Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒന്നായ കേരളം രണ്ടായി തിരിഞ്ഞപ്പോൾ
Thursday, December 6, 2018 12:45 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
പ്രളയകാലത്ത് ഒരുമ കാട്ടിയ കേരളം നൂറു ദിനം പിന്നിട്ടപ്പോൾ അതേവിഷയത്തിൽ കുറ്റാരോപണങ്ങളുമായി രണ്ടായി തിരിഞ്ഞതാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. പ്രളയ സഹായം നൽകുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചതോടെ രണ്ടു മണിക്കൂർ ചർച്ചയ്ക്കുള്ള അരങ്ങൊരുങ്ങി. മൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പ്രമേയം അവതരിപ്പിച്ചു കൊണ്ട് വി.ഡി. സതീശൻ സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രഖ്യാപനങ്ങൾക്കപ്പുറത്ത് സഹായമൊന്നും പ്രളയബാധിതർക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നായിരുന്നു സതീശന്റെ വിമർശനത്തിന്റെ കാതൽ. കർഷകരും വ്യാപാരികളും വീടു നഷ്ടപ്പെട്ടവരുമെല്ലാം സഹായത്തിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷമാകട്ടെ രക്ഷാദൗത്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയ അസാമാന്യ നേതൃപാടവത്തെ പുകഴ്ത്തുന്നതിനൊപ്പം യുഡിഎഫിനെ പഴിപറയുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും.
രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ രംഗത്തുവരാത്തവരാണ് ഇവിടെ വന്നു പ്രസംഗിക്കുന്നതെന്നു സജി ചെറിയാൻ പറഞ്ഞതോടെ പ്രതിപക്ഷത്തു ബഹളം തുടങ്ങി. ഒരു വള്ളമെങ്കിലും നിങ്ങളുടെ നേതാക്കൾ അയച്ചു തന്നോ? ശുചീകരണ പ്രവർത്തനത്തിനു വന്നു ഫോട്ടോ എടുത്തതല്ലാതെ എന്തെങ്കിലും ചെയ്തോ? കെപിസിസി പ്രഖ്യാപിച്ച ആയിരം വീടിൽ ഒരെണ്ണമെങ്കിലും കൊടുത്തോ എന്നു ചോദിച്ചതോടെ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. ഇതിനിടെ ക്രമപ്രശ്നവുമായി എഴുന്നേറ്റ പി.ടി. തോമസിന് സ്പീക്കർ അനുമതി നൽകിയില്ല. രാഷ്ട്രീയം പറയാനുള്ള ആയുധമല്ല ക്രമപ്രശ്നമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പി.ടിയുടെ പതിവു രീതി ഉദ്ദേശിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. ഒടുവിൽ സജി ചെറിയാൻ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ സ്പീക്കർ പി.ടി. തോമസിന് അവസരം നൽകി.
പ്രളയനാളുകളിൽ ടിവിയിലൂടെ കരഞ്ഞ സജി ചെറിയാനാണോ നിയമസഭയിൽ വന്ന് ഈ പ്രസംഗം നടത്തിയതെന്നായിരുന്നു കെ. അൻവർ സാദത്തിന്റെ ചോദ്യം. പറച്ചിലുകേട്ടാൽ എ.കെ.ജി സെന്ററിനു മുന്നിൽ നിന്നാണ് രക്ഷാപ്രവർത്തനം നടത്താൻ വള്ളങ്ങളെല്ലാം പോയതെന്നു തോന്നും. ചർച്ച വഴിതെറ്റിപ്പോകുന്നു എന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരിദേവനം. ഇടുക്കിയിൽ പുനർനിർമാണത്തിൽ ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പറ്റിയിട്ടില്ല. ഉരുൾപൊട്ടൽ മേഖലയിൽ എന്തു ചെയ്യാൻ പോയാലും പഠിക്കുകയാണെന്നാണു പറയുന്നതെന്നും റോഷി ചൂണ്ടിക്കാട്ടി.
കിട്ടിയ പണത്തിന്റെയും ചെലവിന്റെയും കണക്ക് കാണിക്കുന്നില്ലെന്നായിരുന്നു ഒ. രാജഗോപാലിന്റെ പരാതി. പാർട്ടിക്കാർക്ക് അനർഹമായി ആനുകൂല്യങ്ങൾ നൽകുന്നു എന്ന പരാതിയുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
പ്രളയകാലത്ത് "നമ്മൾ' എന്നു പറഞ്ഞിരുന്ന ഭരണപക്ഷം ഇപ്പോൾ "ഞങ്ങൾ' "നിങ്ങൾ' എന്നു പറഞ്ഞു തുടങ്ങിയെന്ന് റോജി എം. ജോണ്‍ കുറ്റപ്പെടുത്തി. തങ്ങളുടെ മണ്ഡലങ്ങളിൽ സ്വന്തം നിലയിൽ സ്പോണ്‍സർമാരെ കണ്ടെത്തി തങ്ങൾ വീടുകൾ നിർമിച്ചു കൈമാറിക്കഴിഞ്ഞു. സർക്കാർ ഒരു വീടിന്റെയെങ്കിലും തറക്കല്ലിട്ടോ? റോജി ചോദിച്ചു. പ്രളയകാലത്ത് ജാതി- മതങ്ങൾക്കുതീതമായി കാട്ടിയ ഒരുമ നവോത്ഥാനത്തിന്റെ പേരിൽ ധ്രുവീകരണം നടത്തി നശിപ്പിക്കരുതെന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു.
