Services & Questions
ഡിപ്പാർട്ട്മെന്റൽ പരീക്ഷ 21 മുതൽ മേയ് 13 വരെ, ഇത്തവണ മുതൽ ഓണ്‍ലൈൻ പരീക്ഷ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മേയ് 13 വരെ നടത്തും. ഇത്തവണ മുതൽ ഓണ്‍ലൈൻ പരീക്ഷയാണ്. കൂടുതൽ പേർ പങ്കെടുക്കുന്ന പരീക്ഷകൾ ശനി, ഞായർ ദിവസങ്ങളിൽ എൻജിനിയറിംഗ് കോളജുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത എൻജിനിയറിംഗ് കോളജുകളും പിഎസ്സിയുടെ നാല് ഓണ്‍ലൈൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 31 സെന്ററുകളിലാണ് പരീക്ഷകൾ നടക്കുന്നത്. കെഎസ്ആർ മാത്രം രണ്ടു മണിക്കൂറും മറ്റു പരീക്ഷകൾ ഒന്നര മണിക്കൂറുമാണ് പരീക്ഷാസമയം. ഓണ്‍ലൈൻ പരീക്ഷയ് ക്ക് ഒരു മണിക്കൂറും കൂടി അധികമായി കണ്ടെത്തണം. അഡ്മിഷൻ ടിക്കറ്റ് പരിശോധനയ്ക്കും മാതൃകാ പരീക്ഷയ്ക്കും വേണ്ടിയാണ് സമയം ദീർഘിപ്പിച്ചത്.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒന്‍പതിനും 11.15നും ഉച്ചയ്ക്ക് 1.45നും മൂന്നു ഘട്ടങ്ങളിലായും കെഎസ്ആറിനു മാത്രം രാവിലെ ഒന്‍പതിനും ഉച്ചയ് ക്ക് ഒന്നിനും രണ്ടു ഘട്ടങ്ങളാ യിട്ടുമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
അഡ്മിഷൻ ടിക്കറ്റിൽ പരീക്ഷാ കേന്ദ്രത്തിന്റെയും എത്രാമത്തെ ഘട്ടമെന്നും രേഖപ്പെടുത്തിയിരിക്കും. പിഎസ്സിയുടെ സൈറ്റിൽനിന്നും അഡ്മിഷൻ ടിക്കറ്റ് അവരവരുടെ പരീക്ഷ തുടങ്ങുന്നതിന് പത്തു ദിവസം മുന്‍പ് ലഭിക്കും. അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരുന്ന സ്ഥലത്തും സമയത്തും കൃത്യമായി എത്തിച്ചേർന്നിരിക്കണം. പരീക്ഷയ്ക്ക് വരുന്നവർ വാച്ച്, മൊബൈൽഫോണ്‍, കാൽക്കുലേറ്റർ തുടങ്ങിയവ പരീക്ഷ നടക്കുന്ന പരിശോധന കേന്ദ്രത്തിലോ ഓണ്‍ലൈൻ പരീക്ഷ ഹാളിലോ കൊണ്ടുവരാൻ പാടില്ല.
പിഎസ്സി നൽകുന്ന അഡ്മിഷൻ ടിക്കറ്റിൽ വീണ്ടും ഫോട്ടോ പതിക്കാൻ പാടില്ല. പരീക്ഷ എഴുതുന്നവർ ആദ്യം പരിശോധന കേന്ദ്രത്തിൽ ഹാജരാകുക. അതിനുശേഷം അവിടെനിന്നും ലഭിക്കുന്ന അക്സസ് കാർഡ് കാണിച്ചാൽ മാത്രമേ ഓണ്‍ലൈൻ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. പരിശോധന സ്ഥലവും പരീക്ഷാഹാളും കാമറ നിരീക്ഷണത്തിലായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം പിന്നീട് അനുവദിക്കില്ല. യാത്രപ്പടി ലഭിക്കുവാൻ പരീക്ഷാ കേന്ദ്രത്തിൽനിന്നു ഹാജരായ സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്.
Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Pa pers, Excise Test Part B-Criminal Law, Exe cutive Officers Test Paper II-KSR എന്നീ പരീക്ഷകൾക്ക് രണ്ടു മണിക്കൂറും മറ്റു പരീക്ഷകൾക്ക് ഒന്നര മണിക്കൂറും ആയിരിക്കും സമയക്രമം.
പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുന്‍പ് പരീക്ഷാർഥി കൾ പരീക്ഷാ കേന്ദ്രത്തിൽ ഹാ ജരായിരിക്കണം.
പരീക്ഷാർഥികൾ പരീക്ഷാ സമയങ്ങളിൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം. (പ കർപ്പ് സ്വീകരിക്കില്ല)
അഡ്മിഷൻ ടിക്കറ്റ് സാക്ഷ്യപ്പെടുത്ത ുന്പോൾ പരീക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോ, പേര് എന്നിവയും ഫ്രീ ചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദ്രയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ്, പേര്, തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്തമായിത്തന്നെ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇവയിലേതെങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണമോ, അവ്യക്തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണമായും പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടമാകുന്നതാണ്. പരീക്ഷാ സമയത്ത് ന്യൂനതയുള്ള അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കുന്ന പരീക്ഷാർഥികൾക്ക് പിന്നീട് ന്യൂനത പരിഹരിക്കുവാൻ അവസരം ലഭിക്കില്ല.
പരീക്ഷാർഥികൾ യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാഹാളിൽ ഹാജരാക്കേണ്ടതും പരിശോധ നയ് ക്കു നൽകി തിരികെ കൈപ്പറ്റേ ണ്ടതുമാണ്.
ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള കുറഞ്ഞ മാർക്ക് 40 ശതമാനവും ആയിരിക്കും. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടമാകുകയില്ല.
കമ്മീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി കുറിപ്പുകളോ, പുസ്തകങ്ങളോ, ഗൈഡുകളോ ഉപയോഗിക്കുന്നവരുടെയും മൊബൈൽ ഫോണ്‍, ഡിജിറ്റൽ ഡയറി, കാൽക്കുലേറ്റർ, പേജർ, ബ്ലൂടൂത്ത്, വാക്മാൻ തുടങ്ങിയ ഇലക്ട്രോണിക്/ വാർത്താവിനിമയ ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ ഉപയോഗിക്കുന്ന വരുടെയും പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവരുടെയും ഉത്തരക്കടലാസുകൾ അസാധുവാക്കുന്നതും അവർക്കെതിരേ കമ്മീഷൻ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.
പരീക്ഷാർഥികൾ തങ്ങളുടെ പ്രൊഫൈലിൽനിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്ക ുന്ന അഡ് മിഷൻ ടിക്കറ്റിൽ പിഎസ്സി മുദ്രയുടെ പ്രിന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഓണ്‍ലൈൻ പരീക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. പരീക്ഷാ കേന്ദ്രത്തിൽനിന്നും പരിശോധനയ്ക്കുശേഷം ലഭിക്കുന്ന അക്സസ് കാർഡ് ഹാജരാക്കിയാൽ മാത്രമേ ഓണ്‍ലൈൻ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കൂ.
2. ഈ കാർഡിൽ ക്രമനന്പർ, രജിസ്റ്റർ നന്പർ, യൂസർ നെയിം, പാസ്വേഡ് എന്നിവ രേഖപ്പെടുത്തിയിരിക്കും. ഇത് രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
3. പരിശോധനയ്ക്കുശേഷം പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുന്‍പുതന്നെ കാർഡിൽ നിർദേശിച്ചിരിക്കുന്ന സീറ്റിൽ എത്തണം.
4. അക്സസ് കാർഡിൽ തന്നിരിക്കുന്ന യൂസർ നെയിം, പാസ് വേഡ് ഉപയോഗിച്ച് ഫയൽ ഓപ്പണ്‍ ചെയ്യുക. തുടർന്നു സ്ക്രീനിൽ വർച്വൽ കീ ബോർഡ് തെളിഞ്ഞുവരും.
5. മൗസ് മാത്രം ഉപയോഗിച്ചാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്.
6. പരീക്ഷയ്ക്ക് ആവശ്യമായ നിർദേശങ്ങൾ തെളിഞ്ഞു കാണും.
7. പതിനഞ്ച് മിനിറ്റ് ഓണ്‍ലൈൻ പരീക്ഷയുടെ പരിശീലനത്തിനായി അനുവദിക്കും.
