പിഴയ്ക്കുന്ന ചുവടുകൾ
Sunday, November 11, 2018 1:45 AM IST
അനന്തപുരി /ദ്വിജൻ

ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണത്തിനായി പടക്കളത്തിൽ പോരാടുന്ന ബിജെപിയുടെ നേതാവ് അവിടത്തെ ഏറ്റവും പവിത്രസങ്കേതമായി കരുതപ്പെടുന്ന പതിനെട്ടാംപടിയിൽ തന്നെ നിന്ന് ആചാരം ലംഘിച്ചപ്പോൾ ചിന്തിക്കുന്ന വിശ്വാസികൾ ചോദിച്ചുപോയിരിക്കണം അപ്പോൾ ആചാരങ്ങളോടു നിങ്ങൾക്കും അതാണ് മതിപ്പ് എന്ന്. ആ ലംഘനത്തിനു തന്ത്രി പറയുന്ന പരിഹാരം ചെയ്താൽപ്പോരേ എന്നാണു പാർട്ടി നേതാവിന്‍റെ ഇതേക്കുറിച്ചുള്ള മറുപടി. അപ്പോൾ അത്രയും കഴന്പേ ഈ പറയുന്ന ആചാരങ്ങൾക്ക് നേതാക്കൾ കല്പിക്കുന്നുള്ളു!

പിന്നെ ഈ സമരവും ബഹളവും ഒക്കെ എന്തിനുവേണ്ടി? പത്തു വോട്ടു കീശയിലാക്കാൻ പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ചു കൂടെനിർത്താൻ. രഥയാത്ര ഉരുണ്ടു തുടങ്ങിയപ്പോഴേക്കും ജനത്തിനു നേതാക്കളെ സംശയിക്കാനുള്ള അടയാളങ്ങൾ ധാരാളമായി.

പക്ഷേ വളരെ കൃത്യമായി തിരക്കഥയുമായി ബിജെപി മുന്നോട്ടുതന്നെയാണ്, ശരിക്കും പോരാടാൻ ഉറച്ച്. അതിനിറങ്ങുന്പോൾ നിയമങ്ങൾ ലംഘിക്കുമെന്നും അതിനുള്ള ശിക്ഷ എന്തുമായിക്കൊള്ളട്ടെ എന്നുമാണ് അവരുടെ ഭാവം. ശബരിമലയിലെ ആചാരം ലംഘിച്ചാലും പോലീസ് നിരോധനങ്ങൾ ലംഘിച്ചാലും എല്ലാം ഒരെ മനസ്. നിയമം ലംഘിച്ചാൽ അതിനുള്ള ശിക്ഷ അനുഭവിച്ചാൽ പോരെ എന്നാണു ചോദ്യം. ഈ മനസാണു ശബരിമലയെ മുൻനിർത്തി ബിജെപി നടത്തുന്ന എല്ലാ നീക്കത്തിനും പിന്നിൽ.

അപ്പോൾ ബിജെപി നേതാവിനെതിരേ ജാമ്യമില്ലാത്ത കേസു വന്നാൽ അവർക്ക് അതും ആഘോഷം. അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ അതും കൊണ്ടാടാം. ഒരു ഹർത്താലിനുകൂടി വകുപ്പാകും. ശബരിമല വിഷയത്തിന്‍റെ നിയന്ത്രണം തങ്ങളുടെ കൈയിലാണെന്നും തങ്ങൾ തയാറാക്കിയ അജൻഡ അനുസരിച്ചാണ് എല്ലാം മുന്നോട്ടുപോകുന്നതെന്നും ഓരോ ദിവസവും അവർ തെളിയിക്കുന്നു.

