Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുന്നിൽ മതിലുമായി പിണറായി
Sunday, December 9, 2018 12:32 AM IST
അനന്തപുരി /ദ്വിജൻ
നല്ല മുദ്രാവാക്യങ്ങളും നല്ല ആശയങ്ങളും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുന്നിലെത്തുന്നു. സുപ്രീംകോടതി ഇട്ടുകൊടുത്ത ശബരിമല വിഷയം തുറന്നുകൊടുത്ത പാതയിലൂടെ പിണറായി തന്ത്രപൂർവം മുന്നേറുകയാണ്. തനിക്കൊപ്പം വരില്ലെന്ന് ഉറപ്പുള്ള ദൈവവിശ്വാസികളെ കോണ്‍ഗ്രസിൽ നിന്നു കൂടി പുറത്താക്കി അവരെ കൂടുതൽ ദുർബലരാക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയം ഘോഷിക്കാനുമാണ് പിണറായി കരുക്കൾ നീക്കുന്നത്.
അതിനായി നടത്തുന്ന ജനുവരി ഒന്നിലെ മതിലിന്റെ നിർമാണത്തിൽ വരെ പിണറായി മുന്നിലാണ്. നവോത്ഥാന ലക്ഷ്യങ്ങൾക്കായി നിർമിക്കുന്നു എന്നു പറയപ്പെടുന്ന മതിലിന്റെ മുഖ്യസംഘാടകർ എല്ലാത്തിലും ജാതി പറയുന്ന വെള്ളാപ്പള്ളിയും മതം മാറി വിവാഹം ചെയ്ത ഹാദിയയെക്കുറിച്ചു കാട്ടുവർത്തമാനം പോലും പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സുഗതനുമാണ് എന്നതു ശ്രദ്ധിക്കേണ്ടതാണ്.
കോഴിക്കോട്ടു മാൻഹോളിൽ പെട്ടു മരിച്ച നൗഷാദിനു സഹായം കൊടുത്തപ്പോൾ മാത്രമല്ല ഓഖി ദുരന്തം വോട്ടയാടിയ മത്സ്യത്തൊഴിലാളികളിൽ പോലും ജാതി കണ്ടയാളാണു വെള്ളാപ്പള്ളി. തന്റെ ഈ നീക്കത്തെ ജമാഅത്തെ ബുദ്ധിജീവിയെക്കൊണ്ട് പ്രവാചകൻ നബിയുടെ നീക്കത്തിനു സമാനമാക്കി ചിത്രീകരിപ്പിക്കാനും പിണറായിക്കാവുന്നതു ചില്ലറക്കാര്യമാണോ? മാധ്യമങ്ങൾക്ക് അത്ര താത്പര്യമില്ലാത്ത എതിരാളികളെക്കാൾ അവർക്ക് വളരെ വേണ്ടപ്പെട്ടവനായ സ്വന്തം പാർട്ടിയിലെ ശത്രുവിന്റെ വരെ മർമം നോക്കിയുള്ള ആക്രമണങ്ങളെപ്പോലും നേരിട്ടു പിണറായി മധുരം പുരട്ടിയ കെണികളുമായി സമർഥമായി അരങ്ങ് വാഴാൻ നോക്കുന്നു.
സ്ത്രീകളുടെ നവോത്ഥാനത്തിനു വേണ്ടി കേരളത്തിൽ ഒരു വനിതാ മതിലോ എന്നു ചോദിക്കാൻ പോലും ആരെയും അനുവദിക്കുന്നില്ല. അതിനു നവോത്ഥാന നീക്കം എന്ന പേരും കൊടുത്തു. ആരും അറിഞ്ഞില്ലെങ്കിൽ കലേഷിന്റെ കവിത തന്റേതായിക്കോട്ടെ എന്നു കരുതിയയാളുടെ മനസ്. ഇടതു ബുദ്ധിജീവികളുടെ നേർചിത്രമായി ദീപ നിശാന്ത് എന്ന അധ്യാപികയും ശ്രീചിത്രനെന്ന പ്രഭാഷകനും.
