ശ്രീലങ്കയിലേത് അട്ടിമറി
Sunday, October 28, 2018 12:39 AM IST
ശ്രീലങ്കയിൽ ഭരണമാറ്റം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ട് ഒരു ദിവസം പിന്നിട്ടു. ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തായതല്ല കാര്യം.
എന്തു പറയണം, എന്തു ചെയ്യണം എന്നറിയില്ല. എന്തു പറഞ്ഞാലും പ്രശ്നമാകും.
ശ്രീലങ്കയിൽ ഒരു പ്രധാനമന്ത്രി (റനിൽ വിക്രമസിംഗെ)യെ മാറ്റി മറ്റൊരു പ്രധാനമന്ത്രി (മഹിന്ദ രാജപക്സ)യെ നിയമിച്ചു. ചെയ്തതു പ്രസിഡന്‍റ് മൈത്രിപാല സിരിസേന.

രാഷ്‌ട്രീയം ഇങ്ങനെ

ഇതിലെ രാഷ്‌ട്രീയം ലളിതമാണ്. 2014 വരെ രാജപക്സയുടെ കൂടെയായിരുന്നു സിരിസേന. പിന്നീടാണ് എതിരാളിയായത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി പ്രസിഡന്‍റ് പദത്തിലേക്കു വിജയിച്ചു. അന്നുണ്ടാക്കിയ "ഐക്യ' മന്ത്രിസഭ ശരിയായ യോജിപ്പിന്‍റെ ഫലമായിരുന്നില്ല. രാജപക്സയെ ഒഴിവാക്കാൻ മാത്രമായിരുന്നു. തമിഴ്‌പുലികളെ തകർക്കാൻവേണ്ടി തമിഴരെ കൂട്ടക്കൊലചെയ്തത് അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ വിമർശനപാത്രമായിരുന്നു രാജപക്‌സ. പോരാത്തതിനു ചൈനയുമായി കൂട്ടുകൂടി താങ്ങാനാവാത്ത കടം ശ്രീലങ്കയ്ക്കു വരുത്തിവയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് രാജപക്സ അന്നു തോറ്റത്.

പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും തുടക്കംമുതലേ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. നാൾക്കുനാൾ അതു വളർന്നു. ഇതിനിടെ രാജപക്സ തന്‍റെ ജനപ്രീതി വളർത്തി. ഉപതെരഞ്ഞെടുപ്പിലൂടെ പാർലമെന്‍റിൽ എത്തി. ഈ വർഷമാദ്യം തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടന്നപ്പോൾ രാജപക്സയുടെ പാർട്ടി വൻനേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞമാസം സിരിസേനയും രാജപക്സയും ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. രാഷ്‌ട്രീയ ധ്രുവീകരണത്തിനുള്ള തുടക്കമായിരുന്നു അത്.

അട്ടിമറി

ഇപ്പോൾ രാജപക്സ തിരിച്ചുവരുന്നതുതന്നെ ഒരു അട്ടിമറിയിലൂടെ ആണെന്നു പറയാം. പട്ടാള അട്ടിമറിയല്ലെന്നു മാത്രം.

പാർലമെന്‍റിൽ സിരിസേന-രാജപക്സ സഖ്യത്തിനു ഭൂരിപക്ഷമില്ല. 225 അംഗ സഭയിൽ 95 പേർ മാത്രം. വിക്രമസിംഗെയുടെ പാർട്ടിയിൽ 106 പേരുണ്ട്. കുറേമാസം മുന്പ് വിക്രമസിംഗെയുടെ ഒരു എംപിയെ രാജപക്സ കൂറുമാറ്റിയെടുത്തിരുന്നു. ഈ ദിവസങ്ങളിലും കൂറുമാറ്റും. അതിനു സാവകാശം കിട്ടാനാണു പാർലമെന്‍റിനെ നവംബർ 16 വരെ മരവിപ്പിച്ചത്. അതു ഭരണഘടനയെ കൊഞ്ഞനംകുത്തുന്ന രാഷ്‌ട്രീയ അട്ടിമറി.

മാധ്യമങ്ങൾ കൈയടക്കി

മറ്റൊന്നും സംഭവിച്ചു. കൊളംബോയിലെ സർക്കാർപത്രങ്ങൾ പിടിച്ചടക്കിയായിരുന്നു രാജപക്സയുടെ തിരിച്ചുകയറ്റം. രാജപക്സയുടെ യൂണിയൻ സർക്കാർ ഉടമസ്ഥതയിലുള്ള ഡെയ്‌ലി ന്യൂസ് ആസ്ഥാനം പിടിച്ചടക്കി. മഹിന്ദ പ്രധാനമന്ത്രിയായി എന്ന തലക്കെട്ടോടെയാണ് അത് ഇന്നലെ പുറത്തിറക്കിയത്. താൻ പ്രധാനമന്ത്രിസ്ഥാനത്തു തുടരുന്നു എന്ന വിക്രമസിംഗെയുടെ അവകാശവാദമോ മറ്റ് എതിർവാർത്തകളോ അതിൽ കൊടുത്തില്ല. മാധ്യമമന്ത്രിയും യുഎൻപി നേതാവുമായ മംഗല സമരവീരയുടെ നിർദേശങ്ങൾ പത്രത്തിൽ നടപ്പായില്ല.


