ലോകമഹായുദ്ധവും അറിയപ്പെടാത്ത പോരാളികളും
Monday, November 12, 2018 1:24 AM IST
ഡോ. സന്തോഷ് വേരനാനി

ലോക രാഷ്‌ട്രീയ ഭൂപടത്തിൽ മാറ്റം വരുത്തിയ പ്രധാന സംഭവങ്ങളിലൊന്നായ ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പരിസമാപ്തിക്ക് ഇന്നലെ ഒരു നൂറ്റാണ്ട് തികഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിൽ ജീവത്യാഗം ചെയ്തവർക്കും പരിക്കേറ്റവർക്കും സ്മാരകമായി നിർമിച്ചിട്ടുള്ള പാരീസിലെ അറിയപ്പെടാത്ത പോരാളി (statue of unknown soldier)യുടെ സ്തൂപത്തിൽ ലോകനേതാക്കളടക്കം ആയിരങ്ങളാണ് എത്തി ആദരാഞ്ജലി അർപ്പിച്ചത്. മഹായുദ്ധം സമ്മാനിച്ച ദുരിതങ്ങളുടെ ഓർമ യുദ്ധഭൂമികളിൽനിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല.

1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെയായിരുന്നു ഒന്നാം ലോകമഹായുദ്ധം. 70 ലക്ഷം പേർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. യുദ്ധത്തെത്തുടർന്നുണ്ടായ പകർച്ചവ്യാധി പിടിച്ച് അഞ്ചുകോടിക്കും പത്തുകോടിക്കും ഇടയ്ക്ക് ആളുകൾ മരിച്ചതായും കണക്കാക്കപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നതു യൂറോപ്പിലായിരുന്നെങ്കിലും അതിൽ ജീവത്യാഗം ചെയ്ത പടയാളികളിൽ ഭൂരിഭാഗവും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളവരായിരുന്നു എന്നത് അധികം അറിയപ്പെടാത്ത യാഥാർഥ്യമാണ്. ഒരുലക്ഷത്തിലധികം ഇന്ത്യൻ പട്ടാള ശിപായികൾക്കു ജീവഹാനി നേരിട്ടുവെന്നാണു കണക്ക്.

ഓട്ടോമൻ തുർക്കിയും ഓസ്ട്രിയൻ സാമ്രാജ്യവും പ്രഷ്യയുമൊന്നും ഇന്ത്യക്കാർക്കു ശത്രുവായിരുന്നില്ലെങ്കിലും അവർക്കെതിരേ മുന്നണിയിൽ അടരാടാൻ നിയോഗിക്കപ്പെട്ടത് ഇന്ത്യക്കാരായിരുന്നു. ബ്രിട്ടനും ഫ്രാൻസിനും വേണ്ടി പോരാടാൻ ഇന്ത്യയിൽനിന്ന് 15 ലക്ഷത്തിലധികം കാലാൾപ്പടയെയാണു കോളോണിയൽ മേധാവികൾ അയച്ചത്. സൈന്യത്തിലെ ശിപായികൾ മാത്രമായിരുന്ന ഇന്ത്യക്കാർ യുദ്ധരംഗത്ത് മുൻനിരയിൽനിന്ന് അടരാടിയപ്പോൾ പിന്നണിയിൽ ഇരുന്ന ബ്രിട്ടന്‍റെയും ഫ്രാൻസിന്‍റെയും ഓഫീസർമാർക്കും സൈനികമേധാവികൾക്കും അധികമൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല.

ശത്രുവിന്‍റെ വെടിയുണ്ടകൾ നേരിടാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരിൽ മഹാഭൂരിഭാഗവും നിരക്ഷരരായിരുന്നു. പട്ടിണിമൂലം പലപ്പോഴും യുദ്ധരംഗത്ത് എഴുന്നേറ്റുനിൽക്കാൻപോലും ഇവരിൽ പലർക്കും കഴിഞ്ഞിരുന്നില്ല. യുദ്ധകാലത്തു വീട്ടിലേക്കു വർഷത്തിലൊരു കത്തയയ്ക്കാൻപോലും ഇവർക്കു പറ്റിയിട്ടില്ല. പലർക്കും യുദ്ധകാലത്ത് വീട്ടിൽ പോകാനും പറ്റിയിരുന്നില്ല. ഏതായാലും വീരസൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടീഷുകാർ ഡൽഹിയിൽ ഇന്ത്യാ ഗേറ്റ് പണിതിട്ടുണ്ട്. ഫ്രഞ്ചുകാരാകട്ടെ പോണ്ടിച്ചേരിയിൽ നഗരഹൃദയഭാഗത്ത് ഒന്നാം ലോകമഹായുദ്ധത്തിൽ വീരചരമമടഞ്ഞ ഇന്ത്യക്കാർക്കായി സ്റ്റാച്യു ഓഫ് അൺനോൺ സോൾജിയർ പണിതു.