ശബരിമലഭക്തരിൽ അധികമാരും അറിയാതെ നടക്കാറുള്ള ചിത്തിര ആട്ടത്തിരുനാളിൽ ഇത്തവണ നടന്നതും അതായിരുന്നു. പോലീസ് വലിയ സന്നാഹമെല്ലാം നടത്തുമെന്നു പത്രസമ്മേളനങ്ങളിൽ പറഞ്ഞു. വലിയ പോലീസ് സംവിധാനത്തിൽ നടതുറന്നപ്പോൾ ഒരിക്കലും ഇല്ലാത്ത വൻ ജനപ്രവാഹം. അവരിൽ 200 പേരാണു ഭക്തരെന്നു പോലീസ് സൂചിപ്പിക്കുന്നു. ബാക്കി 7000 പേർ ബിജെപി യുടെ പാർട്ടി പ്രവർത്തനത്തിനായി വന്നവരാണത്രെ. അവർക്കു ശബരിമലയിലെ ആചാരങ്ങൾ ഒന്നും വിഷയമല്ലെന്ന് അവർ തന്നെ തെളിയിച്ചു.

മൂത്രം ഒഴിച്ചോ രക്തം വീഴ്ത്തിയോ പതിനെട്ടാംപടി അശുദ്ധമാക്കി പോലും നട അടപ്പിക്കുമെന്ന വന്യതന്ത്രത്തിന്‍റെ പ്രഭവ കേന്ദ്രം അടക്കം ശബരിമലയിൽ ഉണ്ടെന്നു വിശ്വാസികൾ കരുതുന്ന വിശുദ്ധിപോലും ആയുധമാക്കി പോരാടാനാണ് അവർ മലയിലെത്തുന്നത്. സുപ്രീംകോടതിവിധി എന്തായാലും അവർ നാളെയും എത്തും. അല്ലെങ്കിൽ കേരളത്തിലെ പ്രബുദ്ധജനം അതിനനുസരിച്ച് പ്രതികരിക്കണം. തെരഞ്ഞെടുപ്പിൽ കളി മനസിലാക്കുന്ന വിധി പറയണം.

തോൽക്കുന്ന പോലീസ്

ചിത്തിര ആട്ടത്തിരുനാളിനെത്തിയവരിൽ ഭൂരിഭാഗവും ബിജെപിക്കാരായിരുന്നു എന്നതു പോലീസിന്‍റെ കണക്കാണ്. ഭക്തരായി വന്നു മല കീഴടക്കാൻ ബിജെപിക്കാർക്കു നല്ല സാധ്യതയുള്ള ഇടമാണു ശബരിമല. കേരളത്തിൽ നിന്നു പോലുമാകണമെന്നില്ല. അവരുടെ നേതാക്കളിൽ പലരും ദിവസങ്ങൾക്കു മുന്പേ മലയിലായിരുന്നു. പോലീസിനു വളരെ സൂക്ഷിച്ചു മാത്രം പ്രവർത്തിക്കാനാവുന്ന ഇടമാണ് ശബരിമല. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. അവിടത്തെ ചെറിയ പാളിച്ചകൾക്കു പോലും വലിയ മാനം ഉണ്ടാവാം. അതുകൊണ്ടു പോലീസിനു തന്നെ ബിജെപിക്കാരുടെ ഒൗദാര്യം തേടേണ്ടി വന്നു. ഈ സ്ഥിതി ഉണ്ടാക്കിയതു സർക്കാരാണ്.

പിണറായി സർക്കാരിന്‍റെ നിലപാടുകളിലെ പാളിച്ചകൾ ബിജെപിക്കു നല്ല വളമാകുന്നുണ്ട്. എല്ലാ ഹിന്ദു സംഘടനകളെയും അവർക്കു സമരരംഗത്തിറക്കാനായി. പോലീസും ലാത്തിയും അറസ്റ്റും പോലെ ജനാധിപത്യ മുന്നണിക്കാരെ പേടിപ്പിക്കുന്ന അടവുകളുമായി അവരെ നേരിടാമെന്നു പിണറായി കരുതി. അവിടെ ചുവടു പിഴച്ചു. അവർ അടിക്കാനും അടികൊള്ളാനും എല്ലാമായി തീരുമാനിച്ച് ഇറങ്ങുന്നവരാണ്. ശബരിമല സമരത്തിൽ പെട്ട് സർക്കാർ പീഡിപ്പിക്കുന്നവർക്കെല്ലാം അവർ അഭയമാവുകയാണ്. അങ്ങനെയും കിട്ടും കുറെ ആൾക്കാരെ.