ദേശീയ ടെലിവിഷൻ രൂപവാഹിനിയും മന്ത്രിമാർക്കെതിരായി. സമരവീരയടക്കം മൂന്നു മന്ത്രിമാർ ഒരു പ്രസ്താവന ലൈവായി നടത്താൻ വന്നപ്പോൾ ചാനൽ സംപ്രേഷണം നിർത്തി. മന്ത്രിമാർ മടങ്ങിപ്പോയിട്ടേ സംപ്രേഷണം പുനരാരംഭി ച്ചുള്ളു.

ഇന്ത്യക്കു നഷ്‌ടം

രാജപക്സ പണ്ടേ ഇന്ത്യയോടു യോജിപ്പിലല്ല. ചൈനയോടാണു കൂറ്. ചൈനയ്ക്ക് ഹംബൻടോട്ട തുറമുഖപദ്ധതി നൽകിയതും ചൈനീസ് സൈന്യവുമായി സഖ്യമുണ്ടാക്കിയതും ചൈനയിൽനിന്നു വലിയതോതിൽ വായ്പ എടുത്തതുമെല്ലാം രാജപക്സയുടെ കാലത്താണ്.

ഈ കടത്തിന്‍റെ പലിശയും തിരിച്ചടവും ശ്രീലങ്കയുടെ റവന്യുവരുമാനത്തിന്‍റെ 80 ശതമാനം അപഹരിക്കുന്നു. ഹംബൻടോട്ട നടത്തിപ്പ് ദുർവഹമായപ്പോൾ വിക്രമസിംഗെ അതു ചൈനീസ് കന്പനിക്കു വിൽക്കേണ്ടിവന്നു.രാജപക്സ തിരിച്ചുവന്നതു വീണ്ടും ചൈനീസ് സ്വാധീനം വളർത്തും. അത് ഇന്ത്യക്ക് ദക്ഷിണേഷ്യയിലെ നേതൃസ്ഥാനം ഇല്ലാതാക്ക
എന്നിട്ടും ഇന്ത്യ സംസാരിക്കുന്നില്ല. പ്രതികരിക്കുന്നില്ല.

പ്രതികരിച്ചാൽ നേട്ടമില്ല എന്നത് ഒരുകാര്യം. വിക്രമസിംഗെയെ അനുകൂലിച്ചാൽ പ്രത്യേക നേട്ടമില്ലെന്നു കഴിഞ്ഞ മൂന്നുവർഷം തെളിയിച്ചു. ചൈനീസ് ബന്ധം അല്പംപോലും കുറയ്ക്കാൻ വിക്രമസിംഗെ ശ്രമിച്ചില്ല. രാജപക്സയെ സ്വാഗതംചെയ്താൽ തമിഴർ എതിർക്കും.

അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനുമൊക്കെ ഭരണഘടനാവ്യവസ്ഥകളും ജനാധിപത്യ വഴക്കങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യക്ക് അതിനും സാധിക്കുന്നില്ല. അയൽ രാജ്യങ്ങളിൽ സമീപകാലത്തെ എല്ലാ സംഭവങ്ങളിലും ഇന്ത്യക്കു തിരിച്ചടിയേ കിട്ടിയിട്ടുള്ളു. ഇവിടെ പ്രതികരിച്ചാലും ഇല്ലെങ്കിലും അതേ സംഭവിക്കൂ.

അതിനിടെ ഇന്ത്യൻ ചാരസംഘടന റോ ലങ്കൻ പ്രസിഡന്‍റ് സിരിസേനയെ വധിക്കാനുള്ള ഗൂഢാലോചന നടത്തി എന്നു ശ്രീലങ്കയിൽ ആരോപണമുയർന്നിരുന്നു. ഇന്ത്യ അതു നിഷേധിച്ചു. പക്ഷേ, ആരോപണം വന്നു ദിവസങ്ങൾക്കകം രാജപക്സയുടെ തിരിച്ചുവരവു നടന്നു.

മഹിന്ദ രാജപക്സ

മുഴുവൻ പേര് പേഴ്സി മഹിന്ദ രാജപക്സ. വയസ് 72. പാർട്ടി. ശ്രീലങ്ക ഫ്രീഡം പാർട്ടി. നിയമബിരുദധാരി. 2004-05 ൽ പ്രധാനമന്ത്രി. 2005 മുതൽ 15 വരെ പ്രസിഡന്‍റ്. തമിഴ് പുലികളെയും അനുഭാവികളെയും കൊന്നൊടുക്കിയതു വിമർശനവിധേയമായി.

റനിൽ വിക്രമസിംഗെ

വയസ് 69. പാർട്ടി: യുനൈറ്റഡ് നാഷണൽ പാർട്ടി. നിയമബിരുദധാരി. 1993-94, 2001-04, 2015-18 വർഷങ്ങളിൽ പ്രധാനമന്ത്രി. 1977-ൽ 28-ാം വയസിൽ ലങ്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കാബിനറ്റ് മന്ത്രിയായി.

മൈത്രിപാല സിരിസേന

വയസ് 67. പാർട്ടി: ശ്രീലങ്കാ ഫ്രീഡം പാർട്ടി. ആദ്യകാലത്ത് കമ്യൂണിസ്റ്റ്. കൃഷിയിലും രാഷ്‌ട്രതന്ത്രത്തിലും ഡിപ്ലോമ. ജനതാവിമുക്തി പെരമുന എന്ന വിപ്ലവനീക്കത്തിൽ ചേർന്നു ജയിലിലായി. 2015-ൽ പ്രസിഡന്‍റായി.


റ്റി.സി. മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.