Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തെലുങ്കാനയിൽ ആവേശത്തുടക്കം, അനിശ്ചിതത്വത്തിലേക്കു മുന്നേറ്റം
Thursday, October 25, 2018 1:04 AM IST
ആവേശത്തോടെ തുടങ്ങി അനിശ്ചിതത്വത്തിലേക്കു മുന്നേറുകയാണു തെലുങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം. എട്ടുമാസംകൂടി മുഖ്യമന്ത്രിസ്ഥാനത്തു തുടരാമായിരുന്നെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം തെലുങ്കാനയുടെ അമരക്കാരൻ കെ. ചന്ദ്രശേഖര റാവു സംസ്ഥാന നിയമസഭ പിരിച്ചുവിട്ടതു തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു. നഷ്ടമാകുന്ന എട്ടുമാസത്തിനു പകരം കിട്ടുന്ന അഞ്ചുവർഷം കൊണ്ട് ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസ്-ബിജെപി ഇതര ബദൽവരെ കെ.സി.ആർ സ്വപ്നം കണ്ടു.
വെറും ദിവാസ്വപ്നമായിരുന്നില്ല അവയൊന്നും. പുതുതായി രൂപംകൊണ്ട തെലുങ്കാനയെ കാലിടറാതെ നയിച്ചുവെന്ന സംതൃപ്തി. ഭരണവിരുദ്ധവികാരം ഇല്ലാത്ത അവസ്ഥ. ഇതോടൊപ്പം കാവൽമുഖ്യമന്ത്രിയായിരിക്കുന്പോൾ നടപ്പാക്കാൻ അണിയറയിൽ തയാറാക്കിയ ഒട്ടേറെ ക്ഷേമപദ്ധതികളും. എന്നാൽ, കാവൽമന്ത്രിസഭയുടെ പ്രവർത്തനങ്ങളും പെരുമാറ്റച്ചട്ടലംഘനമാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ റാവു നിരാശനായി.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ അടുത്ത കുരുക്കായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാലസഖ്യവും തലപൊക്കി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും പഴയകൂട്ടാളി പ്രഫ. കോദണ്ഡരാമന്റെ ജനസമിതിയും സിപിഐയുമെല്ലാം അണിനിരക്കുന്ന വിശാലസഖ്യം വെല്ലുവിളിതന്നെയാണെന്നു റാവു ഇതിനകം സമ്മതിച്ചുകഴിഞ്ഞു.
ബിജെപിയോടു പ്രീതിയോ അപ്രീതിയോ ഇല്ലാതെയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്‍പും ശേഷവും റാവുവിന്റെ നീക്കങ്ങൾ. പ്രാദേശികരാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ പ്രയോക്താക്കളിലൊരാളായ റാവുവിന്റെ നിലനിൽപ്പുതന്നെ ഡൽഹിവിരുദ്ധ വികാരമാണ്. എന്നിട്ടും നിയമസഭ പിരിച്ചുവിടാനുള്ള പ്രാരംഭചർച്ചകൾ നടന്നതു ഡൽഹിയിൽ ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മൂന്നുതവണയാണു കെസിആറും മോദിയും ഡൽഹിയിൽ ചായകുടിച്ചുപിരിഞ്ഞത്.
തെലുങ്കാന സർക്കാരിന്റെ മുതിർന്ന ഉപദേശകരിലൊരാൾ ഈ സമയത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ സമീപിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും കെസിആർ വിഷയം ചർച്ച ചെയ്തു. എന്നാൽ, ടിആർഎസുമായി സൗഹൃദത്തിനൊന്നും ശ്രമിക്കാതെ ഒറ്റയ്ക്കു ശക്തിതെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
2014 ൽ തെലുങ്കാന രൂപീകൃതമായശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റിൽ 63 ഉം ടിആർഎസിനായിരുന്നുവെങ്കിൽ ഇത്തവണ കഥ മാറും എന്നുതന്നെയാണു പൊതുവേയുള്ള വിലയിരുത്തൽ.
മഹാസഖ്യത്തിന്റെ ശക്തി ചോരുന്നു?
