Tax
Services & Questions
സർവീസ് ബുക്കിൽ ഉൾപ്പെടുത്തണം
സർവീസ് ബുക്കിൽ ഉൾപ്പെടുത്തണം
സർക്കാർ ജീവനക്കാരുടെ സ്വത്തു വിവരങ്ങൾ സർവീസ് ബുക്കിൽ ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി.

ജോലിയിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ ജീവനക്കാരുടെ സ്ഥാവരജംഗമ വസ്തുക്കളുടെ പൂർണ വിവരമാണ് സർവീസ് ബുക്കിൽ രേഖപ്പെടുത്തുക.

2016 നവംബർ 15ന് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ വ്യവസ്ഥകൾ നിയമപരമായി കർശനമാക്കുന്നതിന് 1960ലെ കേരള ഗവ. സർവീസ് റൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കുകയായിരുന്നു.

നേരത്തെതന്നെ എല്ലാവർഷവും ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ സീൽ ചെയ്ത കവറിൽ വാങ്ങാറുണ്ട്. എല്ലാ വർഷവും ജനുവരി അഞ്ചിനകം വാങ്ങി 15നകം മേലധികാരിയുടെ ഓഫീസിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

ഇവ സീൽ ചെയ്ത നിലയിൽ തന്നെ സൂക്ഷിക്കും. പരാതികളോ അഴിമതി ആരോപണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇവ പൊട്ടിച്ച് പരിശോധിക്കും. നാലോ അഞ്ചോ വർഷം കഴിയുന്പോൾ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇവ പലയിടങ്ങളിലും നീക്കംചെയ്യുകയാണ് പതിവ്.
നടപടികൾ കൂടുതൽ സുതാര്യമാക്കുക എന്നതിന്‍റെ ഭാഗമായി സ്വത്തുവിവരങ്ങൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്തുതന്നെ സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന് 2016ൽ ഉത്തരവിറക്കിയെങ്കിലും പല ഓഫീസുകളിലും പ്രാവർത്തികമാക്കിയിരുന്നില്ല.

ചട്ട ഭേദഗതി വരുത്തി വിജ്ഞാപനമിറങ്ങിയതോടെ സാന്പത്തിക വിവരങ്ങൾ സർവീസ് ബുക്കിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാകും. വിവരങ്ങൾ നൽകുന്നതിന് പ്രത്യേക ഫോറവും തയ്യാറാക്കിയിട്ടുണ്ട്. സ്വന്തം പേരിലുള്ളത്, ഭാര്യ/ ഭർത്താവിന്‍റെ പേരിലുള്ളത്, മക്കളുടെ പേരിലുള്ളത് എന്നിങ്ങനെ പ്രത്യേകമായാണ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കുടുംബാംഗങ്ങളുടെ ജോലിയും വരുമാനവും ചോദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകണം. ആസ്തി ഭൂമിയാണെങ്കിൽ ഭൂമിയുടെ സ്വഭാവം, ഭൂമിയുടെ വില, സർവേ നന്പർ, വില്ലേജ് എന്നിവയും കെട്ടിടം ആണെങ്കിൽ സർവേ നന്പർ ഉൾപ്പെടെ കെട്ടിടത്തിന്‍റെ വിലയും വസ്തു വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായാൽ എത്ര വർഷം കഴിഞ്ഞാലും ജീവനക്കാരുടെ ആസ്തി വിവരം പരിശോധിച്ച് നിജസ്ഥിതി അറിയാൻ കഴിയും എന്നതാണ് പുതിയ ചട്ടം ഭേദഗതിയുടെ ലക്ഷ്യം.

കേരള ഗസറ്റ് (അസാധാരണം) വിജ്ഞാപന നന്പർ 2942 തീയതി 27‌/11/ 2018. സ.ഉ(പി)നം.16 /2018 പി ആൻഡ് എ ആർഡി തീയതി 8 /11 /2018.