മതിൽ കടക്കാൻ പരക്കംപാച്ചിൽ
Wednesday, November 28, 2018 1:29 AM IST
ലോകവിചാരം / സെർജി ആന്‍റണി

മെക്സിക്കോയുമായുള്ള അമേരിക്കൻ അതിർത്തിയിലെ ഉയരമുള്ള ഇരുന്പു മതിൽ ചാടിക്കടക്കാൻ അവർ നടത്തിയ ശ്രമം വൃഥാവിലായി. ടിയർ ഗ്യാസ് ഷെല്ലുകളും റബർ ബുള്ളറ്റുകളും അവരെ പിന്തിരിഞ്ഞോടാൻ നിർബന്ധിതരാക്കി. മധ്യ അമേരിക്കയിൽനിന്നുള്ള നിരവധി പേരാണ് അമേരിക്കയിലേക്കു കുടിയേറാൻ ഇപ്പോഴും മെക്സിക്കൻ അതിർത്തിയിലേക്കു നീങ്ങുന്നത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത കുടിയേറ്റ വിരുദ്ധ നയത്തെ തോൽപ്പിക്കാൻ പക്ഷേ അവർക്കാവുന്നില്ല.

അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു തിരികെ മെക്സിക്കോയിലെ അഭയാർഥി ക്യാന്പിലെത്തിയവരിൽ ഏറെയും ഹോൻഡുറാസിൽനിന്നുള്ളവരാണ്. വളരെ ദയനീയമാണ് അവരുടെ ക്യാന്പു ജീവിതം. പക്ഷേ ഇതൊന്നും ട്രംപിന്‍റെ നിലപാടിൽ അയവുണ്ടാക്കില്ല. മെക്സിക്കോ വഴി കടന്നുവരുന്ന അഭയാർഥികളിൽ ഭൂരിപക്ഷവും ക്രിമിനലുകളാണെന്നു ട്രംപ് ട്വിറ്ററിൽ കുറിച്ചു. വേണ്ടിവന്നാൽ അതിർത്തി സ്ഥിരമായി അടച്ചിടുമെന്നു മുന്നറിയിപ്പും നൽകി. അതിർത്തിയിൽ മതിൽ നിർമിക്കാൻ കൂടുതൽ പണം അനുവദിക്കണമെന്ന് അദ്ദേഹം അമേരിക്കൻകോൺഗ്രസിനോട് അഭ്യർഥിച്ചിരിക്കുകയാണ്.

അതിർത്തിയിൽ പലസ്ഥലങ്ങളിലും ബാരിക്കേഡുകൾ നിർമിച്ചിട്ടുണ്ട്. മെക്സിക്കൻ അതിർത്തിയായ ടിഹുവാനയിൽ ആയിരത്തോളം അഭയാർഥികൾ പ്രകടനം നടത്തി. ആദ്യ കടന്പ കടന്ന് കുറെപ്പേർ മുന്നോട്ടു നീങ്ങിയെങ്കിലും രണ്ടാമത്തെ ഇരുന്പുമറയ്ക്കു മുന്നിലെത്തിയപ്പോൾ ടിയർഗ്യാസ് ഷെല്ലുകൾ തുരുതുരെ വന്നു.

അഭയാർഥികളുടെ നേർക്ക് ടിയർഗ്യാസും റബർ ബുള്ളറ്റും പ്രയോഗിച്ചതിൽ ഹോൻഡുറാസ് ഗവൺമെന്‍റ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയിലും അവർ പ്രശ്നം ഉന്നയിച്ചു.