ഈയിടെ ഇടതുപക്ഷവുമായി പിണങ്ങിയെങ്കിലും പ്രളയകാര്യത്തിൽ പി.സി. ജോർജ് പിണറായി വിജയനൊപ്പമാണ്. അമേരിക്കയിൽ ചികിത്സയ്ക്കു പോകാനിരുന്നതു വേണ്ടെന്നു വച്ച് പ്രളയകാലത്ത് ഏകോപനം നടത്തിയ മുഖ്യമന്ത്രിയുടെ മനസ് വിഷമിപ്പിക്കരുതെന്ന പക്ഷക്കാരനാണ് ജോർജ്. എന്നാൽ, കേന്ദ്രത്തെ കുറ്റം പറയുന്നതിനോട് അദ്ദേഹത്തിന് അത്ര തന്നെ യോജിപ്പില്ല.
ഞങ്ങൾ -നിങ്ങൾ എന്നു പറയുന്നതിനെ കുറ്റപ്പെടുത്തിയ റോജി എം. ജോണും പ്രസംഗം അവസാനിപ്പിച്ചത് ഞങ്ങൾ എന്നു പറഞ്ഞു കൊണ്ടാണെന്ന് മുല്ലക്കര രത്നാകരൻ ഓർമിപ്പിച്ചു.
പ്രളയകാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ പിണറായി വിജയനെ സ്തുതികൾ കൊണ്ടു മൂടിയ രാജു ഏബ്രഹാമിന് സ്വന്തം മണ്ഡലത്തിലെ പ്രളയാനുഭവങ്ങളെക്കുറിച്ച് ധാരാളം പറയാനുണ്ട്. എങ്കിലും വ്യക്തിപരമായി നഷ്ടമൊന്നും രാജുവിനുണ്ടായില്ല. 1500 ഏത്തവാഴകൾ വെള്ളത്തിൽ മുങ്ങിപ്പോയി. ഇൻഷ്വറൻസ് ഉണ്ടായിരുന്നതിനാൽ നാലു ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടിയത്രെ. കൃഷിക്കാർ ഇൻഷ്വറൻസ് എടുക്കാൻ മറക്കരുതെന്ന് ഗുണപാഠം.
പ്രളയത്തേക്കുറിച്ചു പ്രത്യേകം ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാനും രാജു ഏബ്രഹാമിനും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നത് അന്നു വിവാദമായിരുന്നു. പ്രളയകാലത്ത് പരസ്യമായി വിമർശനം ഉന്നയിച്ചതിന്റെ പേരിലായിരുന്നു അതെന്നാണ് അന്നു പറഞ്ഞു കേട്ടത്. ഏതായാലും ഇരുവർക്കും സംസാരിക്കാൻ അവസരം നൽകിയതിന് അവരുടെ പേരിൽ നന്ദി പറഞ്ഞു കൊണ്ടാണ് ഡോ. എം.കെ. മുനീർ പ്രസംഗിച്ചു തുടങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീട്ടി പ്രസംഗിച്ചതോടെ സ്പീക്കർക്കു സംശയമായി. ഇത് ഉടനെങ്ങും നിർത്തില്ലേ എന്നായിരുന്നു ഭയം. അനുവദിച്ച സമയത്തേക്കാൾ ഏറെ നീണ്ടു പ്രസംഗം. സർക്കാരിനെ രൂക്ഷമായി വിമർശിച്ച പ്രസംഗത്തിൽ സാലറി ചലഞ്ചിലൂടെ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തിയതാണ് പ്രശ്നമായതെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ വിമർശിച്ചെങ്കിലും യോജിപ്പോടെ പോകാമെന്ന പൊതുസന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.
ഏതായാലും ചർച്ചയ്ക്കൊടുവിൽ ഇറങ്ങിപ്പോക്കെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ഭാവം. സഹായം എന്നു നൽകുമെന്നു കൃത്യമായി പറയണമെന്ന് അവർ ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴേ എങ്ങോട്ടാണു പോക്കെന്നു വ്യക്തമായിരുന്നു. അതുപോലെ തന്നെ അവർ ഇറങ്ങിപ്പോയി. അപൂർവമായി മാത്രം ചർച്ചയ്ക്കെടുക്കുന്ന അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ വോട്ടെടുപ്പില്ലാതെ സഭ തള്ളിക്കളയുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
Latest News
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top