ഇടതു വെട്ടി വലതു ചേർന്നു ബോസുനാരു
Friday, November 2, 2018 12:57 AM IST
ലോകവിചാരം / സെർജി ആന്‍റണി

ഒന്നര ദശാബ്‌ദക്കാലത്തെ ഇടതുപക്ഷ ഭരണത്തിനു തിരശീല വീഴ്ത്തി കടുത്ത വലതുപക്ഷക്കാരനായ ഷെയർ ബോസുനാരു ബ്രസീൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യത്തിന്‍റെ നയപരിപാടികളിൽ അടിസ്ഥാനപരമായ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നു നിരീക്ഷകർ കണക്കുകൂട്ടുന്നു. ബോസുനാ രുനെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടാണു പലരുംതാരതമ്യപ്പെടുത്തുന്നത്. ട്രംപിന്‍റെ വലിയൊരു ആരാധകനുമാണു ബോസു നാരു. തെരഞ്ഞെടുപ്പു വിജയവാർത്ത വന്ന ഉടൻതന്നെ ട്രംപ് ബോസുനാരുവി നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. പട്ടാളത്തിൽ ക്യാപ്റ്റനായിരുന്ന പുതിയ പ്രസിഡന്‍റ് രാഷ്‌ട്രീയത്തിലും പട്ടാളച്ചിട്ടക്കാരനാണ്.

സെപ്റ്റംബർ ആറിനു നടന്ന തെരഞ്ഞെടുപ്പു റാലിയിൽ ബോസുനാരുവിനു നേരേ ആക്രമണമുണ്ടായി. വയറിനു കുത്തേറ്റു. അറുപത്തിമൂന്നുകാരനായ ബോസുനാരു പുതുവർഷദിനത്തിലാണു ബ്രസീലിന്‍റെ പ്രസിഡന്‍റായി അധികാരമേൽക്കുന്നത്.

അഴിമതിയിൽ മുങ്ങിയ ബ്രസീൽ രാഷ്‌ട്രീയത്തെ അതിൽനിന്നു മുക്തമാക്കുമെന്നായിരുന്നു ബോസുനാരുവിന്‍റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം. അതു വോട്ടർമാരെസ്വാധീനിച്ചു. എന്നാൽ, ബ്രസീലിലെ അഴിമിതിവീരന്മാരെ മാത്രമല്ല, കരുത്തരായ മയക്കുമരുന്നു മാഫിയകളെയും അദ്ദേഹത്തിനു നേരിടേണ്ടിവരും.

ബോസുനാരുവിന്‍റെ വിജയത്തിൽ ലോകമെന്പാടുമുള്ള ഒരു വിഭാഗം പുരോഗമന ചിന്താഗതിക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്‌ട്രീയത്തോടുള്ള അദ്ദേഹത്തിന്‍റെ കടുത്ത എതിർപ്പാണ് ആശങ്കയ്ക്ക് അടിസ്ഥാനം. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സ്വവർഗരതിക്കാർക്കുമെതിരേ അദ്ദേഹം കടുത്ത വിമർശനം നടത്തിയതും പുരോഗമനവാദികളെ ആശങ്കാകുലരാക്കുന്നുണ്ട്.

താൻ ഏകാധിപത്യത്തെ അനുകൂലിക്കുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ ബോസു നാരു, തെരഞ്ഞെടുപ്പുവിജയത്തിനുശേഷം നിലപാട് അല്പം മയപ്പെടുത്തിയിട്ടുണ്ട്. ബൈബിളും ഭരണഘടനയും അടിസ്ഥാനമാക്കി ഭരണം നടത്തുമെന്നാണു ബോസുനാരു ഇപ്പോൾ പറയുന്നത്. സോഷ്യലിസം, കമ്യൂണിസം, ജനകീയത, ഇടതുതീവ്രവാദം തുടങ്ങിയവയുമായി ഇനി ബ്രസീലിനു മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പഴയ പട്ടാളക്കാരനായ ബോസുനാരുവിന്‍റെ മന്ത്രിസഭയിലോ ഉപദേശകസമിതികളിലോ പട്ടാളത്തിൽനിന്നു റിട്ടയർ ചെയ്ത ചില ജനറൽമാരെയും ഉൾപ്പെടുത്തിയേക്കുമെന്നു കരുതുന്നു. മുൻ സർക്കാരിന്‍റെ കാലത്ത് അഴിമതിവിരുദ്ധമുന്നേറ്റത്തിനു നേതൃത്വം നൽകിയ സെർജിയോ മോറോയെ മന്ത്രിസഭയിലെടുക്കുമെന്നും ബോസുനാരു പറഞ്ഞു.

