നു കുറച്ചാൽ കിട്ടുന്ന തുകയാണ് ദീർഘകാല മൂലധനാദായമായി കണക്കാക്കുന്നത്. സ്വർണം വിൽക്കുന്പോൾ ലഭിക്കുന്ന പണം ഉപയോഗിച്ച് താമസിക്കുന്നതിനുള്ള ഭവനം വാങ്ങുകയോ നിർമിക്കുകയോ ചെയ്താൽ മൂലധനാദായ നികുതിയിൽനിന്ന് ഒഴിവു ലഭിക്കുന്നതാണ്. സ്വർണം വിൽക്കുന്പോൾ ലഭിക്കുന്ന പണം മുഴുവനും പുതിയ ഭവനത്തിനുവേണ്ടി മുടക്കിയാൽ മുഴുവൻ മൂലധനാദായത്തിനും കിഴിവ് ലഭിക്കും. അതല്ല ഭാഗികമായിട്ടാണ് മുടക്കിയതെങ്കിൽ മുടക്കിയ അനുപാതമനുസരിച്ച് മൂലധനാദായത്തിന് കിഴിവ് ലഭിക്കും.

നിങ്ങൾ ഭവനം വാങ്ങുകയാണ് ചെയ്യുന്നതെങ്കിൽ സ്വർണ വില്പന നടത്തിയ ദിവസത്തിന് ഒരു വർഷം മുന്പു മുതൽ വിറ്റ് രണ്ടു വർഷത്തിനകം വരെ എപ്പോഴെങ്കിലും ഇടപാട് നടത്തിയാൽ മതി. എന്നാൽ, നിർമിക്കുകയാണ് ചെയ്യുന്നതെങ്കിൽ മൂന്നു വർഷത്തിനകം നടത്തിയാൽ മതി. മുൻകാലങ്ങളിൽ ആദായനികുതി നിയമം 54 ഇസി അനുസരിച്ച് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപറേഷന്‍റെയും നാഷണൽ ഹൈവേ അഥോറിറ്റിയുടെയും ബോണ്ടുകളിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ലഭ്യമാകുമായിരുന്ന നികുതി ഒഴിവ് 2019 ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കും.

പൂർവികസ്വത്തായോ സമ്മാനമായോ ലഭിച്ച സ്വർണം വിൽക്കുന്പോൾ

ഒരു വർഷത്തിൽ ആകെ 50,000 രൂപ വരെ വിലയുള്ള സ്വർണം ഗിഫ്റ്റായി ലഭിച്ചാൽ അതിന് നിങ്ങൾക്കു ലഭിക്കുന്ന വർഷത്തിൽ നികുതി നല്കേണ്ടതില്ല. എന്നാൽ, 50,000 രൂപയുടെ മുകളിൽ വില കൽപിക്കുന്ന സമ്മാനം നിങ്ങൾക്ക് ലഭിച്ചെങ്കിൽ അത് ആ വർഷത്തെ വരുമാനമായി കണക്കാക്കി നികുതി നല്കണം. എന്നാൽ, അടുത്ത ബന്ധുക്കളിൽനിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് 50,000യുടെ പരിധി ബാധകമല്ല. വിവാഹസമയത്ത് നിങ്ങൾക്ക് ബന്ധുക്കളുടെ പക്കൽനിന്നോ അല്ലാതെയോ ലഭിക്കുന്ന സമ്മാനങ്ങൾക്ക് (പണമായാലും സ്വർണമായാലും) ആദായനികുതി ബാധകമല്ല. അതുപോലെ തന്നെ വിവാഹസമയത്ത് ലഭിക്കുന്ന പണമോ സ്വർണമോ സ്ത്രീധനനിരോധന നിയമം അനുസരിച്ചുള്ള സ്ത്രീധനമായും കണക്കാക്കുന്നതല്ല. പിന്തുടർച്ചാവകാശമായി ലഭിക്കുന്ന പൂർവികസ്വത്തും വിൽപത്രപ്രകാരം ലഭിക്കുന്ന സ്വത്തും ലഭിക്കുന്ന സമയത്ത് വരുമാനമായി കണക്കാക്കില്ല.

