Tax
Services & Questions
യാത്രപ്പടി ലഭിക്കില്ല
യാത്രപ്പടി ലഭിക്കില്ല
പാർട്ട്ടൈം സ്വീപ്പറാണ്. സാധാരണ ഒന്പതിന് ഓഫീസിൽ എത്തിയാൽ ജോലി എല്ലാം തീർത്ത് പന്ത്രണ്ടുമണിയോടെയാണ് തിരിച്ചു പോവുക. ഓഫീസ് സംബന്ധമായ ഇതര ജോലികൾ ചെയ്യിപ്പിക്കാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കുവേണ്ടി വല്ലപ്പോഴും യാത്ര ചെയ്യാറുണ്ട്. ബസ് ചാർജ് ഓഫീസർ തരും. എന്‍റെ ജോലി യഥാർഥത്തിൽ എത്ര സമയം വരെയാണ്? മറ്റു ജോലികൾ ചെയ്യേണ്ട ആവശ്യമുണ്ടോ? എനിക്ക് യാത്രപ്പടിക്ക് അർഹതയുണ്ടോ?
മാലതി, ചങ്ങനാശേരി

പാർട്ട്ടൈം സ്വീപ്പർക്ക് ഒരു മണിവരെയാണ് ജോലി സമയം. ഉച്ചകഴിഞ്ഞ് ഓഫീസിൽ നിൽക്കേണ്ടതില്ല. ഓഫീസിലെയോ അല്ലെങ്കിൽ പുറത്തുള്ളതോ ആയ അത്യാവശ്യ കാര്യങ്ങൾ ഓഫീസറുടെ നിർദേശാനുസരണം ചെയ്യേണ്ടതാണ്. പാർട്ട്ടൈം കണ്ടിജന്‍റ് ജീവനക്കാർക്ക് മറ്റുള്ള ജീവനക്കാരെപ്പോലെ യാത്രപ്പടിക്ക് അർഹതയില്ല. ഒൗദ്യോഗികമായ യാത്ര പാർട്ട്ടൈം ജീവനക്കാരെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലാത്തതാണ്. അത് ജീവനക്കാരുടെ താത്പര്യപ്രകാരം ചെയ്യുന്നെങ്കിൽ തെറ്റില്ലെന്നു മാത്രം.