വേണം നികുതിപരിഷ്കരണം, നയംമാറ്റം
Thursday, October 11, 2018 12:15 AM IST
സി.കെ. കുര്യാച്ചൻ-3 / ആഴമേറുന്ന അസമത്വം

ബൈബിളിലും മനുസ്മൃതിയിലും ചാണക്യന്‍റെ അർഥശാസ്ത്രത്തിലുമൊക്കെ നികുതിയെക്കുറിച്ചു പരാമർശമുണ്ട്. പുരാതന റോമാ സാമാജ്യത്തിന്‍റെ സ്ഥാപകനായ അഗസ്റ്റസ് സീസറിന്‍റെ കാലത്തു നികുതി ചർച്ചാവിഷയമാണ്. പുരാതന ഭാരതത്തിലേക്കു പല രാജ്യങ്ങളിൽനിന്നും കച്ചവടക്കാർ എത്തിയിരുന്നു. അതിനാലാവണം മനുസ്മൃതിയിൽ രാജാവിനു ചുങ്കം പിരിക്കാം എന്ന പരാമർശമുണ്ടായത്. എന്നാൽ, ദായകനു പ്രയാസമുണ്ടാകാത്തതരത്തിലാവണം നികുതിപിരിവെന്നു മനുസ്മൃതിയിൽ നിഷ്കർഷിക്കുന്നു.

അർഥശാസ്ത്രത്തിൽ നികുതിപിരിവിനു കൂടുതൽ പ്രായോഗികത നിർദേശിക്കുന്നുണ്ട്. പരമാവധി സാമൂഹ്യക്ഷേമം ഉറപ്പാക്കാനാവണം നികുതി പിരിവെന്നാണു മനുസ്മൃതിയും അർഥശാസ്ത്രവും വിവക്ഷിക്കുന്നത്.

സാമ്പത്തിക അസമത്വം ലഘൂകരിക്കാൻ പ്രധാനമായും രണ്ടു വഴികളുണ്ട്. ഒന്നു നികുതി ചുമത്തലാണ്. മറ്റൊന്നു സർക്കാരിന്‍റെ സാമൂഹികപ്രതിബദ്ധതയോടെയുള്ള ധനവിനിയോഗവും. നികുതി രണ്ടുതരത്തിലാണുള്ളത്. പ്രത്യക്ഷനികുതിയും പരോക്ഷനികുതിയും. പ്രത്യക്ഷ നികുതി സമ്പത്തിന്‍റെ ഉടമ നേരിട്ടടയ്ക്കണം. ഇതു മറ്റാരിലേക്കും കൈമാറാനാവില്ല. എന്നാൽ, പരോക്ഷനികുതി കൈമാറ്റം ചെയ്യാം. ഇതിന്‍റെ അന്തിമ ബാധ്യത ഉപഭോക്താവിന് അല്ലെങ്കിൽ ഗുണഭോക്താവിനാണ്. ആദായനികുതി പ്രത്യക്ഷ നികുതിയും ജിഎസ്ടി പരോക്ഷനികുതിയുമാണ്
ഇന്ത്യയിൽ 1860ലാണ് ആദായനികുതി ഏർപ്പെടുത്തുന്നത്. സമ്പന്നരിൽനിന്നു കൂടുതൽ നികുതിപിരിച്ച് അതു ദരിദ്രരുടേയും പൊതുസമൂഹത്തിന്‍റേയും നന്മയ്ക്കായി ഉപയോഗിക്കുന്നതുവഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയും രാജ്യം പുരോഗതി കൈവരിക്കുകയും ചെയ്യുമെന്നതാണ് നികുതിസമ്പ്രദായത്തിന്‍റെ അടിസ്ഥാന നീതിശാസ്ത്രം. ഈ നീതിബോധത്തിന്‍റെ നിരാസമാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന് ആക്കംകുട്ടൂന്നത്.