പാളുന്ന സർക്കാർ തന്ത്രം

ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി ശരാശരി ഹിന്ദുവിന്‍റെ വികാരത്തിന് എതിരാണ് എന്നു കണ്ടപ്പോൾ വിധി നടപ്പാക്കാൻ കോടതിയിൽ തന്നെ സാവകാശം ചോദിച്ചിരുന്നെങ്കിൽ വളരെ ശാന്തമായി തീർക്കാവുന്ന വിഷയമായിരുന്നു അത്. സാവകാശം തേടിയശേഷം ചർച്ച നടത്താമായിരുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും എല്ലാം നിലപാടുകൾക്ക് അനുസരിച്ച് സമീപനം അവർക്ക് എടുക്കേണ്ടി വരുമായിരുന്നു.

മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം പോലെയോ വൈക്കം സത്യഗ്രഹം പോലെയോ ഒരു വിപ്ലവമായി ഇതിനെക്കണ്ട് സാമൂഹിക പരിഷ്കർത്താവ് കൂടിയാകാനോ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം കൊയ്യാനോ വേണ്ടി പിണറായി തയാറാക്കിയ അജൻഡയാണ് ഇവിടെ പാളുന്നത്. വൈക്കം സത്യഗ്രഹമോ മാറുമറയ്ക്കൽ സമരമോ ഒന്നും നടന്നത് ഒരു കോടതി വിധിക്കുവേണ്ടി ആയിരുന്നില്ല. ജനങ്ങളിലെ നവോത്ഥാന വികാരം സാക്ഷാത്കരിക്കാനായിരുന്നു. അത്തരത്തിലുള്ള ഭാവമൊന്നും ഇപ്പോഴും ശബരിമല വിഷയത്തിനില്ല.

കേരളം രണ്ടായി തിരിയുമോ?

ശബരിമലസമരത്തെ ഒരു ഹൈന്ദവവിശ്വാസ സമരമാക്കി വളർത്തി മുതലെടുക്കാനാണു ബിജെപി കരുക്കൾ നീക്കുന്നത്. ആ സമരം കഴിയുന്പോൾ കേരളത്തിൽ രണ്ടു വിഭാഗമേ ഉണ്ടാകാവു എന്നതാണു ബിജെ.പിയുടെ ആഗ്രഹം. അതും ശ്രീധരൻപിള്ള തുറന്നു പറഞ്ഞു. സർക്കാർവിരുദ്ധരെ മുഴുവൻ, കമ്യൂണിസ്റ്റ് വിരുദ്ധരെ മുഴുവൻ തങ്ങളുടെ ചേരിയിലാക്കാനാണ് അവർ ശബരിമലസമരം നടത്തുന്നതെന്ന് വ്യക്തമായി വരുന്നു. അതായത് കോണ്‍ഗ്രസിനെ അപ്രസക്തമാക്കുക. ജനാധിപത്യ മുന്നണിയോടൊപ്പമുള്ളവരെ കാവിക്കൊടി പിടിപ്പിക്കുന്നവരാക്കുക.
ഇക്കാര്യത്തിൽ കോണ്‍ഗ്രസിനു മതിയായ ജാഗ്രത പുലർത്താനോ ഹൈന്ദവ വികാരം സംരക്ഷിക്കാൻ തങ്ങൾ മുന്നിലുണ്ടാവും എന്നു സമയത്തു തെളിയിക്കാനോ സാധിച്ചില്ല. ശശി തരൂരിനെപ്പോലുള്ളവരുടെ പ്രതികരണങ്ങൾ അപകടകരവുമായി. തിരുവനന്തപുരത്തു നിന്നു കഷ്ടിച്ച് 5000 വോട്ടിനാണ് തരൂർ ലോക്സഭയിലെത്തിയത്. വോട്ടെണ്ണൽ നടക്കുന്പോൾ ബിജെപി ജയിക്കുന്നു എന്ന് കരുതിയ വേളകളുമുണ്ട്. തരൂരിനെ ന്യൂനപക്ഷങ്ങൾ നന്നായി സഹായിച്ചു എന്നതു സത്യം. എങ്കിലും ഭൂരിപക്ഷ സമൂഹത്തിന്‍റെ വോട്ടു കിട്ടിയതുകൊണ്ടാണ് അദ്ദേഹം ലോക്സഭയിൽ എത്തിയത്. അന്നു കിട്ടിയ വോട്ടിൽ കുറെയെങ്കിലും ചോർന്നാൽ അപകടമാണ്.
ഇത്തരം പ്രതികരണങ്ങൾ ഒക്കെ നയിക്കുന്നത് ആ അപകടത്തിലേക്കാണ്. ഇടതു മുന്നണി മൂന്നാം സ്ഥാനത്തു പോയ മണ്ഡലമാണ് തിരുവനന്തപുരം എന്നും ഓർക്കുക. ജാതികൂടി നോക്കി ഇടതുമുന്നണി സ്ഥാനാർഥിയെ നിർണയിച്ചെങ്കിലും അദ്ദേഹത്തിന് വൻതോതിൽ വോട്ടു കിട്ടും എന്നു കരുതിയ മേഖലകളിൽ പോലും ജനം ജാതി നോക്കാതെ പാർട്ടി നോക്കി വോട്ടു ചെയ്തതു കൊണ്ടാണ് തരൂർ ജയിച്ചത്.

