Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരള ബിജെപിയുടെ നിലപാടുമാറ്റം: നിഗൂഢതയിൽ പൊതിഞ്ഞ പ്രഹേളിക
Monday, December 3, 2018 1:14 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
1939-ൽ ഒരു റേഡിയോ പ്രക്ഷേപണത്തിൽ വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞ വാക്കുകൾ ഓർമവരുന്നു: റഷ്യ എന്തു പ്രവർത്തിക്കുമെന്ന് എനിക്കു പ്രവചിക്കാനാവില്ല. ഒരു കടങ്കഥയ്ക്കകത്ത് നിഗൂഢതയിൽ പൊതിഞ്ഞ പ്രഹേളികയാണത്. ഒരുപക്ഷേ അതു തുറക്കാനുള്ള താക്കോലുണ്ടാകാം. ആ താക്കോൽ റഷ്യൻ ദേശീയ താത്പര്യമാണ്.
ബിജെപി കേരളഘടകത്തിന്റെ ഇന്നത്തെ അവസ്ഥ കാണുന്പോൾ ഈ വാക്കുകളാണ് ഓർമവരുന്നത്. ശബരിമല വിഷയത്തിൽ ഏതാനും ആഴ്ചകൾക്കിടെ നിലപാട് പലതവണ മാറ്റിയ ബിജെപി കേരള ഘടകത്തിന്റെ താത്പര്യം എന്താണെന്നാണു പലർക്കും മനസിലാകാത്തത്. എന്തു താത്പര്യമാണ് അതു പിന്തുടരുന്നത്? ആരാണു ബിജെപി സംസ്ഥാന ഘടകത്തെ നയിക്കുന്നത്?
കേരളത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. അതിൽ പലതും ഉയർത്തുന്നതു പ്രമുഖ പാർട്ടി നേതാക്കൾ തന്നെയാണ്. അതിനു മറ്റാരെയും കുറ്റപ്പെടുത്താനില്ല. പലരുടെയും ചിന്താപഥത്തിനപ്പുറമുള്ള നിലപാടുകളാണ് അവർ സ്വീകരിച്ചത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി വിധി വന്നപ്പോൾ ബിജെപി സംസ്ഥാനനേതാക്കൾ അതിനെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയായിരുന്നു. കോടതിവിധിയെ പ്രകീർത്തിച്ചുകൊണ്ട് ഒന്നോ രണ്ടോ നേതാക്കൾ ലേഖനം എഴുതുകവരെ ചെയ്തു. എന്നാൽ, ദിവസങ്ങൾക്കകം അവർ നിലപാടു മാറ്റി. കോടതിവിധിയെ എതിർക്കാൻ തുടങ്ങി. ശബരിമല ദർശനത്തിനു വരുന്ന യുവതികളെ തടയുമെന്ന് അവർ പ്രഖ്യാപിച്ചു.
പലപ്പോഴും അക്രമാസക്തമായ സമരം അരങ്ങേറുകയും സംഘപരിവാർ വോളണ്ടിയർമാർ ശബരിമല ക്ഷേത്രപരിസരം കൈയടക്കുകയും ദർശനത്തിനെത്തിയ യുവതികളെ തടയുകയും ചെയ്തു. യുവതികൾ കയറിയാൽ നട അടയ്ക്കണമെന്നു തന്ത്രിക്കു താൻ ഉപദേശം നല്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള നടത്തിയ വിവാദ പ്രസ്താവന ഇവിടെ വിശദീകരിക്കുന്നില്ല.
