ജനരോഷമിരന്പി, മക്രോൺ മനസു മാറ്റി
Thursday, December 6, 2018 12:50 AM IST
ലോകവിചാരം / സെർജി ആന്‍റണി

ഇന്ധനനികുതി വർധനവിനെതിരേ ഫ്രാൻസിൽ ഉയർന്ന ജനരോഷം തണുപ്പിക്കാൻ പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ് കടുംപിടുത്തം അവസാനിപ്പിക്കേണ്ടിവന്നു. നാല്പതുകാരനായ പ്രസിഡന്‍റ് അധികാരമേറ്റശേഷം നേരിടുന്ന വലിയ പ്രതിസന്ധിയിൽനിന്നു കരകയറാൻ മറ്റു പോംവഴികളൊന്നുമില്ലായിരുന്നു.

ഇന്ധനനികുതിവർധനയ്ക്കെതിരേ ഫ്രാൻസിൽ അലയടിച്ച പ്രതിഷേധം അക്രമാസക്തമായിരുന്നു. പാരീസിലെ തെരുവുകളിൽ പ്രക്ഷോഭകർ അഴിഞ്ഞാടി. കടകളും വാഹനങ്ങളും അടിച്ചുതകർത്തു. ബാങ്കിംഗ് മേഖലയിൽനിന്നു രാഷ്‌ട്രീയത്തിലേക്കു കടന്നുവന്ന് രാജ്യത്ത് വലിയ സാന്പത്തിക പരിഷ്കാരങ്ങൾക്കു കോപ്പുകൂട്ടുകയായിരുന്ന മക്രോണിന് ഈ പിന്മാറ്റം വലിയ തിരിച്ചടിയായി. ജനവിരുദ്ധ നയങ്ങൾ ഏതു സർക്കാർ കൊണ്ടുവന്നാലും അതിനെതിരേ തെരുവിലിറങ്ങുന്നതു ഫ്രാൻസിൽ പുത്തരിയല്ല. എന്നാൽ താൻ അത്തരം സമ്മർദങ്ങൾക്കൊന്നും വഴങ്ങുന്നയാളല്ലെന്നായിരുന്നു പ്രസിഡന്‍റ് മക്രോണിന്‍റെ വീരവാദം.

ഇന്ധനനികുതി മരവിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നികുതി പിൻവലിച്ചാൽ മാത്രമേ പ്രക്ഷോഭം പൂർണമായി അവസാനിപ്പിക്കൂ എന്നാണു പ്രതിപക്ഷനേതാവ് മറീൻ ലെ പെൻ പറഞ്ഞത്.

ഇന്ധനവില വർധനവിനു പുറമേ മറ്റു ചില പ്രശ്നങ്ങൾകൂടി പ്രക്ഷോഭകർ ഉയർത്തിയിരുന്നു. കുറഞ്ഞ കൂലി വർധിപ്പിക്കുക, ഉയർന്ന വരുമാനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന സ്വത്തു നികുതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രി എഡുവാർഡ് ഫിലിപ്പാണ് ഇന്ധനനികുതി വർധന മരവിപ്പിച്ച കാര്യം ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ മക്രോൺ മടങ്ങിവന്നയുടൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിസിനസ് താത്പര്യങ്ങൾക്കു മുൻതൂക്കം കൊടുക്കുന്ന മക്രോൺഭരണകൂടം വിദേശനിക്ഷേപവും തൊഴിലവസരവും വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകിയാണ് അധികാരത്തിലേറിയത്. ഉയർന്ന വരുമാനക്കാർക്കും സംരംഭകർക്കുമുള്ള നികുതി വെട്ടിക്കുറച്ച മക്രോണിന്‍റെ തീരുമാനത്തിനെതിരേ കടുത്ത എതിർപ്പുയർന്നിരുന്നു. ഇതിനിടെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആലോചിക്കുന്നതായി കിംവദന്തി പരന്നിരുന്നു. ആ പ്രചാരണം അധികൃതർ നിഷേധിച്ചു.

അപരനല്ല ഞാൻ

നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി താൻ ജീവനോടെയുണ്ടെന്നു നാട്ടുകാരെ അറിയിക്കാൻ പാടുപെടുകയാണ്. വിദേശത്തു ചികിത്സയിലായിരുന്ന ബുഹാരി മരിച്ചുവെന്നും ഇദ്ദേഹത്തിന്‍റെ അപരനാണിപ്പോൾ ഉള്ളതെന്നുമാണ് രാഷ്‌ട്രീയ എതിരാളികളുടെ ആരോപണം. ബുഹാരിയെപ്പോലിരിക്കുന്ന സുഡാൻകാരനാണ് യഥാർഥത്തിൽ ഇപ്പോഴുള്ളതെന്നാണ് അവർ പറയുന്നത്. ബുഹാരിയുടെ മുൻഗാമി ഗുഡ്‌ലക്ക് ജോനാഥനും വിഘടനവാദി നേതാവ് നമ്‌ഡി കാനുവുമാണ് ഈ പ്രചാരണത്തിനു പിന്നിൽ. എഴുതാൻ വലതു കൈ ഉപയോഗിക്കുന്ന ബുഹാരിക്കു പകരം ഇടതു കൈ ഉപയോഗിക്കുന്ന അപരന്‍റെ പടം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ഇവർ ആരോപണത്തിന് ബലം പകരുന്നത്. 1997ൽ ഇറങ്ങിയ "ഫേസ് ഓഫ്' എന്ന സിനിമ ഇത്തരമൊരു പ്രമേയമാണു കൈകാര്യം ചെയ്തത്.