മാധ്യമങ്ങളുടെയും രാഷ്ട്രീയ സംവാദങ്ങളുടെയും എല്ലാം അജൻഡ പിണറായി സൃഷ്ടിക്കുന്നു. അതെല്ലാം അദ്ദേഹത്തിന് അനുകൂലമായ വോട്ടായി മാറുമോ എന്നു കണ്ടറിയാൻ കുറെക്കൂടി കാത്തിരിക്കണം. തന്ത്രപൂർവമായ നീക്കങ്ങളിലൂടെ ജനാധിപത്യമുന്നണിക്ക് ഉണ്ടാക്കാമെന്നു കരുതുന്ന ചോർച്ച അദ്ദേഹത്തിനുകൂടി മാരകമാകുമോ എന്നും കണ്ടറിയേണ്ടതുണ്ട്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് "ഇടതു മുന്നണി വരും, എല്ലാം ശരിയാവും' എന്നു പറഞ്ഞ് ജനത്തെ ആകർഷിച്ചതുപോലെയുള്ള പുത്തൻ മുദ്രാവാക്യങ്ങൾ ഇനി ചെലവാകാനിടയില്ലെന്ന് മുദ്രാവാക്യങ്ങൾ ഉണ്ടാക്കുന്നവർക്കറിയാം. കാരണം ഇടതു മുന്നണിയും പിണറായിയും വരുകയും "എല്ലാം ശരിയാക്കു'കയും ചെയ്തതിന്റെ അനുഭവങ്ങൾ ഇപ്പോൾ ധാരാളമായതുകൊണ്ട് അത്തരത്തിലുള്ള അവകാശവാദങ്ങളിൽ നിന്നു വിട്ടുള്ള "തട്ടിപ്പു തന്ത്രങ്ങ'ളാണ് കണ്ടുപിടിക്കപ്പെടുന്നത്. അതിലൊന്നാണ് നവോത്ഥാന വനിതാ മതിൽ.
ഒന്നും ശരിയാക്കാതെ
"എല്ലാം ശരിയാക്കാനെത്തിയ' ഒരു സർക്കാരിന്റെ നാലോ അഞ്ചോ മന്ത്രിമാർക്ക് രണ്ടു വർഷത്തിനുള്ളിൽ എന്തെല്ലാം കഥകളുടെ പേരിലാണ് പുറത്തുപോകേണ്ടി വന്നത്! സ്വന്തക്കാരനെ നിയമവിരുദ്ധമായി നിയമിച്ചതിനു രാജിവയ്ക്കേണ്ടി വന്ന മന്ത്രിയുടെ കാര്യം പോലീസ് അന്വേഷിച്ചപ്പോൾ അദ്ദേഹം ഉദ്ദേശിച്ച ആൾക്കു നിയമനം കിട്ടിയില്ല എന്നും അതുകൊണ്ട് അഴിമതി നടന്നില്ല എന്നുമാണ് കണ്ടുപിടിക്കപ്പെട്ടത്. അദ്ദേഹം ഉടൻ അകത്തു കയറി. അടുത്തതു ഹണി ട്രാപ്പിൽ വീണ മന്ത്രിയാണ്. അദ്ദേഹത്തിനെതിരേ പരാതി കൊടുത്തവർ തന്നെ പെട്ടെന്നു പിൻവലിഞ്ഞു. എല്ലാം അങ്ങ് ഒതുക്കിത്തീർത്തു. കേസും തീർന്നു. അപ്പോഴേക്കും പകരം കയറിയ മന്ത്രി ആവശ്യത്തിനു വിവാദത്തിലായിരുന്നു. അദ്ദേഹത്തിനും രാജിവയ്ക്കേണ്ടി വന്നു.