ജനാധിപത്യ മുന്നണിക്ക് ഓരോ മണ്ഡലത്തിലും ഉള്ള ഈ നേർത്ത മോധാവിത്വം ശബരിമല വോട്ടുകളായി ചോർത്തണം എന്ന് പിണറായിയും ആഗ്രഹിക്കുന്നു എന്നു കരുതാനാണ് ന്യായം.


കാവി പുതയ്ക്കില്ല ?

തങ്ങളുടെ കൂടെനിന്ന് ആരും കാവി പുതയ്ക്കില്ല എന്ന പിണറായിയുടെ അവകാശവാദത്തിലൂടെ അദ്ദേഹവും ഇക്കളിയിലെ തങ്ങളുടെ അജൻഡ വ്യക്തമാക്കുന്നുണ്ട്. എങ്കിലും അദ്ദേഹത്തിനും ഭയമുണ്ടെന്നു വ്യക്തം. താൻ ശബരിമലയെ ബഹുമാനിക്കുന്ന ആളാണെന്നും അതുകൊണ്ടാണ് അവിടെ പോയതെന്നും എല്ലാം അദ്ദേഹം പരസ്യമായി അനുസ്മരിക്കുന്നത് വെറുതെ അല്ല. സഖാവിന്‍റെ ഇത്തരം പ്രവൃത്തികളെ കമ്യൂണിസ്റ്റ്കാരെ അടുത്തറിയുന്നവർ വിശ്വസിക്കില്ല.
റുമേനിയയിൽ കമ്യൂണിസ്റ്റ് ഭരണത്തിൽ 14 വർഷം ജയിലിൽ കഴിഞ്ഞ ക്രൈസ്തവ മിഷനറി റിച്ചാർഡ് വുംബ്രാൻഡ് കമ്യൂണിസ്റ്റുകാർ കാണിക്കുന്ന സ്നേഹത്തെക്കുറിച്ച് പറഞ്ഞതാണ് മിക്കവരുടെയും വിലയിരുത്തൽ. അദ്ദേഹം എഴുതി: ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുന്നു എന്ന വാദം ഉയർത്തിയാണ് അവർ തുടക്കത്തിൽ സഭയുടെ സഹതാപം നേടിയത്. ഇക്കാര്യം വളരെ വിശ്വസനീയമായ വിധത്തിൽ അവർ അവതരിപ്പിക്കുകയും ചെയ്യും. എന്നാൽ, പാവങ്ങളെ സഭ സ്നേഹിക്കുന്നതും പാർട്ടി സ്നേഹിക്കുന്നതും, ഒരു യുവതിയോട് അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവനും അവളെ ദുരുപയോഗിക്കാൻ ആഗ്രഹിക്കുന്നവനും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതുപോലെ ഭിന്നമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കടുത്ത സഖാക്കൾ കാണിക്കുന്ന എല്ലാ മാനുഷിക ഭാവങ്ങളുടെയും ചെന്പ് അവർക്കു പരമാധികാരം കിട്ടിയാൽ മാത്രമേ തെളിയൂ. ഏതായാലും സഖാക്കളെക്കുറിച്ചും പാർട്ടി അനുഭാവികളെക്കുറിച്ചും