Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോൺഗ്രസിന്റെ അടുത്തനീക്കം എന്ത്?
Monday, February 4, 2019 12:45 AM IST
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
അമിത ആത്മവിശ്വാസം കോൺഗ്രസിന്റെ ഒരു അസുഖമാണ്. ഈയിടെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ തന്ത്രം വിജയിച്ചു എന്നതു വസ്തുതയാണ്. പ്രിയങ്കയെ കൊണ്ടുവരുന്നത്, ബിഹാറിലും മഹാരാഷ്ട്രയിലും സഖ്യകക്ഷികളുമായി ഏറെക്കുറെ സീറ്റ് ധാരണയായത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ക്രിയാത്മക പ്രതികരണങ്ങൾ എന്നിവയെല്ലാം കോൺഗ്രസ് നേതാക്കളുടെ തലക്കനം കൂട്ടിയതായി തോന്നുന്നു. ബിജെപി ഇതര രാഷ്ട്രീയശക്തികളെയെല്ലാം ഒന്നിപ്പിക്കാൻ വേണ്ട വിട്ടുവീഴ്ചാ മനോഭാവം കാണിക്കാൻ നേതാക്കൾ മടികാട്ടി തുടങ്ങുന്നു.
അതേസമയംബിജെപി, കോൺഗ്രസ് എന്നീ രണ്ടു ദേശീയ പാർട്ടികളെയും മാറ്റിനിർത്തി ലോക്സഭയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം കാണിക്കാൻ ശ്രമിക്കണം എന്ന മനോഭാവത്തിലാണു പ്രാദേശിക പാർട്ടികളെന്നു തോന്നുന്നു. അതായത്, ബിജെപി ഇതര രാഷ്ട്രീയസഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിനു നല്കാൻ ഇവർക്കു മടിയാണ്. ചുരുങ്ങിയപക്ഷം തെരഞ്ഞെടുപ്പിനു മുന്‍പെങ്കിലും കോൺഗ്രസിൽനിന്ന് അകന്നുനിൽക്കാൻ ചില പാർട്ടികൾ മനഃപൂർവമായ ശ്രമം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെടുന്ന സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടിലാണവർ.
നോട്ടം തൂക്കുപാർലമെന്റിൽ
തൂക്ക് പാർലമെന്റാണ് ഉണ്ടാകുന്നതെങ്കിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള നീക്കുപോക്കുകളാണു യഥാർഥ അധികാരം ആരുടെ കൈകളിലാണ് എത്തുകയെന്നു തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ചവർ ഫലം വന്നശേഷം കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും. കാരണം അധികാരം വലിയൊരു പ്രലോഭനമാണ്. അത് വേണ്ടവരെ തമ്മിൽ പശപോലെ ഒട്ടിപ്പിടിപ്പിക്കും.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഇങ്ങനെയല്ല പെരുമാറിയത്. അവിടെ ജനതാദൾ-സെക്കുലറുമായി കൂട്ടുകെട്ടുണ്ടാക്കാൻ അവർ പരമാവധി വിട്ടുവീഴ്ച ചെയ്തു. അന്നു ജനതാദൾ-എസിനേക്കാളും കൂടുതൽ സീറ്റ് കോൺഗ്രസിനാണു ലഭിച്ചതെങ്കിലും സംസ്ഥാനത്തെ പാർട്ടിയംഗങ്ങളുടെ പ്രതിഷേധങ്ങളെപ്പോലും തള്ളിക്കളഞ്ഞ് കോൺഗ്രസ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പുത്രൻ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി.
സോണിയഗാന്ധി മുൻകൈയെടുത്താണ് ഈ നീക്കം നടത്തിയത്. അതു ബിജെപി ഇതര പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുകയും രണ്ടു ഡസൻ പാർട്ടികൾ ചേർന്നു മഹാസഖ്യത്തിനു ശ്രമിക്കാമെന്ന പ്രതീതി ഉളവാക്കുകയും ചെയ്തു.