ശബരിമലസമരം കത്തിക്കാളുന്പോൾ എല്ലാവരെയും അന്പരപ്പിക്കുന്ന ഒരു പ്രസ്താവന ശ്രീധരൻപിള്ള നടത്തി. ബിജെപിയുടെ സമരം സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ളതല്ലെന്നും കമ്യൂണിസ്റ്റുകാർക്കെതിരേയുള്ളതാണ് എന്നുമായിരുന്നു സംഘപരിവാറുകാരെ നിരാശപ്പെടുത്തുകയും കമ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കുകയും ചെയ്ത ആ പ്രസ്താവന. ബിജെപി ഇടയ്ക്കുവച്ചു സമരം നിർത്തി ശബരിമലയിൽനിന്നു പിൻവാങ്ങില്ലെന്നു കരുതിയ പരന്പരാഗത വിശ്വാസികളെ അതു നിരാശപ്പെടുത്തി. പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ അണികൾക്ക് അമർഷവും വേദനയുമുണ്ടായി. പ്രത്യേകിച്ച്, നിലയ്ക്കലിൽവച്ച് അറസ്റ്റിലായി വിവിധ കേസുകൾ ചുമത്തപ്പെട്ടു ജാമ്യംകിട്ടാതെ ഒരു കോടതിയിൽനിന്നു മറ്റൊന്നിലേക്കു കൊണ്ടുപോകപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വെളിയിലിറക്കാൻ പാർട്ടി നേതൃത്വം ഒന്നും ചെയ്യാത്തതിൽ. ശബരിമലയിലെ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന നിരവധി അയ്യപ്പഭക്തർക്കു പ്രതീക്ഷയുടെ പ്രതീകമായി മാറിയ ബിജെപിയുടെ വിശ്വാസ്യത ഗണ്യമായി നഷ്ടപ്പെടുകയും അവരുടെ ജനപിന്തുണയുടെ ഗ്രാഫ് താഴുകയും ചെയ്തു.
പെട്ടെന്നുള്ള മലക്കംമറിച്ചിൽ
ബിജെപിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചിലിനെപ്പറ്റി പല ഊഹാപോഹങ്ങളുമുണ്ടായി. ശബരിമലയിലെ സമരം അവസാനിപ്പിച്ച് സമരവേദി തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റാനുള്ള തീരുമാനം സിപിഎമ്മുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണോ എന്നു പലരും സംശയിച്ചു. ഭൂരിപക്ഷസമുദായത്തിന്റെ പിന്തുണ ഗണ്യമായി ഇടിഞ്ഞ സിപിഎം ശബരിമലയിലെ സംഘർഷത്തിന് എങ്ങനെയും അയവുവരുത്താൻ പരക്കംപായുകയായിരുന്നു.
പല സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. സുപ്രീംകോടതി വിധിക്കെതിരായ സമരത്തിൽനിന്നു പിന്മാറാൻ ബിജെപിയുടെ ഉന്നത നേതൃത്വം ആഗ്രഹിക്കുന്നു എന്നതാണ് അതിലൊന്ന്. തലാക്കിനെതിരായ നിലപാടിന്റെ പേരിലും മുംബൈയിലെ ഹാജി അലി മോസ്കിലും ഷാനി സിംഗതപുർ ക്ഷേത്രത്തിലും മറ്റും സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് എടുത്തതിന്റെ പേരിലും സ്ത്രീകൾക്ക് ബിജെപിയോടുള്ള അനുഭാവം വർധിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളോട് അനുഭാവം പുലർത്തുന്നതായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരേ നിൽക്കുന്നതു പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രത്യാഘാതം ഉണ്ടാവുകയും ചെയ്യും. ചെറിയ തോതിൽ വോട്ട് നഷ്ടപ്പെടുന്നതുപോലും തെരഞ്ഞെടുപ്പുഫലത്തെ ബാധിക്കും.
ശബരിമലയിൽ യുവതികളുടെ പ്രവേശനം തടഞ്ഞുകൊണ്ട് ഓർഡിനൻസ് ഇറക്കുന്ന വിഷയവും അതുപോലെയാണ്. സംഘപരിവാറിലെ ഒരു വിഭാഗം നേതാക്കൾ അത്തരമൊരു ഓർഡിനൻസിന് എതിരാണ്. അതുകൊണ്ട് ശബരിമലയിലെ പ്രക്ഷോഭത്തിൽനിന്നു മാറി ഒരു രാഷ്ട്രീയപോരാട്ടത്തിലേക്കു നീങ്ങുന്നതാണു പാർട്ടിക്കു മെച്ചമെന്ന് അവർ കരുതുന്നു. അതേസമയം, രാമജന്മഭൂമി പ്രശ്നത്തോടുള്ള സമീപനം ഈ പാർട്ടിയിൽ വ്യത്യസ്തമാണ്. അക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കുന്നതിന് അനുകൂലമാണു പാർട്ടി. ശബരിമലയിലെ പ്രക്ഷോഭത്തിൽനിന്നു പാർട്ടി പിൻമാറിയാൽ പിന്നെ ഓർഡിനൻസ് ഇറക്കണമെന്ന് അനുഭാവികളോ ഭക്തരോ പാർട്ടിയോടു പറയില്ലല്ലോ.