ഇടതുപക്ഷ ഭരണത്തിൽ ബ്രസീലിന്‍റെ സന്പദ്ഘടന വലിയ തകർച്ച നേരിട്ടിരുന്നു. അതാണ് തൊഴിലാളി പാർട്ടി(പിടി)സ്ഥാനാർഥി ഫെർനാൻഡോ ഹദ്ദാദിന്‍റെ പരാജയത്തിൽ കലാശിച്ചത്. എന്നിരുന്നാലും ഫെർനാൻഡോ 44.8 ശതമാനം വോട്ടു പിടിച്ചു.

സാന്പത്തിക അച്ചടക്കത്തിനു പ്രതിജ്ഞാബദ്ധനാണെന്നു വ്യക്തമാക്കിയ ബോസുനാരു ഉദ്യോഗസ്ഥദുഷ്പ്രഭുത്വം അവസാനിപ്പിക്കുമെന്നും ധനകമ്മി ഇല്ലാതാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ബോസുനാരുവിന്‍റെ വിജയത്തിനുശേഷം സാന്പത്തികരംഗത്ത് ചെറിയൊരു ഉണർവ് ദൃശ്യമായിട്ടുണ്ട്.

മെർക്കലിനു മതിയായി

ലോകം കണ്ട കരുത്തരായ വനിതാ ഭരണാധികാരികളുടെ നിരയിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിന് ഉന്നതമായൊരു സ്ഥാനമാണുള്ളത്. ഗോൾഡാ മെയറിനെയും സിരിമാവോ ബന്ദാരനായകെയെയും ഇന്ദിരാഗാന്ധിയെയുമൊക്കെപ്പോലെ ലോകരാഷ്‌ട്രീയത്തിൽ മെർക്കൽ സമുന്നതമായ സ്ഥാനം അലങ്കരിച്ചു.

രണ്ടായിരാമാണ്ടുമുതൽ കൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റിക്(സിഡിഎസ്) പാർട്ടിയുടെ നേതൃത്വത്തിലും 2005 മുതൽ ജർമനിയുടെ ഭരണാധിപത്യത്തിലും തുടരുന്ന മെർക്കൽ ഇനിയൊരു അങ്കത്തിനില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി അധ്യക്ഷസ്ഥാനത്തേക്കിനി മത്സരത്തിനില്ലെന്നു വ്യക്തമാക്കിയ മെർക്കൽ നാലു തവണ ചാൻസലർ സ്ഥാനം വഹിച്ചു. 2021 വരെ മെർക്കലിന് അധികാരത്തിൽ തുടരാം. എന്നാൽ, ഡിസംബറിൽ ഹാംബുർഗിൽ നടക്കുന്ന സിഡിയു പാർട്ടി കോൺഗ്രസിൽ അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കില്ലെന്ന മെർക്കലിന്‍റെ പ്രഖ്യാപനം ഭരണത്തിൽനിന്നു വിടവാങ്ങുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ്.

