Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സാമൂഹികവ്യവസ്ഥിതിയും സംവരണതത്വങ്ങളും
Wednesday, January 23, 2019 12:35 AM IST
സമത്വസുന്ദരവും നീതിയിൽ അധിഷ്ഠിതവുമായ ഒരു സ്വതന്ത്രഭാരത നിർമിതി ലക്ഷ്യമിട്ടുകൊണ്ടാണു ഭരണഘടനാശില്പികൾ സാമൂഹ്യ-സാന്പത്തിക തലങ്ങളിൽ പിന്നോക്കമായിരുന്ന ജനവിഭാഗങ്ങൾക്കുള്ള സംവരണം ഭരണഘടനയിൽ നിഷ്കർഷിച്ചത്. ഭാരതസമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്ന ജാതി, വർഗ, വർണ തരംതിരിവുകൾ സൃഷ്ടിച്ച സാമൂഹികവ്യവസ്ഥിതിയിൽനിന്നു പിന്നോക്ക ജനവിഭാഗങ്ങൾക്കു മോചനം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രയോഗിക മാർഗമായിരുന്നു വിദ്യാഭ്യാസ- തൊഴിൽ തലങ്ങളിൽ സാമൂഹിക- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായുള്ള സംവരണം. ഈ സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി ഭാരതത്തിലെ പിന്നോക്കജനവിഭാഗങ്ങൾ സമൂഹത്തിന്റെ പൊതുധാരയിലെത്തണമെന്നാണ് ഈ സംവരണത്തിന്റെ ലക്ഷ്യം.
സംവരണം എന്നും നിലനിൽക്കപ്പെടേണ്ട ഒരു ആശയമായിട്ടല്ല അവതരിപ്പിക്കപ്പെട്ടത്. പ്രത്യുത, സാമൂഹിക സാന്പത്തികാവസ്ഥയിൽനിന്നു സമൂഹത്തിന്റെ മുഖ്യധാരയിൽ മറ്റുള്ളവർക്കൊപ്പം നടക്കാൻ ദലിത്- പിന്നോക്ക വിഭാഗങ്ങൾക്കാവുന്പോൾ സ്വാഭാവികമായി അവസാനിക്കേണ്ട ഒരു തത്വമാണത്. ഇപ്പോൾ സാമൂഹിക - സാന്പത്തിക സംവരണം ആകെ 49.5% ആണ്. അതായതു ഭാരതത്തിലെ പകുതി വിദ്യാഭ്യാസ- തൊഴിൽ അവസരങ്ങൾ സാമൂഹിക- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹികനീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുകയാണു സംവരണതത്വത്തിന്റെ ലക്ഷ്യം.
അടുത്തയിടെ കേന്ദ്ര ഗവണ്മെന്റ് 124-ാം ഭരണഘടനാഭേദഗതിയോടെ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുപാസാക്കി. 1991 ൽ പി.വി. നരസിംഹറാവു ഗവണ്മെന്റ് പത്തു ശതമാനം സാന്പത്തിക സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സുപ്രീംകോടതി അത് അസാധുവാക്കി. അതിനു കാരണമായി കോടതി ചൂണ്ടിക്കാണിച്ചതു ഭരണഘടനയിൽ സാമൂഹ്യ- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കാണു സംവരണം നിഷ്കർഷിച്ചിരിക്കുന്നത് എന്ന വസ്തുതയാണ്. ഈ സാഹചര്യം നിലവിലിരിക്കുന്നതുകൊണ്ടാണു വെറും വിജ്ഞാപനത്തിനുപകരം ഭരണഘടനാ ഭേദഗതിയോടെ ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത്.
