Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുടുംബങ്ങളുടെ മധ്യസ്ഥ ഇനി വിശുദ്ധ
Thursday, February 14, 2019 12:43 AM IST
ജീവിതം മുഴുവൻ ക്രിസ്തുവിനുവേണ്ടിയും സഹജീവികളുടെ ക്ഷേമൈശ്വര്യത്തിനു വേണ്ടിയും ഉഴിഞ്ഞുവച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ ഗണത്തിലേക്ക്.
ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടതിന്റെയും സന്പത്തിന്റെ ഒൗന്നത്യത്തിൽനിന്നു കുടുംബം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയതിന്റേയും വേദന സ്വയം അനുഭവിച്ച അവർ ക്രിസ്തുവിന്റെ സ്നേഹത്തോട് ഒട്ടിച്ചേരാൻ തീരുമാനിച്ചു. ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി പടപൊരുതുകയും സ്നേഹനാഥനായ ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത അവർ മദ്യത്തിനെതിരേ പടപൊരുതുകയും കുടുംബഛിദ്രങ്ങൾ അവസാനിപ്പിക്കാൻ അഹോരാത്രം പണിപ്പെടുകയും ചെയ്തു. പ്രമേഹരോഗിയായിരുന്നിട്ടുകൂടി കുഷ്ഠരോഗികളെയും വസൂരി ബാധിച്ചവരെയും പോയി കണ്ട് പരിചരിക്കുകയും സ്നേഹശുശ്രൂഷകൾ പകർന്ന് കുടുംബങ്ങളുടെ മധ്യസ്ഥയായി മാറുകയുമായിരുന്നു.
സംഭവബഹുലമായ ഒരു വിശുദ്ധ ജീവിതത്തിനു കത്തോലിക്കാസഭ ഒൗദ്യോഗികമായ കൈയൊപ്പു ചാർത്തുകയാണ് ഈ വിശുദ്ധപദവി പ്രഖ്യാപനത്തോടെ.
ഭക്തിയിലും വിശുദ്ധിയിലും
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് പുത്തൻചിറയിൽ ചിറമ്മൽ മങ്കുടിയാൻ വീട്ടിൽ തോമയുടേയും താണ്ട(അന്ന)യുടേയും മകളായി 1876 ഏപ്രിൽ 26 നാണു മറിയം ത്രേസ്യയുടെ ജനനം. ഒന്‍പതാം വയസു മുതൽ സന്യാസ ജീവിതം തെരഞ്ഞെടുത്തു.
ഉത്തമമാതൃകയായ അമ്മയുടെ ശിക്ഷണത്തിൽ വളരെയേറെ ഭക്തിയിലും വിശുദ്ധിയിലുമാണ് അവൾ വളർന്നുവന്നത്. തന്റെ ആത്മീയ പിതാവിന്റെ നിർബന്ധപ്രകാരം രചിച്ച വെറും ആറുപേജുകൾ മാത്രമുള്ള ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച്, ചെറുപ്പകാലത്തുതന്നെ അവൾ ദൈവത്തെ സ്നേഹിക്കുവാനുള്ള തീവ്രമായ ആഗ്രഹം വച്ചുപുലർത്തിയിരുന്നു. ഇക്കാരണത്താൽ ആഴ്ചയിൽ നാലു പ്രാവശ്യം ഉപവസിക്കുന്നതും ദിവസത്തിൽ ജപമാല നിരവധി പ്രാവശ്യം ചൊല്ലുന്നതും പതിവായിരുന്നു. അവൾക്ക് എട്ടുവയസായപ്പോൾ അവളുടെ മെലിഞ്ഞ ശരീരം കണ്ട അമ്മ, അവളെ കഠിനമായ ഉപവാസങ്ങളും ജാഗരണ പ്രാർത്ഥനകളും അനുഷ്ഠിക്കുന്നതിൽനിന്നും വിലക്കി. പക്ഷേ, ത്രേസ്യയാകട്ടെ കൂടുതൽ പീഡനങ്ങൾ ഏറ്റെടുത്തു കൊണ്ട് ക്രിസ്തുവിനെ അനുകരിച്ചു പോന്നു.
വേറിട്ട വഴി
ക്രിസ്തുവിനെ അനുകരിക്കാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവൾ പാവങ്ങളെയും രോഗികളെയും സഹായിക്കുകയും തന്റെ ഇടവകയിൽ ഏകാന്തവാസം നയിക്കുന്നവരെ സന്ദർശിക്കുകയും അവർക്കു സാന്ത്വനമേകുകയും ചെയ്തു.
പിന്നീടു ത്രേസ്യയും അവളുടെ മൂന്ന് സഹചാരികളും കൂടി ഒരു പ്രാർഥനാഗ്രൂപ്പ് ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷൻമാർക്കൊപ്പമല്ലാതെ സ്ത്രീകൾ വീടുവിട്ടു പുറത്തുപോകാറില്ലാത്ത ആചാരത്തെ മറികടന്നുകൊണ്ടായിരുന്നു ഈ പ്രവർത്തനങ്ങൾ. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർ സഹായിച്ചു.