ഇക്കാലമത്രയും ലോകരാഷ്‌ട്രീയത്തിലും കലുഷിതമായിരുന്ന യൂറോപ്യൻ രാഷ്‌ട്രീയത്തിലും നിർണായകമായൊരു സാന്നിധ്യമായിരുന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ. അഭയാർഥി പ്രശ്നത്തിൽ മെർക്കലിന്‍റെ ഉറച്ച നിലപാടിൽ പലർക്കും വിയോജിപ്പുണ്ടായിരുന്നു. യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും മെർക്കലിന്‍റെ നിലപാടിനെ എതിർത്തു. അഭയാർഥികൾക്കുവേണ്ടി അതിർത്തി തുറന്നിടാനുള്ള മെർക്കലിന്‍റെ നീക്കം ജനപ്രീതിയിൽ അല്പം ഇടിവുണ്ടാക്കി. പത്തു ലക്ഷത്തോളം അഭയാർഥികളാണ് ജർമൻ അതിർത്തി കടന്നെത്തിയത്. എങ്കിലും പാർട്ടിയിൽ അവർ അജയ്യയായിരുന്നു.

ഇതിനിടെ മെർക്കലിന്‍റെ പിൻഗാമിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. "മിനി മെർക്കൽ' എന്നറിയപ്പെടുന്ന അന്നെഗ്രെറ്റ് ക്രാംപ് കാറൻബോവർ, മെർക്കൽ പുകച്ചുചാടിച്ച ഫ്രെഡറിക് മെർസ്, മുപ്പത്തെട്ടുകാരനായ വലതുപക്ഷ നേതാവ് ജെൻസ് സ്പാഹൻ എന്നിവരാണ് മുൻനിരയിലുള്ളത്. മിതവാദിയും മെർക്കലിന്‍റെ ആദ്യ കാബിനറ്റിൽ അംഗവുമായിരുന്ന അർമിൻ ലാഷെറ്റ് ഒത്തുതീർപ്പു സ്ഥാനാർഥിയായി വരുമെന്നു കരുതുന്നവരുമുണ്ട്.

ധനകാര്യവിദഗ്ധനായ ഫ്രെഡറിക് മെർസ്, മെർക്കൽ സിഡിയുവിനെ ഇടതുപക്ഷത്തേക്കു കൊണ്ടുപോകുന്നുവെന്ന അഭിപ്രായക്കാരനായിരുന്നു. ജെൻസ് സ്പാഹനാകട്ടെ മെർക്കൽ വിരുദ്ധനായാണു കരുതപ്പെടുന്നത്. സിഡിയുവിലെ വലതുപക്ഷത്തെ സമാശ്വസിപ്പിക്കാൻ ജെൻസിനെ മെർക്കൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും മെർക്കലിന്‍റെ ജനകീയ ജനാധിപത്യ പാർട്ടി ലൈനിനെ അദ്ദേഹം നിശിതമായി എതിർത്തു പോന്നു. പിൻഗാമി ഇവരിൽ ആരുതന്നെയായാലും മെർക്കലിന്‍റെ അന്താരാഷ്‌ട്ര പ്രതിച്ഛായയിലേക്ക് ഉയരണമെങ്കിൽ ഏറെ അധ്വാനിക്കേണ്ടിവരും.


നഷീദിന് എന്തു റോൾ‍?

മാലദ്വീപ് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് നാട്ടിലേക്കു മടങ്ങുന്നതു തടയാൻ നിലവിലെ സർക്കാർ നടത്തിയ ശ്രമം വിഫലമായി. നഷീദിനെതിരേ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വറണ്ട് മാലദ്വീപ് സുപ്രീംകോടതി റദ്ദാക്കി. ഇതോടെ രാജ്യത്ത് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായ നഷീദിന് ശ്രീലങ്കയിലെ പ്രവാസം അവസാനിപ്പിച്ചു ഇന്നലെ നാട്ടിലേക്കു മടങ്ങി.

ഭീകരപ്രവർത്തനത്തിന്‍റെ പേരിലാണ് 2015ൽ നഷീദിന് 13 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇതേത്തുടർന്നു നഷീദ് രാജ്യം വിടുകയായിരുന്നു. ചികിത്സയ്ക്കുപോവുകയാണെന്നായിരുന്നു ഔദ്യോഗിക വിശിദീകരണം.

ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നിലവിലെ പ്രസിഡന്‍റ് അബ്‌ദുള്ള യാമീൻ നഷീദ് ഉൾപ്പെടെ തന്‍റെ രാഷ്‌ട്രീയ പ്രതിയോഗികളെയെല്ലാം കേസിൽ കുടുക്കിയിരുന്നു. മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ മത്സരിച്ച, അത്രയൊന്നും അറിയപ്പെടാതിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹ് ആണ് വിജയിച്ചത്. യഥാർഥത്തിൽ മുഹമ്മദ് നഷീദ് ആയിരുന്നു മത്സരിക്കേണ്ടിയിരുന്നത്. പക്ഷേ, തെരഞ്ഞെടുപ്പു കമ്മീഷൻ അദ്ദേഹത്തെ അയോഗ്യനാക്കി. ഇനി അഥവാ രാജ്യത്തെത്തിയാൽ പ്രസിഡന്‍റ് യാമീന്‍റെ പോലീസ് തന്നെ അറസ്റ്റ് ചെയ്തു അകത്തിടുമെന്നും നഷീദ് ഭയപ്പെട്ടു. അതുകൊണ്ടു ശ്രീലങ്കയിലിരുന്ന് നഷീദ് കരുക്കൾ നീക്കി. സോലിഹിനെ വിജയിപ്പിച്ചു.

തെരഞ്ഞെടുപ്പിൽപരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ പ്രസിഡന്‍റ് യാമീൻ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ സുപ്രീംകോടതി ആ ശ്രമം തടഞ്ഞു. മാലദ്വീപിലെ രാഷ്‌ട്രീയ തടവുകാരെ ഓരോരുത്തരെയായി മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഷീദ് എത്തുന്നതോടെ കളം കുറെക്കൂടി വ്യക്തമാകും. സോലിഹിനു പിന്നിൽ നഷീദാവും കളിക്കുക. ആ പിൻസീറ്റ് ഡ്രൈവിംഗ് എത്രമാത്രം വിജയകരമാകും എന്നാണറിയേണ്ടത്.

ഖാലിദ ജയിലിൽത്തന്നെ

രോഗഗ്രസ്തയാണെങ്കിലും ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ജയിൽവാസം ഇനിയും നീളും. അഴിമതിക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണവരിപ്പോൾ. ഇപ്പോഴിതാ രണ്ടാമതൊരു അഴിമതിക്കേസിൽക്കൂടി അവർ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ഏഴു വർഷത്തേക്കുകൂടിയാണു ജയിൽ ശിക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്പു തന്‍റെ ഭർത്താവും മുൻ പ്രസിഡന്‍റുമായ സിയാവുർ റഹ്‌മാന്‍റെ പേരിലുള്ള ട്രസ്റ്റിന്‍റെ മറവിൽ വൻതുക സംഭാവന കൈപ്പറ്റിയെന്നതാണ് ഇപ്പോഴത്തെ ആരോപണം. ധാക്കാ സെൻട്രൽ ജയിലിൽ ഏകാന്ത തടവിലാണിപ്പോൾ ഖാലിദ സിയ. രണ്ടാമത്തെ ശിക്ഷാവിധി കഴിഞ്ഞദിവസം അവർക്കു ജയിലിൽ കൈമാറി. ആരോഗ്യം അനുദിനം ക്ഷയിച്ചുവരുന്ന ഖാലിദയ്ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ഇനിയും ഭരണകൂടം ചെവിക്കൊണ്ടിട്ടില്ല.

