പ്രമേഹത്തെ പ്രതിരോധിക്കാം
Monday, November 12, 2018 11:50 PM IST
ഡോ. സ്നേഹ ജെ. അൽഫോൻസാ

കുറച്ചു ഷുഗറും പ്രഷറുമൊക്കെ എല്ലാവർക്കും കാണും. അതു കുഴപ്പമില്ല എന്നു കരുതുന്നവരാണ് കുറെ അധികം പേർ. വളരെ കൃത്യമായി ശ്രദ്ധിക്കുന്നവർ ഇല്ല എന്നല്ല. രോഗത്തിന്‍റെ ആദ്യവർഷങ്ങളിൽ പ്രത്യേകിച്ച് യാതൊരു ക്ഷീണമോ ലക്ഷണങ്ങളോ മിക്കവർക്കും ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ രോഗാവസ്ഥ നമ്മളെ കുറെയൊക്കെ ബാധിച്ച ശേഷമേ പലരും അറിയാറുള്ളൂ. അറിഞ്ഞു കഴിഞ്ഞിട്ടും പലരും അശ്രദ്ധരാണ് എന്നത് ദുഃഖകരമാണ്.

സെെഡ് ഇഫക്റ്റ്

മരുന്നിന്‍റെ സൈഡ് ഇഫക്ടിനെപ്പറ്റി ഉപദേശിക്കാൻ നമുക്കു ചുറ്റും വളരെയേറെപ്പേരുണ്ട്. ഒരിക്കൽ കഴിച്ചുതുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും, അതുകൊണ്ടു കഴിവതും മരുന്ന് കഴിക്കാതിരിക്കുക എന്ന് ഉപദേശിക്കുന്നവർ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റ് ഇടയ്ക്കൊന്നു സന്ദർശിക്കുക. പലരുടെയും ഉപദേശം അനുസരിച്ചവരും വ്യാജ വൈദ്യൻമാരുടെ ചികിത്സയുടെ ഫലമനുഭവിച്ചവരും ഒക്കെയായി ധാരാളം രോഗികളെ കാണാം. നമുക്ക് ഉറപ്പില്ലാത്ത അഥവാ അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി മറ്റുള്ളവരെ ഉപദേശിക്കാതിരിക്കുക.

കൃത്യമായ ശ്രദ്ധയും മുൻകരുതലും ഇല്ലായെങ്കിൽ ശരീരത്തിന്‍റെ അടിതൊട്ട് മുടിവരെ ബാധിക്കുന്ന രോഗമാണു പ്രമേഹം. പക്ഷേ ശരിയായ സമയത്തുള്ള പരിചരണംകൊണ്ടു നമുക്കു നിയന്ത്രിച്ചു നിർത്താൻ സാധിക്കും. പല പ്രമേഹരോഗികളും ചെയ്യുന്ന ഒരു കാര്യമുണ്ട്. ഡോക്ടറെ കാണാൻ പോകുന്നതിനു മുന്പുള്ള മൂന്നുനാലു ദിവസം വളരെ ശ്രദ്ധാപൂർവം ഭക്ഷണം നിയന്ത്രിക്കും. പാവയ്ക്ക നീരും വേണമെങ്കിൽ കുടിക്കും. അങ്ങനെ ഉപവസിച്ച് രക്തപരിശോധനയിൽ ഫലം നോർമലാക്കും. യഥാർഥത്തിൽ ഇവിടെ ആരെയാണു നമ്മൾ വിഡ്ഢികളാക്കുന്നത്? നമ്മളെത്തന്നെ. അതുകൊണ്ട് ഈ തെറ്റു കണ്ടുപിടിക്കാൻ പറ്റുന്ന രക്തപരിശോധനകൾ ഇന്നു നിലവിലുണ്ട്. അതിനു ചെലവ് കൂടും.

നിശബ്ദ ആക്രമണം

ശരീരത്തിന്‍റെ എല്ലാ പ്രധാന അവയവ വ്യവസ്ഥകളെയും ബാധിക്കുന്ന ഒരു രോഗം. കണ്ണുകളെയും വൃക്കകളെയും നാഡീവ്യൂഹത്തെയും നിശബ്ദമായി കാർന്നു തിന്നും. ഹൃദയാഘാതമായും പക്ഷാഘാതമായും നമ്മുടെ ജീവനും ജീവിതത്തിനും ഏതു സമയവും ആഘാതമേൽപ്പിക്കാൻ കെൽപ്പുള്ള ഭീകരൻ. കാലുകൾ മുറിച്ചു മാറ്റി പരസഹായത്തിൽ വളരെ മോശമായ അവസ്ഥയിലേക്ക് നമ്മളെ തള്ളിയിടാൻ ഇതുമാത്രം മതി.

മേൽപറഞ്ഞ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിഴിക്കഴിഞ്ഞാൽ പിന്നെ നമുക്ക് പേടിയാണ്. അതുവരെ മരുന്ന് കഴിക്കാത്തവർ എന്തും കഴിക്കും. ഭക്ഷണം നിയന്ത്രിക്കും, വ്യായാമം ചെയ്യും. പക്ഷെ പലരും പറയാൻ മടിക്കുന്ന ഒരു നഗ്നസത്യമുണ്ട്. ഈ പ്രശ്നങ്ങൾ വന്നതിനുശേഷം പ്രമേഹം നിയന്ത്രണ വിധേയമാക്കിയാലും ഒരിക്കൽ വന്നുകഴിഞ്ഞ ശാരീരിക മാറ്റങ്ങൾ പഴയ അവസ്ഥയിൽ ആകില്ല. Prevention is better than cure.