എഴുപത്താറുകാരനായ ബുഹാരിക്ക് ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. കഴിഞ്ഞ വർഷം ലണ്ടനിൽ ഏഴാഴ്ച നീണ്ട ചികിത്സയ്ക്കുപോയ അവസരത്തിലും ബുഹാരിയുടെ ആരോഗ്യനിലയെക്കുറിച്ച് ഏറെ ആശങ്ക പരന്നിരുന്നു. നാട്ടിൽ തിരിച്ചുവന്ന ശേഷമാണ് ഈ ആശങ്കയും സംശയവും ശമിച്ചത്. പ്രതിപക്ഷവും വിഘടനവാദികളും കനത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്ന നൈജീരിയൻ രാഷ്‌ട്രീയത്തിൽ ബുഹാരിക്ക് ഇപ്പോഴുള്ള ജനപ്രീതി പ്രയോജനപ്പെടുത്താനാണ് അദ്ദേഹത്തോടു ചേർന്നുനിൽക്കുന്നവരുടെ ശ്രമം.

തന്ത്രം പിഴച്ച രാജപക്സെ

മഹീന്ദ രാജപക്സെയുടെ തന്ത്രങ്ങളെല്ലാം പിഴയ്ക്കുകയാണോ‍? പ്രസിഡന്‍റ് സിരിസേന അദ്ദേഹത്തെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാക്കിയെങ്കിലും സ്പീക്കർ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ശ്രീലങ്കൻ സുപ്രീംകോടതിയും രാജപക്സെയെ കൈവിട്ടു. 122 പാർലമെന്‍റ് അംഗങ്ങൾ ചേർന്നു സമർപ്പിച്ച ഹർജിയിലാണ് ലങ്കൻ സുപ്രീംകോടതിയുടെ ഉത്തരവ്.

രാജപക്സെയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും പ്രവർത്തിക്കുന്നതിന് അപ്പീൽകോടതി വിലക്കു പ്രഖ്യാപിച്ചിരിക്കുകയാണ്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ഫലത്തിൽ സിരിസേനയ്ക്ക് റനിൽ വിക്രമസിംഗെയെ തത്കാലം പ്രധാനമന്ത്രിയായി അംഗീകരിക്കേണ്ടിവരും. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി, ജനതാ വിമുക്തി പെരാമുന, തമിഴ് നാഷണൽ കോൺഫ്രൻസ് എന്നീ കക്ഷികളിലെ എംപിമാരാണ് കോടതിയെ സമീപിച്ചത്.


കഴിഞ്ഞ ഒക്‌ടോബർ 26നാണ് ശ്രീലങ്കയിൽ വലിയൊരു ഭരണഘടനാ പ്രതിസന്ധിക്കു തുടക്കം കുറിച്ച് പ്രസിഡന്‍റ് സിരിസേന തന്‍റെ പഴയ രാഷ്‌ട്രീയ ഏതിരാളി മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി റനിൽ വിക്രമസിഗെയാകട്ടെ ഒഴിഞ്ഞുകൊടുക്കാനും തയാറല്ലായിരുന്നു. അന്നു തുടങ്ങിയ രാഷ്‌ട്രീയ, നിയമ പോരാട്ടം ഇപ്പോഴും തുടരുന്നു. ആരാണ് യഥാർഥ പ്രധാനമന്ത്രി എന്ന കാര്യത്തിൽ ഇനിയുമൊരു തീരമാനമായിട്ടില്ല.

കാലാവധി തികയാൻ 20 മാസം കൂടി ബാക്കിനിൽക്കെയായിരുന്നു സിരിസേന പാർലമെന്‍റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്. എന്നാൽ, കോടതി ആ നീക്കം തടഞ്ഞു. 225 അംഗ പാർലമെന്‍റിൽ തനിക്കു ഭൂരിപക്ഷമുണ്ടെന്നാണ് വിക്രമസിംഗെ പറയുന്നത്. പാർലമെന്‍റിൽ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് സിരിസേന അതു പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു കോപ്പുകൂട്ടിയത്. അമേരിക്ക ഉൾപ്പെടെ പല രാഷ്‌ട്രങ്ങളും ശ്രീലങ്കയിലെ ജനാധിപത്യധ്വംസനത്തിനെതിരേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അമ്‌ലോ അധികാരത്തിൽ

മെക്‌സിക്കോയിൽ ഒന്പതു പതിറ്റാണ്ടോളം അധികാരം കൈയാളിയവരുടെ കുത്തക അവസാനിപ്പിച്ച് "അമ്‌ലോ' അധികാരമേറ്റു. ആൻഡ്രിയസ് മാനുവൽ ലോപസ് ഒബ്രഡോറിന്‍റെ ചുരുക്കപ്പേരാണ് അമ്‌ലോ. നാലുവർഷം മുന്പ് അമ‌്‌ലോയും കൂട്ടരും ചേർന്നു രൂപവത്കരിച്ച പുതിയ പാർട്ടി അഞ്ചു മാസം മുന്പു നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണു കൈവരിച്ചത്. പാർലമെന്‍റിന്‍റെ ഇരു സഭകളിലും ഇവർക്കു ഭൂരിപക്ഷമുണ്ട്.

കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മെക്സിക്കോയ്ക്കു പ്രത്യാശ പകരുന്നതാണ് അമ്‌ലോയുടെ കടന്നുവരവ്. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണാൻ തനിക്കാകുമെന്ന ഒബ്രഡോറിന്‍റെ വാഗ്ദാനം സാക്ഷാത്കരിക്കുന്നതു കാത്തിരിക്കുകയാണു മെക്സിക്കൻ ജനത.

കുറ്റകൃത്യങ്ങളുടെ ആധിക്യം, ദാരിദ്ര്യം, അഴിമതി ഇവയെല്ലാം കൊടികുത്തിവാഴുകയാണ് മെക്സിക്കോയിൽ. ഇതിൽനിന്നൊരു മോചനം കാംക്ഷിച്ചാണ് ജനം 89 വർഷത്തെ അധികാരക്കുത്തകയ്ക്കു വിരാമമിട്ടത്.

ആഴത്തിലുള്ളതും വിപ്ലവകരവുമായ മാറ്റങ്ങളാണു താൻ ലക്ഷ്യമിടുന്നതെങ്കിലും ചിട്ടയോടും സമാധാനപരമായും അതു നടപ്പാക്കുമെന്നാണ് ഒബ്രഡോർ പറയുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തോടൊപ്പം ചെലവു ചുരുക്കലും ഒബ്രഡോർ ലക്ഷ്യമിടുന്നു. തുടക്കം തന്നിൽനിന്നു തന്നെയാകട്ടെ എന്നദ്ദേഹം നിശ്ചയിച്ചു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി ഉപേക്ഷിച്ച അമ്‌ലോ സ്വന്തം ശന്പളത്തിന്‍റെ 60 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ലോസ് പിനോസ് എന്നറിയപ്പെട്ടിരുന്ന വിശാലമായ പ്രസിഡൻഷ്യൽ കൊട്ടാരം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇതൊരു സാംസ്കാരിക കേന്ദ്രമാക്കാനാണുദ്ദേശിക്കുന്നത്. അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തിലും അമ്‌ലോ തന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ആവർത്തിച്ചു. തന്‍റെ മുൻഗാമികളുടെ വികലമായ സാന്പത്തിക നയങ്ങളെ കണക്കിന് ആക്ഷേപിക്കാനും അദ്ദേഹം മടിച്ചില്ല.

വിപണിയെ ശക്തിപ്പെടുത്താനും സന്പദ്ഘടനയെ ഊർജസ്വലമാക്കാനും അമ്‌ലോയ്ക്കു പക്ഷേ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. മെക്സിക്കോയുടെ നവലിബറൽ സാന്പത്തിക നയങ്ങളാണ് കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നാണ് അമ്‌ലോയുടെ വാദം. ഊർജമേഖല സ്വകാര്യവത്കരിച്ച തന്‍റെ മുൻഗാമിയുടെ നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.

ഇനി കോടതി കയറാം



അധികാരത്തിൽനിന്നു പുറത്താകുന്ന ഭരണാധികാരികൾ കേസുകളിൽ കുടുങ്ങുന്നതു സാധാരണമായിരിക്കുന്നു. ബ്രസിലിലെ രണ്ടു മുൻപ്രസിഡന്‍റുമാരാണ് ഈ പട്ടികയിയിൽപുതുതായുള്ളത്- ദിൽമാ റൂസഫും ലൂയിസ് ഇനാസിയോ ലുല ദ സിൽവയയും. പൊതുമേഖലയിലുള്ള എണ്ണക്കന്പനിയിൽനിന്നു പണം കൈപ്പറ്റിയെന്നതാണ് ഇരുവരുടെയും പേരിലുള്ള പ്രധാന ആരോപണം. ഇരുവരും തൊഴിലാളി പാർട്ടിയുടെ നേതാക്കളാണ്. ദുഷ്‌ടലാക്കോടെയുള്ള കേസുകൾ എന്നാണ് ഇരുവരുടെയും പ്രതികണം.

വർക്കേഴ്സ് പാർട്ടിയിലെ മറ്റു ചില മുതിർന്ന നേതാക്കളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.2010ൽ അധികാരത്തിൽ വന്ന ദിൽമ റൂസഫ് 2014ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 2016ൽ പൊതുഖജനാവിലെ പണം ദുരുപയോഗിച്ചുവെന്ന കേസിൽ ഇംപീച്ച്മെന്‍റിനു വിധേയയായി.2003 മുതൽ ഏഴു വർഷക്കാലം പ്രസിഡന്‍റായിരുന്ന ലുല ദ സിൽവ 12 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചുവരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.