ആകെ സംവരണം അന്‍പത് ശതമാനത്തിൽ കൂടുതലാകരുത് എന്ന് മണ്ഡൽ കമ്മീഷൻ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയുണ്ട്. സാന്പത്തിക സംവരണം കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇപ്പോൾ ആകെ സംവരണം 59.5% ആയി ഉയർന്നിരിക്കുന്നു. എന്നാൽ, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ളവരുടെ സംവരണം മാത്രമേ അന്പതിൽകൂടുതലാകാൻ പാടില്ലയെ ന്ന സുപ്രീംകോടതിയുടെ വിധിയുടെ പരിധിയിൽ വരുകയുള്ളുവെന്ന വാദഗതിയുണ്ട്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സംവരണം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാരണം നിലവിൽ സംവരണാനുകൂല്യമുള്ള പിന്നോക്കവിഭാഗങ്ങളെ ഒരുതരത്തിലും ദോഷമായി ബാധിക്കാതെ അർഹരായ ഒരു വിഭാഗത്തിനുകൂടി സംവരണാനുകൂല്യം ലഭിക്കപ്പെടുകയാണ്. സാന്പത്തികമായി പിന്നോക്കമായിരിക്കുന്ന മുന്നോക്ക സമൂഹത്തിൽപ്പെട്ടവർക്കും നീതി ഉറപ്പുവരുത്തിയിരിക്കുകയാണ് സാന്പത്തിക സംവരണത്തിലൂടെ. പക്ഷേ ഈ പത്ത് ശതമാനം സാന്പത്തിക സംവരണം ഏറ്റവും അർഹരായവരിലേക്ക് എത്തിക്കുക ശ്രമകരമായ ദൗത്യമാണ്. ഇക്കാര്യത്തിൽ നല്ല കാര്യക്ഷമതയും, നിഷ്പക്ഷവും ആത്മാർഥവുമായ നടപടിക്രമങ്ങളും ആവശ്യമാണ്. ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ വേണ്ടത്ര ജാഗ്രത പുലർത്തുമെന്നു പ്രതീക്ഷിക്കാം.
സാമൂഹ്യ- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായുള്ള സംവരണം സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുപതിലേറെ വർഷങ്ങൾ പിന്നിട്ടിട്ടും കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിൽ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കു സംവരണാനുകൂല്യങ്ങൾ നേടിയെടുക്കണമെങ്കിൽ അതിനുള്ള യോഗ്യത നേടണം. ഇതിനു കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ അവർക്കു ലഭ്യമാക്കണം. ഒപ്പം യോഗ്യരാക്കുന്നതിനു വേണ്ടത്ര പരിശീലനങ്ങളും തുറന്നുകൊടുക്കണം. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നവരുടെ ശക്തീകരണം കൂടുതൽ ഫലപ്രദമാക്കിയാൽ മാത്രമേ സംവരണാനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഈ ജനവിഭാഗങ്ങളെ ഉയർത്താനാകൂ. ഈ സത്യത്തിലേക്കു വെളിച്ചം വീശുന്നതാണ് കേന്ദ്ര സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള മേഖലകളിലെ നിയമനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാല്പത് സർവകലാശാലകളിലെ പ്രഫസർമാരിൽ 95.2 ശതമാനവും അസോസിയേറ്റ് പ്രഫസർമാരിൽ 66.27 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നു നിയമിതരായവരാണ്. ഏഴാം ശന്പളക്കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് 33.02 ലക്ഷം ജീവനക്കാരിൽ 11% മാത്രമാണ് സംവരണാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര എച്ച്ആർഡി മന്ത്രാലയ ജീവനക്കാരിൽ 66.17ശതമാനവും ജനറൽ വിഭാഗത്തിൽനിന്നു നിയമിക്കപ്പെട്ടിരിക്കുന്നവരാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 80.25 ശതമാനവും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 74.62 ശതമാനവും ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 76.92 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നാണ് നിയമനം നേടിയിരിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 64.76 ശതമാനവും ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ 68.82 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നാണു നിയമനം കരസ്ഥമാക്കിയിരിക്കുന്നതെന്ന് 2018-ൽ യുജിസി, കേന്ദ്ര മാനവശേഷി വികസന വകുപ്പ്, റെയിൽവേ മന്ത്രാലയം എന്നിവ ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു വിവരാവകാശം വഴി നൽകിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
സാമൂഹ്യപിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്ക് അവർക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന 49.5% സംവരണം കേന്ദ്ര സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള തൊഴിൽമേഖലകളിൽപോലും എന്തുകൊണ്ടാണു നേടാൻ കഴിയാതെ വന്നിരിക്കുന്നത് എന്നതു ഗൗരവമായ പഠനത്തിനു വിഷയമാക്കപ്പെടണം. ഇല്ലെങ്കിൽ സംവരണം പ്രായോഗികമായി നടപ്പാക്കപ്പെടാതെ വരുകയും സാമൂഹ്യപിന്നോക്കാവസ്ഥയിലുള്ളവരുടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയും ചെയ്യും. അപ്പോൾ പിന്നോക്ക വിഭാഗങ്ങളോടു നീതി ചെയ്തുവെന്ന് ഒരിക്കലും അവകാശപ്പെടുവാനാവില്ലെന്ന പരമാർഥവും ഉണ്ട്.
