Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതിപക്ഷത്തെ കടത്തിവെട്ടി സഭ സ്തംഭിപ്പിച്ച റിക്കാർഡുമായി ഭരണപക്ഷം
Friday, December 14, 2018 12:54 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
വനിതാ മതിലിനെതിരേ അടിയന്തരപ്രമേയം കൊണ്ടു വന്ന് ആഘോഷമായി നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ആഗ്രഹം. ഇതു മുൻകൂട്ടി കണ്ട ഭരണപക്ഷം ഒരു മുഴം മുന്‍പേ എറിഞ്ഞു. പ്രതിപക്ഷം സംസാരിച്ചു തുടങ്ങിയപ്പോഴേ അവർ ബഹളം തുടങ്ങി. അങ്ങനെ ഭരണപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിക്കുക എന്ന അത്യപൂർവ റിക്കാർഡ് കുറിച്ചുകൊണ്ടാണ് പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ തന്നെ ബഹളം കൂട്ടുക എന്ന പതിവുതന്ത്രം ഇന്നലെ പ്രതിപക്ഷം പുറത്തെടുത്തില്ല. അങ്ങനെ വന്നാൽ ചോദ്യോത്തരവേളയിൽ തന്നെ സഭ പിരിയും. ശൂന്യവേളയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരവും നഷ്ടപ്പെടും. ചോദ്യോത്തരവേളയിൽ അനുസരണക്കാരായി ഇരുന്നത് ഇതിനു വേണ്ടിയായിരുന്നു.
അടിയന്തരപ്രമേയത്തിന്റെ അനുമതി തേടുന്ന വേളയിൽ ആദ്യം പ്രസംഗിക്കുന്നത് സർക്കാർ ഭാഗത്തു നിന്നാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ആ അവസരം ഭംഗിയായി ഉപയോഗപ്പെടുത്തി. നവോത്ഥാന മൂല്യങ്ങളേക്കുറിച്ചും കേരളം കൈവരിച്ച നേട്ടങ്ങളേക്കുറിച്ചും സമീപകാലത്തുണ്ടായ സംഭവങ്ങളേക്കുറിച്ചുമെല്ലാം വിശദീകരിച്ച് വനിതാ മതിലിന്റെ പ്രസക്തിയും അനിവാര്യതയും മുഖ്യമന്ത്രി സ്ഥാപിച്ചു. കൊടിയെടുക്കാതെ സംഘപരിവാർ സമരത്തിൽ പങ്കെടുത്തവരാണു വർഗീയത വളർത്തുന്നതെന്നു പറഞ്ഞ് പിണറായി പ്രതിപക്ഷത്തിനു നേരെ വിമർശനം തിരിച്ചു. മതിലിൽ അണി ചേരാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.
പൂർവജർമനിയിൽ കമ്യൂണിസ്റ്റുകാർ കെട്ടി ഉയർത്തിയ ബർലിൻ മതിൽ പൊളിച്ചു മാറ്റേണ്ടി വന്നെങ്കിൽ ഈ വർഗീയ മതിൽ കേരളത്തിൽ നിന്നു പൊളിച്ചു മാറ്റേണ്ടി വരുമെന്നു മുനീർ പറഞ്ഞു. ഇതോടെ ഭരണപക്ഷം മുൻകൂട്ടി ആലോചിച്ചുറപ്പിച്ചതു പോലെ ചാടിയെണീറ്റു മുൻനിരയിലേക്കു കുതിച്ചു. സഭയുടെ രണ്ടു ഭാഗത്തായി നിന്ന് അവർ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. സീറ്റിലേക്കു മടങ്ങാൻ സ്പീക്കർ പലകുറി പറഞ്ഞെങ്കിലും ഭരണപക്ഷാംഗങ്ങൾ വഴങ്ങിയില്ല. പറഞ്ഞ ഒരു വാക്കും പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് മുനീർ പറഞ്ഞതോടെ ഭരണപക്ഷത്തിന്റെ പ്രതിഷേധം വീണ്ടും കനത്തു.
സഭ നിർത്തി വച്ച് അര മണിക്കൂറിലേറെ കഴിഞ്ഞു വീണ്ടും ചേർന്നപ്പോഴും പ്രതിഷേധത്തിന് അറുതിയായില്ല. ഇതിനിടെ ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ സ്പീക്കർക്കു പരാതിയും നൽകി. വർഗീയ മതിൽ എന്നു വിളിച്ച് സ്ത്രീകളെ അധിക്ഷേപിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സഭയുടെ പൊതുവികാരവും വനിതാ അംഗങ്ങളുടെ പരാതിയും പരിഗണിച്ച് മുനീർ പരാമർശം പിൻവലിക്കണമെന്നൊരു നിർദേശവും സ്പീക്കർ മുന്നോട്ടു വച്ചു.