പലപ്പോഴും മറിയം ത്രേസ്യയ്ക്കു ദർശനങ്ങൾ ഉണ്ടാവുകയും അതിൽനിന്നു തന്റെ പ്രേഷിത ദൗത്യത്തിന്, പ്രത്യേകിച്ച് പാപികളെ മാനസാന്തരപ്പെടുത്തുന്നതിനുവേണ്ട നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തതായി പറയുന്നു. മറിയം ത്രേസ്യയ്ക്കും നിരവധി പ്രലോഭനങ്ങൾക്കെതിരേ പോരാടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാര്യത്തിൽ.
1902 മുതൽ മരണം വരെ ജോസഫ് വിതയത്തിൽ അച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്. അവൾ തന്റെ ഹൃദയം പൂർണമായും ആത്മവിശ്വാസത്തോടെയും അദ്ദേഹത്തിന്റെ മുന്പിൽ തുറക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പാലിക്കുകയും ചെയ്തു. അവളുടെ 55 എഴുത്തുകളിൽ 53 എണ്ണം ആത്മീയ നിർദേശങ്ങളും ഉപദേശങ്ങളും ആരാഞ്ഞുകൊണ്ട് വിതയത്തിൽ അച്ചന് എഴുതിയ കത്തുകളായിരുന്നു.
1903-ൽ മറിയം ത്രേസ്യ ഏകാന്തമായ ഒരു പ്രാർഥനാഭവനം നിർമിക്കാനുള്ള അനുവാദത്തിനായി മെത്രാന്റെ പക്കൽ അപേക്ഷ സമർപ്പിച്ചു. തൃശൂർ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക് വികാർ ആയിരുന്ന മാർ ജോണ്‍ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കാൻ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ ചേരുവാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. 1912-ൽ അദ്ദേഹം അവൾക്ക് ഒല്ലൂരിലുള്ള കർമലീത്താ മഠത്തിൽ താമസിക്കുവാനുള്ള സംവിധാനമൊരുക്കി. എന്നാൽ, താൻ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു.
അങ്ങനെ 1913-ൽ മാർ ജോണ്‍ മേനാച്ചേരി ഒരു പ്രാർഥനാഭവനം നിർമിക്കാൻ അവളെ അനുവദിച്ചു.അധികം വൈകാതെ ത്രേസ്യ അങ്ങോട്ടേക്കു മാറുകയും, അവളുടെ മൂന്നു സഹചാരികളും അവളോടൊപ്പം ചേരുകയും ചെയ്തു. അവർ പ്രാർഥനയും കഠിനമായ അനുതാപവും നിറഞ്ഞ ഒരു ജീവിതം നയിച്ചു പോന്നു. കൂടാതെ രോഗികളെ സന്ദർശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ നല്ല പ്രവൃത്തികളും അനുഷ്ഠിച്ചുപോന്നു.
മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനങ്ങളിൽ കുടുംബങ്ങളെ സേവിക്കാൻവേണ്ടിയുള്ള ഒരു ആത്മീയസഭയുടെ സാധ്യത മെത്രാൻ കണ്ടെത്തി. അങ്ങനെ 1914 മേയ് 14നു മറിയം ത്രേസ്യ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചുകൊണ്ട് ഹോളി ഫാമിലി എന്ന പേരോടുകൂടിയ സന്യാസിനീസഭയ്ക്കു സ്ഥാപനം കുറിച്ചു. കുടുംബങ്ങളെ വിശുദ്ധീകരിക്കുക, നവീകരിക്കുക, വളർത്തുക എന്നതാണ് ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ ലക്ഷ്യം.
1926 ജൂണ്‍ എട്ടിനാണു മദർ മറിയം ത്രേസ്യയുടെ മരണം. 1973 ലാണു വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾ ആരംഭിച്ചത്. 1975 ൽ ചരിത്രാന്വേഷണ കമ്മീഷൻ നിയമിതമായി. 1981 ജനുവരിയിൽ കുഴിക്കാട്ടുശേരിയിലെ കല്ലറ ദൈവശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധന നടത്തി. 1983 ലാണു നാമകരണ ട്രൈബ്യൂണൽ സ്ഥാപിതമായത്.
ഉന്നത പദവിയിലേക്ക്
1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ട് ഏപ്രിൽ ഒന്‍പതിന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനായ ജോസഫ് വിതയത്തിലച്ചനെ "ധന്യ’പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ കുടുംബങ്ങളുടെ മധ്യസ്ഥയായും ഭാരതത്തിൽ മദർ തെരേസയുടെ മുൻഗാമിയുമായും വിശേഷിപ്പിച്ചിരുന്നു. കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീർഥാടന കേന്ദ്രത്തിൽ വർഷങ്ങളായി അനേകം വിശ്വാസികളാണു മധ്യസ്ഥ പ്രാർഥനകളുമായി എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top