റിസർവ് ബാങ്കിനെ കരുവാക്കരുത്
Friday, January 11, 2019 1:07 AM IST
പി.സി. സിറിയക്

ഒരു രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥയുടെ ഗതി നിയന്ത്രിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്കിന്‍റെ കാഴ്ചപ്പാടുകളും നയങ്ങളും ഒരു വലിയ പങ്കുവഹിക്കുന്നു. ഈയിടെ കേന്ദ്രസർക്കാരും റിസർവ് ബാങ്കുമായുള്ള ബന്ധത്തെച്ചൊല്ലി സാന്പത്തികമേഖലയിൽ വിവാദങ്ങളും ചർച്ചകളും നടന്നത് ഓർക്കുമല്ലോ. റിസർവ് ബാങ്ക് സർക്കാരിനു (ധനമന്ത്രിക്കും ധനകാര്യവകുപ്പിനും) കീഴ്പ്പെട്ട് പ്രവർത്തിക്കണമോ? അതോ സ്വതന്ത്രമായ നിലയിൽ സാന്പത്തിക നയം രൂപീകരിക്കാൻ മുൻകൈയെടുക്കണമോ?

ഭരിക്കുന്ന രാഷ്‌ട്രീയകക്ഷിക്ക് പലപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ജനങ്ങളെ സന്തുഷ്ടരാക്കുന്ന നികുതി ഇളവുകളും സൗജന്യങ്ങളും നൽകേണ്ടിവരും. അപ്പോൾ സർക്കാരിന്‍റെ ഇത്തരത്തിലുള്ള ചില ബുദ്ധിമുട്ടുകൾ നയരൂപീകരണത്തിൽ സഹായിക്കാനുള്ള ഭരണഘടനാ സ്ഥാപനങ്ങൾ (റിസർവ് ബാങ്ക് പോലെയുള്ള സംവിധാനങ്ങൾ) മനസിലാക്കി പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യം.

രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥ, സാന്പത്തിക നയങ്ങൾ, വിലക്കയറ്റം നിയന്ത്രിക്കൽ, അതിനുവേണ്ടി ബാങ്കുകൾ നിക്ഷേപകർക്ക് നൽകാവുന്ന പലിശനിരക്കിനും വായ്പ നൽകുന്നവരിൽ നിന്നും ഈടാക്കാവുന്ന പലിശനിരക്ക് മുതലായവയ്ക്ക് പരിധി നിർണയിക്കാനും പൊതുവായി ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുമെല്ലാം റിസർവ് ബാങ്കാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൊല്ലം മുന്പ് റിസർവ് ബാങ്കും കേന്ദ്ര സർക്കാരുമായി ഒരു എം.ഒ.യു. (മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്‍റിംഗ്) തയാറാക്കി. ഇതിലെ പ്രധാന വിഷയമായിരുന്നു പണപ്പെരുപ്പം നാല് ശതമാനത്തിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല എന്ന വ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കാനാവശ്യമായ കാര്യങ്ങൾ റിസർവ് ബാങ്ക് ചെയ്യണമല്ലോ.

പണപ്പെരുപ്പം നിയന്ത്രിക്കണമെങ്കിൽ ബിസിനസുകാർക്ക് ആവശ്യത്തിൽ കൂടുതൽ ചരക്കുവാങ്ങി സംഭരിച്ച് ഉത്പന്നത്തിന് കൃത്രിമ ക്ഷാമം ഉണ്ടാക്കി വിലയുയർത്താനുള്ള പ്രവണതയെ നിയന്ത്രിക്കണം. അതിനു വ്യാപാരികൾക്കും മറ്റും ആവശ്യത്തിന് പണം ലഭ്യമാക്കാതിരിക്കേണ്ടത് ആവശ്യം. അവരുടെ കൈയിൽ ചരക്ക് പൂഴ്ത്തിവയ്ക്കാൻ മാത്രം പണം ലഭ്യമാക്കാൻ പാടില്ല. കുറഞ്ഞ പലിശയ്ക്ക് പണം കിട്ടിയാൽ അവർ ചരക്ക് പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കും. കടത്തിന്‍റെ പലിശ നിരക്ക് ഉയർത്തുന്നതിന്‍റെ കാരണം ഇതാണ്.