എന്നാൽ തന്റെ പരാമർശങ്ങളേക്കുറിച്ച് സ്പീക്കർക്കു തീരുമാനമെടുക്കാമെന്നായിരുന്നു മുനീറിന്റെ വാദം. താൻ സംസാരിച്ചു തുടങ്ങിയപ്പോഴേ പ്രതിഷേധവുമായി രംഗത്തു വന്നതിനെ മുനീർ വിമർശിച്ചു. പറയുന്നതെന്തെന്നു കേട്ട ശേഷം പ്രതിഷേധിച്ചാൽ മനസിലാക്കാം. സ്ത്രീകൾ വർഗീയവാദികളാണെന്നു താൻ പറഞ്ഞിട്ടില്ല. വർഗീയ മതിലിനെയാണ് എതിർക്കുന്നതെന്നു പറഞ്ഞതോടെ ഭരണപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി. വർഗീയം എന്ന വാക്ക് നിയമസഭയിൽ ആദ്യമായല്ല ഉപയോഗിക്കുന്നതെന്ന് മുനീർ പറഞ്ഞു.
നവോത്ഥാനത്തെ തങ്ങൾ പിന്തുണയ്ക്കുന്നു. പക്ഷേ ഒരു വിഭാഗത്തിലെ കുറേ ജാതി സംഘടനകളെ മാത്രം മുന്നിൽ നിർത്തി നടത്തുന്ന മതിൽ വർഗീയ മതിൽ തന്നെയാണ്. ക്രിസ്ത്യാനികളും മുസ്ലിംകളും നവോത്ഥാനത്തിൽ പങ്കു വഹിച്ചിട്ടില്ലേ എന്നു മുനീർ ചോദിച്ചു. ക്രിസ്ത്യൻ മിഷണറിമാരുടെയും ചാവറയച്ചന്റെയും അർണോസ് പാതിരിയുടെയുമൊക്കെ സംഭാവനകൾ മറന്നു കൊണ്ട് നവോത്ഥാനത്തേക്കുറിച്ചു കേരളത്തിൽ പറയാൻ കഴിയുമോ? കർസേവയിൽ പങ്കെടുത്ത സുഗതനും മാൻഹോളിൽ വീണു മരിച്ച യുവാവിനെ മതം പറഞ്ഞ് ആക്ഷേപിച്ച വെള്ളാപ്പള്ളിയും സംഘടിപ്പിക്കുന്ന മതിൽ വർഗീയ മതിൽ തന്നെയെന്ന് മുനീർ ആവർത്തിച്ചതോടെ പ്രതിഷേധം കനത്തു.
പതിവുരീതികൾ തെറ്റിച്ച് മുനീർ പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്‍പു തന്നെ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. അടുത്ത നടപടികളിലേക്കു കടക്കുകയും ചെയ്തു. അപ്പോഴും പ്രതിപക്ഷം സീറ്റിൽ എഴുന്നേറ്റു നിന്നു പ്രതിഷേധിക്കുക മാത്രമേ ചെയ്തുള്ളു. നടുത്തളത്തിലേക്കിറങ്ങാൻ മുന്നോട്ടു വന്ന പിൻനിരക്കാരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കു നീങ്ങി. ഇതിനിടെ പുറത്തേക്കു നീങ്ങിയ പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷത്തെ ചില അംഗങ്ങളുമായി വാക്കുതർക്കമായി. തർക്കം ഉന്തിലും തള്ളിലേക്കും നീങ്ങിയതോടെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് ഒരു വിധം രംഗം ശാന്തമാക്കി. അങ്ങനെ സഭയ്ക്കുള്ളിൽ അടിപൊട്ടിയില്ലെന്നു പറയാം.
പ്രതിപക്ഷം സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം മുഴക്കി. സ്പീക്കർ നിഷ്പക്ഷത പാലിച്ചില്ലെന്നും എൽസി മെംബറെ പോലെ പെരുമാറിയെന്നുമായിരുന്നു മുദ്രാവാക്യങ്ങളിലൂടെ അവർ പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരേയും മുദ്രാവാക്യങ്ങൾ ഉയർന്നു.
സഭാകവാടത്തിൽ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങൾ നടത്തി വന്ന സത്യഗ്രഹ സമരവും അവസാനിപ്പിച്ചു. സഭയ്ക്കു പുറത്തേക്ക് പ്രതിഷേധം കൊണ്ടുപോകുമെന്നു പറഞ്ഞായിരുന്നു പ്രതിപക്ഷം സഭ വിട്ടത്.
പിന്നെ എല്ലാം വേഗത്തിൽ കഴിഞ്ഞു. നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. ഇനി ബജറ്റ് സമ്മേളനത്തിനായി അടുത്ത മാസം സഭ വീണ്ടും ചേരും. അന്നും കാര്യങ്ങൾ സുഗമമായിരിക്കില്ലെന്ന സൂചനകളാണ് ഇന്നലെയും കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top