പ്രധാനമായും രണ്ടു തരത്തിലുള്ള പ്രമേഹരോഗമാണുളളത്. ടൈപ്പ് 1 ഉം 2 ഉം. ടൈപ്പ് 1 വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്‍റെ ഉത്പാദനം തീരെ കുറയുന്നതാണു കാരണം. ഇൻസുലിൻ കുത്തിവയ്പ് മാത്രമാണു ലഭ്യമായ ചികിത്സ. ശരിയായ പരിചരണവും ഇൻസുലിനും കൊണ്ട് ഈ കുഞ്ഞുങ്ങൾക്ക് സാധാരണ നിലയിൽ ജീവിക്കാൻ സാധിക്കും. ഒരുപാട് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമായ ഇൻസുലിൻ ഇൻഹേയിലർ പോലുള്ള ചികിത്സാരീതി നമുക്ക് താങ്ങാൻ കഴിയുന്ന ചെലവിൽ ലഭ്യമാകുമെന്ന് വിശ്വസിക്കാം.


ആരോഗ്യജീവനം

ടൈപ്പ് 2 പ്രമേഹമാണു സാധാരണയായി മുതിർന്നവരിൽ കാണുന്നത്. ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതാണ് മൂലകാരണം. ക്രമേണ ഇൻസുലിൻ ഉത്പാദനവും കുറഞ്ഞുവരും. ശരിയായ ജീവിതശൈലികൊണ്ട് ഒരു പരിധിവരെ നമുക്ക് തടഞ്ഞുനിർത്താവുന്ന രോഗം. ചോറും കപ്പയുമൊക്കെ അടങ്ങുന്ന ധാന്യാഹാരം ഒഴിവാക്കാനാവാത്തവരാണു മലയാളികൾ. അതോടൊപ്പം ഫാസ്റ്റ് ഫുഡും ജീവിതത്തിന്‍റെ ഭാഗമായി. നാം കഴിക്കുന്ന അമിത കാലറിയും വ്യായാമം ഇല്ലാത്തതും നമ്മുടെ നാട്ടിൽ ടൈപ്പ് 2 പ്രമേഹ രാഗികളുടെ എണ്ണം ക്രമാതീതമായി കൂടാൻ കാരണമായി.

നാം എന്തു ചെയ്യണം? ആരോഗ്യകരമായ ജീവിതചര്യ ശീലിക്കുക. മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും പ്രമേഹ രോഗം ഉണ്ടെങ്കിൽ നമുക്കു രോഗം വരാനുള്ള സാധ്യത കൂടുതാണ്. പാരന്പര്യമായി പ്രമേഹം വരാനുള്ള സാധ്യത ഉള്ളവർ പൊതുവിൽ മധുരപലഹാരങ്ങളും മറ്റു ഭക്ഷണ പദാർഥങ്ങളും അമിതമായി കഴിക്കും. കാരണമായി പറയുന്നത് എന്തായാലും നാല്പത് വയസ്സ് കഴിഞ്ഞാൽ പ്രമേഹം വരും, അതുകൊണ്ട് ആകാവുന്ന സമയത്ത് കഴിക്കട്ടെ എന്ന്. എത്രയും പെട്ടെന്നു തിരുത്തേണ്ടതാണ് ഈ രീതി. പാരന്പര്യമായി കിട്ടാവുന്ന ഈ കുടുംബസ്വത്തിനെ നിയന്ത്രിച്ചു നിർത്താൻ ചിട്ടയായ ജീവിതക്രമത്തിലൂടെ സാധിക്കും. ഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കണം. ഒരു പാത്രം ചോറു കഴിക്കാൻ വിശപ്പുള്ളപ്പോൾ, അര പാത്രം ചോറും ബാക്കി പച്ചക്കറികളും കഴിക്കാം.

നമ്മുടെ തൊടിയിൽ കിട്ടുന്ന വിഷരഹിതമായ ഇലക്കറികൾ ആഴ്ചയിൽ മൂന്നു തവണ എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അങ്ങനെ വാഴക്കൂന്പും ചീരയും മുരിങ്ങയിലയുമൊക്കെ നമ്മുടെ തീൻ മേശയിൽ അംഗങ്ങളാകട്ടെ. ഓട്സ് പോലുള്ള ധാന്യങ്ങൾ നമ്മുടെ മെനുവിൽ ഉണ്ടാകണം.

പ്രമേഹ രോഗികൾ പഴങ്ങളുടെ ഉപയോഗം മിതമാക്കണം. ഒരു പഴത്തിൽ കൂടുതൽ ഒരു ദിവസം പാടില്ല. ഒരു ചക്കപ്പഴം അഥവാ തണ്ണിമത്തൻ ആകാൻ പാടില്ല. ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായി മരുന്നു കഴിക്കാം. ദിവസവും 40 മിനിട്ട് വ്യായാമത്തിനായി നീക്കിവയ്ക്കാം. പുകവലി പാടെ ഒഴിവാക്കാം. മദ്യപാനം കഴിവതും വേണ്ട എന്നുവയ്ക്കാം. അങ്ങനെ ആരോഗ്യകരമായ പ്രതിരോധത്തിന്‍റെ വൻമതിൽ നമുക്കു തീർക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.