Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശബരിമല: മുഖ്യനേട്ടം ബിജെപിക്ക്
Monday, November 19, 2018 12:32 AM IST
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിവാദത്തിൽ പ്രധാന രാഷ്ട്രീയനേട്ടം ബിജെപിക്കാണ്. ആ വിഷയം പൂർണമായി പാർട്ടി കൈയടക്കിക്കഴിഞ്ഞു. ഒതുങ്ങിക്കഴിഞ്ഞിരുന്ന നിശബ്ദ ഭൂരിപക്ഷ ഹിന്ദുസമൂഹം ഈ വിഷയത്തിൽ പൊട്ടിത്തെറിച്ചപ്പോൾ അതു പരമാവധി മുതലെടുക്കാൻ ബിജെപിക്കു കഴിയുന്നു. പ്രധാന നഷ്ടം ഇടതുപക്ഷത്തിനാണെന്നു നിസംശയം പറയാം. സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞില്ല.
ശബരിമല വിഷയത്തിലെ ശക്തമായ അടിയൊഴുക്ക് കണക്കുകൂട്ടാൻ വളരെ കുറച്ചുപേർക്കേ കഴിഞ്ഞുള്ളൂ. പാരന്പര്യങ്ങളിലും വർഷങ്ങൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും ഇടപെടുന്നതിനോടു ഹിന്ദു സമുദായത്തിലെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിലെയും ഭൂരിപക്ഷം പേരും യോജിക്കുന്നില്ല.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെ തുടക്കത്തിൽ കോൺഗ്രസും ബിജെപിയും സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഭൂരിപക്ഷ സമുദായത്തിലെ മനോഭാവം എന്താണെന്നു തിരിച്ചറിഞ്ഞപ്പോൾ രമേശ് ചെന്നിത്തലയാണ് ആദ്യം നിലപാട് മാറ്റിയത്. ലിംഗനീതി ഉറപ്പാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ചില ബിജെപി നേതാക്കൾ ലേഖനങ്ങൾ പോലും എഴുതിയെങ്കിലും ബിജെപി പെട്ടെന്നു മലക്കംമറിഞ്ഞു. തുടർന്നങ്ങോട്ടു കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ശക്തമായ പ്രചാരണ പരിപാടികളാണു നടത്തിയത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ അനുമതി കിട്ടിയപ്പോഴേക്കും ബിജെപി കിലോമീറ്ററുകൾ മുന്നിലായിക്കഴിഞ്ഞു. കലിഫോർണിയയിലെ കാട്ടുതീയേക്കാൾ വേഗത്തിലാണ് ശബരിമല വിഷയം പടർന്നുപിടിച്ചത്. രാഷ്ട്രീയ അവസരങ്ങളും സാധ്യതകളും കാണാൻ കഴിയുന്ന പ്രത്യേകതരം കണ്ണുള്ള അമിത് ഷാ കേരളത്തിൽ പറന്നെത്തി സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് എല്ലാ പിന്തുണയും നൽകി. അതേസമയം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ഈ വിഷയത്തിന്റെ രാഷ്ട്രീയവശത്തെക്കുറിച്ചു ഹൈക്കമാൻഡിനെ ബോധവത്കരിക്കുന്നതിന് അനുവാദത്തിനായി എഐസിസി ആസ്ഥാനത്തെ ഇടനാഴികളിൽ കാത്തുനിൽക്കേണ്ടിവന്നു. ഇത്തരം അവസരങ്ങളിൽ ഒരു സെക്കൻഡു പോലും കളയാതെ ചാടിയിറങ്ങി രംഗം കൈയടക്കുന്ന ലീഡർ കെ. കരുണാകരനെപോലുള്ളവരെ പാർട്ടി പ്രവർത്തകർ വിഷമത്തോടെ ഓർത്തിരിക്കണം.
പഴയ മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തിയ സിപിഎമ്മിലും ഇഎംഎസ് നന്പൂതിരിപ്പാടിനെപ്പോലുള്ളവരുടെ അഭാവത്തെപ്പറ്റി പാർട്ടി പ്രവർത്തകർ ഓർത്തിട്ടുണ്ടാവണം. ഇഎംഎസ് ഉണ്ടായിരുന്നെങ്കിൽ മാർക്സിനെയും ലെനിനെയും സ്റ്റാലിനെയുമൊക്കെ ഉദ്ധരിച്ച് സന്ദർഭത്തിനു യോജിച്ച തന്ത്രവും രാഷ്ട്രീയലൈനും രൂപപ്പെടുത്തുമായിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളെയാണ് അദ്ദേഹം വലിയ അവസരങ്ങളായി കാണുകയും അവ തങ്ങൾക്ക് അനുകൂലമാക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നത്.