വീണ്ടും വരുന്നു മുഖ്യമന്ത്രിയുടെ മാനസപുത്രൻ ജലീലിനെതിരായ ആക്ഷേപം. അദ്ദേഹവും സ്വന്തക്കാരനെ സർക്കാർ സർവീസിൽ നിയമിച്ചു. യൂത്തു ലീഗുകാർ സംഭവം വിവാദമാക്കിയപ്പോൾ ചേട്ടന്റെ മകൻ ബന്ധുവല്ലെന്നു പറഞ്ഞു നോക്കി. പിന്നെ സംഭവത്തിൽ അഴിമതി ഇല്ലെന്ന് പറഞ്ഞു നോക്കി. എങ്കിലും നിയമനം കിട്ടിയവൻ തടിയുംകൊണ്ട് ഓടി രക്ഷപ്പെട്ടു. അതോടെ അഴിമതി ഇല്ലെന്നായെന്നു മുഖ്യമന്ത്രി. പിടിക്കപ്പെട്ടപ്പോൾ മുതൽ തിരിച്ചുകൊടുത്താൽ കളവില്ലാതാകുമെന്ന് പിണറായി നിയമം!
ജനാധിപത്യ മുന്നണിക്കാരും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നു പിണറായി ഒരു ന്യായം പറഞ്ഞത് വല്ലാത്ത കഥയായി. എല്ലാം ശരിയാക്കാൻ വന്നവരുടെ മാനസാന്തരം വല്ലാത്തതു തന്നെ. ഉദാഹരണം പറഞ്ഞത് അതിലും രസം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നതുപോലെയാണു സർക്കാർ സ്ഥാപനത്തിൽ നിയമിക്കുന്നത് എന്നാവുമോ മുഖ്യമന്ത്രി പറഞ്ഞുതരുന്നത്. നാളെ വേരൊരു മന്ത്രിസഭ വന്നാലും ഇതാവുമോ നയം?
ഇത്തരം ഒരു സംഭവം ജനാധിപത്യ മുന്നണിയുടെ ഒരു മന്ത്രിയുടെ പേരിലാണു വരുന്നതെങ്കിൽ ഡിഫിക്കാർ സമ്മതിക്കുമോ?
യൂത്തു കോണ്‍ഗ്രസുകാർ
8.5 ലക്ഷം സജീവാംഗങ്ങളെ ഉണ്ടാക്കി സംഘടന പിടിക്കുന്ന യൂത്തു കോണ്‍ഗ്രസുകാർക്ക് ഇത്തരം വിഷയങ്ങളിലൊന്നും ഒന്നും ചെയ്യാനാകുന്നില്ല. 8.5 ലക്ഷം സജീവാംഗങ്ങളും 34 ലക്ഷം പ്രാഥമികാംഗങ്ങളും അടക്കം 42.5 ലക്ഷം അംഗങ്ങൾ കേരളത്തിൽ യൂത്തു കോണ്‍ഗ്രസിന് തന്നെ ഉണ്ടെന്നാണ് അവരുടെ തെരഞ്ഞെടുപ്പു പുസ്തകത്തിലെ കണക്ക്. ഇവരാരും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നില്ലേ ആവോ?
കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് അറിയപ്പെടുന്ന ഐഎൻടിയുസിയുടെ നേതാവിനോട് മുഖ്യമന്ത്രിക്കെതിരേ വല്ലതും പറയുമോ എന്നു കെപിസിസി അധ്യക്ഷനു ചോദിക്കേണ്ടിവന്നു. അത്ര ദൃഢമാണ് അദ്ദേഹത്തിന്റെ ഇടതു ബാന്ധവം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കശുവണ്ടി കോർപറേഷനിലിരുന്ന് അദ്ദേഹം നടത്തിയ പ്രവൃത്തികൾക്കെതിരേ നടപടി വന്നപ്പോൾ സഹായിക്കാൻ എത്തിയവരാണ് പിണറായിയുടെ ആൾക്കാർ. ആ സ്നേഹം ഇന്നും തുടരുന്നു. അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അദ്ദേഹത്തോടൊപ്പം നിന്നു.