പണലഭ്യത വേണം

അതേസമയം സർക്കാർ ആഗ്രഹിക്കുന്നതുപോലെ രാജ്യത്തിന്‍റെ സാന്പത്തികവളർച്ച ഉയർന്ന നിരക്കിൽ നടക്കണമെങ്കിൽ ഉത്പാദനോന്മുഖമായ മേഖലകളിൽ കൂടുതൽ പണം ലഭ്യമാക്കണം. കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കിയാൽ മാത്രമേ ഇതു സാധിക്കൂ. രാജ്യത്തിന്‍റെ സാന്പത്തിക പുരോഗതിക്ക് കുറഞ്ഞ പലിശയ്ക്ക് കടം കൊടുക്കേണ്ടത് ആവശ്യമാണെങ്കിൽ പൂഴ്ത്തിവയ്പ് തടഞ്ഞ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ കൂട്ടുകയാണ് വഴി. ഇതാണ് വളർച്ചമാത്രം ആഗ്രഹിക്കുന്ന ധനകാര്യമന്ത്രിക്കും എങ്ങനെയും പണപ്പെരുപ്പം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന റിസർവ് ബാങ്ക് ഗവർണർക്കും അഭിപ്രായഭിന്നതയുണ്ടാകാൻ കാരണം.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന രഘുറാം രാജനുമായി ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടായി. അവസാനം രാജന്‍റെ കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ല എന്നു സർക്കാർ തീരുമാനിക്കുകയും അദ്ദേഹം പുറത്താകുകയും ചെയ്തു. അതുകഴിഞ്ഞ് കുറേക്കൂടി അനുസരണയുള്ള ആൾ ആയിരിക്കും പിന്നീട് ഗവർണറായി നിയമിക്കപ്പെട്ട ഉർജിത് പട്ടേൽ എന്നാണ് എല്ലാവരും കരുതിയത്. ഇക്കൊല്ലം ഏതാനും മാസങ്ങൾക്കുമുന്പ് റിസർവ് ബാങ്കിനെക്കൊണ്ട് ചരിത്രത്തിൽ മുന്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഉയർന്ന ഡിവിഡന്‍റ് വിഹിതം പ്രഖ്യാപിച്ച് സർക്കാരിന് 51,000 കോടി രൂപ റിസർവ് ബാങ്ക് നൽകിയപ്പോൾ ഉർജിത് പട്ടേലിനെക്കുറിച്ചുള്ള ഈ അഭിപ്രായം ഉറയ്ക്കുകയായിരുന്നു.

പലിശനിരക്ക് കുറച്ച് സാന്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കണം എന്നു ധനമന്ത്രി ജെയ്റ്റ്‌ലി കരുതിയപ്പോൾ പണപ്പെരുപ്പം കുറയ്ക്കുകയാണു തത്കാലം കൂടുതൽ പ്രാധാന്യമർഹിക്കുന്ന വിഷയം എന്നും അതുകൊണ്ട് പലിശനിരക്ക് കുറയ്ക്കാൻ പാടില്ലെന്നും ഉർജിത് പട്ടേൽ കരുതി.

അതിനിടയ്ക്കാണു നോട്ട് നിരോധനത്തിന്‍റെയും പെട്ടെന്നു നടപ്പാക്കിയ ജിഎസ്ടി നിയമത്തിന്‍റെയും ഫലമായി വ്യവസായമേഖലയിലും സാന്പത്തികമേഖലയിൽ പൊതുവേയും വൻ തളർച്ച ദൃശ്യമായത്.

തളരുന്ന ബാങ്കിംഗ് മേഖല

രാജ്യത്തെ ബാങ്കിംഗ് മേഖലയാകെ തളരുന്ന സ്ഥിതിയായി. എൻപിഎ (നോണ്‍ പെർഫോമിംഗ് അസറ്റ്സ്) റിക്കാർഡ് തലത്തിലെത്തി. ബാങ്കിംഗ് മേഖലയ്ക്കു വീണ്ടും സജീവമായി പ്രവർത്തിക്കണമെങ്കിൽ അഞ്ചു ലക്ഷം കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം ആവശ്യമായിത്തീർന്നു. ഈ പണം എവിടെനിന്നും ഉണ്ടാക്കാം. ആർബിഐയുടെ റിസർവിൽ നിന്നും ഇത് ലഭ്യമാക്കാൻ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടിരിക്കാം. ഈ ഘട്ടത്തിലായിരിക്കാം ഉർജിത് പട്ടേൽ രാജിവച്ച് പുറത്തിറങ്ങാൻ തീരുമാനിച്ചത്.