ഇപ്പോൾ സിപിഎം പോളിറ്റ് ബ്യൂറോയിൽ ഇഎംഎസിനെപ്പോലുള്ള ആരുമില്ല. ജെഎൻയു കുട്ടികൾ അവരുടെ ഇഷ്ടവിനോദമായ ചർച്ച, വാദപ്രതിവാദം, വ്യക്തിവിരോധം തീർക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. കേരളത്തിലെ സിപിഎം നേതാക്കൾക്ക് ഒബിസി വോട്ടുകൾ സമാഹരിക്കുന്നതിനെപ്പറ്റിയും വെള്ളാപ്പള്ളി നടേശനെ ചാക്കിലാക്കുന്നതിനെപ്പറ്റിയും മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ കൂടെക്കൂട്ടിയിട്ടും വലിയ പ്രയോജനം കിട്ടാതിരുന്നതിനാൽ ബിജെപിയാകട്ടെ വെള്ളാപ്പള്ളിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആലോചിക്കുകയുമാണ്.
തുടക്കം പിഴച്ചു
കേരളത്തിലെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ആചാരങ്ങൾ തകർക്കാൻ തയാറല്ല എന്നിടത്താണ് കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കു തുടക്കത്തിൽ പിഴച്ചത്. സുപ്രീംകോടതി വിധി നൽകുന്ന അവകാശങ്ങൾ പ്രയോജനപ്പെടുത്താൻ അവർ തയാറായില്ല. ശബരിമലയിൽ പോകുന്നതിന് 50 വയസുവരെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്ന് അവരിൽ പലരും പരസ്യമായി പറഞ്ഞു. കേരളീയർ ഉയർന്ന സാക്ഷരതയും പുരോഗമന നിലപാടും ഉള്ളവരാണെന്നുണ്ടെങ്കിലും പാരന്പര്യവും കാത്തുസൂക്ഷിക്കുന്നവരാണ്.
അയ്യപ്പഭക്തരിൽ എല്ലാ ജാതിക്കാരും സമുദായക്കാരും രാഷ്ട്രീയപാർട്ടിക്കാരുമുണ്ട്. അതുകൊണ്ടാണു സുപ്രീംകോടതി വിധിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കമ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ പോലും തയാറാകാത്തത്. അതേസമയം ശബരിമലയിൽ ദർശനത്തിനു പോകാൻ ധൈര്യപ്പെട്ട ഏതാനും സ്ത്രീകൾക്കെതിരേ പാരന്പര്യവാദികളായ സ്ത്രീകൾ തെരുവിലിറങ്ങുകയും ചെയ്തു.
ഈ പൊതുജനവികാരമാണു സംഘപരിവാർ ചൂഷണം ചെയ്തത്. യുവതികൾ സന്നിധാനത്തെത്തുന്നതു തടയാൻ അവരുടെ സംഘടനാശക്തിക്കു കഴിയുകയും ചെയ്തു. ശബരിമലയിൽ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാരിൽ പലരും അവിടത്തെ ആചാരങ്ങൾ ലംഘിക്കപ്പെടരുതെന്നു വിശ്വസിക്കുന്നവരാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളീയരിൽ ഭൂരിപക്ഷത്തിന്റെയും മനസിനെ നിയന്ത്രിക്കുന്നതു വിശ്വാസവും പരന്പരാഗത ആചാരങ്ങളുമാണ്, മൗലികാവകാശങ്ങളോ ഭരണഘടനപരമായ ഉറപ്പുകളോ അല്ല.
കേരളത്തിലെ സ്ത്രീകൾ എന്നും ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കും എന്നല്ല. കാലം കുറേ കഴിയുന്പോൾ കാര്യങ്ങൾക്കു മാറ്റം വരും. പക്ഷേ അവർക്ക് അതിനുള്ള സമയം നൽകണം. ഇടതുമുന്നണി സർക്കാരിനു സ്വീകരിക്കാമായിരുന്ന ഏറ്റവും നല്ല കാര്യം വിധി നടപ്പാക്കാൻ കുറേ സമയം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്നു സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല എന്ന കാര്യം ചൂണ്ടിക്കാട്ടാമായിരുന്നു.