പിണറായി പറയുന്നതിന്‍റെ ചെന്പും തെളിയാനിരിക്കുന്നതെ ഉള്ളു. എന്നാൽ, കോണ്‍ഗ്രസിനെയും ജനാധിപത്യപാർട്ടികളെയും പറ്റിയുള്ള കണക്കുകൂട്ടലിൽ വലിയ കാന്പുണ്ടാവും. ഏതു കാരണം കൊണ്ടും കാവിക്കൊടി പുതയ്ക്കാനാവാത്തവർ വലതു ചേരിയിലുണ്ട്. ഇനി അഥവാ അവരുടെ നേതാക്കൾ അധികാരക്കൊതി മൂലം അതിനു മുതിർന്നാലും അവരുടെ അണികളിൽ വലിയ ചോർച്ച ഉണ്ടാവും. അവരെ സ്വാഭാവികമായും ഇടതു ചേരിക്കു കൂടെക്കൂട്ടാനാവും, അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും.

ബിജെപിക്കാർ അവകാശപ്പെടുന്നതു ശരിയാണെങ്കിൽ ഇടതു കൂടാരത്തിൽ നിന്നും ആൾക്കാർ കാവി പുതയ്ക്കുന്നുണ്ട്. പാർട്ടി അംഗത്വം എടുക്കുന്നുണ്ട്. അധികാരം കിട്ടുക എന്ന ഒറ്റ ലക്ഷ്യവുമായി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന ഇത്തരക്കാർ എല്ലാ പാർട്ടികളിലും ധാരാളമുണ്ട് എന്നതു സമകാലീന യാഥാർഥ്യം.

ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കാനാവുന്ന രാഷ്‌ട്രീയ പ്രബുദ്ധത കാണിക്കാനാവുന്ന ജനമാണു കേരളത്തിലേത്. ഏതു കാരണം പറഞ്ഞും ബിജെപിക്കു പോകുന്ന സർക്കാർവിരുദ്ധ വോട്ട് പിണറായി സർക്കാരിനുള്ള അനുകൂല വോട്ടാകുമെന്ന് കരുതാനുള്ള രാഷ്‌ട്രീയ വിവേകം അവർക്കുണ്ട്. കോണ്‍ഗ്രസ് വന്നാലും ശബരിമലക്കാര്യത്തിൽ വിശ്വാസികൾക്കൊപ്പമാവും എന്ന സൂചനകൾ അതിനു കാരണവുമാകാം.

വിശ്വസ്തരുടെ വികൃതികൾ

പിണറായി സർക്കാരിനു തുടക്കം മുതലേ വിശ്വസ്തരുണ്ടാക്കുന്ന തലവേദനകൾ കൂടുകയാണ്. ആദ്യം അപകടത്തിൽപ്പെട്ടതു കണ്ണൂരിലെ സ്വന്തം ഇ.പി. ജയരാജൻ. സംഭവം സർക്കാർ പദവികളിലെ വഴിവിട്ട ബന്ധു നിയമനം. അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവന്നെങ്കിലും ഒരുവിധത്തിൽ തിരിച്ച് അകത്തെത്തിച്ചു.

