ഭിന്നശേഷിയിലെ ശക്തിയും സന്തോഷവും
Monday, December 3, 2018 1:12 AM IST
ഭിന്നശേഷിയുള്ളവർ സാധാരണ മനുഷ്യർക്കൊപ്പം എല്ലാ അവകാശങ്ങളോടെയും ജീവിക്കാൻ അർഹതയുള്ളവരാണ് എന്നതിന്‍റെ പ്രാധാന്യം ഉറപ്പിക്കുന്നതിനായി ഐക്യരാഷ്‌ട്രസംഘടന ഡിസംബർ മൂന്ന് ഭിന്നശേഷിയുള്ളവരുടെ ലോക ദിനമായി 1992 മുതൽ ആചരിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ ശക്തീകരണവും അവരെ ഉൾപ്പെടുത്തി തുല്യപങ്കാളിത്വം ഉറപ്പാക്കലും എന്ന ഈ വർഷത്തെ വിഷയം വളരെ ഗൗരവത്തോടെ പൊതുസമൂഹം ചർച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഈ വിഷയത്തിൽ ഭരണാധികാരികളും സാമൂഹ്യ സേവനമേഖലയിലെ നേത്യത്വവും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

2030 ൽ ലക്ഷ്യം വയ്ക്കുന്ന സമഗ്രവികസനം എന്നതിൽ കേന്ദ്രീകരിച്ച് ഭിന്നശേഷിയുള്ളവരുടെ ജീവിത വളർച്ചയും മാന്യമായ ജീവിതത്തിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വേണ്ടി ഓരോ രാജ്യവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. പൊതുസമുഹത്തിന് ഇക്കാര്യങ്ങളിൽ വേണ്ട ത്ര അറിവ് ലഭിക്കാൻ ഉതകുംവിധം ഭിന്നശേഷിയുള്ളവരുടെ ദിനാചരണം പരമാവധി ശ്രദ്ധയർഹിക്കുന്ന വിധത്തിൽ ആഘോഷിക്കണം.

ലോക പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിന്‍റെ അഭിപ്രായത്തിൽ, ഭിന്നശേഷിയുള്ളവർ ശോചനീയമായ അവസ്ഥയിൽ കഴിയുന്നതിനുള്ള കാരണം അവർ അഭിമുഖീകരിക്കുന്ന തടസങ്ങളാണ്. അവ മനോഭാവം, അവ ശാരീരിക- സാമ്പത്തിക കഷ്ടത തുടങ്ങിയവയാണ്. ഈ തടസങ്ങൾ അവരുടെ കഴിവുകളെ ബാധിക്കുകയും അതുമൂലം ലോകത്തിനു ശരിയായ സംഭാവനകൾ നൽകാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

ഭിന്നശേഷിയുള്ള വ്യക്തികളുടെ കഴിവുകൾ കണ്ടെത്തി വളർത്തി വികസിപ്പിച്ച്, വ്യക്തിപരമായും കുടുംബപരമായും സമൂഹത്തിന് ഉപയുക്തമാകുന്ന വളർച്ച പ്രാപിക്കാനുതകുന്നവിധം അവരെ ശ്രദ്ധിക്കുക എന്ന നയം എല്ലാ തലങ്ങളിലും ഉണ്ടാകുന്പോൾ അവരുടെ ശക്തീകരണത്തിന് അടിത്തറയിട്ടു എന്ന് ഉറപ്പിക്കാം. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തി മാന്യമായ ജീവിത നിലവാരത്തിലേക്കുയർത്താൻ അവരെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങളിലൂടെ അവരുടെ ശക്തീകരണം സാധിക്കുന്നു. ഇതുവഴി തുല്യ വളർച്ചാസാഹചര്യങ്ങളും വികസനവും അവരിൽ സാധ്യമാകുന്നു. ഒപ്പം സമുഹത്തിൽ മാന്യമായി ജീവിക്കാനുതകുന്ന സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നു.

പുതുക്കിയ നിയമമനുസരിച്ച് 21 തരത്തിലുള്ള ഭിന്നശേഷിക്കാരാണുള്ളത്. അവരുടെ സാമൂഹ്യാധിഷ്ടിത പുനരധിവാസ പ്രവർത്തനങ്ങളിലൂടെയും സ്വയം സഹായ ഗ്രൂപ്പുകളുടെ മുന്നേറ്റത്തിലൂടെയും ഉള്ള പ്രവർത്തനങ്ങളാണു നിലനില്പിന്‍റെ അടിസ്ഥാനം. ഈ ലക്ഷ്യം വച്ച് ഡിസേബിൾഡ് പീപ്പിൾസ് ഓർഗനൈസേഷനുകൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശക്തമാണ്. സാമൂഹ്യരംഗത്ത് മാന്യമായ സ്ഥാനം അവർക്കു ലഭ്യമാക്കപ്പെടുന്നതിന് അവരുടെ സാമൂഹ്യ- വിദ്യാഭ്യാസ- സാന്പത്തിക- ആരോഗ്യ മേഖലകളുടെ വളർച്ച ഇവർ ലക്ഷ്യം വയ്ക്കുന്നു. അങ്ങനെ അവരെ മുഖ്യധാരയിലേക്ക് നയിക്കുന്നു.