അതുകഴിഞ്ഞ് ജെയ്റ്റിലിയുടെതന്നെ നിയന്ത്രണത്തിൽ ധനവകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചതോടെ റിസർവ് ബാങ്കിന്‍റെ പരമാധികാര സ്വഭാവം ഇല്ലാതാക്കിത്തീർത്തു എന്ന ആരോപണം ഉയർന്നുവന്നിരിക്കുകയാണ്.

വാസ്തവത്തിൽ നരേന്ദ്ര മോദിയും അരുണ്‍ ജെയ്റ്റിലിയും ഭാഗ്യവാന്മാരാണ്. 2014-ൽ അവർ അധികാരത്തിലെത്തിയശേഷം അന്താരാഷ്‌ട്ര എണ്ണവില വളരെയധികം കുറഞ്ഞു. കഴിഞ്ഞ നാലുകൊല്ലക്കാലവും എണ്ണവില 50-60 ഡോളർ നിരക്കിനു മുകളിൽ പോയതേയില്ല. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യാൻ നിർബന്ധിതമായിരിക്കുന്ന ഇന്ത്യയ്ക്ക് കുറഞ്ഞ എണ്ണവില ഒരു വലിയ അനുഗ്രഹമാണ്.

മണ്ടൻനയങ്ങൾ

ഈ അനുകൂല സാഹചര്യമാണ് നോട്ട് റദ്ദാക്കൽ എന്ന മണ്ടൻനയവുമായി വന്ന സർക്കാർ നശിപ്പിച്ചുകളഞ്ഞത്. അതോടെ 2016-ലും 2017-ലുമെല്ലാം വളർച്ചാ നിരക്ക് താഴോട്ടുപോകുകയായിരുന്നു. സാന്പത്തികമേഖലയെ തളർത്തിയതിനു പുറമേ പുതുതായി തുടങ്ങിയ ജൻധൻ ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണമുള്ളവർക്ക് അത് വെളിപ്പിച്ചെടുക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി നിയമം നടപ്പാക്കിയപ്പോൾ നികുതിവരുമാനം നഷ്ടപ്പെടാതിരിക്കാനും ജനങ്ങളുടെമേൽ കൂടുതൽ നികുതിഭാരം ചുമത്താതിരിക്കാനും വേണ്ടി ഒരു ശരാശരി നിരക്ക്, ഒരേ നിരക്ക് നടപ്പാക്കുകയായിരുന്നു. പ്രായോഗികതലത്തിൽ ഒന്നിനുപകരം രണ്ടോ മൂന്നോ നിരക്ക് നിശ്ചയിക്കേണ്ടിവന്നേക്കാം. പക്ഷേ, ഇവിടെ മുന്പ് നികുതിയില്ലായിരുന്ന നിരവധി മേഖലകൾ നികുതിക്ക് വിധേയമായിത്തീർന്നിരിക്കുന്നു. വ്യവസ്ഥകളുടെ നൂലാമാലകൾ ഉൗരാക്കുടുക്കുകളായി തീർന്നു. ഉപഭോക്താക്കൾ പല ഉത്പന്നങ്ങൾക്കും കൂടുതൽ വില കൊടുക്കാൻ നിർബന്ധിതരായി. കുരുക്കുകൾ അഴിച്ച് നടപടിക്രമങ്ങൾ സുഗമമാക്കാനും ഉപഭോക്താക്കൾക്ക് നീതി ലഭ്യമാക്കാനും നടപടി ഇനി താമസിക്കാൻ പാടില്ല.

അനുകൂല സാഹചര്യങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിച്ച് കൃഷിയും വ്യവസായവും മറ്റു തൊഴിലുകളും അഭിവൃദ്ധി നേടാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വേണ്ട മുന്നൊരുക്കമില്ലാതെയും ഒട്ടും ചിന്തിക്കാതെയും തെറ്റായ നയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതിന്‍റെ ഫലമാണ് നാം ഇന്നു നേരിടുന്ന സാന്പത്തികമേഖലയിലെ കുഴപ്പങ്ങൾ എന്നാണ് പല വിദഗ്ധരും വിശ്വസിക്കുന്നത്. മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കേന്ദ്ര സർക്കാരിന്‍റെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടിമാത്രം സാന്പത്തികനയങ്ങൾ ഉരുവാക്കാൻ സർക്കാർ ശ്രമിക്കും. പക്ഷേ രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥയുടെ ദീർഘകാല താത്പര്യങ്ങൾകൂടി കണക്കിലെടുത്തുവേണം റിസർവ് ബാങ്ക് തീരുമാനങ്ങളെടുക്കേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.