Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പരിസ്ഥിതിലോല മേഖലാ ഭേദഗതി: കർഷക പോരാട്ടത്തിന്റെ ചരിത്രനേട്ടം
Monday, December 10, 2018 12:51 AM IST
കേരളത്തിലെ പരിസ്ഥിതിലോല മേഖലയിൽ നിലനിന്നിരുന്ന നിരോധനങ്ങൾ പിൻവലിച്ച് ഏഴു ദിവസം മുന്‍പ് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയം വിജ്ഞാപനമിറക്കിയത് കർഷകരുടെ വിജയം. ഭേദഗതി വിജ്ഞാപനത്തിനു പിന്നിൽ സാമൂഹിക, രാഷ്ട്രീയ, മത നേതാക്കളുടെ സമ്മർദവും സ്വാധീനവും ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിൽ നടന്ന കർഷക സമരങ്ങളാണു മലയോര കർഷകരുടെ തലയ്ക്കുമേൽ ഉയർന്നുനിന്നിരുന്ന ഡെമോക്ലീസിന്റെ വാൾ താഴ്ത്തിയതിലെ പ്രധാന ശക്തി.
ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരേ കർഷകർ നടത്തിയ ഉജ്വല സമരത്തിന്റെ ചരിത്രനേട്ടമാണ് 2018 ഡിസംബർ മൂന്നിനുണ്ടായ ഭേദഗതി വിജ്ഞാപനം.
പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പിരിസ്ഥിതി സംരക്ഷണ പാനൽ (ഡബ്ല്യുജിഇഇപി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമഘട്ട മലനിരകളെ പരിസ്ഥിതിലോല മേഖലയായി പ്രഖാപിച്ചത്. 2011 ഓഗസ്റ്റ് 31-നാണ് ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ജനകീയ മുന്നേറ്റം
ഗാഡ്ഗിൽ റിപ്പോർട്ടും വരാൻ പോകുന്ന ഇഎസ്എ നിയന്ത്രണങ്ങളും 2011 മേയ് നാലിനു ദീപിക ഒന്നാം പേജിൽ വാർത്തയായി നൽകി ജനങ്ങളിലെത്തിച്ചു. കേരളത്തിലെ 123 വില്ലേജുകളിലും ബാധകമാകുന്ന ഇഎസ്എ നിയന്ത്രണങ്ങൾക്കെതിരേ അന്നു തുടങ്ങിയ ജനകീയ മുന്നേറ്റമാണ് കഴിഞ്ഞ ദിവസത്തെ ഭേദഗതിയിൽ വരെ എത്തിച്ചത്.
ഇടുക്കി ജില്ലയിലെ കർഷകരുടെ കൈവശഭൂമിക്കു പട്ടയം നൽകണമെന്ന ആവശ്യവുമായി 2007 ഫെബ്രുവരിയിൽ രൂപംകൊണ്ട കർഷക കൂട്ടായ്മയായ ഹൈറേഞ്ച് സംരക്ഷണ സമിതിയും മലബാറിലെ മലയോര വികസന സമിതിയും പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും ജനവാസ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭത്തിനു തുടക്കമിട്ടതോടെ വിഷയം സമരക്കൊടുങ്കാറ്റായി കേരളം മുഴുവൻ പടരുകയായിരുന്നു.
സമരക്കൊടുങ്കാറ്റിൽ നങ്കൂരമിളകുന്നതറിഞ്ഞ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനവികാരം കണക്കിലെടുത്തു പരിസ്ഥിതി സംരക്ഷണം നടപ്പാക്കാൻ ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പിനെ (കസ്തൂരിരംഗൻ കമ്മിറ്റി) നിയോഗിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിൽ ഭേദഗതി നിശ്ചയിക്കാൻ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചതാണ് ഈ വിഷയത്തിൽ ആദ്യത്തെ കർഷകനേട്ടം.
കസ്തൂരിരംഗൻ സമിതി
പ്രക്ഷോഭമേഖലകളിൽ സന്ദർശനം നടത്തി പ്രായോഗിക നടപടി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ട കസ്തൂരിരംഗൻ സമിതി ഇടുക്കിയിൽ വരുന്നതിനുമുന്പ് 2013 ഏപ്രിൽ 15ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. അതിനുശേഷം 18ന് ഹെലികോപ്റ്ററിൽ അദ്ദേഹം ഇടുക്കിയിലെത്തി ജില്ലാ കളക്ടറേറ്റിൽ യോഗം നടത്തി.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഉൾപ്പെടെയുള്ള 123 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു 13-11-2013-ൽ വിജ്ഞാപനമിറക്കി. ഇതിനെതിരേയും ജനകീയസമരം ഉയർന്നു. രാഷ്ട്രീയഭേദമന്യേ, ജാതിയുടെയും വർഗത്തിന്റെയും സീമകൾ ഭേദിച്ച് ആബാലവൃദ്ധം ജനങ്ങളും അതിജീവനത്തിന്റെ സ്വരമുയർത്തി രാപകൽ സമരമായും തെരുവിൽ കഞ്ഞിവച്ച് വഴിയോര സമരമായും ഹർത്താലായും സെക്രട്ടേറിയറ്റ് വളയലായും പോരാട്ടം തുടർന്നു.