ആൻഡ്രിയാസ് മാനുവൽ ലോപസ് ഒബ്രഡോറിന്‍റെ നേതൃത്വത്തിൽ മെക്സിക്കോയിൽ പുതിയ സർക്കാർ ഡിസംബർ ഒന്നിന് അധികാരത്തിൽവരുകയാണ്. മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുടെ ഇടത്താവളമായി മെക്സിക്കോയെ ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പുതിയ സർക്കാരിൽ ആഭ്യന്തര മന്ത്രിയാവുന്ന ഒാൾഗ സാഞ്ചെസ് ഈ വാർത്ത നിഷേധിച്ചിരുന്നു. അതേസമയം അമേരിക്കയിലേക്കു കടക്കാൻ മെക്സിക്കോയിലെത്തുന്നവരുടെ സംരക്ഷണത്തിനു മുന്തിയ പ്രാധാന്യം നൽകുമെന്ന നിലപാടാണു നിയുക്ത പ്രസിഡന്‍റിനുള്ളത്. ഇതാണ് മധ്യ അമേരിക്കൻ കുടിയേറ്റക്കാരുടെ ഇപ്പോഴത്തെ പ്രതീക്ഷ.

കാത്തിരിക്കുമോ നഷീദ്


ഭരണം മാറി, മാലദ്വീപിൽ സുപ്രീംകോടതിയുടെ തീരുമാനത്തിലും മാറ്റം. ഭീകരവാദത്തിന്‍റെ പേരിൽ കുറ്റക്കാരനായി ചിത്രീകരിക്കപ്പെട്ട മുൻ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് നഷീദിന്‍റെ പേരിൽ ഭീകരവാദപ്രവർത്തനത്തിനെടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. 13 വർഷത്തേക്കുള്ള ജയിൽശിക്ഷയും ഇതോടെ റദ്ദായി.

മാലദ്വീപിൽ ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കാനിരുന്നയാളാണ് നഷീദ്. പക്ഷേ തെരെഞ്ഞടുപ്പു കമ്മീഷൻ വിലക്കി. നഷീദ് പ്രസിഡന്‍റായിരുന്നപ്പോൾ ക്രിമിനൽ കോടതി ജഡ്ജിയായിരുന്ന അബ്‌ദുള്ള ഖാസിയെ തടങ്കലിലാക്കിയിരുന്നു. ഇതിന്‍റെ പേരിലായിരുന്നു അയോഗ്യത കല്പിക്കൽ. എന്നാൽ, തന്നെ കുരുക്കാനും മത്സരരംഗത്തുനിന്ന് ഒഴിവാക്കാനും പ്രസിഡന്‍റായിരുന്ന അബ്‌ദുള്ള യാമീന്‍റെ തന്ത്രമായിരുന്നു ഇതിനു പിന്നിലെന്നായിരുന്നു നഷീദിന്‍റെ വാദം.

ജയിലിലായ നഷീദ് ആരോഗ്യകാരണം പറഞ്ഞ് അവിടെനിന്ന് അവധിയെടുത്തു. വിദേശത്തു ചികിത്സവേണമെന്നായിരുന്നു ആവശ്യം. ആദ്യം ലണ്ടനിലും പിന്നീടു കൊളംബോയിലുമെത്തി. കൊളംബോയിലിരുന്നാണു മാലദ്വീപ് രാഷ്‌ട്രീയത്തിൽ നഷീദ് ചരടു വലിച്ചത്. പ്രതിപക്ഷ സഖ്യമുണ്ടാക്കി പൊതുസ്ഥാനാർഥിയെ നിർത്തി ജയിപ്പിച്ചു. നഷീദിന്‍റെ സ്ഥാനാർഥിയായ മുഹമ്മദ് സോലിഹ് ജയിച്ചയുടൻ നഷീദിന്‍റെ പേരിലുള്ള കേസ് പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർ ജനറൽ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി കുറ്റവിമുക്തനാക്കിയശേഷം നഷീദ് പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. തന്‍റെ രാഷ്‌ട്രീയ ജീവിതം അവസാനിച്ചിട്ടില്ലെന്നതായിരുന്നു അത്. അഞ്ചുവർഷം കാത്തിരിക്കാൻ നഷീദ് തയാറാകുമോ എന്നാണിനി അറിയേണ്ടത്.