കുഴപ്പത്തിന്റെ ആദ്യ സൂചന വന്നതു ബിഎസ്പി നേതാവ് മായാവതി ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ്. അതു സംസ്ഥാനത്ത് ബിജെപിക്കെതിരേ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന സഖ്യം എന്ന സാധ്യത ഇല്ലാതാക്കി. കോൺഗ്രസും ഏറെക്കുറെ അതേ രീതിയാണ് അവലംബിച്ചത്. മൂന്നു സംസ്ഥാനങ്ങളിൽ ഏതാനും ചില നീക്കുപോക്കുകൾക്കു മാത്രമേ പാർട്ടി തയാറായുള്ളു. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്പിയും എസ്പിയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറായെങ്കിലും അവിടെങ്ങളിൽ മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ ഇരുപാർട്ടികൾക്കും പ്രാതിനിധ്യം ലഭിച്ചില്ല.
ഇതേത്തുടർന്ന് ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കി. അജിത് സിംഗിന്റെ ആർഎൽഡിയുമായും സീറ്റ് ധാരണ ഉണ്ടാക്കിയ അവർ കോൺഗ്രസിന് അമേത്തിയും റായ്ബറേലിയും മാത്രമാണ് ഒഴിച്ചിട്ടത്. വിശാലമായ ധാരണയ്ക്ക് ഇനിയും സമയമുണ്ടെങ്കിലും കോൺഗ്രസിനെതിരേ മായാവതിയുടെ കടുത്ത വിമർശനം ഇടയ്ക്കിടെ മുഴങ്ങുന്നുണ്ട്.
അഹോരാത്രം പണിയെടുക്കുന്ന ബിജെപി
അതിനിടെ, ബിജെപി നേതൃത്വം അഹോരാത്രം പണിയെടുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത്ഷായും തെരഞ്ഞെടുപ്പു യോഗങ്ങളെ അഭിസംബോധന ചെയ്ത് എൻഡിഎ സർക്കാരുകളുടെ നേട്ടങ്ങളും നെഹ്റുവിന്റെ കാലം തൊട്ടുള്ള കോൺഗ്രസ് സർക്കാരുകളുടെ വീഴ്ചകളും എടുത്തുകാട്ടാൻ ശ്രമിക്കുന്നു. പിണങ്ങിനിൽക്കുന്ന സഖ്യകക്ഷികളായ ശിവസേനയെയും അകാലിദളിനെയും മടക്കിക്കൊണ്ടുവരാൻ അമിത്ഷാ എല്ലാ ശ്രമവും നടത്തുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. ബിഹാറിൽ നിതീഷ്കുമാറിന്റെ പാർട്ടിയുമായി സീറ്റ് ധാരണ ഉണ്ടാക്കുന്നതിൽ അമിത്ഷാ വിജയിച്ചു കഴിഞ്ഞു.
എൻഡിഎയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഇടക്കാല ബജറ്റിനെ പൂർണമായും പ്രയോജനപ്പെടുത്തി. കർഷകർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത ബജറ്റിൽ ആദായ നികുതി പരിധി ഉയർത്തുകയും മിക്ക വിഭാഗങ്ങളെയും ആകർക്ഷിക്കുന്ന പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അതൊക്കെ പ്രവൃത്തിപഥത്തിലെത്താൻ സമയമെടുക്കും. വേണ്ട ലക്ഷക്കണക്കിനു കോടി രൂപ ലഭ്യമാകുമോയെന്നും അറിയില്ല. എന്തായാലും അടുത്ത സർക്കാരാണ് അതു നടപ്പാക്കേണ്ടത്.
പാവപ്പെട്ട കർഷകർക്കു നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള 6000 രൂപയുടെ പ്രതിവർഷ സഹായ പദ്ധതി ഉടൻ നടപ്പാക്കുമെന്നാണു സൂചന. മൂന്നു ഗഡുക്കളായി നൽകുന്ന ഇതിന്റെ ആദ്യ ഗഡുവായ 2000 രൂപ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ കർഷകരുടെ അക്കൗണ്ടിൽ എത്തിയേക്കും. റവന്യു ഡിപ്പാർട്ട്മെന്റിന്റെ പക്കൽ ഇതിനകം തന്നെ പേരുള്ളവർക്കു മാത്രമാണ് ഈ സഹായം ലഭിക്കുക. പാട്ടക്കൃഷി നടത്തുന്നവരും കർഷകത്തൊഴിലാളികളും ഈ പദ്ധതിയുടെ പരിധിയിൽ വരില്ല.
