Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേണം നികുതിപരിഷ്കരണം, നയംമാറ്റം
Thursday, October 11, 2018 12:15 AM IST
സി.കെ. കുര്യാച്ചൻ-3 / ആഴമേറുന്ന അസമത്വം
ബൈബിളിലും മനുസ്മൃതിയിലും ചാണക്യന്റെ അർഥശാസ്ത്രത്തിലുമൊക്കെ നികുതിയെക്കുറിച്ചു പരാമർശമുണ്ട്. പുരാതന റോമാ സാമാജ്യത്തിന്റെ സ്ഥാപകനായ അഗസ്റ്റസ് സീസറിന്റെ കാലത്തു നികുതി ചർച്ചാവിഷയമാണ്. പുരാതന ഭാരതത്തിലേക്കു പല രാജ്യങ്ങളിൽനിന്നും കച്ചവടക്കാർ എത്തിയിരുന്നു. അതിനാലാവണം മനുസ്മൃതിയിൽ രാജാവിനു ചുങ്കം പിരിക്കാം എന്ന പരാമർശമുണ്ടായത്. എന്നാൽ, ദായകനു പ്രയാസമുണ്ടാകാത്തതരത്തിലാവണം നികുതിപിരിവെന്നു മനുസ്മൃതിയിൽ നിഷ്കർഷിക്കുന്നു.
അർഥശാസ്ത്രത്തിൽ നികുതിപിരിവിനു കൂടുതൽ പ്രായോഗികത നിർദേശിക്കുന്നുണ്ട്. പരമാവധി സാമൂഹ്യക്ഷേമം ഉറപ്പാക്കാനാവണം നികുതി പിരിവെന്നാണു മനുസ്മൃതിയും അർഥശാസ്ത്രവും വിവക്ഷിക്കുന്നത്.
സാമ്പത്തിക അസമത്വം ലഘൂകരിക്കാൻ പ്രധാനമായും രണ്ടു വഴികളുണ്ട്. ഒന്നു നികുതി ചുമത്തലാണ്. മറ്റൊന്നു സർക്കാരിന്റെ സാമൂഹികപ്രതിബദ്ധതയോടെയുള്ള ധനവിനിയോഗവും. നികുതി രണ്ടുതരത്തിലാണുള്ളത്. പ്രത്യക്ഷനികുതിയും പരോക്ഷനികുതിയും. പ്രത്യക്ഷ നികുതി സമ്പത്തിന്റെ ഉടമ നേരിട്ടടയ്ക്കണം. ഇതു മറ്റാരിലേക്കും കൈമാറാനാവില്ല. എന്നാൽ, പരോക്ഷനികുതി കൈമാറ്റം ചെയ്യാം. ഇതിന്റെ അന്തിമ ബാധ്യത ഉപഭോക്താവിന് അല്ലെങ്കിൽ ഗുണഭോക്താവിനാണ്. ആദായനികുതി പ്രത്യക്ഷ നികുതിയും ജിഎസ്ടി പരോക്ഷനികുതിയുമാണ്
ഇന്ത്യയിൽ 1860ലാണ് ആദായനികുതി ഏർപ്പെടുത്തുന്നത്. സമ്പന്നരിൽനിന്നു കൂടുതൽ നികുതിപിരിച്ച് അതു ദരിദ്രരുടേയും പൊതുസമൂഹത്തിന്റേയും നന്മയ്ക്കായി ഉപയോഗിക്കുന്നതുവഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയും രാജ്യം പുരോഗതി കൈവരിക്കുകയും ചെയ്യുമെന്നതാണ് നികുതിസമ്പ്രദായത്തിന്റെ അടിസ്ഥാന നീതിശാസ്ത്രം. ഈ നീതിബോധത്തിന്റെ നിരാസമാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന് ആക്കംകുട്ടൂന്നത്.