ലങ്കയിൽ ബലാബലം

ശ്രീലങ്കയിലെ രാഷ്‌ട്രീയ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. സഖ്യകക്ഷി നേതാവായ റനിൽ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറ്റി പകരം മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെയെ തൽസ്ഥാനത്തു നിയോഗിച്ചെങ്കിലും സന്ദിഗ്ധാവസ്ഥ തരണം ചെയ്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം നേരിടുന്നതിനു പാർലമെന്‍റ് സ്പീക്കർ കരു ജയസൂര്യ അറ്റോർണി ജനറൽ ജയന്ത ജയസൂര്യയോട് നിയമോപദേശം തേടിയെങ്കിലും അദ്ദഹം അതു നിരസിച്ചു. പ്രധാനമന്ത്രി വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കിയ പ്രസിഡന്‍റ് സിരിസേനയുടെ നടപടിയുടെ നിയമസാധുതയുൾപ്പെടെ അഞ്ചു കാര്യങ്ങളിലാണ് സ്പീക്കർ ‍എജിയുടെ അഭിപ്രായം തേടിയത്. എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തുക ഭരണഘടനപ്രകാരം അനുചിതമായിരിക്കുമെന്നാണ് എജി സ്പീക്കർക്കു മറുപടി നൽകിയത്.

സിരിസേനയും വിക്രമസിംഗെയും തമ്മിലുള്ള പോരു തുടങ്ങിയിട്ടു കുറെക്കാലമായി. താൻ ഇനി പ്രസിഡന്‍റ് സ്ഥാനത്തിനില്ലെന്നു സിരിസേന മുന്പൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം ഇപ്പോൾ നിലപാടു മാറ്റി. രണ്ടാമതൊരു ഊഴംകൂടി സിരിസേന ലക്ഷ്യമിടുന്നു. വിക്രമസിംഗെയ്ക്കും പ്രസിഡന്‍റു പദത്തിൽ നോട്ടമുണ്ട്.

പാർലമെന്‍റിൽ ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. വിക്രമസിഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്കാണു കൂടുതൽ അംഗങ്ങൾ. സിരിസേനയും രാജപക്സെയും കൂടി പാർലമെന്‍റിൽ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. യുഎൻപിയിൽനിന്ന് ഏതാനും എംപിമാരെ ചാക്കിടാൻ ശ്രമം നടക്കുന്നുണ്ട്. സിരിസേന പുതുതായി നിയോഗിച്ച 12 മന്ത്രിമാരിൽ നാലുപേർ യുഎൻപിയിൽനിന്നുള്ളവരാണ്.

പാർലമെന്‍റിൽ കരുത്തു കാട്ടാനാണ് വിക്രമസിംഗെയുടെ ലക്ഷ്യം. തന്നെ അധികാരഭ്രഷ്‌ടനാക്കിയ നടപടിക്കെതിരേ അദ്ദേഹം കോടതിയെ സമീപിക്കാൻ തയാറായിട്ടില്ല. നവംബർ 16 വരെ സിരിസേന പാർലമെന്‍റ് പ്രൊറോഗ് ചെയ്തെങ്കിലും അതു റദ്ദാക്കി അഞ്ചിനു പാർലമെ ന്‍റ് സമ്മേളനം വിളിച്ചിട്ടുണ്ട്.

നിലവിൽ ശ്രീലങ്കയിൽ രണ്ടു പ്രധാനമന്ത്രിമാരുള്ള സാഹചര്യമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും മാനിച്ചുകൊണ്ടു പാർലമെന്‍റ് എത്രയും വേഗം വിളിച്ചുകൂട്ടണമെന്നു അമേരിക്കയും യൂറോപ്യൻയൂണിയനും മറ്റുപാ ശ്ചാത്യരാജ്യങ്ങളും പ്രസിഡന്‍റ് സിരിസേനയോടു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും ചൈനയും സ്ഥിതിഗതികൾ സസൂക്ഷ്മം വിക്ഷീക്കുന്നുണ്ട്. രാജപക്സെ ചൈനയോട് ആഭിമുഖ്യമുള്ള നേതാവാണ്. റനിൽ വിക്രമസിംഗെയാകട്ടെ പരന്പരാഗത സുഹൃത്തെന്ന നിലയിൽ ഇന്ത്യയുമായി ഉറ്റബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.