കുട്ടികളുടെ ശവപ്പറന്പായി യെമൻ
Sunday, November 11, 2018 1:40 AM IST
ഡോ. സന്തോഷ് വേരനാനി

ഇന്നത്തെ ലോകത്തു കുട്ടികളുടെ ശവപ്പറന്പ് എന്നറിയപ്പെടുന്ന രാജ്യമേത് എന്ന ചോദ്യം വന്നാൽ കണ്ണുംപൂട്ടി ഉത്തരം പറയാം യെമൻ എന്ന്. നാലാം വർഷത്തിലേക്ക് കടക്കുന്ന യമൻ ആഭ്യന്തര സംഘർ‌ഷത്തിന്‍റെ ഫലമായി അവിടെ ഓരോ പത്തു മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു. 18 ലക്ഷത്തിലധികം കുട്ടികൾ അതീവ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. 30000 കുട്ടികളുടെ അവസ്ഥ അതിശോചനീയമാണ്. എപ്പോൾ വേണമെങ്കിലും മരിച്ചുവീണേക്കാം എന്ന സ്ഥിതി.

ഈ അറബി രാജ്യത്തെ നാലുവർഷം തികഞ്ഞ സംഘർ‌ഷത്തിൽ ഇതിനകം തന്നെ 50,000 പേർ മരിച്ചിരിക്കാമെന്നാണ് അനൗദ്യോഗിക കണക്ക്. 2014 സെപ്റ്റംബറിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടയുടൻ വിമത സൈന്യമായ ഹൂതികൾ രാജ്യതലസ്ഥാനമായ സനാ പിടിച്ചെടുത്തിരുന്നു. ഇപ്പോഴും സനായുടെ നിയന്ത്രണം ഷിയാ വിഭാഗക്കാരായ ഹൂതികളുടെ കൈവശം തന്നെയാണ്. ഷിയാലോകത്തെ നേതാവായ ഇറാനാണ് ഹൂതികൾക്ക് ആളും അർഥവും നൽകി പിന്നണിയിലുള്ളതെന്നാണ് യെമൻ ഔദ്യോഗിക സർക്കാരിന്‍റെ പക്ഷം.

സൗദി അറേബ്യയുടെ ഉറ്റ മിത്രമായിരുന്ന യെമൻ പ്രസിഡന്‍റ് സുന്നിവിഭാഗക്കാരനായ മൻസൂർ‌ ഗൈദിനെ യമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദനിലേക്ക് തള്ളിമാറ്റിയാണ് ഹൂതികൾ തലസ്ഥാനം പിടിച്ചെടുത്തത്. മൻസൂറാകട്ടെ കൊട്ടാരവും ഓഫീസും ഉപേക്ഷിച്ച് ഏദനിൽ കഴിയുകയാണ്. കഴിഞ്ഞ നാലു വർഷമായി സൗദി അറേബ്യയുടെ പിന്തുണയിൽ ഔദ്യോഗികമായി യെമൻ പ്രസിഡന്‍റ് പദവി മൻസൂർ അലങ്കരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ മുക്കാൽ പങ്കും ഗവൺമെന്‍റ് ഇതരരുടെ നിയന്ത്രണത്തിലാണ്.

രാജ്യത്തിന്‍റെ 36 ശതമാനം പ്രദേശവും നിയന്ത്രിക്കുന്നത് എക്യുഎപി (അൽക്വയ്ദ ഇൻ ദ അറേബ്യൻ പെനിൻസുല ആൻഡ് ഇസ്‌ലാമിക് സ്റ്റേറ്റ് ) എന്ന ഇസ്‌ലാമിക തീവ്രവാദ വിഭാഗക്കാരാണ്. ഗവൺമെന്‍റിനേയും ഹൂതികളെയും എതിർത്തുകൊണ്ട് എക്യുഎപി മറ്റൊരു വശത്തും നിലയുറപ്പിച്ചിരിക്കുന്നത് കാര്യങ്ങൾ ഏറെ സങ്കീർണമാക്കിയിരിക്കുന്നു.

സൗദി അറേബ്യയുമായി ഏറ്റവും കൂടുതൽ നീളം അതിർത്തി പങ്കിടുന്ന രാജ്യമാണ് യെമൻ. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യവുമാണിത്. നാലു വർഷത്തെ ആഭ്യന്തര സംഘർഷഫലമായി പല നഗരങ്ങളും തകർന്ന് തരിപ്പണമായി. ശരാശരി 130 കുട്ടികളാണ് ഓരോ ദിവസവും അവിടെ കൊല്ലപ്പെടുന്നത് . പിറന്ന മണ്ണിൽനിന്ന് 30 ലക്ഷം ആളുകൾ മാറ്റി എറിയപ്പെട്ടിരിക്കുകയാണ്. അവർ ആഭ്യന്തര അഭയാർഥികളായി കടുത്ത ദുരിതങ്ങളിലൂടെയും പകർച്ചവ്യാധികളിലൂടെയും കടന്നുപോവുന്നു. കോളറ അടക്കമുള്ള പകർച്ചവ്യാധി മൂലം 12 ലക്ഷം ജനങ്ങൾ ദുരിതം അനുഭവിക്കുന്നു.