അടുത്തതു ശശീന്ദ്രൻ. പാർട്ടിയുടെ പേര് എൻസിപി എന്നാണെങ്കിലും നല്ല സഖാവ്. അദ്ദേഹം പെട്ടത് ഇച്ചീച്ചി കേസിൽ. അദ്ദേഹവും തിരിച്ചുകയറി. ശശീന്ദ്രനെ തുടർന്നുവന്ന തോമസ് ചാണ്ടിയും പിണറായിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കഥകൾ ഏറെ. പിണറായി സർക്കാർ ഉണ്ടായാൽ താൻ ജലസേചന മന്ത്രി ആയിരിക്കും എന്നുവരെ തെരഞ്ഞെടുപ്പിനു മുന്പ് പ്രഖ്യാപിച്ചയാളായിരുന്നു ചാണ്ടി. സർക്കാർ ഉണ്ടായപ്പോൾ പക്ഷേ സഹായിക്കാനായില്ല. എങ്കിലും ശശി വീണപ്പോൾ മന്ത്രിയാക്കി. അദ്ദേഹം വെട്ടിലായപ്പോൾ രക്ഷിക്കാൻ പിണറായി ശ്രമിച്ചു. ആർക്കും രക്ഷിക്കാനാവാതെ വന്നപ്പോഴാണു കൈവിട്ടത്.

ഇപ്പോഴിതാ അടുത്ത വിശ്വസ്തൻ കെ.ടി. ജലീൽ വെട്ടിലായിരിക്കുന്നു. നിയമവും ചട്ടവും മറികടന്നു സ്വന്തക്കാരനെ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചതാണ് ആദ്യം പൊട്ടിയ വെടി. ഇപ്പോൾ തുടരെത്തുടരെയായി വേറെ കഥകളും വരുന്നു. സ്വന്തക്കാരനുവേണ്ടി അദ്ദേഹം വഴിവിട്ടു പ്രവർത്തിച്ചു എന്നു തോന്നലുണ്ടാക്കുന്ന വിധമാണു കഥകൾ. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന ഒരു യോഗ്യനെ നീക്കി പകരം വിജ്ഞാപനം പുറപ്പെടുവിച്ച് അതിനോടു ചേർത്ത് ബന്ധുവിനു മാത്രമുള്ള യോഗ്യത കൂടി ചേർത്തു വിജ്ഞാപനം ചെയ്തു. എല്ലാ നടപടിക്രമങ്ങളും മറികടന്ന് ഒരു നിയമനം.

പണ്ടു കേരള പോലീസിൽ ഒരു ക്രിമി നോളജിസ്റ്റിനെ നിയമിക്കാൻ തീരുമാനിച്ചു. അപേക്ഷിക്കാവുന്നവരുടെ യോഗ്യതകൾ അക്കാലത്തെ ഒരു ഡിജിപിയാണു നിർണയിച്ചത്. അതു വായിച്ചശേഷം വേറൊരു ഡിജിപി പറഞ്ഞു, അപേക്ഷകനു മുഖത്ത് ഒരു മറുകു കൂടി പറയാമായിരുന്നു എന്ന്. എങ്കിൽ അദ്ദേഹം ഉദ്ദേശിക്കുന്ന ആൾക്കാരല്ലാതെ വേറാർക്കും അപേക്ഷിക്കാൻ പോലും പറ്റില്ലായിരുന്നു. ഇങ്ങനെ യോഗ്യതകൾ നിശ്ചയിക്കുന്നത് ആദ്യത്തെ പരിപാടിയല്ലെന്നു ചുരുക്കം. ഏതായാലും ജലീൽ സ്വന്തക്കാരനു നിയമനം കൊടുത്തു. എല്ലാം ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്.