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിശാലസഖ്യത്തിന്റെ ആദ്യപടിയായാണു സംസ്ഥാനങ്ങളിലെ പുതിയ കൂട്ടുകെട്ടുകളെ കോൺഗ്രസ് കാണുന്നത്. എന്നാൽ, പ്രാദേശികമായ ഒട്ടേറെ വെല്ലുവിളികൾ മൂലം ശക്തിചോരുന്ന അവസ്ഥയിലാണ് അവസാനനിമിഷം തട്ടിക്കൂട്ടിയ തെലുങ്കാനയിലെ മഹാസഖ്യവും. സീറ്റ് വിഭജനമാണു പ്രധാന വെല്ലുവിളി. ഡൽഹിയിൽ ശക്തിതെളിയിക്കാൻ അവസരം കാത്തുനിൽക്കുന്ന ആന്ധ്രമുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡു അനുനയനീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും സഖ്യത്തിൽ നിന്നു പിൻമാറുമെന്ന ഭീഷണി പലകോണുകളിലും ഉയരുന്നുണ്ട്.
കോൺഗ്രസുമായുള്ള ആരോഗ്യകരമായ ബന്ധം ദേശീയതലത്തിൽ നിർണായകമാകുമെന്ന് അറിയാവുന്ന നായിഡുപോലും സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. മുപ്പതു സീറ്റുകൾ വേണമെന്നാണു ടിഡിപിയുടെ ആവശ്യം. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത് 12 മാത്രം. മുന്നണിയുടെ വിശാലതാത്പര്യം പരിഗണിച്ച് 18 സീറ്റുകൊണ്ടു തൃപ്തിപ്പെടാൻ നായിഡു തയാറാണെങ്കിലും മറ്റു കക്ഷികൾക്കുകൂടി പങ്കിട്ടുനൽകിയാൽ അവശേഷിക്കുന്നത് എന്തെന്ന ധർമസങ്കടത്തിലാണു കോൺഗ്രസ്.
മഹാസഖ്യത്തിലെ സിപിഐയും തെലുങ്കാന ജന സമിതിയും (ടിജെഎസ്) കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവത്തോട് ഇപ്പോൾത്തന്നെ കലഹത്തിലാണ്. മഹാസഖ്യത്തിൽനിന്നു പുറത്തുവന്ന് ഒറ്റയ്ക്കു മത്സരിക്കാൻ ടിജെഎസ് നേതാവ് കോദണ്ഡറാം കടുത്ത സമ്മർദത്തിലാണ്. മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വികാരം മറ്റൊരു സഖ്യകക്ഷിയായ സിപിഐയ്ക്കുമുണ്ട്. പത്തു സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ 25 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു ജനവിധി തേടുമെന്നാണ് സിപിഐ നേതാവ് എസ്. സുധാകർ റെഡ്ഡിയുടെ ഭീഷണി. ടിജെഎസ് 36 സീറ്റുകൾ ആവശ്യപ്പെടുന്പോൾ കോൺഗ്രസിന്റെ വാഗ്ദാനം എട്ടോ ഒന്‍പതോ മാത്രം.
അതേസമയം 90 സീറ്റിലെങ്കിലും മത്സരിക്കണമെന്നതാണു കോൺഗ്രസിനുള്ളിലെ വികാരം. ഒറ്റയ്ക്കു ഭൂരിപക്ഷം നേടുക എന്ന അതിവിദൂര സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല. ജാതിസമവാക്യങ്ങളെല്ലാം ചേർത്തു സ്ഥാനാർഥികളെ അണിനിരത്തുക എന്നതാണ് കോൺഗ്രസ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ശക്തരായ റെഡ്ഡി സമുദായത്തിനു മുന്തിയ പ്രാതിനിധ്യം വേണമെന്നു സംസ്ഥാനഘടകം പറയുന്പോൾ ദുർബല വിഭാഗങ്ങളെ ഒപ്പംനിർത്തണമെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുലിന്റെ നിലപാട്. ഓരോ ലോക്സഭാ മണ്ഡലത്തിൽനിന്നും പിന്നോക്കസമുദായങ്ങളിൽ നിന്നുള്ള രണ്ടുപേരെയെങ്കിലും സഭയിലെത്തിക്കണമെന്നു രാഹുൽ വാശിപിടിക്കുന്നു.
പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഭരണം പിടിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ഭരണമാറ്റം എന്ന സൂചന ശക്തമായതിനാൽ ടിആർഎസിൽ നിന്നുള്ള എംഎൽഎമാർ വരെ കോൺഗ്രസിലെത്തിക്കഴിഞ്ഞു. എന്നാൽ, ഇവർക്കു സുരക്ഷിതമണ്ഡലങ്ങളൊരുക്കുന്പോൾ പരന്പരാഗതതമായി പാർട്ടിക്കൊപ്പം നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കുക അതിലും വലിയ വെല്ലുവിളിയാകും.
ബിജെപിയാകട്ടെ സംസ്ഥാനത്ത് സാവധാനത്തിലാണു നിലയുറപ്പിക്കുന്നത്. മദ്യവിരുദ്ധനിലപാടുകൾ ആവർത്തിച്ച് പ്രകടനപത്രിക പുറത്തിറക്കിയതു കഴിഞ്ഞദിവസമാണ്. ആദ്യഘട്ട സ്ഥാനാർഥിപട്ടികയും പുറത്തിറക്കി. വരുംദിവസങ്ങളിൽ ദേശീയനേതാക്കൾ ഉൾപ്പെടെ പ്രചാരണത്തിന് എത്തുമെന്നാണു പ്രതീക്ഷ.
അപകടം മണത്ത് റാവു
കോണ്‍ഗ്രസും ടിഡിപിയും സിപിഐയും ടിജെഎസും ചേർന്ന മഹാസഖ്യം ഭീഷണിയല്ലെന്ന് ആവർത്തിക്കുന്പോഴും സഖ്യത്തെ തകർക്കാനുള്ള ഉപായങ്ങളന്വേഷിക്കുകയാണു ചന്ദ്രശേഖര റാവു. മഹാസഖ്യത്തിൽ ഭിന്നത നിലനിൽക്കുന്ന മണ്ഡലങ്ങളിലെല്ലാം സ്വതന്ത്ര സ്ഥാനാർഥികളെ പ്രോത്സാഹിപ്പിക്കുക എന്ന തന്ത്രമാണ് അദ്ദേഹത്തിന്റെത്. സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ മഹാസഖ്യം മെലിയുമെന്നും ചന്ദ്രശേഖര റാവു കണക്കുകൂട്ടുന്നു.
സ്ഥാനാർഥികളെ പ്രഖ്യാപിച്ചുതുടങ്ങുന്പോഴേ ഇതു പ്രകടമാകുമെന്ന് അണികളോടു ചന്ദ്രശേഖര റാവു പ്രവചിക്കുന്നു. ഭിന്നിപ്പിച്ചുഭരിക്കുക എന്ന പഴയതന്ത്രം തന്നെയാണു റാവുവും മനസിൽക്കൊണ്ടുനടക്കുന്നത്. 12 മണ്ഡലങ്ങളിൽ ഇതുവരെ ടിആർഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. മഹാസഖ്യത്തിൽ വല്യേട്ടനായി കോണ്‍ഗ്രസ് തുടരുന്നതിനെയും പ്രതീക്ഷയോടെയാണു ടിആർഎസ് നോക്കിക്കാണുന്നത്. സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ സഖ്യത്തിൽ മാത്രമല്ല കോണ്‍ഗ്രസിലും അസംതൃപ്തരുടെ വലിയൊരു നിര രൂപപ്പെടുമെന്നാണ് ടിആർഎസിന്റെ കണക്കുകൂട്ടൽ.
അനായാസം വിജയംകൊതിച്ച്, കാലാവധി തീരുംമുന്പേ നിയമസഭ പിരിച്ചുവിട്ട മുഖ്യമന്ത്രിമാരിൽ വിജയിച്ചവർ കുറവാണെന്ന മുൻകാലചരിത്രം തിരുത്തിക്കുറിക്കാം എന്നുതന്നെയാണ് കെസിആർ ഇപ്പോഴും കരുതുന്നത്. മുൻകാല ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ മഹാസഖ്യവും.
എ.വി. സുനിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top