ഭക്തരെ സ്വീകരിക്കാൻ ശബരിമലയിൽപോലും പൂർണമായ ഒരുക്കങ്ങളായിട്ടില്ല. മഹാപ്രളയം ക്ഷേത്ര പരിസരങ്ങളെയും സമീപ റോഡുകളെയും ശൗചാലയങ്ങളെയുമെല്ലാം തകർത്തു. അവ നന്നാക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ല. എന്നാൽ, എന്തുവന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന ശാഠ്യവും ധാർഷ്ട്യവുമാണു സംസ്ഥാന സർക്കാർ പുലർത്തിയത്. അതു തിരിച്ചടിയാവുകയും ചെയ്തു.
സുപ്രീംകോടതിവിധിയുടെ ആനുകൂല്യമെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകൾ വന്നിരുന്നെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിരുന്നു. സ്ത്രീകൾക്കു പ്രാഥമിക കൃത്യങ്ങൾക്കു വേണ്ട സൗകര്യങ്ങളൊന്നും ഇപ്പോഴും അവിടെയില്ല.
നോട്ടം രാഷ്ട്രീയ നേട്ടം
ശബരിമല വിധിയും ക്ഷേത്ര പരിസരവും രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ നേട്ടങ്ങൾക്കായി ഏറ്റെടുത്തു എന്നതാണ് ആത്യന്തിക ഫലം. ആചാരങ്ങളെയും പാരന്പര്യങ്ങളെയും സംരക്ഷിക്കുന്നതിനപ്പുറം തങ്ങൾക്കു രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും അടിത്തറ വികസിപ്പിക്കുന്നതിനും വോട്ടുബാങ്കുകൾ വിപുലപ്പെടുത്താനുമാണു ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. ഈ ശ്രമത്തിൽ ബിജെപി വളരെ മുന്നിലെത്തി സമ്മാനവും കൊണ്ടുപോയി. കേരളത്തിൽ ബിജെപിയുടെ ഏറ്റവും വലിയ വളർച്ച അടുത്ത തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും.
ബിജെപി ഇങ്ങനെ ജനപിന്തുണ നേടുന്നതിൽ നരേന്ദ്രമോദിക്ക് ഒരു റോളുമില്ല. പൊതുജനവികാരം മനസിലാക്കി നിലപാടുകൾ എടുക്കുന്നതിൽ ഇടതുപക്ഷത്തിന്റെ കഴിവുകേടാണ് കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കുന്നത്. ഇടതുനേതാക്കൾ അവരുടെ ലൈൻ എത്ര കാർക്കശ്യത്തോടെ പിന്തുടർന്നുവോ അതിന്റെ നേട്ടം ഇപ്പോൾ ബിജെപിക്കാണ്.
ഇടതുപക്ഷത്തോട് അനുഭാവം കാട്ടാറുള്ള നായർ സർവീസ് സൊസൈറ്റി ഇപ്പോൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നിരിക്കുന്നു. ഇടതുപക്ഷ അനുഭാവമുള്ള പല കുടുംബങ്ങളും ഈ വിഷയത്തിൽ അസന്തുഷ്ടരാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തെരഞ്ഞെടുപ്പിൽ കണ്ടാൽ ആശ്ചര്യപ്പെടാനില്ല. കോൺഗ്രസിനു ചെറിയ നേട്ടമുണ്ടായേക്കാം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മെച്ചപ്പെട്ട വോട്ടിംഗ് ശതമാനം രേഖപ്പെടുത്തും. ഏതാനും സീറ്റുകളിൽ അവർ ജയിച്ചാൽപ്പോലും അത്ഭുതപ്പെടാനില്ല. എന്നാലതിന് നരേന്ദ്ര മോദിയുമായോ അദ്ദേഹത്തിന്റെ ഭരണവുമായോ ഒരു ബന്ധവുമില്ല. അതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണു പോകേണ്ടത്. ഏതെങ്കിലും ഒരാൾക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കിൽ അതു പിണറായി വിജയനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top