കുറേ ഭൂ ഉടമകൾക്കു മാത്രം ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടുകയും ഭൂരിഭാഗം കർഷകരും ഒഴിവാക്കപ്പെടുകയും ചെയ്യുന്നതു ബിജെപിക്കു പ്രശ്നങ്ങളുണ്ടാക്കും. പദ്ധതിയുടെ ഗുണഫലങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താഴേത്തട്ടിലേക്ക് എത്തിക്കുന്നതു ചെറിയ പണിയല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ ഇതു വലിയൊരു നേട്ടമാകുമെന്നു തീർച്ചയാണ്. ജാതിപരവും പ്രാദേശികമായ ചായ്വുകളെയും വികാരങ്ങളെയും മറികടക്കാൻ അവസാന നിമിഷത്തെ ഇത്തരം വാഗ്ദാനങ്ങൾക്കു കഴിയുമോ എന്നും കണ്ടറിയണം.
നിലപാട് നിർണായകം
ഈയൊരു പശ്ചാത്തലത്തിൽ ഒറ്റയ്ക്കു നിൽക്കണമെന്ന ചില കോൺഗ്രസ് നേതാക്കളുടെ നിർദേശം പാർട്ടി നേതൃത്വം കാര്യമായി എടുക്കണമെന്നില്ല. കർണാടകയിൽ ജനതാദൾ-എസുമായുള്ള സഖ്യം അത്ര സുഖകരമായല്ല മുന്നോട്ടുനീങ്ങുന്നത്. അവിടത്തെ കോൺഗ്രസ് എംഎൽഎമാരിൽ പലരും ഇപ്പോഴും സഖ്യത്തിന് അനുകൂലമല്ല. കോൺഗ്രസിൽനിന്നും ജനതാദൾ-എസിൽ നിന്നും എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ഇപ്പോഴും ശ്രമിക്കുന്നു. കോൺഗ്രസിന് മുന്പിൽ ഇപ്പോഴുള്ള പ്രധാന ദൗത്യം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. അതുകൊണ്ട് പ്രതിപക്ഷത്തെ പാർട്ടികളെയെല്ലാം യോജിപ്പിക്കാൻ ശ്രമിക്കുകയാണു കോൺഗ്രസ് നേതൃത്വം സമയം കളയാതെ ചെയ്യേണ്ടത്.
പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ ഇപ്പോഴും പ്രസക്തമായ ഒരു ഘടകം മോദി വിരുദ്ധ വികാരമാണ്. മോദി ഇനിയും അധികാരത്തിൽ വന്നാൽ തങ്ങളുടെ നിലനില്പ് എന്താകുമെന്ന് അവർ ഭയപ്പെടുന്നു. ശക്തമായ ജാതി വികാരങ്ങളും പ്രാദേശിക വികാരങ്ങളും മറികടക്കുക അത്ര എളുപ്പമല്ല എന്നതാണ് ബിജെപിക്ക് എതിരായ മറ്റൊരു ഘടകം. ബിഎസ്പിയും എസ്പിയും സഖ്യമുണ്ടാക്കി ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് ബിജെപിക്ക് ഒരു തലവേദനയായി മാറും. മുന്നോക്ക വോട്ടുകളും ഒരു വിഭാഗം ന്യൂനപക്ഷ -പട്ടികജാതി-വർഗ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ കോൺഗ്രസിനെയും ഒപ്പം നിർത്തേണ്ടതുണ്ടെന്ന ചിന്ത ബിഎസ്പി -എസ്പി ഉന്നത നേതൃത്വത്തിൽ ഉണ്ടായിവരുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷനു വലിയൊരു വെല്ലുവിളിയാണ് ഇപ്പോഴത്തെ സാഹചര്യം. കോൺഗ്രസ് വയ്ക്കുന്ന അടുത്ത ചുവട് എന്താണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും-ബിജെപിയും പ്രതിപക്ഷ പാർട്ടികളും പൊതുജനവുമെല്ലാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top