വിട്ടുകൊടുക്കാതെ യുക്രെയ്ൻ


റഷ്യ-യുക്രെയ്ൻ ബന്ധം വീണ്ടും വഷളാവുന്നു. യുക്രെയ്നിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ കീവിൽ കഴിഞ്ഞദിവസം റഷ്യയ്ക്കെതിരേ വൻ പ്രതിഷേധമാണുയർത്തിയത്. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. റഷ്യൻ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്നു പട്ടാളത്തിന് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കയാണ്. ക്രീമിയൻ തീരത്തുനിന്നു മുന്നു യുക്രേയ്നിയൻ കപ്പലുകൾ റഷ്യൻ നാവികസേന ഈയിടെ പിടിച്ചെടുത്തിരുന്നു.


യുക്രെയ്നിന്‍റെ കിഴക്കൻ ഭാഗത്തുള്ള വിമതർക്ക് റഷ്യയുടെ പിന്തുണയുണ്ട്. ഇതു യുക്രെയ്നിനെ അസ്വസ്ഥമാക്കുന്നു. ക്രീമിയ ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലാണ്. ക്രീമിയയുടെ ജലാതിർത്തി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അനധികൃതമായി തങ്ങളുടെ സമുദ്രാതിർത്തിയിൽ കടന്ന യുക്രെയ്ൻ കപ്പലുകളാണ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തതെന്നുമാണു റഷ്യയുടെ നിലപാട്.

യുക്രെയ്നും റഷ്യയും പൊതുവായി ഉപയോഗിച്ചിരുന്ന കെർച്ച് മുനന്പിലൂടെ യുക്രെയ്നിന്‍റെ രണ്ടു ചെറിയ യുദ്ധക്കപ്പലുകൾ കടന്നുപോയതാണു റഷ്യയെ പ്രകോപിപ്പിച്ചത്. പാശ്ചാത്യ ശക്തികളുമായി ചേർന്നു പ്രശ്നമുണ്ടാക്കാൻ യുക്രെയ്ൻ ശ്രമിക്കുകയാണെന്ന് റഷ്യ ആരോപിക്കുന്നു. പ്രതിസന്ധി ചർച്ച ചെയ്യാൻ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതി യോഗം വിളിച്ചിട്ടുണ്ട്.

സിനിമാ ചക്രവർത്തി

ലോക സിനിമാ ചരിത്രത്തിൽ നിർണായക വ്യക്തിമുദ്ര പതിപ്പിച്ച ബെർണാർഡോ ബെർടൊലൂച്ചി ഇനി ഓർമ. വിശ്വപ്രശസ്തമായ സിനിമകളിലൂടെ ബെർടൊലൂച്ചി ഇനി ജനമനസുകളിൽ ഉണ്ടാകും.

ഇറ്റാലിയൻ സിനിമയെ ലോകപ്രശസ്തമാക്കിയെന്നുമാത്രമല്ല, ലോകമെന്പാടുമുള്ള ആരാധകരെ ആകർഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ഏക ഇറ്റാലിയൻ സിനിമാപ്രതിഭയാണ് ബെർടൊലൂച്ചി. 1988ൽ "ദ ലാസ്റ്റ് എംപറർ’ എന്ന ചിത്രത്തിനായിരുന്നു ഈ പുരസ്കാരം. ഒന്പത് ഓസ്കറുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. ചൈനയിലെ അവസാനത്തെ ചക്രവർത്തിയെക്കുറിച്ചായിരുന്നു ചിത്രം.

ഓസ്കറൊക്കെ നേടി ലോകപ്രശസ്തനാകും മുന്പ് മർലൻ ബ്രാൻഡോയും മരിയ ഷ്നൈഡറും അഭിനയിച്ച "ദ ലാസ്റ്റ് ടാംഗോ ഇൻ പാരിസ്’ എന്ന ചിത്രം ബെർടൊലൂച്ചിയെ വിവാദപുരു ഷനാക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ചില സെക്സ് രംഗങ്ങളായിരുന്നു ഇതിനു കാരണം.

