കുടുംബങ്ങളുടെ മധ്യസ്ഥ ഇനി വിശുദ്ധ
Thursday, February 14, 2019 12:43 AM IST
ജീവിതം മുഴുവൻ ക്രിസ്തുവിനുവേണ്ടിയും സഹജീവികളുടെ ക്ഷേമൈശ്വര്യത്തിനു വേണ്ടിയും ഉഴിഞ്ഞുവച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ ഗണത്തിലേക്ക്.

ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടതിന്‍റെയും സന്പത്തിന്‍റെ ഒൗന്നത്യത്തിൽനിന്നു കുടുംബം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയതിന്‍റേയും വേദന സ്വയം അനുഭവിച്ച അവർ ക്രിസ്തുവിന്‍റെ സ്നേഹത്തോട് ഒട്ടിച്ചേരാൻ തീരുമാനിച്ചു. ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി പടപൊരുതുകയും സ്നേഹനാഥനായ ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത അവർ മദ്യത്തിനെതിരേ പടപൊരുതുകയും കുടുംബഛിദ്രങ്ങൾ അവസാനിപ്പിക്കാൻ അഹോരാത്രം പണിപ്പെടുകയും ചെയ്തു. പ്രമേഹരോഗിയായിരുന്നിട്ടുകൂടി കുഷ്ഠരോഗികളെയും വസൂരി ബാധിച്ചവരെയും പോയി കണ്ട് പരിചരിക്കുകയും സ്നേഹശുശ്രൂഷകൾ പകർന്ന് കുടുംബങ്ങളുടെ മധ്യസ്ഥയായി മാറുകയുമായിരുന്നു.

സംഭവബഹുലമായ ഒരു വിശുദ്ധ ജീവിതത്തിനു കത്തോലിക്കാസഭ ഒൗദ്യോഗികമായ കൈയൊപ്പു ചാർത്തുകയാണ് ഈ വിശുദ്ധപദവി പ്രഖ്യാപനത്തോടെ.

ഭക്തിയിലും വിശുദ്ധിയിലും

തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് പുത്തൻചിറയിൽ ചിറമ്മൽ മങ്കുടിയാൻ വീട്ടിൽ തോമയുടേയും താണ്ട(അന്ന)യുടേയും മകളായി 1876 ഏപ്രിൽ 26 നാണു മറിയം ത്രേസ്യയുടെ ജനനം. ഒന്പതാം വയസു മുതൽ സന്യാസ ജീവിതം തെരഞ്ഞെടുത്തു.

ഉത്തമമാതൃകയായ അമ്മയുടെ ശിക്ഷണത്തിൽ വളരെയേറെ ഭക്തിയിലും വിശുദ്ധിയിലുമാണ് അവൾ വളർന്നുവന്നത്. തന്‍റെ ആത്മീയ പിതാവിന്‍റെ നിർബന്ധപ്രകാരം രചിച്ച വെറും ആറുപേജുകൾ മാത്രമുള്ള ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച്, ചെറുപ്പകാലത്തുതന്നെ അവൾ ദൈവത്തെ സ്നേഹിക്കുവാനുള്ള തീവ്രമായ ആഗ്രഹം വച്ചുപുലർത്തിയിരുന്നു. ഇക്കാരണത്താൽ ആഴ്ചയിൽ നാലു പ്രാവശ്യം ഉപവസിക്കുന്നതും ദിവസത്തിൽ ജപമാല നിരവധി പ്രാവശ്യം ചൊല്ലുന്നതും പതിവായിരുന്നു. അവൾക്ക് എട്ടുവയസായപ്പോൾ അവളുടെ മെലിഞ്ഞ ശരീരം കണ്ട അമ്മ, അവളെ കഠിനമായ ഉപവാസങ്ങളും ജാഗരണ പ്രാർത്ഥനകളും അനുഷ്ഠിക്കുന്നതിൽനിന്നും വിലക്കി. പക്ഷേ, ത്രേസ്യയാകട്ടെ കൂടുതൽ പീഡനങ്ങൾ ഏറ്റെടുത്തു കൊണ്ട് ക്രിസ്തുവിനെ അനുകരിച്ചു പോന്നു.

വേറിട്ട വഴി

ക്രിസ്തുവിനെ അനുകരിക്കാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവൾ പാവങ്ങളെയും രോഗികളെയും സഹായിക്കുകയും തന്‍റെ ഇടവകയിൽ ഏകാന്തവാസം നയിക്കുന്നവരെ സന്ദർശിക്കുകയും അവർക്കു സാന്ത്വനമേകുകയും ചെയ്തു.

പിന്നീടു ത്രേസ്യയും അവളുടെ മൂന്ന് സഹചാരികളും കൂടി ഒരു പ്രാർഥനാഗ്രൂപ്പ് ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷൻമാർക്കൊപ്പമല്ലാതെ സ്ത്രീകൾ വീടുവിട്ടു പുറത്തുപോകാറില്ലാത്ത ആചാരത്തെ മറികടന്നുകൊണ്ടായിരുന്നു ഈ പ്രവർത്തനങ്ങൾ. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർ സഹായിച്ചു.