പരോക്ഷനികുതി ധനികരേയും ദരിദ്രരേയും ഒരുപോലെ ബാധിക്കുന്നു. ചായപ്പൊടിയുടെ അഞ്ചു ശതമാനം ജിഎസ്ടിയും പെട്രോളിന്‍റെ 50 ശതമാനത്തിലധികം നികുതിയും മുകേഷ് അംബാനിയും അദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരനും ഒരുപോലെയാണു നൽകേണ്ടത്. അതിനാൽ പരോക്ഷനികുതിയിലെ വർധന കുറഞ്ഞ വരുമാനക്കാരനെയാണ് സാരമായി ബാധിക്കുക. ആദായനികുതിപോലുള്ള പ്രത്യക്ഷനികുതികളിലെ വർധന സമ്പന്നരെ മാത്രമാണു ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ ഇന്ത്യയിൽ സമീപകാലത്തായി പ്രത്യക്ഷനികുതിയേക്കാൾ അധികമാണു പരോക്ഷനികുതി.

നെഹ്റു മുതൽ മോദിവരെ

ജവഹർലാൽ നെഹ്റുവിന്‍റെ കാലഘട്ടത്തിൽ ഗതാഗതം, കൃഷി, നിർമാണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ശക്തമായ സർക്കാർ നിയന്ത്രണമുണ്ടായിരുന്നു. ധനികർക്കുമേൽ കൂടുതൽ നികുതിചുമത്തി അസമത്വം കുറയ്ക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലും ജനതാഭരണത്തിലും ഈ നയം തുടർന്നുപോന്നു. 1970കളുടെ ആദ്യം 97.5 ശതമാനംവരെ ആദായനികുതി ഏർപ്പെടുത്തപ്പെട്ടു. പിന്നീട് ഏഴാം പഞ്ചവത്സരപദ്ധതിക്കാലത്ത് രാജീവ് ഗാന്ധിയാണ് ആദായനികുതി കുറയ്ക്കലിനു തുടക്കമിട്ടത്. പരമാവധി 50 ശതമാനത്തിലേക്കു താഴ്ത്തിയ ആദായനികുതി പിന്നീട് 30 ശതമാനത്തിലെത്തിച്ചു. 10 ശതമാനം സർചാർജും ചുത്തിയിരുന്നു.

നിലവിൽ 2.5 ലക്ഷം രൂപവരെ വരുമാനത്തിന് ആദായനികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷംവരെ അഞ്ചു ശതമാനം നികുതി. അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷംവരെ 20 ശതമാനം. പത്തു ലക്ഷത്തിനു മേൽ 30 ശതമാനം. മൂന്നു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് എല്ലാ വിഭാഗത്തിനുമുണ്ട്. 2018-19 ബജറ്റിൽ ആകെ നികുതി വരുമാനം 22,71,241.56 കോടി രൂപയാണ്. ഇതിൽ ആദായനികുതി 5,29,000 കോടി രൂപയാണ്. ജിഎസ്ടി 7,43,900 കോടിയും കസ്റ്റംസ് ഡ്യൂട്ടി 1,12,500 കോടിയും എക്സൈസ് ഡ്യൂട്ടി 2,59,600 കോടി രൂപയുമാണ്.


2017-18 വർഷത്തിൽ പ്രത്യക്ഷനികുതി വരുമാനം12.6 ശതമാനം വർധിച്ചപ്പോൾ പരോക്ഷനികുതി വരുമാനത്തിലെ വർധന 18.7 ശതമാനമായിരുന്നു. വെൽത്ത് ടാക്സ് എടുത്തുകളഞ്ഞതും സമ്പന്നർക്ക് ഗുണകരമായി. 2016-17ൽ 185.14 കോടി രൂപയായിരുന്നു വെൽത്ത് ടാക്സിൽനിന്നുള്ള വരുമാനം.

കുടുംബസ്വത്ത് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഈടാക്കാവുന്ന പിന്തുടർച്ചാവകാശ നികുതിയും നിലവിലില്ല. ഓക്സ്ഫാം പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് അതിസമ്പന്നർക്ക് 30 ശതമാനം പിന്തുടർച്ചാവകാശ നികുതി ഏർപ്പെടുത്തിയാൽ ഇന്ത്യക്ക് വലിയ വരുമാനം ഉണ്ടാക്കാമെന്നാണ്. 65 വയസ് കഴിഞ്ഞ 51 ശതകോടീശ്വരന്മാരുടെ സ്വത്ത് 10,54,400 കോടി രൂപയാണ്. അടുത്ത 20 വർഷത്തിനകം ഈ സ്വത്ത് പിൻതലമുറയ്ക്കു കൈമാറ്റം ചെയ്യപ്പെടും. 30 ശതമാനം നികുതി ഏർപ്പെടുത്തിയാൽ ലഭിക്കുന്നത് 3,17,600 കോടി രൂപയായിരിക്കും.

പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം, കുടിവെള്ളം, ശുചീകരണം, ഭവനനിർമാണം, തൊഴിലാളി ക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ആകെ വിഹിതം ഈ തുകയ്ക്കു തുല്യമാണ്. നികുതി വെട്ടിപ്പ് തടയണമെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്‍റെ വികസനത്തോടൊപ്പം പട്ടിണിപ്പാവങ്ങളുടെ ഉന്നമനംകൂടി കണക്കിലെടുത്തുള്ള നയങ്ങളും പരിപാടികളും ആവിഷ്കരിച്ചെങ്കിൽ മാത്രമേ സാമ്പത്തിക അസമത്വം ലഘൂകരിക്കാൻ കഴിയൂ. നോട്ട്നിരോധനവും ജിഎസ്ടിയും ഇന്ധനവിലവർധനയുമെല്ലാം രാജ്യത്തെ മധ്യവർഗത്തേയും സാധരണക്കാരേയും തൊഴിലാളികളേയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. കടിഞ്ഞാണില്ലാതെ വളരുന്ന സാമ്പത്തിക അസമത്വം ഭരണാധികാരികൾ ഗൗനിക്കുന്നേയില്ല എന്നതാണ് ഏറെ ഖേദകരം.

അസമത്വം മാറണം

വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ അസമത്വം സ്വാഭാവികമാണെന്നു വാദിക്കുന്നരുണ്ട്. എന്നാൽ, വളർച്ച മാത്രമല്ല ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിനു കാരണമെന്നാണ് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്‍റെ ഗൗരവതരമായ ഇടപെടൽ ഉണ്ടെങ്കിൽ അസമത്വം ലഘൂകരിക്കാൻ കഴിയും. അതിസമ്പന്നരായ 10 ശതമാനത്തിന്‍റെ വരുമാനം വർധിക്കുന്നതിനേക്കാൾ കൂടുതലായി ദരിദ്രരായ 40 ശതമാനത്തിന്‍റെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണം. നികുതി പരിഷ്കരണവും സാമൂഹ്യക്ഷേമപദ്ധതികളുടെ വിപുലീകരണവും അടക്കമുള്ള നയപരിപാടികൾ ആവിഷ്കരിക്കണമെന്നും ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അവഗണനയാണ് അസമത്വത്തിന്‍റെ തീവ്രത വർധിപ്പിക്കുന്ന മറ്റൊരു ഘടകം. ജിഡിപിയിലേക്കു സ്ത്രീകളുടെ സംഭാവന 17 ശതമാനം മാത്രമാണ്. സ്ത്രീകൾക്കു കൂടുതലായി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതനത്തിലെ അന്തരം ഇന്ത്യയിൽ കൂടുതലാണ്. 30 ശതമാനത്തിലധികമാണ് അന്തരം. സ്ത്രീ-പുരുഷ സമത്വത്തിന്‍റെ കാര്യത്തിൽ 159 രാജ്യങ്ങളിൽ 125-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതു കുറച്ചുകൊണ്ടുവരണം.

ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾക്കു പ്രാധാന്യം നൽകണം. നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.

തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുന്നതും അസമത്വം വർധിപ്പിക്കും. അടുത്തകാലത്തായി രാജ്യത്ത് തൊഴിൽ നിയമങ്ങൾ തീർത്തും ദുർബലപ്പെട്ടുവരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കുറഞ്ഞകൂലിപോലും പലപ്പോഴും തൊഴിലാളികൾക്കു കിട്ടുന്നില്ല. കാർഷികമേഖലയിൽ കർഷകർക്കു മുടക്കുമുതലോ കർഷകതൊഴിലാളികൾക്കു മിനിമം കൂലിയോ കിട്ടാത്ത അവസ്ഥയുണ്ട്.
അഴിമതിയും അസമത്വത്തിന് ആക്കംകൂട്ടുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽനിന്ന് ആയിരക്കണക്കിനു കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ടുപോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇത്തരം പ്രശ്നങ്ങളെയെല്ലാം ഗൗരവതരമായി കണ്ട് പഠനങ്ങൾ നടത്തുകയും ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ അവസ്ഥ കൂടുതൽ ദയനീയമാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.