ഇറ്റാലിയൻ സിനിമയുടെ അവസാന ചക്രവർത്തി എന്നാണു ബെർടൊലൂച്ചിയെ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ മുൻ പ്രസിഡന്‍റ് ഗില്ലസ് ജേക്കബ് വിശേഷിപ്പിച്ചത്.

ബലൂചി തടസം


പാക്കിസ്ഥാനിൽ ഇമ്രാൻ‌ ഖാൻ പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയുമായുള്ള ബന്ധത്തിൽ ചില നല്ല മാറ്റങ്ങൾ പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, പട്ടാളത്തിന്‍റെ പിടിയിൽനിന്ന് ഇനിയും മോചിതമല്ലാത്ത പാക് ഭരണകൂടത്തിന് അവരുടെ ഇച്ഛയ്ക്കനുസരിച്ചു നീങ്ങുകയേ നിവൃത്തിയുള്ളൂ.

ചൈനയുമായി കൂടുതൽ അടുക്കാനാണിപ്പോൾ പാക്കിസ്ഥാന്‍റെ ശ്രമം. ഇമ്രാൻ ഖാൻ ഈയിടെ ചൈന സന്ദർശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിലുണ്ടായ ആക്രമണം ഈ ബന്ധത്തിൽ അല്പം വിള്ളലുണ്ടാക്കിയിട്ടുണ്ട്. ബലൂചിസ്ഥാനിലെ വിമതവിഭാഗമാണ് ആക്രമണത്തിനുപിന്നിലെന്നാണു കണക്കാക്കുന്നത്.

ചൈനയുടെ സ്വപ്നപദ്ധതിയായ അയൽ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള സാന്പത്തിക ഇടനാഴിയുടെ ചൈന-പാക്കിസ്ഥാൻ ഭാഗം കൂടുതലും കടന്നുപോകുന്നത് ബലൂചിസ്ഥാനിലൂടെയാണ്. വലിയ ധാതുശേഖരമുള്ളപ്രദേശമാണിത്. പ്രകൃതിവാതക നിക്ഷേപവും ഏറെയുണ്ട്. പക്ഷേ പരമദരിദ്രമാണീ പ്രദേശം.

ആക്രമണത്തിനുപിന്നിലുള്ള ബലൂചി വിമതപ്രസ്ഥാനം ചൈനയോടു താത്പര്യം കാട്ടുന്നില്ല. തങ്ങളുടെ നാട്ടിലെ പ്രകൃതിസന്പത്തിലാണു ചൈനയുടെ കണ്ണെന്നാണ് അവർ പറയുന്നത്. സാന്പത്തിക ഇടനാഴികൊണ്ടു തങ്ങൾക്കു യാതൊരു നേട്ടവുമില്ലെന്നും അവർ പറയുന്നു.

ബലൂചി വിമതരെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതായി പാക്കിസ്ഥാൻ പലപ്പോഴുംപരാതിപ്പെടാറുണ്ട്. ചാരപ്രവർത്തനത്തിന് പാക്കിസ്ഥാൻ തടവിലാക്കിയ കുൽദൂഷൻ യാദവിന്‍റെ മൊഴിയാണ് അവർ തെളിവായി നിരത്തുന്നത്. എന്നാൽ, ഈ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

ബെൽറ്റ് ആൻഡ് റോഡ് ഇനീഷേറ്റീവാണ് സാന്പത്തിക ഇടനാഴിയുടെ പ്രധാന പദ്ധതി. അതിർത്തിരാജ്യങ്ങളെയെല്ലാം ഇതിലൂടെ കോർത്തിണക്കി തങ്ങളുടെ അധീനതയിലാക്കാനുള്ള വൻപദ്ധതിയുടെ ഭാഗമാണിത്. എന്നാൽ, പാക്കിസ്ഥാനിൽ തന്നെ ഇതിനുവലിയ എതിർപ്പുണ്ട്. അമേരിക്കയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ കറാച്ചി കോൺസുലേറ്റിലെ സ്ഫോടനം ചൈനയ്ക്ക് നേരിയ ആശങ്ക ഉളവാക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.