സർക്കാരിന്റെ അഴിമതികളും പിടിപ്പുകേടുകളുമടക്കം പ്രതിപക്ഷത്തിന് വീണുകിട്ടുന്ന ആയുധങ്ങൾ ഒന്നും ഫലപ്രദമായി ഉപയോഗിക്കാൻ അവർക്കു സാധിക്കുന്നില്ല. മാത്രവുമല്ല നിഷ്പക്ഷരായ ജനങ്ങളിൽ പത്തുപേരെ എങ്കിലും ആകർഷിക്കാവുന്ന പുത്തൻ നീക്കങ്ങളും ഇല്ല. ശബരിമല വിഷയത്തിലായാലും മന്ത്രി കെ.ടി. ജലൽ അടക്കമുള്ളവരുടെ അഴിമതിക്കാര്യത്തിലായാലും സർക്കാരിനെ ശ്വാസം മുട്ടിക്കുന്നവിധം സമരപ്പുര സജ്ജമാക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല. പോലീസിനെ അടക്കം എല്ലാവരെയും ഉപയോഗിച്ച് പിണറായി കളിക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി അടക്കമുള്ള ഇടതുനേതാക്കൾക്ക് എതിരേയുള്ള കേസുകളിൽ നടപടികളൊന്നും എടുക്കാതിരിക്കുകയും ബിജെപി നേതാവ് സുരേന്ദ്രനെ ജാമ്യം കൊടുക്കാതെ പോലും ഓടിക്കുകയും ചെയ്യുന്ന പോലീസ് പ്രത്യക്ഷത്തിൽ ബിജെപിയെ വേട്ടയാടുകയാണെങ്കിലും അതിലൂടെ ഉണ്ടാക്കുന്ന സഹതാപതരംഗത്തിലൂടെ സുരേന്ദ്രനെ മഞ്ചേശ്വരത്തു ജയിപ്പിക്കാനുള്ള കളിയല്ലേ നടത്തുന്നത് എന്ന് ആരു കണ്ടു?
മാധ്യമങ്ങൾ
പരസ്യദാതാക്കളെപ്പോലും പിടിച്ചു മാധ്യമങ്ങളെ വരുതിയിലാക്കാൻ മോദിക്ക് സാധിച്ചത്ര പിണറായിക്ക് ഇനിയും സാധിക്കാത്തതിന്റെ ചൊരുക്ക് പത്രപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്ന ഹീനമായ ഒരു ഉത്തരവിലൂടെ തീർക്കാൻ നോക്കി. മാധ്യമലോകം ഉടക്കിയതോടെ തിരുത്താം എന്ന നല്ല നിലപാടിലൂടെ വീണ്ടും കൈയടി നേടുകയാണു മുഖ്യമന്ത്രി. ഒന്നും ആലോചിക്കാതെ ആണോ ഇടതുസർക്കാർ ആ ഉത്തരവിറക്കിയത്? പ്രതികരണം പറയാൻ മടിയാണെങ്കിൽ കോടതിക്കാര്യത്തിൽ ഉണ്ടായതുപോലെ ഒരു തീരുമാനം സർക്കാർ കാര്യത്തിലും മാധ്യമങ്ങൾ തന്റേടത്തോടെ ഒറ്റക്കെട്ടായി കൈക്കൊണ്ടാൽ ഏതു നേതാവാണു വഴങ്ങാതിരിക്കുക?
ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരേ സമരം ചെയ്ത ബിജെപിക്കാർ ഇപ്പോൾ സ്ത്രീപ്രവേശനത്തിനെതിരേ അല്ല തങ്ങൾ സമരം ചെയ്തതെന്ന് പറയേണ്ടിവരുന്നിടത്ത് എത്തിച്ചത് പിണറായിയുടെ വനിതാ മതിലാണ്. ശബരിമലയിൽ ഒരു കാലത്തും സ്ത്രീപ്രവേശനം നിഷേധിച്ചിരുന്നില്ലെന്നും ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനമാണ് നിരോധിച്ചിരുന്നതെന്നും ആർക്കാണറിയാത്തത്?