കടുത്ത ദാരിദ്ര്യത്തിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെടുന്നതിനായാണ് ഭൂരിപക്ഷം ഇന്ത്യൻ ശിപായിമാരും ലോകമഹായുദ്ധത്തിൽ പങ്കെടുത്തത്. എന്നാൽ, കടുത്ത വംശീയവിവേചനം ഇവർ നേരിട്ടു. എന്നു മാത്രമല്ല മതിയായ വേതനവും ഇവർക്കു ലഭിച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്ന ശിപായിമാരിൽ ഒരു വിഭാഗത്തിന് 1918 നവംബർ 11 ലെ വേഴ്സായി സന്ധി കഴിഞ്ഞ് 31 വർഷം കാത്തിരിക്കേണ്ടിവന്നു ആ സ്വപ്നം യാഥാർഥ്യമായിക്കാണാൻ. സാന്പത്തിക -വ്യവസായ- സാംസ്കാരിക രംഗങ്ങളിൽ കടുത്ത മുരടിപ്പിലേക്കാണ് ഈ യുദ്ധം ലോകത്തെ കടത്തിവിട്ടത്.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഉല്പന്നമായിരുന്നു സർവരാജ്യ സഖ്യം (League of Nations). എന്നാൽ, സംഘടന രൂപവത്കരിക്കുന്നതിനു കാർമികത്വം വഹിച്ച അമേരിക്ക സംഘടനയിൽ അംഗത്വം എടുത്തില്ല. ജനീവ ആസ്ഥാനമാക്കിയ സർവരാജ്യ സഖ്യത്തിൽ സ്റ്റാലിന്‍റെ സോവ്യറ്റ് യൂണിയൻ ചേർന്നതാകട്ടെ വളരെ വൈകിയും. പരാജിതരാജ്യമായ ജർമനിയെ വെട്ടിമുറിച്ച് വിജയികൾക്കായി വീതംവച്ചത് ജർമൻ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അങ്ങനെയുള്ള സാഹചര്യത്തിൽ ഹിറ്റ്‌ലറിനു തന്‍റെ അതിതീവ്ര ദേശീയവാദം പ്രചരിപ്പിക്കാനും വിജയിപ്പിക്കാനും സുവർണാവസരം ലഭിച്ചു. ഇറ്റലിൽ മുസോളനിയുടെ ഫാസിസ്റ്റ് കക്ഷിയുടെ വളർച്ച തടയാനും ലീഗിനു സാധിച്ചില്ല. ഇതെല്ലാംകൂടി ലീഗ് ഒരു പരാജയമാവുകയും 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

സർവരാജ്യസഖ്യം അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് വുഡ്രോ വിത്സന്‍റെ ഒരു സ്വപ്നമായിരുന്നു. അദ്ദേഹമാണു വേഴ്സായി സമാധാന ഉടന്പടിയുടെ ഉപജ്ഞാതാവും. അദ്ദേഹം മുന്നോട്ടുവച്ച പതിനാലിന പരിപാടികൾ ഇന്നും അന്തർദേശീയരംഗത്ത് ഏറെ ചർച്ചാവിഷയമാണ്. പതിനാലിന പരിപാടിയിൽ ആദ്യത്തെതായിരുന്നു നയതന്ത്രരംഗത്തെ സുതാര്യത. ഒന്നാം ലോകമഹായുദ്ധത്തിന് മുന്പ് നയതന്ത്ര ചർച്ചകളെല്ലാം അതീവരഹസ്യ സ്വഭാവം പുലർത്തുന്നതായിരുന്നു. ഇതിനു മാറ്റംകുറിച്ചത് ഈ നയപരിപാടിയായിരുന്നു.

പതിനാലിന പരിപാടിയിലെ രണ്ടാമത്തെ നിർദേശം കടൽ എല്ലാവർക്കുംവേണ്ടിയുള്ളത് എന്നതായിരുന്നു. ഭൂമിയുടെ 2/3 വരുന്ന കടലും അതിലെ വിഭവങ്ങളും പ്രപഞ്ചത്തിലെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ടതെന്നായിരുന്നു അതിന്‍റെ കാതൽ. ഏതായാലും പ്രായോഗികലോകത്തിൽ ഇതൊന്നും നടപ്പിലായില്ലെങ്കിലും ലോകരാഷ്‌ട്രീയത്തിൽ ആദർശത്തിന്‍റെ ഒരു ചർച്ചയ്ക്ക് വുഡ്രോ വിത്സന്‍റെ നിർദേശങ്ങൾ വഴിവച്ചു. അദ്ദേഹത്തിന്‍റെ തന്നെ സംഭാവനയാണ് അന്തർദേശീയ പഠനം എന്ന പഠനശാഖയും.


ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഉണ്ടായ മറ്റൊരു പ്രതിഭാസമാണ് അനേകം അവകാശികളുള്ള ട്രസ്റ്റഡ് ടെറിട്ടറികൾ. അത്തരം പ്രദേശങ്ങളുടെ ഭരണത്തിനായി സർവരാജ്യസഖ്യത്തിന്‍റെ കീഴിൽ ആരംഭിച്ച ഘടകമായിരുന്നു മാൻഡേറ്ററി സിസ്റ്റം. ഇതിന്‍റെ പിൻഗാമിയായാണ് ഐക്യരാഷ്‌ട്ര സംഘടന 1944 വരെ നിലനിർത്തിയ ലോക ട്രസ്റ്റീഷിപ്പ് കൗൺസിൽ. ലീഗ് 1939 ഓടെ ഇല്ലാതായെങ്കിലും അതിന്‍റെ ഭരണഘടകമായിരുന്ന കവനന്‍റ് പിന്നീടുവന്ന ഐക്യരാഷ്‌ട്രസംഘടനയുടെ ചാർട്ടറിനു പ്രധാന സ്രോതസായി മാറി.

ജർമനി, ആസ്ട്രോ-ഹംഗറി, ഓട്ടോമൻ സാമ്രാജ്യം ഇവർക്കെതിരേയുള്ള ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്പോൾ ഇന്ത്യൻ ശിപായിമാർക്ക് രണ്ടു പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. വറുതിയിൽനിന്നുള്ള രക്ഷനേടലും സ്വാതന്ത്ര്യവും. എന്നാൽ ഇതു രണ്ടും പതിറ്റാണ്ടുകളോളം മരീചികയായി തുടർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഭടന്മാർ തങ്ങളുടെ സൈനികപരിശീലനകാലത്തെ അറിവുകൾ സ്വാതന്ത്ര്യാനന്തരകാലത്ത് ഉപയോഗപ്പെടുത്തിയതു മാത്രമാണു നമുക്കുള്ള നേട്ടം.

""ലോകമഹായുദ്ധം അവസാനിച്ചു”

യുദ്ധം നിർത്തിവയ്ക്കുന്നതിനുള്ള താത്കാലിക ഉടന്പടിയെപ്പറ്റി പര്യാലോചിക്കുന്നതിനു ഫ്രാൻസിൽ എത്തിയിരിക്കുന്ന ജർമൻ പ്രതിനിധികൾ സംഘലിതരുടെ വ്യവസ്ഥ അനുസരിച്ചുള്ള ഉടന്പടിക്ക് ഈ നവംബർ 11ന്, അതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ചു മണിക്ക്, ഒപ്പുവച്ചതുകൊണ്ട് പകൽ 11 മണിക്ക് എല്ലാ രംഗങ്ങളിലും യുദ്ധം നിർത്തിവച്ചിരിക്കുന്നു. ഈ യുദ്ധത്തിനു കാരണഭൂതനായ കൈസറും ചക്രവർത്തിലോകത്തിൽനിന്നു തിരോധാനം ചെയ്തു.

കൈസറിന്‍റെ പ്രഥമ പുത്രനായ കിരീടാവകാശിയുടെയും ജനറൽ ഹിണ്ടൻബർഗിന്‍റെയും മുന്പാകെ വച്ചാണ് കൈസർ സ്ഥാനത്യാഗപത്രത്തിനു ഇക്കഴിഞ്ഞ ശനിയാഴ്ച ഒപ്പുവച്ചത്. അപ്പോൾ ദുഃഖപാരവശ്യത്തോടുകൂടി ഇതു ജർമനിയുടെ നന്മയ്ക്കായി തീരട്ടെ എന്നു കൈസർ പ്രസ്താവിക്കുകയുണ്ടായി. കൈസറും ചക്രവർത്തിനിയും മോട്ടോർ കാറിൽ ഹോളണ്ടിൽ മിസ്ട്രിച്ച്റ്റ് പട്ടണത്തിൽ എത്തിയിരിക്കുന്നതായി കാണുന്നു. ജർമനിയിലെ സ്ഥിതി ദിനംപ്രതി മാറിക്കൊണ്ടാണിരിക്കുന്നത്. അവിടുത്തെ പ്രധാനമന്ത്രി പ്രിൻസ് മാക്സ് ഉദ്യോഗം രാജിവച്ചു. ഹേർ ഈബർളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. അദ്ദേഹം സ്ഥിതിസമത്വവാദികളിൽ ഒരു പ്രധാനിയാണ്.

