Tax
Services & Questions
തിരുത്തൽ വരുത്താം
തിരുത്തൽ വരുത്താം
ഇലക്‌‌ഷൻ ഐഡന്‍റിറ്റി കാർഡിലെ അച്ഛന്‍റെ പേരിന്‍റെ ഇനീഷ്യൽ തെറ്റാണ്. മൂന്നു വർഷം മുന്പാണ് ഐഡന്‍റിന്‍റി കാർഡ് എടുത്തത്. അടുത്ത നാളിലാണ് തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. ആധാർ കാർഡിൽ തെറ്റൊന്നുമില്ല. ഇതു പരിഹരിക്കുന്നതിനുവേണ്ടി ആരെയാണ് സമീപിക്കേണ്ടത്? ഈ തെറ്റ് മൂലം മറ്റേതെങ്കിലും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തടസം വരുമോ? ഉടൻ തന്നെ തെറ്റ് തിരുത്തിക്കിട്ടാൻ സാധിക്കുമോ? ഇതിനുവേണ്ടി വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടിവരുമോ? ഇലക്ഷൻ ഐഡന്‍റിറ്റി കാർഡിൽ ജനനത്തീയതി പൂർണമായിട്ടില്ല. ഇതും കൂടി ചേർക്കുന്നതിന് തടസമുണ്ടോ?
രമേശൻ, പത്തനംതിട്ട

ഇലക്‌‌ഷൻ ഐഡി കാർഡിലെ തെറ്റ് തിരുത്തുന്നതിന് ബുദ്ധിമുട്ടില്ല. ഒറിജിനൽ കാർഡ് സഹിതം താലൂക്ക് ഓഫീസിലെ ഇലക്‌‌ഷൻ വിഭാഗവുമായി ബന്ധപ്പെടുക. ജനനത്തീയതി പൂർണമായും ചേർക്കണമെങ്കിൽ ജനന സർട്ടിഫിക്കറ്റിന്‍റെയോ എസ് എസ്എൽസി ബുക്കിന്‍റെയോ കോപ്പി കൂടി കരുതുക. ഐഡി കാർഡ് തിരുത്തിക്കിട്ടുന്നതിന് അധികം കാലതാമസം വേണ്ട. അല്ലെങ്കിൽ ഇലക്‌‌ഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബൂത്തുതല ഓഫീസറുമായി ബന്ധപ്പെടുക. ഇങ്ങനെ തിരുത്തൽ വരുത്തുന്നതിന് പ്രത്യേക ഫീസ് ആവശ്യമില്ല.