2019 ൽ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് പിണറായി ഇടുന്ന ചൂണ്ടകളിൽ കൊത്തി ആടാനല്ലാതെ സ്വന്തമായ അജൻഡകൾ ഉണ്ടാക്കി ജനങ്ങളുടെ ചിന്താധാരയെ സ്വാധീനിക്കാൻ ജനാധിപത്യമുന്നണിക്കോ ബിജെപിക്കോ കഴിയുന്നില്ല. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മോദിയും ബിജെപിയും നടത്തിയ നീക്കങ്ങൾക്കു സമാനമാണ് ഇപ്പോഴത്തെ പിണറായിയുടെ നീക്കങ്ങൾ.
മോദിയും പിണറായിയും
പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് സംശയകരമായ പല ആക്ഷേപങ്ങളും ഉയരുന്നുണ്ട്. അത് ഉണ്ടാകാൻ തുടങ്ങിയിട്ടു നാളുകളായി. മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങളെ കബളിപ്പിക്കുന്നതിൽ മാത്രമല്ല പ്രവൃത്തികളിലും ഉണ്ട് ധാരാളം സമാനതകൾ. നല്ല ദിവസങ്ങൾ വരുന്നു എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളെ കൂടെ നിർത്തുകയും നോട്ടു റദ്ദാക്കലടക്കം ചതികളിലൂടെ അവരെ വല്ലാതെ പീഡിപ്പിക്കുകയും ചെയ്തയാളാണു മോദി. എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് വന്നശേഷം ഒന്നും ശരിയാക്കാനാവാതെ നിൽക്കുന്നയാളാണു പിണറായി. അങ്ങനെ സമാനതകൾ പലതുണ്ട്. അവർ പരസ്പരം സഹായിക്കുന്നുമുണ്ട്. സിപിഎം ദേശീയ തലത്തിൽ ബിജെപിക്കെതിരേ കോണ്‍ഗ്രസിനൊപ്പം നിൽക്കാത്തതിന് കാരണം കേരളത്തിലെ പോളിറ്റ് ബ്യൂറോക്കാരാണെന്നത് ആർക്കാണറിയാത്തത്!
സമീപന രീതികളിലും പെരുമാറ്റത്തിലും വേറെയുമുണ്ട് സമാനതകൾ. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതു രണ്ടാളുടെയും ലക്ഷ്യമാണ്. തങ്ങൾക്ക് അധികാരത്തിൽ എത്തണമെങ്കിൽ അതു സംഭവിക്കണം എന്നതാണ് അവർക്ക് അതിനുള്ള പ്രധാന കാരണവും. അതിനായി പരസ്പരം സഹായിക്കാൻ അവർ തീരുമാനിച്ചതുപോലെയുണ്ട് പല പ്രവൃത്തികളും കണ്ടാൽ.
കോണ്‍ഗ്രസ് ഇക്കാര്യം മനസിലാക്കി ഇടത്തോട്ടും ബിജെപിയിലേക്കും നോക്കി രാഷ്ട്രീയം പഠിക്കാതെ സ്വന്തം നിലപാടുകളുമായി മുന്നേറണം. ഒപ്പമുള്ളവരെ മനസിലാക്കണം. കൂടെ കിട്ടേണ്ടവർക്കായി പരിപാടികൾ ആസൂത്രണം ചെയ്യണം, ആത്മാർഥതയോടെ.
ഇടതിനൊപ്പം ഒരു കാരണവശാലും വരില്ലെന്നുള്ള പത്തുപേരെ എങ്കിലും കോണ്‍ഗ്രസിൽ നിന്ന് അടർത്തി ബിജെപിയിൽ എത്തിക്കാൻ എല്ലാ അടവും പിണറായി നോക്കുന്നു. ശബരിമല വിഷയത്തിലൊക്കെ അതാണു സംഭവിച്ചത്. അതു പിണറായിയുടെ ബുദ്ധി. കോണ്‍ഗ്രസ് അതുകണ്ടു കരഞ്ഞിട്ടു കാര്യമില്ല. ബദൽ തന്ത്രങ്ങൾ മെനയണം.
മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം ആദ്യമായി ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച ശേഷം പിണറായി നടത്തിയ പത്രസമ്മേളനം ശ്രദ്ധിച്ചവരെല്ലാം ഡൽഹിയിൽ അദ്ദേഹത്തിന് എന്തുപറ്റി എന്ന് ചിന്തിച്ചവരാണ്. അന്നാണു മുല്ലപ്പെരിയാർ അണക്കെട്ടിന് ഒരു തകരാറുമില്ല എന്നുവരെ പിണറായി പറഞ്ഞത്. അന്നു സംഭവിച്ചതിന്റെ പൊരുളാണ് മുല്ലപ്പള്ളി പറഞ്ഞത്. കേന്ദ്രം ഇടയ്ക്കിടെ കേരളത്തെ പുകഴ്ത്താറുണ്ട് എന്നതും മറക്കാതിരിക്കുക.
മോദിയുടെ ശൈലിയിൽത്തന്നെ പാർട്ടിയിലും മുന്നണിയിലും സ്വോഛാധിപതിയാണു പിണറായിയും. എതിരാളികളെ നിഗ്രഹിക്കാൻ എന്തു ചെയ്യാനും മടിയില്ലാത്തവർ. മോദി പാർലമെന്റിൽ പ്രതിപക്ഷം ഇല്ലാതെ ഭരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പിണറായി മൂന്നോ നാലോ ഉദ്യോഗസ്ഥർ അന്വേഷിച്ചുവിട്ട കേസുകൾ പോലും പിന്നെയും കുത്തിപ്പൊക്കി പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കുന്നു. ടി.പി. ചന്ദ്രശേഖരനും ഇസ്രത്ത് ജഹാനും എല്ലാം സമാന കഥാപാത്രങ്ങൾ. രണ്ടാളും രണ്ടു വിധത്തിലാണെങ്കിലും നിഗ്രഹിക്കപ്പെട്ടു. അന്വേഷണങ്ങൾ തന്നെ അട്ടിമറിക്കപ്പെട്ടു.
ഇസ്രത്ത് ജഹാൻ കേസിൽ മോദിയെ സഹായിച്ചതിന് എൻഐഎ യിൽ നിന്നു പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണു പിണറായിയുടെ ഡിജിപി ലോക്നാഥ് ബെഹ്റ എന്നും മോദിയോടു കാണിച്ച വാത്സല്യത്തിന് കൊടുത്ത പാരിതോഷികമാണ് കേരളത്തിലെ ഡിജിപി സ്ഥാനം എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച ഏറ്റവും പുത്തൻ ആരോപണവും സംശയം ജനിപ്പിക്കുന്നതാണ്. എന്നിട്ട് അന്നു മുല്ലപ്പള്ളി എന്തുകൊണ്ടു നടപടി എടുത്തില്ല എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.
കോണ്‍ഗ്രസുകാർ നിവൃത്തികേട് വരാതെ ഇടതുപക്ഷത്തിനെതിരേ ഒരു നടപടിയും എടുക്കില്ല. അവരുടെ സഹായത്തോടെ ഭരിച്ച് "തങ്ങളുടെ' കാര്യം സാധിച്ചെടുക്കാനാണ് മിക്കവാറും ശ്രമിക്കുക. ഇങ്ങനെ പാർട്ടിയോ പ്രസ്ഥാനമോ ഒന്നും വിഷയമാക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവർ പ്രതിപക്ഷത്തിന്റെ തേരു തെളിക്കുന്പോൾ പിണറായിക്ക് എന്തിനു വലിയ മുദ്രാവാക്യങ്ങൾ എന്നും തോന്നാം. എങ്കിലും പിണറായി പുത്തൻ തന്ത്രങ്ങളുമായി വരുന്നു. മുന്നിൽ നടക്കുന്നു. ജനം പിന്നാലെ വരുമോ എന്നു കണ്ടറിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top