അധികാരത്തിലിരിക്കുന്പോൾ മാത്രം ചിലർക്കുള്ള തോന്നലാണിത്. പ്രതിപക്ഷത്തായാൽ എല്ലാം തലകുത്തി മറിയും. എങ്കിലും സിപിഎമ്മിന്‍റെ സെക്രട്ടേറിയറ്റ് കൂടി പരാതി തള്ളി. ആക്ഷേപം ഉള്ളവർക്കു കോടതിയിൽ പോകാം എന്നു വഴിയും പറഞ്ഞു തന്നു. മാണിയുടെ കാലത്തെപ്പോലെ കത്തും അതിൽ ഏതോ കോടതിവിധി അനുസരിച്ച് എഫ്ഐആറും ഒന്നും ഇടാൻ പിണറായി തയാറല്ല. അതൊക്കെ യുഡിഎഫ് ശൈലി. അതുകൊണ്ടാണല്ലോ യുഡിഎഫ് ഇന്നും പെരുവഴിയിൽ കിടക്കുന്നത്! ഏതായാലും കുറെക്കാലത്തേക്കുകൂടി ജലീൽ തുടരും എന്നു വ്യക്തം. കോടതിയിൽ ഒരു തീർപ്പുണ്ടായി വരാൻ കാലം എത്ര വേണ്ടി വരും!

സത്യം ഒന്നാണ്. ഭരിക്കുന്ന മുന്നണി ഏതായാലും സ്വജനപക്ഷപാതവും അഴിമതിയും പരസ്യമായി പറയാൻ പോലും കൊള്ളാത്ത കഥകളും എല്ലാം ഉണ്ടാവും.

ശശിയാകുന്ന സ്ത്രീസുരക്ഷ

ശബരിമലയിൽ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വല്ലാതെ വിയർപ്പൊഴുക്കുന്ന സർക്കാരിലെ ഒരു എംഎൽഎയ്ക്കെതിരേ പാർട്ടി വനിതാസഖാവ് കൊടുത്ത പീഡന പരാതി ഇതുവരെ അന്വേഷിച്ചു പൂർത്തിയാക്കാൻ ബാലൻ സഖാവിനും പി.കെ. ശ്രീമതി സഖാവിനും കഴിഞ്ഞില്ല. അന്വേഷണക്കമ്മീഷനിലെ ബാലനോടു ചോദിക്കുന്പോൾ പരാതിക്കാരിയുടെ പേരാണു ചോദിക്കുന്നത്. അതു പറഞ്ഞാൽ നിയമലംഘനമാവില്ലേ?

ഏതായാലും പരാതിക്കാരി പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ വീണ്ടും സമീപിക്കുകയാണെന്നാണു വാർത്ത. തൃശൂരിലെ പീഡനപ്പരാതിയിലെ പ്രതിക്കു മുൻകൂർ ജാമ്യം കിട്ടി. ഒരു വർഷത്തോളമായി പരാതി വന്നിട്ട്. ഒരു അന്വേഷണവും ഇല്ല.

പോലീസ് കൊല

നെയ്യാറ്റിൻകരയിൽ ഒരു യുവാവിനെ തള്ളി വണ്ടിക്കടിയിലിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ പിടിക്കാൻ പോലീസിനു സാധിക്കുന്നില്ല! അതു വേറൊരു കഥ. അദ്ദേഹത്തെ രക്ഷിക്കാൻ സഖാക്കളെല്ലാം രംഗത്തുണ്ടെന്നാണു വാർത്ത. ഇതും എല്ലാ ഭരണത്തിലെയും രീതിയാണ്. ഇടതുകാരു ചെയ്യുന്പോൾ, പക്ഷേ വലതുകാരുടെ കാലത്തെപ്പോലെ സമരമോ ബഹളമോ ഉണ്ടാകാറില്ല. അതാണു കോണ്‍ഗ്രസ് ഇങ്ങനെതന്നെ ഇരിക്കുന്നതിനും കാരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.