പരോക്ഷനികുതി ധനികരേയും ദരിദ്രരേയും ഒരുപോലെ ബാധിക്കുന്നു. ചായപ്പൊടിയുടെ അഞ്ചു ശതമാനം ജിഎസ്ടിയും പെട്രോളിന്റെ 50 ശതമാനത്തിലധികം നികുതിയും മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനും ഒരുപോലെയാണു നൽകേണ്ടത്. അതിനാൽ പരോക്ഷനികുതിയിലെ വർധന കുറഞ്ഞ വരുമാനക്കാരനെയാണ് സാരമായി ബാധിക്കുക. ആദായനികുതിപോലുള്ള പ്രത്യക്ഷനികുതികളിലെ വർധന സമ്പന്നരെ മാത്രമാണു ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ ഇന്ത്യയിൽ സമീപകാലത്തായി പ്രത്യക്ഷനികുതിയേക്കാൾ അധികമാണു പരോക്ഷനികുതി.
നെഹ്റു മുതൽ മോദിവരെ
ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടത്തിൽ ഗതാഗതം, കൃഷി, നിർമാണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ശക്തമായ സർക്കാർ നിയന്ത്രണമുണ്ടായിരുന്നു. ധനികർക്കുമേൽ കൂടുതൽ നികുതിചുമത്തി അസമത്വം കുറയ്ക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലും ജനതാഭരണത്തിലും ഈ നയം തുടർന്നുപോന്നു. 1970കളുടെ ആദ്യം 97.5 ശതമാനംവരെ ആദായനികുതി ഏർപ്പെടുത്തപ്പെട്ടു. പിന്നീട് ഏഴാം പഞ്ചവത്സരപദ്ധതിക്കാലത്ത് രാജീവ് ഗാന്ധിയാണ് ആദായനികുതി കുറയ്ക്കലിനു തുടക്കമിട്ടത്. പരമാവധി 50 ശതമാനത്തിലേക്കു താഴ്ത്തിയ ആദായനികുതി പിന്നീട് 30 ശതമാനത്തിലെത്തിച്ചു. 10 ശതമാനം സർചാർജും ചുത്തിയിരുന്നു.
നിലവിൽ 2.5 ലക്ഷം രൂപവരെ വരുമാനത്തിന് ആദായനികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷംവരെ അഞ്ചു ശതമാനം നികുതി. അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷംവരെ 20 ശതമാനം. പത്തു ലക്ഷത്തിനു മേൽ 30 ശതമാനം. മൂന്നു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് എല്ലാ വിഭാഗത്തിനുമുണ്ട്. 2018-19 ബജറ്റിൽ ആകെ നികുതി വരുമാനം 22,71,241.56 കോടി രൂപയാണ്. ഇതിൽ ആദായനികുതി 5,29,000 കോടി രൂപയാണ്. ജിഎസ്ടി 7,43,900 കോടിയും കസ്റ്റംസ് ഡ്യൂട്ടി 1,12,500 കോടിയും എക്സൈസ് ഡ്യൂട്ടി 2,59,600 കോടി രൂപയുമാണ്.
2017-18 വർഷത്തിൽ പ്രത്യക്ഷനികുതി വരുമാനം12.6 ശതമാനം വർധിച്ചപ്പോൾ പരോക്ഷനികുതി വരുമാനത്തിലെ വർധന 18.7 ശതമാനമായിരുന്നു. വെൽത്ത് ടാക്സ് എടുത്തുകളഞ്ഞതും സമ്പന്നർക്ക് ഗുണകരമായി. 2016-17ൽ 185.14 കോടി രൂപയായിരുന്നു വെൽത്ത് ടാക്സിൽനിന്നുള്ള വരുമാനം.
കുടുംബസ്വത്ത് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഈടാക്കാവുന്ന പിന്തുടർച്ചാവകാശ നികുതിയും നിലവിലില്ല. ഓക്സ്ഫാം പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് അതിസമ്പന്നർക്ക് 30 ശതമാനം പിന്തുടർച്ചാവകാശ നികുതി ഏർപ്പെടുത്തിയാൽ ഇന്ത്യക്ക് വലിയ വരുമാനം ഉണ്ടാക്കാമെന്നാണ്. 65 വയസ് കഴിഞ്ഞ 51 ശതകോടീശ്വരന്മാരുടെ സ്വത്ത് 10,54,400 കോടി രൂപയാണ്. അടുത്ത 20 വർഷത്തിനകം ഈ സ്വത്ത് പിൻതലമുറയ്ക്കു കൈമാറ്റം ചെയ്യപ്പെടും. 30 ശതമാനം നികുതി ഏർപ്പെടുത്തിയാൽ ലഭിക്കുന്നത് 3,17,600 കോടി രൂപയായിരിക്കും.
പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം, കുടിവെള്ളം, ശുചീകരണം, ഭവനനിർമാണം, തൊഴിലാളി ക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ആകെ വിഹിതം ഈ തുകയ്ക്കു തുല്യമാണ്. നികുതി വെട്ടിപ്പ് തടയണമെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വികസനത്തോടൊപ്പം പട്ടിണിപ്പാവങ്ങളുടെ ഉന്നമനംകൂടി കണക്കിലെടുത്തുള്ള നയങ്ങളും പരിപാടികളും ആവിഷ്കരിച്ചെങ്കിൽ മാത്രമേ സാമ്പത്തിക അസമത്വം ലഘൂകരിക്കാൻ കഴിയൂ. നോട്ട്നിരോധനവും ജിഎസ്ടിയും ഇന്ധനവിലവർധനയുമെല്ലാം രാജ്യത്തെ മധ്യവർഗത്തേയും സാധരണക്കാരേയും തൊഴിലാളികളേയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. കടിഞ്ഞാണില്ലാതെ വളരുന്ന സാമ്പത്തിക അസമത്വം ഭരണാധികാരികൾ ഗൗനിക്കുന്നേയില്ല എന്നതാണ് ഏറെ ഖേദകരം.
അസമത്വം മാറണം
വളരുന്ന സമ്പദ്വ്യവസ്ഥയിൽ അസമത്വം സ്വാഭാവികമാണെന്നു വാദിക്കുന്നരുണ്ട്. എന്നാൽ, വളർച്ച മാത്രമല്ല ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിനു കാരണമെന്നാണ് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റെ ഗൗരവതരമായ ഇടപെടൽ ഉണ്ടെങ്കിൽ അസമത്വം ലഘൂകരിക്കാൻ കഴിയും. അതിസമ്പന്നരായ 10 ശതമാനത്തിന്റെ വരുമാനം വർധിക്കുന്നതിനേക്കാൾ കൂടുതലായി ദരിദ്രരായ 40 ശതമാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണം. നികുതി പരിഷ്കരണവും സാമൂഹ്യക്ഷേമപദ്ധതികളുടെ വിപുലീകരണവും അടക്കമുള്ള നയപരിപാടികൾ ആവിഷ്കരിക്കണമെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അവഗണനയാണ് അസമത്വത്തിന്റെ തീവ്രത വർധിപ്പിക്കുന്ന മറ്റൊരു ഘടകം. ജിഡിപിയിലേക്കു സ്ത്രീകളുടെ സംഭാവന 17 ശതമാനം മാത്രമാണ്. സ്ത്രീകൾക്കു കൂടുതലായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതനത്തിലെ അന്തരം ഇന്ത്യയിൽ കൂടുതലാണ്. 30 ശതമാനത്തിലധികമാണ് അന്തരം. സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തിൽ 159 രാജ്യങ്ങളിൽ 125-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതു കുറച്ചുകൊണ്ടുവരണം.
ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾക്കു പ്രാധാന്യം നൽകണം. നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.
തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുന്നതും അസമത്വം വർധിപ്പിക്കും. അടുത്തകാലത്തായി രാജ്യത്ത് തൊഴിൽ നിയമങ്ങൾ തീർത്തും ദുർബലപ്പെട്ടുവരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കുറഞ്ഞകൂലിപോലും പലപ്പോഴും തൊഴിലാളികൾക്കു കിട്ടുന്നില്ല. കാർഷികമേഖലയിൽ കർഷകർക്കു മുടക്കുമുതലോ കർഷകതൊഴിലാളികൾക്കു മിനിമം കൂലിയോ കിട്ടാത്ത അവസ്ഥയുണ്ട്.
അഴിമതിയും അസമത്വത്തിന് ആക്കംകൂട്ടുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ആയിരക്കണക്കിനു കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ടുപോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇത്തരം പ്രശ്നങ്ങളെയെല്ലാം ഗൗരവതരമായി കണ്ട് പഠനങ്ങൾ നടത്തുകയും ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ അവസ്ഥ കൂടുതൽ ദയനീയമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
Latest News
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top