സാന്പത്തികസംവരണം വേണമെന്ന ദീർഘനാളത്തെ ആവശ്യം ഇപ്പോൾ സ്വീകരിക്കപ്പെട്ടത് എല്ലാ വിഭാഗം ജനങ്ങൾക്കും സന്തോഷമുളവാക്കുന്നതാണ്.
എന്നാൽ, സ്വാതന്ത്ര്യം നേടിയ നാളുകൾ മുതൽ ഭാരതത്തിലെ മറ്റു മതവിഭാഗങ്ങളിലെ ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്ന സംവരണാനുകൂല്യങ്ങൾ മതത്തിന്റെ പേരിൽമാത്രം നിഷേധിക്കപ്പെട്ടിരിക്കുന്ന ദലിത് ക്രൈസ്തവരുടെ നിലവിളി ഇന്നും ആരും കേൾക്കാതെ അവഗണിക്കപ്പെടുകയാണ്. ഈ സാമൂഹിക അനീതി തുടരുന്നിടത്തോളം പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥയിൽ പുരോഗതി വേണമെന്ന ആത്മാർഥമായ ലക്ഷ്യം ഉത്തരവാദിത്വപ്പെട്ടവർക്കുണ്ടെന്നു മനസിലാക്കാൻ വിഷമമാണ്. ക്രൈസ്തവരായ ദലിതർക്കുള്ള സംവരണാനുകൂല്യങ്ങൾ 1950ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ റദ്ദാക്കിയതുമുതൽ ദലിത് ക്രൈസ്തവർ നിരന്തരം മുറവിളി ഉയർത്തിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന അവകാശം ഒരു ജനവിഭാഗത്തിനു മതത്തിന്റെ പേരിൽ നിഷേധിച്ചിരിക്കുന്നതു കടുത്ത അനീതിയാണ്.
സാന്പത്തിക സംവരണം ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതു ദലിത് ക്രൈസ്തവർക്കു തുണയാകുമെന്നവിധം ചിലർ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അർഹമായതു പുനഃസ്ഥാപിച്ചു നൽകാതെയുള്ള പ്രചാരണങ്ങളിൽ വീണ്ടും ചതി മാത്രമേ പ്രതീക്ഷിക്കാനാവൂ. സാന്പത്തിക സംവരണം സ്വാഗതം ചെയ്യപ്പെടുന്പോഴും നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിച്ചു കൊടുക്കാത്തതിന്റെ നൊന്പരം ഭാരതത്തിലെ ദലിത് ക്രൈസ്തവരും അവരോടൊപ്പം ക്രൈസ്തവ സമൂഹവും അനുഭവിക്കുന്നു. ഇനിയുമെങ്കിലും ഭരണാധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ഉണ്ടാവണമെന്നു നീതി ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top