8. പരിശീലനത്തിന് നൽകിയ സമയം കഴിഞ്ഞാൽ ഉടൻ യഥാർഥ പരീക്ഷയ്ക്ക് മോണിട്ടർ റെഡിയാകും.
9. പരീക്ഷാ സമയം സ്ക്രീനിൽ തെളിഞ്ഞു കാണാം.
10. ആകെ 100 ചോദ്യം. ഒരു സമയം ഒരു ചോദ്യം മാത്രമേ സ് ക്രീനിൽ കാണാൻ കഴിയൂ.
11. മോണിറ്റർ സ്ക്രീനിന്റെ താഴെയായി 100 ചതുരങ്ങളിലായി 100 ചോദ്യങ്ങൾ അടങ്ങിയ ഒരു സ്ട്രിപ് ഉണ്ടായിരിക്കും. ഏത് ചോദ്യമാണോ തെരഞ്ഞെടു ക്കുന്നത് ആ ചോദ്യം നീലനിറത്തിലാകും. ആ ചോദ്യവും ഉത്തരങ്ങളുടെ ഓപ്ഷൻസും പ്രത്യക്ഷപ്പെടുകയും ചെയ്യും. ശരി മാർക്ക് ചെയ്ത ഉത്തരങ്ങൾ ശരി മാർക്ക് ഒഴിവാക്കി മാറ്റിയെഴുതുവാനും സാധിക്കും. തെര ഞ്ഞെടുത്ത ചോദ്യങ്ങൾ നീലനിറത്തിലാകുന്നതിനാൽ പരീക്ഷാർഥിക്ക് ഉത്തരം രേഖപ്പെടുത്തിയവ ഏതെന്ന് വിലയിരുത്തുവാൻ സാധിക്കും.
12. ഏതെങ്കിലും ചോദ്യങ്ങൾ പുനഃപരിശോധനാ വിധേയമാക്കണമെങ്കിൽ റിവ്യൂ ബട്ടണ്‍ ഉപയോഗിക്കാം. ഉത്തരം എഴുതിയ ചോദ്യമാണെങ്കിൽ റിവ്യൂ ബട്ടണ്‍ ഉപയോഗിച്ചാൽ അത് ഓറഞ്ചുനിറത്തിലാവുകയും ഉത്തരം എഴുതാത്ത ചോദ്യങ്ങൾ മഞ്ഞനിറത്തിലാവുകയും ചെയ്യും. ഒരു നിശ്ചിത സമയമേ ഇതിനു ലഭിക്കൂ.
13. മുകളിലുള്ള ടൈമർ, സീറോയിൽ ആയാൽ അതുവരെ ഓപ്ഷൻസ് കൊടുത്ത എല്ലാ ഉത്തരങ്ങളും സേവ് ആവുകയും എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജ് പ്രത്യക്ഷപ്പെടുകയും പരീക്ഷാർഥി പരീക്ഷയിൽനിന്നും പുറത്തിറങ്ങുകയും ചെയ്യും.
14. എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജിൽ എത്ര ചോദ്യങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തി, എത്ര ചോദ്യങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് കാണിക്കും.
15. സിസ്റ്റം തകരാറിലാവുകയോ ഏതെങ്കിലും തരത്തിലുള്ള സഹായം പരീക്ഷാർഥിക്ക് ആവശ്യമായോ വന്നാൽ ഇൻവിജിലേറ്ററുടെ സഹായം തേടാവുന്നതാണ്. സംശയനിവാരണത്തിനായി മറ്റു പരീക്ഷാർഥികളുടെ സഹായം തേടുവാൻ പാ ടില്ല.
16. ഒരു ചോദ്യത്തിനെങ്കിലും പരീക്ഷാർഥി ഉത്തരം രേഖപ്പെടുത്തിയില്ലെങ്കിൽ ആ പരീക്ഷ അസാധുവായിരിക്കും
17. ഓരോ ശരി ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും. ശരി അല്ലാത്ത ഉത്തരത്തിന് 1/3 മാർക്ക് നഷ്ടപ്പെടുകയും ചെയ്യും (നെഗറ്റീവ് മാർക്ക് സംവിധാനം തുടരും).