ഗ്രാമങ്ങളിൽ കോൺഗ്രസിനു നേട്ടം
Thursday, December 13, 2018 1:43 AM IST
കോൺഗ്രസിനു തുണയായത് മൃദുഹിന്ദുത്വ സമീപനവും ജാതിസമവാക്യങ്ങളിൽവന്ന മാറ്റവും. രാഹുൽ ഗാന്ധിയും പ്രചാരണത്തിനു നേതൃത്വം നൽകിയ നേതാക്കളും കോൺഗ്രസ് മതന്യൂനപക്ഷങ്ങളുടെ പാർട്ടി ആണെന്ന ആരോപണത്തിൽനിന്ന് പുറത്തുകടക്കാൻ ബോധപൂർവമായ ശ്രമമാണു നടത്തിയത്. ക്ഷേത്രസന്ദർശനവും വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ നടത്തിയ നീക്കങ്ങളും വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനസംഖ്യയുടെ 91 ശതമാനവും ഹിന്ദുമതവിശ്വാസികളായ മധ്യപ്രദേശിൽ ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകളോടു മത്സരിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം ആയുധമാക്കി. കൂടാതെ പിന്നോക്കവിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്താതെതന്നെ സവർണവിഭാഗത്തെ കൂടെനിർത്തുന്ന സമീപനമാണ് കൈക്കൊണ്ടത്. എല്ലാ വിഭാഗത്തിനും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ പാർട്ടിയെ പുനഃസംഘടിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ഗ്രാമീണ മേഖലയിൽനിന്നാണ് ഇക്കുറി കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശിൽ ഗ്രാമങ്ങളിൽനിന്ന് 90ൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ നഗരങ്ങളിലെ ഇരുപതോളം സീറ്റുകളിൽമാത്രമേ പാർട്ടിക്കു വിജയിക്കാനായുള്ളൂ. രാജസ്ഥാനിലെ 86 സീറ്റുകളും ഗ്രാമീണ മേഖലയിൽനിന്നാണ് കോൺഗ്രസിനു ലഭിച്ചത്. ഛത്തീസ്ഗഡിലെ ഗ്രാമങ്ങളും നഗരങ്ങളും കോൺഗ്രസിനൊപ്പംനിന്നു. പട്ടികവർഗക്കാർക്കു ഭൂരിപക്ഷമുള്ളതും മാവോയിസ്റ്റ് ഭീഷണിയുള്ളതുമായ മേഖലകളിൽ കോൺഗ്രസിന്‍റെ ആധിപത്യം ഇക്കുറിയും തുടർന്നു.

മധ്യപ്രദേശിലെ ഒന്നരക്കോടിയിലധികമുള്ള പട്ടികവർഗക്കാരുടേയും 21.6 ശതമാനവും വരുന്ന പട്ടികജാതിക്കാരുടേയും ഇടയിൽ പാർട്ടിക്ക് കൂടുതൽ സ്വീകര്യത ഉണ്ടാക്കാനായി. വർഷങ്ങളായി ആർഎസ്എസ് ഇവരുടെ ഇടയിൽ ഉണ്ടാക്കിയെടുത്തിരുന്ന സ്വാധീനമായിരുന്നു ബിജെപിയെ തുണച്ചിരുന്നത്. കൂടാതെ 51 ശതമാനം വരുന്ന മറ്റു പിന്നോക്ക വിഭാഗത്തിൽ (ഒബിസി) പെടുന്നവരുടെ പിന്തുണ നേടുന്നതിലും കോൺഗ്രസിന് വിജയിക്കാനായി. കഴിഞ്ഞ തവണ 47 സംവരണ സീറ്റുകളിൽ 31 എണ്ണം ബിജെപിക്കൊപ്പമായിരുന്നു. ബ്രാഹ്മണ വോട്ടുകളിളിലും കോൺഗ്രസ് കടന്നുകയറ്റം നടത്തിയിട്ടുണ്ട്. വോട്ട് വിഹിതത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.


രാജസ്ഥാനിൽ മാനവേന്ദ്ര സിംഗിന്‍റെ വരവ് കോൺഗ്രസിനു ഗുണകരമായി. അദ്ദേഹം പരാജയപ്പെട്ടെങ്കിലും രജപുത്ര വിഭാഗത്തിന്‍റെ പിന്തുണ നേടാനായി എന്നാണ് പാർട്ടി വിലയിരുത്തുന്നത്. കാർഷിക മേഖലയിലെ അതൃപ്തി -ജാതിസമവാക്യങ്ങളിൽ കാതലായ മാറ്റംവരുത്തിയിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ജാട്ട്, രജപുത്ര, ഗുജ്ജർ, മീണ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ നേടുന്നതിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ട്. ആർഎസ്എസുമായി നല്ല ബന്ധത്തിലല്ലാതിരുന്ന മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് ജാതിരാഷ്‌ട്രീയത്തിൽ അടിതെറ്റിയിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

സി.കെ. കുര്യാച്ചൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.