കേരളത്തിലെ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻകൈയെടുത്ത് കേന്ദ്രസർക്കാരിൽ (യുപിഎ സർക്കാർ) സമ്മർദം ചെലുത്തി കേരളത്തിൽ പ്രത്യേക സമിതിയെക്കൊണ്ടു പഠനം നടത്തിച്ചു. ജൈവ വൈവിധ്യബോർഡ് അധ്യക്ഷനായിരുന്ന ഉമ്മൻ വി. ഉമ്മൻ ചെയർമാനായി മുൻ തമിഴ്നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക്, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. രാജശേഖരൻപിള്ള എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്.
കരടുവിജ്ഞാപനം
ഈ സമിതി കേരളത്തിലെ പശ്ചിമഘട്ട മേഖലകളിൽ സന്ദർശനം നടത്തി ജനവികാരം ഉൾക്കൊണ്ടു തെളിവെടുപ്പു നടത്തി കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തീർണം 9993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഉമ്മൻ വി. ഉമ്മൻ സമിതി ശിപാർശ അംഗീകരിച്ചു കേരളത്തിന്റെ പരിസ്ഥിതിലോല മേഖല 13,108 ചതുരശ്ര കിലോമീറ്ററിൽനിന്നു 3115 ചതുരശ്ര കിലോമീറ്റർ കുറച്ച് കേന്ദ്ര സർക്കാർ 2014 മാർച്ച് 10ന് കരടു വിജ്ഞാപനമിറക്കി.
അപ്പോഴും മാറാതെ നിന്നിരുന്ന കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഇഎസ്എ നിയന്ത്രണങ്ങൾ മാറ്റാൻ കഴിഞ്ഞതാണ് ഏറ്റവും ഒടുവിലായി കേരളത്തിലെ ജനകീയ സമരം നേടിയെടുത്ത ചരിത്രനേട്ടം.
ചരിത്രംകുറിച്ച പ്രതിരോധം
രാജ്യത്തെ പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ ഇഎസ്എ പ്രദേശങ്ങളുടെ വിസ്തൃതി മാത്രമാണ് കുറച്ചിട്ടുള്ളത്. കേരളത്തിൽ മാത്രമാണ് ഇഎസ്എ നിയന്ത്രണങ്ങൾക്കെതിരെ ഇത്രയും വലിയ പ്രക്ഷോഭം നടന്നതും. ഇഎസ്എ വിസ്തൃതി 886.7 ചതുരശ്ര കിലോമീറ്റർകൂടി കുറയ്ക്കണമെന്ന ആവശ്യം എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. എങ്കിലും 3-12-2018-ലെ ഇഎസ്എ ഭേദഗതി ഉത്തരവ് മലയോര മേഖലയ്ക്കു നൽകുന്നത് വലിയ ആശ്വാസമാണ്.
എൻഡിഎ സർക്കാരിനെക്കൊണ്ട് ഭേദഗതി ഉത്തരവു പുറപ്പെടുവിക്കാൻ ജോയ്സ് ജോർജ് ഉൾപ്പെടെ കേരളത്തിലെ മലയോരമേഖലയിലെ എംപിമാരും ഒടുവിൽ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും വലിയ പ്രയത്നം നടത്തിയിട്ടുണ്ടെന്നതും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും മലയോര വികസന സമിതിയുടെയും സമരമുന്നേറ്റത്തിന്റെ പ്രതിഫലനമാണ്.
മലയോരജനതയുടെ അതിജീവനത്തിനായി കേരളത്തിൽ കത്തിജ്വലിച്ച സമരാഗ്നിയുടെ ചൂടും പുകയും അധികാരകേന്ദ്രങ്ങളിലും ജനങ്ങളിലും യഥാസമയം എത്തിക്കാൻ മുഖ്യധാരാ വർത്തമാന മാധ്യമങ്ങൾ മടിച്ചുനിന്നപ്പോൾ എന്നും കർഷകപക്ഷം ചേർന്നുനിന്നിട്ടുള്ള മലയാളത്തിന്റെ ആദ്യ ദിനപത്രമായ ദീപിക എടുത്ത ധീരമായ നിലപാടുകളും കർഷകസമരത്തെ ഏറെ ഉൗർജസ്വലമാക്കിയ ഘടകമാണ്.
കെ.എസ്. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
Latest News
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top