പലപ്പോഴും മറിയം ത്രേസ്യയ്ക്കു ദർശനങ്ങൾ ഉണ്ടാവുകയും അതിൽനിന്നു തന്‍റെ പ്രേഷിത ദൗത്യത്തിന്, പ്രത്യേകിച്ച് പാപികളെ മാനസാന്തരപ്പെടുത്തുന്നതിനുവേണ്ട നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തതായി പറയുന്നു. മറിയം ത്രേസ്യയ്ക്കും നിരവധി പ്രലോഭനങ്ങൾക്കെതിരേ പോരാടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് വിശ്വാസത്തിന്‍റെയും വിശുദ്ധിയുടെയും കാര്യത്തിൽ.

1902 മുതൽ മരണം വരെ ജോസഫ് വിതയത്തിൽ അച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്. അവൾ തന്‍റെ ഹൃദയം പൂർണമായും ആത്മവിശ്വാസത്തോടെയും അദ്ദേഹത്തിന്‍റെ മുന്പിൽ തുറക്കുകയും അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ പാലിക്കുകയും ചെയ്തു. അവളുടെ 55 എഴുത്തുകളിൽ 53 എണ്ണം ആത്മീയ നിർദേശങ്ങളും ഉപദേശങ്ങളും ആരാഞ്ഞുകൊണ്ട് വിതയത്തിൽ അച്ചന് എഴുതിയ കത്തുകളായിരുന്നു.

1903-ൽ മറിയം ത്രേസ്യ ഏകാന്തമായ ഒരു പ്രാർഥനാഭവനം നിർമിക്കാനുള്ള അനുവാദത്തിനായി മെത്രാന്‍റെ പക്കൽ അപേക്ഷ സമർപ്പിച്ചു. തൃശൂർ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക് വികാർ ആയിരുന്ന മാർ ജോണ്‍ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കാൻ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ ചേരുവാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. 1912-ൽ അദ്ദേഹം അവൾക്ക് ഒല്ലൂരിലുള്ള കർമലീത്താ മഠത്തിൽ താമസിക്കുവാനുള്ള സംവിധാനമൊരുക്കി. എന്നാൽ, താൻ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു.

അങ്ങനെ 1913-ൽ മാർ ജോണ്‍ മേനാച്ചേരി ഒരു പ്രാർഥനാഭവനം നിർമിക്കാൻ അവളെ അനുവദിച്ചു.അധികം വൈകാതെ ത്രേസ്യ അങ്ങോട്ടേക്കു മാറുകയും, അവളുടെ മൂന്നു സഹചാരികളും അവളോടൊപ്പം ചേരുകയും ചെയ്തു. അവർ പ്രാർഥനയും കഠിനമായ അനുതാപവും നിറഞ്ഞ ഒരു ജീവിതം നയിച്ചു പോന്നു. കൂടാതെ രോഗികളെ സന്ദർശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ നല്ല പ്രവൃത്തികളും അനുഷ്ഠിച്ചുപോന്നു.

മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങളിൽ കുടുംബങ്ങളെ സേവിക്കാൻവേണ്ടിയുള്ള ഒരു ആത്മീയസഭയുടെ സാധ്യത മെത്രാൻ കണ്ടെത്തി. അങ്ങനെ 1914 മേയ് 14നു മറിയം ത്രേസ്യ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചുകൊണ്ട് ഹോളി ഫാമിലി എന്ന പേരോടുകൂടിയ സന്യാസിനീസഭയ്ക്കു സ്ഥാപനം കുറിച്ചു. കുടുംബങ്ങളെ വിശുദ്ധീകരിക്കുക, നവീകരിക്കുക, വളർത്തുക എന്നതാണ് ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്‍റെ ലക്ഷ്യം.

1926 ജൂണ്‍ എട്ടിനാണു മദർ മറിയം ത്രേസ്യയുടെ മരണം. 1973 ലാണു വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾ ആരംഭിച്ചത്. 1975 ൽ ചരിത്രാന്വേഷണ കമ്മീഷൻ നിയമിതമായി. 1981 ജനുവരിയിൽ കുഴിക്കാട്ടുശേരിയിലെ കല്ലറ ദൈവശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധന നടത്തി. 1983 ലാണു നാമകരണ ട്രൈബ്യൂണൽ സ്ഥാപിതമായത്.

ഉന്നത പദവിയിലേക്ക്

1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ട് ഏപ്രിൽ ഒന്പതിന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സഹസ്ഥാപകനായ ജോസഫ് വിതയത്തിലച്ചനെ "ധന്യ’പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ കുടുംബങ്ങളുടെ മധ്യസ്ഥയായും ഭാരതത്തിൽ മദർ തെരേസയുടെ മുൻഗാമിയുമായും വിശേഷിപ്പിച്ചിരുന്നു. കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീർഥാടന കേന്ദ്രത്തിൽ വർഷങ്ങളായി അനേകം വിശ്വാസികളാണു മധ്യസ്ഥ പ്രാർഥനകളുമായി എത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.