മറ്റൊരു കാരണം ചൂണ്ടിക്കാണിക്കുന്നത്, ശബരിമലയിലെ മേൽനോട്ടത്തിനായി കേരള ഹൈക്കോടതി ഒരു മൂന്നംഗ സമിതിയെ നിയമിച്ചതോടെ അവിടെ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യത മിക്കവാറും ഇല്ലാതായി എന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവിടെ സമരം തുടരുന്നത് വിജയിപ്പിക്കാൻ ബുദ്ധിമുട്ടും. ഇതിനെല്ലാം പുറമേ ഏതാനും ആക്ടിവിസ്റ്റുകളും പബ്ലിസിറ്റി ആഗ്രഹിച്ചുവന്ന ചിലരുമല്ലാതെ ശബരിമലയിലേക്കു സ്ത്രീകളുടെ ഒഴുക്ക് ഉണ്ടായിട്ടില്ല എന്ന വസ്തുതയുമുണ്ട്. ഈയവസ്ഥയിൽ ജനുവരി 20 വരെ സമരം തുടർന്നുകൊണ്ടുപോവുക ഒട്ടും എളുപ്പമല്ല.
സുരക്ഷയൊരുക്കുക പ്രശ്നം
ഇതിൽ നിർണായകഘടകം ഏതായിരുന്നാലും, പ്രശ്നപരിഹാരത്തിനു സിപിഎമ്മിന്റെയും ബിജെപിയുടെയും വിവിധ തലങ്ങളിലുള്ള നേതാക്കൾ തമ്മിൽ സന്പർക്കത്തിലായിരുന്നു. ശബരിമലയിലെ മൂന്നു സ്ഥലങ്ങളിൽ ഇത്ര കനത്തതോതിൽ തുടർന്നും സുരക്ഷയൊരുക്കുക കേരള പോലീസിനെ സംബന്ധിച്ചിടത്തോളം പ്രായോഗികമായി അസാധ്യമാണ്. ഭീമമാണ് അതിനു വേണ്ടിവരുന്ന ചെലവ് . ശബരിമല ദർശനത്തിനുവരുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ വൻ ഇടിവ് സർക്കാരിന്റെ വരുമാനത്തെ മാത്രമല്ല ബാധിച്ചത്. കച്ചവടക്കാർക്കും ഹോട്ടലുകൾക്കും ഗതാഗതമേഖലയ്ക്കുമെല്ലാം അതിന്റെ നഷ്ടമുണ്ടായി.
അതുപോലെ മറ്റ് ആരാധനാലയങ്ങളോടുള്ളതിൽനിന്നു വ്യത്യസ്തമായ സമീപനം ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ചത് ഇടതുപക്ഷത്തിനു ഭൂരിപക്ഷസമുദായത്തിൽനിന്നുള്ള പിന്തുണയിൽ ചോർച്ചയുണ്ടാക്കി. ഇടതുമുന്നണിയിൽപോലും വ്യത്യസ്ത അഭിപ്രായമുണ്ടായി. സിപിഎം കടുത്ത നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നെന്നുമായിരുന്നു ഇടതുമുന്നണിയിലെ മറ്റു ചില ഘടകകക്ഷികളുടെ നിലപാട്.
