Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശാന്തിയുടെ ഇടങ്ങളിൽ സമാധാനത്തിന്റെ പൂക്കൾ വിരിയട്ടെ
Thursday, October 25, 2018 1:01 AM IST
മറുവശം / എം. ചന്ദ്രൻ
ശാന്തിയും സമാധാനവും തേടിയാണ് അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നത്. എന്നാൽ. ഇത്തവണ തുലാമാസ പൂജകൾക്കായി ശബരിമലയിലെത്തിയ യഥാർഥ ഭക്തരെ കാത്തിരുന്നതു പ്രതിഷേധങ്ങളും പോലീസ് സന്നാഹങ്ങളും മാധ്യമപ്പടയും സംഘർഷങ്ങളുമായിരുന്നു. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി ഉണ്ടാക്കിയ വിവാദങ്ങൾക്കിടയിലാണു തുലാമാസ പൂജയ്ക്കായി ആറു ദിവസത്തേക്കു നട തുറന്നത്.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനത്തിനെത്താമെന്ന സുപ്രീംകോടതിവിധി നാലഞ്ചു വർഷത്തെ പഠനങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ്. വിധിയോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും അതിനെ എതിർക്കുന്നവരുമുണ്ടാകാം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര തന്റെ വിധി പ്രസ്താവനയിൽ വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരുന്നു.
മതപരമായ ആചാരവിഷയങ്ങളിൽ കോടതി വിധി പറയുന്പോൾ അതേക്കുറിച്ചു പൊതുസമൂഹത്തിൽ സംവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പരന്പരാഗതമായി തുടരുന്ന ആചാരങ്ങളിൽ പൊടുന്നനെ മാറ്റങ്ങളുണ്ടാകുന്പോൾ വിശ്വാസികൾക്കിടയിൽ അങ്കലാപ്പും ആശങ്കയുമുണ്ടാകും. എതിർപ്പുകളും പ്രക്ഷോഭങ്ങളും സ്വാഭാവികമായി സംഭവിക്കും. അതിനെ പക്വതയോടെ നിയന്ത്രിക്കാൻ കഴിയുന്ന നേതൃത്വമുണ്ടാകണം. അതിന്റെ അഭാവം ശബരിമല വിഷയത്തിൽ വ്യക്തമാണ്. വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ സുപ്രീം കോടതിവിധിയും മാനിക്കപ്പെടേണ്ടതാണ്. കോടതിയെ മാനിക്കാതിരിക്കുന്നത് ഭരണഘടനയോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയും നിയമം കൈയിലെടുക്കലുമാണ്. അതിന്റെ അനന്തരഫലം അരാജകത്വവും അക്രമവുമാണ്.
പരസ്യമായി നിയമലംഘനം നടത്തുന്നവരെ നിലയ്ക്കുനിർത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ലിംഗസമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുരോഗമനത്തിന്റെയും പേരിൽ മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്ന നിയമങ്ങളെ കോടതിയിൽത്തന്നെ നേരിടുക.
കോടതിവിധിക്കെതിരേ എത്ര വലിയ പ്രതിഷേധമുയർന്നാലും അതു നടപ്പാക്കാനുള്ള കടമ സർക്കാരിനുണ്ട്. ഫലം കണ്ടില്ലെങ്കിലും പിണറായി സർക്കാർ അതിനു ശ്രമം നടത്തി. തുലാമാസ പൂജകൾക്കായി നടതുറന്ന ആറു ദിവസത്തിനിടെ 14 യുവതികൾ ദർശനത്തിനു പന്പകടന്ന് പാതിവഴിയിലെത്തി. പോലീസ് അവർക്കു കനത്ത സുരക്ഷയൊരുക്കി. രണ്ടു വനിതകൾക്ക് പോലീസ് വേഷം നൽകി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചു. അതിനെതിരേ വലിയ വിമർശനമുണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു വിഐപികൾക്കുപോലും പോലീസ് വേഷം നൽകി സംരക്ഷണം ഒരുക്കാത്ത കേരളത്തിൽ എന്തുകൊണ്ട് രണ്ടു യുവതികൾക്ക് ആ സുരക്ഷ നൽകി എന്ന ചോദ്യം പോലീസിനെ കുഴക്കി.