വുർട്ടംബർഗിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ഗവൺമെന്‍റ് ഒരു ജനാധിപത്യ ഗവൺമെന്‍റായി പ്രഖ്യാപനം ചെയ്തിരിക്കുന്നു. ബർലിൻ പട്ടണത്തിൽ അധികഭാഗവും മത്സരകക്ഷികൾ കൈവശപ്പെടുത്തി. കിരീടാവകാശിയുടെ കൊട്ടാരവും അവർ പിടിച്ചെടുത്തു. മർത്താൾ കൊട്ടാരത്തെയും ആക്രമിച്ചു. ഇതിൽ അനവധി ഉദ്യോഗസ്ഥന്മാർ കൂടിയിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഉദ്യോഗസ്ഥന്മാർ ജനലിൽ കൂടി വെടിവച്ച് ഏതാനുംപേരെ മൃതപ്പെടുത്തിയെങ്കിലും ഒടുവിൽ അവർ കീഴടങ്ങാൻ നിർബന്ധിതരായി.

ഇക്കഴിഞ്ഞ ശനിയാഴ്ച ജർമനിയിൽ പൊതുവായ വേലമുടക്കം നടക്കുകയും അപ്പോൾ എല്ലാ വകുപ്പുകളിലും ഉൾപ്പെട്ട പടയാളികൾ തെരുവുകളിൽ കൂടി ഘോഷയാത്ര നടത്തുകയും ചെയ്തു. ഇവരും വേലക്കാരും നാവികസൈന്യവും കൂടി പബ്ലിക് കെട്ടിടങ്ങൾ യാതൊരു തടസവും കൂടാതെ കൈവശപ്പെടുത്തിയിരിക്കുന്നു. വലുതായ രക്തം ചിന്തലോ കവർച്ചയോ കൂടാതെ ജർമനിയിൽ ഭരണപരിവർത്തനം ഉണ്ടായി എന്നുള്ളതു പ്രത്യേകം പ്രസ്താവ്യമാണ്. രാജ്യഭരണം സംബന്ധമായും യുദ്ധസംബന്ധമായും തടവിൽ പാർപ്പിച്ചിരിക്കുന്നവരെ എല്ലാം വിട്ടയച്ചിരിക്കുന്നു. ജർമനിയുടെ അതിർത്തികളിൽ നിന്നിരുന്ന കാവൽപട്ടാളം ആയുധം എറിഞ്ഞും വച്ചും സ്ഥലംവിട്ടു പോയിരിക്കുന്നു.

ഒടുവിൽ കിട്ടിയ കന്പിയിൽ ബർലിൻ പട്ടണത്തിലെ കുഴപ്പങ്ങളെല്ലാം നീങ്ങി പൂർണ സന്തോഷം കളിയാടുന്നതായി കാണുന്നു. ബവേറിയായിലെ രാജാവും സ്ഥാനത്യാഗം ചെയ്തു. അവിടെയും ജനാധിപത്യ ഗവൺമെന്‍റ് സ്ഥാപിച്ചിരിക്കുകയാണ്. പോളണ്ടിലും ജനാധിപത്യത്തിൻകീഴിൽ പ്രത്യേക ഭരണം ഏർപ്പെടുത്തിയിരിക്കുന്നു. ജർമനി ഛിന്നഭിന്നമായി ഓരോന്നിനും പ്രത്യേകം പ്രത്യേകം സ്വതന്ത്ര ഗവൺമെന്‍റ് ഉണ്ടാകുവാൻ ഇടയുണ്ട്. ജർമനിയെ ഒന്നാകെ ഒരു ജനാധിപത്യ ഗവൺമെന്‍റിന്‍റെ കീഴിൽ ആക്കണമെന്നാണ് ബവേറിയായിലെ ഒരു കക്ഷിയുടെ ആഗ്രഹം.
യൂറോപ്പ് മാത്രമല്ല ഇന്ത്യ ഉൾപ്പെടെ ഏഷ്യാ കൂടെയും കൈവശപ്പെടുത്തണമെന്നുള്ള ദുർമോഹത്തോടുകൂടി യുദ്ധം ആരംഭിച്ച കൈസറും ജർമൻകാരും ഇപ്പോൾ നല്ല പാഠം പഠിച്ചിരിക്കുന്നു.

(1918 നവംബർ 15ന് ദീപികയിൽ വന്ന വാർത്തയിൽനിന്ന്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.