ഏറെ തീവ്ര ഭിന്നശേഷിയുള്ളവരുടെയും അവരെ പരിചരിക്കുന്നവരുടെയും മാനസിക- ആരോഗ്യ- സാന്പത്തിക സ്ഥിതി വളരെ ശോചനീയമാണ്. ഇവർക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികൾ അനിവാര്യമാണ്. മാനസിക ആരോഗ്യ നയം അനുസരിച്ച് ഭിന്നശേഷിക്കാരായ മാനസിക രോഗികൾക്കും അപസ്മാര ബാധിതർക്കും സൗജന്യ ചികിത്സ ലഭ്യമാണ്. ഇക്കാര്യത്തിൽ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണ്.

നല്കപ്പെടുന്ന സാന്പത്തിക സഹായങ്ങൾ ആനുകൂല്യമായല്ല അവരുടെ അവകാശവും സ്വന്തവുമെന്നവിധം പ്രവർത്തന സജ്ജമാക്കപ്പെടണം. വിലയുള്ള ഉപഭോക്താവായി ഭിന്നശേഷിയുള്ളവരെ പരിഗണിക്കുകയും ആഗ്രഹമുള്ള മേഖലകളിൽ ഗുണപരമായതും സാന്പത്തിക ഉന്നതി ലഭ്യമാകത്തക്ക വിധമുള്ളതുമായ തൊഴിൽ മേഖലകളിൽ ഉറപ്പിക്കുകയും വേണം. രാഷ്‌ട്രീയപരവും സാമൂഹ്യവുമായ സ്ഥാനങ്ങളിൽ പ്രാധാന്യം നല്കുകയും ഭിന്നശേഷിയെ സംബന്ധിച്ചവ പഠനമാക്കുകയും സ്കൂളിൽ ഭിന്നശേഷിയുള്ളവരെയും ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സംവിധാനം പ്രോത്സാഹിപ്പിക്കുകയും വേണം. മുഖ്യാധാരാ മാധ്യമങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് അവസരം നല്കുകയും ദീർഘദൂര യാത്രയും വിമാന യാത്രയും സൗജന്യമാക്കുകയും വേണ്ടതുണ്ട്. നിയമ- പോലീസ് സംവിധാനങ്ങളിലെ ക്രൂര സമീപനങ്ങൾ ഒഴിവാക്കുകയും എല്ലാ മനുഷ്യരേയുംപോലെ വികാര- വിനോദ- വിചാരങ്ങളിൽ ഇവർക്കും തുല്യ പങ്കാളിത്വത്തിനുള്ള അവകാശം ഉണ്ടെന്നതും മറക്കരുത്. അവരെ എപ്പോഴും മനുഷ്യത്വത്തിന്‍റെ പൂർണതയിൽ കാണുകയും ചെയ്താൽ ഭിന്നശേഷിയുള്ളവരുടെ സമഗ്രമായ വികാസം ഒരു പരിധിവരെ സാധ്യമാകും.

ഇതിനു സാമൂഹ്യ പ്രവർത്തന സംഘടനകളുടെ സാന്നിധ്യം വളരെയധികം സഹായകരമായിത്തീർന്നിട്ടുണ്ട്. എന്തായിരുന്നാലും ഭിന്നശേഷിയുള്ളവർക്കായുള്ള വളർച്ചാ -ജീവിത സാഹചര്യങ്ങളിൽ കുറെയേറെ വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഇതു നഷ്ടപ്പെടാതെ മുന്നോട്ടുകൊണ്ടുപോകേണ്ടതിന് ഏറെ ഉത്തരവാദിത്വമുള്ളത് ഭരണാധികാരികൾക്കും പൊതുസമൂഹത്തിനുമാണ്. എങ്കിലെ ഈ ദിനാചരണത്തിന് പ്രസക്തിയുള്ളു. അവരുടെ ശക്തീകരണം സാധ്യമാകു.


ഫാ. ജോസ് ആന്‍റണി സിഎംഐ
(ഭിന്നശേഷിയുള്ളവർക്കായുള്ള പ്രവർത്തനങ്ങളിൽ 18 വർഷത്തെ പരിചയമുള്ള വൊസാർഡിന്‍റെ ഡയറക്ടറാണ് ലേഖകൻ )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.