യഥാർഥത്തിൽ ശബരിമലയിൽ സംഭവിച്ചത് എന്താണ്? യഥാർഥ വിശ്വാസികളായ യുവതികൾ മലചവിട്ടാൻ എത്തിയോ? വിശ്വാസമാണോ രാഷ്ട്രീയമാണോ ശബരിമലയിൽ വിഷയമായത്? വിശ്വാസമന്ത്രങ്ങൾ എങ്ങനെയാണ് രാഷ്ട്രീയമുദ്രാവാക്യങ്ങളായി മാറിയത്? ആരാണു രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്? പവിത്രമായ ശബരിമലയെ ആരാണ് കളങ്കപ്പെടുത്തിയത്? ഇത്തരം ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ ഉത്തരമുണ്ടാകണം.
നവകേരളനിർമാണത്തിനു ഫണ്ട് ശേഖരിക്കാൻ മുഖ്യമന്ത്രി ഗൾഫിലായിരിക്കുന്പോഴാണു ശബരിമലയിൽ സമാനതകളില്ലാത്ത സംഭവങ്ങൾ അരങ്ങേറിയത്. സുപ്രീം കോടതിവിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകണം, വിധി ഉടനടി നടപ്പിലാക്കരുത്, തുടങ്ങിയ ആവശ്യങ്ങളാണ് വിധിക്കെതിരേ രംഗത്തുവന്നവർ സർക്കാരിന്റെ മുന്പിൽ വച്ചത്. ആ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ സംസ്ഥാന സർക്കാരിനാവുകയില്ല. കാരണം യുവതീപ്രവേശനവിഷയത്തിൽ സർക്കാർ നയവും നിലപാടും കോടതിവിധിക്കു മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. ആചാരങ്ങൾ സംരക്ഷിക്കുക എന്നതു സർക്കാരിന്റെ കടമയല്ല, അതു ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണ്.
തന്റെ അസാന്നിധ്യത്തിൽ സർക്കാരിനെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരേ മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിലും പത്തനംതിട്ടയിൽ കൂടിയ ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണയോഗത്തിലും ആഞ്ഞടിച്ചു. 1949-ലെ കവനന്റിൽ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല, കടക്കെണിയിലായ രാജകുടുംബം രാജ്യവും രാജ്യാധികാരവും തിരുവിതാംകൂറിന് അടിയറ വച്ചിരുന്നു, അങ്ങനെ പന്തളം രാജ്യവും ആദായങ്ങളും ശബരിമല ക്ഷേത്ര നടവരവുമെല്ലാം തിരുവിതാംകൂറിന്റേതായി, ഐക്യകേരളം വന്നപ്പോൾ ആ സ്വത്തെല്ലാം കേരളത്തിന് അവകാശപ്പെട്ടതായി, ദേവസ്വം ബോർഡ് വന്നതോടെ ക്ഷേത്രത്തിന്റെ അവകാശി ബോർഡായി എന്നിങ്ങനെ പോയി മുഖ്യമന്ത്രിയുടെ വിശദീകരണം. സുപ്രീം കോടതിവിധി അട്ടിമറിക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അവിവേകമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് നടപടിയേയും മുഖ്യമന്ത്രി ന്യായീകരിച്ചു. സംഘപരിവാർ ശക്തികൾ ശബരിമലയിൽ തന്പടിച്ച് സാധാരണ ഭക്തർക്ക് തടസമുണ്ടാക്കിയപ്പോഴാണ് പോലീസ് ഇടപെട്ടത്. സർക്കാർ നയങ്ങൾക്കപ്പുറത്തേക്ക് ദേവസ്വം ബോർഡ് പോകേണ്ടതില്ലെന്ന താക്കീതു നൽകാനും മുഖ്യമന്ത്രി മറന്നില്ല.
മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ വരുംദിനങ്ങൾ പ്രധാനപ്പെട്ടതാണ്. ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നത് നവംബർ അഞ്ച്, ആറ് തീയതികളിലാണ്. അന്നും യുവതികൾ എത്താനിടയുണ്ട്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ രാഷ്ട്രീയ ലാഭങ്ങൾക്കായി രംഗത്തുവരുന്നവരെ യഥാർഥ വിശ്വാസികൾ തിരിച്ചറിയണം. ശബരിമല മറ്റു ഭക്തകേന്ദ്രങ്ങൾപോലെ മാനവികതയുടെ പൂങ്കാവനമായിത്തീരട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top