ശബരിമലയിൽ പ്രക്ഷോഭം തുടങ്ങിതയും പിൻവലിച്ചതും ബിജെപിയെ സുഖകരമല്ലാത്ത ഒരു സ്ഥിതിവിശേഷത്തിലാണ് എത്തിച്ചത്. ഹിന്ദു പാരന്പര്യങ്ങളോടും ആചാരങ്ങളോടും പാർട്ടിക്കുള്ള പ്രതിജ്ഞാബദ്ധത തന്നെ ചോദ്യം ചെയ്യപ്പെട്ടു. അവരുടെ വിശ്വാസ്യതയ്ക്കു കാര്യമായ കോട്ടം തട്ടുകയും രാഷ്ട്രീയനേട്ടം ഗണ്യമായി നഷ്ടപ്പെടുകയും ചെയ്തു. അതിനേക്കാൾ കഷ്ടം പാർട്ടിക്കുള്ളിൽ ജാതിയടിസ്ഥാനത്തിൽപോലും കടുത്ത ഭിന്നതകളുണ്ടായി എന്നതാണ്. ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി.
ശബരിമലവിഷയം ബിജെപി സംസ്ഥാനഘടകം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതു സംസ്ഥാനതലത്തിൽ സിപിഎം നേതൃത്വവുമായും കേന്ദ്രതലത്തിൽ സംഘപരിവാർ നേതൃത്വവുമായും എങ്ങനെയാണു ധാരണ ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. വിഷയത്തോട് യാതൊരു പ്രതിജ്ഞാബദ്ധതയുമില്ലാതെയും ശരിയായ ഒരുക്കമില്ലാതെയും ഇങ്ങനെയൊരു സമരം തുടങ്ങിയതിന്റെ യുക്തിയാണ് എല്ലാവരും ചോദ്യം ചെയ്യുന്നതും താഴേത്തട്ടിൽ ചർച്ച ചെയ്യപ്പെടുന്നതും. തിരുവനന്തപുരത്തു നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സമരവുമായി പാർട്ടി ഏതു വിധത്തിലാണു മുന്നോട്ടുപോവുകയെന്ന് ആർക്കുമറിയില്ല. ആ സമരത്തിന്റെ മുഖ്യലക്ഷ്യമെന്താണെന്നും വിശദീകരിക്കപ്പെട്ടിട്ടില്ല. പൊതുജനത്തിന്റെ ഇടയിലും പാർട്ടി അംഗങ്ങൾക്കിടയിലും നേതൃത്വത്തിന്റെ മുഖം നഷ്ടമായി എന്നുമാത്രം വ്യക്തമാണ്.
ശബരിമല പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്നും അതു പിൻവലിക്കാനും തിരുവനന്തപുരത്തു പുതിയ പ്രക്ഷോഭം തുടങ്ങാനുമുള്ള കാരണം എന്തായിരുന്നുവെന്നും വിശദീകരിക്കാൻ ചർച്ചിലിന്റെ ആ പ്രസിദ്ധവാചകം കൊണ്ടേ കഴിയൂ: ഒരു കടങ്കഥയ്ക്കുള്ളിലെ നിഗൂഢതയിൽ പൊതിഞ്ഞ പ്രഹേളിക.
സിപിഎമ്മിനെ സംബന്ധിച്ചും സ്ഥിതിഗതികൾ ആശ്വാസകരമല്ല. ഈ വിഷയം കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നതിനാൽ പാര്ട്ടിക്ക് ഒരുപാടു വിശദീകരണം നൽകേണ്ടിവരും. ആരാധനാലയങ്ങളോടുള്ള നിലപാടുകളിലെ വൈരുധ്യം പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കും. അയ്യപ്പഭക്തരോടു പോലീസ് കാട്ടിയ അവഹേളനത്തിനും അതിക്രമങ്ങൾക്കും പാർട്ടി വിശദീകരണം നല്കേണ്ടിവരും.ശബരിമല ജനുവരിവരെ ഭക്തജനങ്ങൾക്കായി വിട്ടുകിട്ടുമെന്ന് ഇനി പ്രതീക്ഷിക്കാം. ദൃശ്യമാധ്യമങ്ങൾക്കായിരിക്കും അതിന്റെ വലിയ നഷ്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top