എന്നാൽ, പൈതൃകമായി ലഭിച്ച സ്വർണം വിൽക്കുന്പോൾ നിങ്ങൾ മൂലധനനേട്ടത്തിന് നികുതി നല്കണം. കൈവശം സൂക്ഷിച്ച കാലാവധി കണക്കാക്കുന്നത് പ്രസ്തുത സ്വർണം വാങ്ങിയ വ്യക്തി സൂക്ഷിച്ച കാലാവധിയും നിങ്ങൾ സൂക്ഷിച്ച കാലാവധിയും ഒരുമിച്ചു ചേർത്താണ്. പൈതൃകം അല്ലെങ്കിൽ സമ്മാനമായി കിട്ടിയ സ്വർണത്തിന്‍റെ കാര്യത്തിൽ രണ്ടു പേരും കൂടി കൈവശംവച്ച കാലാവധി 36 മാസത്തിൽ കൂടുതലാണെങ്കിൽ അത് ദീർഘകാല മൂലധനസ്വത്തായി കണക്കാക്കും. അതു വിൽക്കുന്പോൾ ലഭിക്കുന്ന തുകയും ഇൻഡക്സേഷനുശേഷം ലഭിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസത്തിന് ദീർഘകാല മൂലധനാദായത്തിന്‍റെ നികുതിയായ 20 ശതമാനവും സെസും ചേർത്ത് നൽകേണ്ടതുണ്ട്.

എന്നാൽ, വളരെക്കാലം മുന്പാണ് സ്വർണം വാങ്ങിയിരിക്കുന്നത് എങ്കിൽ 2001 ഏപ്രിൽ ഒന്നിലെ മതിപ്പുവിലയാണ് ഇൻഡെക്സേഷന് മുന്പുള്ള വിലയായി എടുക്കേണ്ടത്. 2001 ഏപ്രിൽ ഒന്നിലെ ഇൻഡെക്സ് വാല്യു 100 ആയാണ് ഉറപ്പിച്ചിരിക്കുന്നത്. 2017-18 സാന്പത്തികവർഷത്തിലെ ഇൻഡെക്സ് പോയിന്‍റ് 280 ആയും കാണാൻ സാധിക്കും. അതായത് ഒരു പവൻ സ്വർണത്തിന് 2001 ഏപ്രിൽ ഒന്നിൽ 3500 രൂപ ആയിരുന്നെങ്കിൽ ഈ സാന്പത്തികവർഷം അതിന്‍റെ ഇൻഡെക്സ് വാല്യു 3500 x 280/100 = 9800 ആയതായി കാണാൻ സാധിക്കും. അതനുസരിച്ച് വിൽക്കുന്ന വിലയിൽനിന്ന് 9800 രൂപ കിഴിച്ചു കിട്ടുന്ന തുകയാണ് ഒരു പവൻ സ്വർണത്തിനു ലഭിക്കുന്ന മൂലധനാദായം. (ഒരു പവൻ സ്വർണത്തിന് 2001 ഏപ്രിൽ ഒന്നിലെ വില 3500 എന്നത് കൃത്യമല്ല.)

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം 2015

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം അനുസരിച്ച് ഡെപ്പോസിറ്റ് ചെയ്ത സ്വർണത്തിനെ കാപ്പിറ്റൽ അസെറ്റ് ആയി കണക്കാക്കുന്നതല്ല. അതിനാൽ സ്കീമിൽ ഡെപ്പോസിറ്റ് ചെയ്ത സ്വർണത്തിന് കാലാവധി തികയുന്പോൾ ലഭിക്കുന്ന പണത്തെ മൂലധനാദായമായി കണക്കാക്കുന്നതല്ലാത്തതിനാൽ നികുതി ബാധകമല്ല.

വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി ഉണ്ടോ?

11/05/1994 ൽ സിബിഡിടി ഇറക്കിയ സർക്കുലർ അനുസരിച്ച് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റിലെ ഉദ്യേഗസ്ഥർ ആദായനികുതി റെയ്ഡുകൾ നടത്തുന്പോൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന നിശ്ചിത തൂക്കത്തിലുള്ള സ്വർണം അറ്റാച്ച് ചെയ്യാൻ പാടില്ല എന്ന നിബന്ധന ഉണ്ടായിരുന്നു. അതനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം വരെയും അവിവാഹിതകൾക്ക് 250 ഗ്രാമും ആണുങ്ങൾക്ക് 100 ഗ്രാം വരെയും സ്വർണാഭരണങ്ങൾ സൂക്ഷിക്കാം.

എന്നാൽ, നിലവിലെ നിയമം അനുസരിച്ച് പ്രഖ്യാപിതമാർഗത്തിലൂടെ സന്പാദിച്ച പണം ഉപയോഗിച്ചു വാങ്ങി സൂക്ഷിക്കാവുന്ന സ്വർണത്തിന് യാതൊരു പരിധിയും ഇല്ല.