വിസ്തൃതിയിൽ പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് യെമൻ. രണ്ടു കോടി 83 ലക്ഷം ജനസംഖ്യയുള്ള യെമനിലെ പകുതി ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണിന്ന്. സൗദി അറേബ്യയും ഇറാനും ഭൗമരാഷ്‌ട്രീയത്തിൽ മേൽക്കൈ നേടുന്നതിനായി അടരാടുന്പോൾ ലക്ഷക്കണക്കിന് യമനികളാണ് കടുത്ത ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നത്.

സൗദിയിലെ എംബിഎസ് രാജകുമാരൻ തികഞ്ഞ വൈരാഗ്യബുദ്ധിയോടെയാണ് ഹൂതികളോടു പെരുമാറുന്നതെന്നു വിമർശകർ പറയുന്നു. യുഎഇയും സൗദിയും കൂടുതൽ സൈന്യത്തെ അയച്ച് ഷിയാകളെ അടിച്ചമർത്തുന്നു എന്നാണ് ഹൂതികളുടെ ആക്ഷേപം. ഇറാനാകട്ടെ മേഖലയിലെ ബലതന്ത്രത്തിൽ പ്രധാനപ്പെട്ട മൂന്നു പശ്ചിമേഷ്യൻ തലസ്ഥാനങ്ങളുടെ നിയന്ത്രണം കൂടി ഏറ്റെടുത്തിരിക്കുകയാണ്- സിറിയൻ തലസ്ഥാനമായ ബാഗ്ദാദ്, ലെബനനിലെ ബെയ്റൂട്ട് എന്നിവയ്ക്കു പിന്നാലെ ഷിയാ യെമൻ തലസ്ഥാനമായ സനായും.

ലെബനനിൽ ഹിസ്ബുല്ല എന്ന ഷിയാ സംഘത്തെ സഹായിക്കുന്നതുപോലെ യെമനിലെ ഹൂതികളെയും ഇറാൻ സഹായിക്കുന്നു എന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം. ഇറാനിൽ നിന്ന് ആയുധങ്ങളുമായി എത്തിയ കപ്പൽ ഹൂതികൾക്ക് യുദ്ധമുഖത്ത് ഏറെ സഹായകമാവുന്നുമുണ്ട്. ചാവുകടലിനോട് മുട്ടിയുള്ള ഹുദൈദ തുറമുഖത്തിന്‍റെ നിയന്ത്രണം പിടിക്കാനും കടുത്ത പോരാട്ടം നടക്കുകയാണ്. കാരണം യെമനിലേക്കുള്ള ഇറക്കുമതിയുടെ 70 ശതമാനം നടക്കുന്നത് ഹുദൈദ തുറമുഖം വഴിയാണ്. തായിസ് എന്ന മൂന്നാമത്തെ വലിയ നഗരം പിടിക്കാനും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ കൂട്ടക്കുരുതികളെല്ലാം അരങ്ങേറുന്നതു പ്രസിഡന്‍റ് മൻസൂർ ഗൈദ്, അലി അബ്ദുല്ല സലേഗ് എന്ന മുൻ പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തിലാണ് .

ഷിയാം- സുന്നി ലോകത്തെ മേധാവിത്വം സ്ഥാപിക്കാൻ ഇറാനും സൗദി അറേബ്യയും ആളും ആയുധവും കൊടുത്ത് യെമൻ, സിറിയ, ലെബനൻ, ഇറാക്ക് എന്നിവിടങ്ങളിലെല്ലാം സംഘർഷങ്ങൾ അഴിച്ചുവിടുകയാണ് എന്നാണു വിമർശനം. ജനാധിപത്യത്തിൽ തീരെ വിശ്വാസമില്ലാത്ത ഭരണകൂടങ്ങൾ അതിലൂടെ ജനങ്ങളെ വറുതിയുടെയും പട്ടിണിയുടെയും ലോകത്തേക്കു നയിക്കുകയാണ്. എണ്ണപ്പണം കൊണ്ട് മദിക്കുന്ന രണ്ടു വന്പന്മാർ യെമൻ എന്ന പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്രരാജ്യത്തെ അക്ഷരാർഥത്തിൽ ശവപ്പറന്പാക്കി മാറ്റിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.