Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
യുദ്ധമല്ല പരിഹാരം; വെറുതെയിരിക്കലുമല്ല
Monday, February 18, 2019 1:57 AM IST
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം 1947 ഓഗസ്റ്റ് പകുതിക്കുശേഷം അക്രമങ്ങളും ഏറ്റുമുട്ടലുകളും ഏതാനും യുദ്ധങ്ങളും കൊണ്ടു നിറഞ്ഞതാണ്. പ്രധാന തർക്കവിഷയം കാഷ്മീരാണ്. എന്നാൽ, അതു പരിഹരിച്ചു കഴിഞ്ഞാലും പാക് സൈനിക നേതൃത്വം മറ്റൊരു വിഷയം കണ്ടുപിടിക്കുമെന്നു പലരും പറയുന്നു. കാരണം ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ യഥാർഥ അധികാര കേന്ദ്രമായ സൈന്യത്തിനു തങ്ങളുടെ നിർണായകപദവി നിലനിർത്താൻ ഇന്ത്യയെ ശത്രുവായ അയൽക്കാരനും ഒന്നാം നന്പർ സ്ഥിരം ശത്രുവുമായി നിലയ്ക്കുനിർത്താൻ ആവശ്യമാണ്. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിൽ എന്നും അവിശ്വാസവും ശത്രുതയും ഓരോ വിഷയത്തിലും ഏറ്റുമുട്ടലും നിലനിർത്തേണ്ടതു പാക്കിസ്ഥാൻ സൈന്യത്തിന്റെ നിലനിൽപ്പിന്റെ കൂടി ആവശ്യമാകുന്നു.
വസ്തുത ഇതായിരിക്കെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ നേതാക്കൾക്കു കാര്യമായൊന്നും ചെയ്യാൻ കഴിയില്ല. നമുക്ക് അയൽക്കാരനെ മാറ്റാൻ കഴിയില്ലെന്ന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരിക്കൽ പറഞ്ഞിരുന്നു. കാഷ്മീർ പ്രശ്നത്തിനു പരിഹാരവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തലും എല്ലാ പ്രധാനമന്ത്രിമാരും ആഗ്രഹിച്ചിട്ടുണ്ട്. ഒരു പരിഹാര മാർഗത്തിനുള്ള സാധ്യത തെളിഞ്ഞു വരുന്പോഴെല്ലാം പാക് സൈന്യം അത് അട്ടിമറിക്കും.
ഇന്ത്യയെ മുറിപ്പെടുത്താനായി ചുരുങ്ങിയ ചെലവിലുള്ള യുദ്ധങ്ങളും ഒരായിരം ഭീകരാക്രമണങ്ങളും ദീർഘകാലമായി നടക്കുന്നു. പാക് പരിശീലനം നേടിയ ഭീകരർ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈയിലും ജനാധിപത്യ ശ്രീകോവിലായ പാർലമെന്റ് മന്ദിരത്തിലും മറ്റും നടത്തിയ ആക്രമണത്തിലൂടെ ഇന്ത്യ ഒരുപാട് സഹിച്ചു. നമ്മുടെ ശക്തമായ പ്രതിഷേധങ്ങളും നിരവധി രാജ്യങ്ങൾ ഭീകരതയെ അപലപിച്ചതുമൊന്നും ആഗ്രിച്ച ഫലം ഉണ്ടാക്കിയിട്ടില്ല. ഇന്ത്യയിൽ കുഴപ്പമുണ്ടാക്കാൻ തുടർന്നും പാക്കിസ്ഥാൻ ഭീകരരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പാക് ഭീകരരുടെ ഓരോ തവണത്തെ ആക്രമണം കഴിയുന്പോഴും നമുക്ക് ഒരു ചുമട് സഹാനുഭൂതി മാത്രം കിട്ടുന്നു.
സമാധാനവും ക്ഷമയുമെന്ന ഇന്ത്യയുടെ നയം പാക്കിസ്ഥാൻ മുതലെടുക്കുകയാണ്. വഴികൾ പരിമിതമാണ് എന്നതാണു വസ്തുത. രണ്ട് ആണവശക്തികൾ ഏറ്റുമുട്ടുന്പോൾ ആശങ്ക ലോകത്തിന്റേതു കൂടിയായി മാറുന്നു. എന്നിട്ടും കാർഗിലിൽ ഇന്ത്യ മുന്നോട്ടുപോയി. ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, സമ്മർദത്തിനു വഴങ്ങി പാക്കിസ്ഥാനു പിന്മാറേണ്ടിവന്നു. ഇന്ത്യ പല തവണ മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും പാക്കിസ്ഥാനെ പിന്തിരിപ്പിച്ചില്ല. അവർ തുടർന്നും അതിർത്തിയിൽ ഭീകര പരിശീലന ക്യാന്പുകൾ നടത്തുകയും ഭീകരർക്കുവേണ്ട ആയുധങ്ങളും പരിശീലനവും സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
പിന്നിൽ പാക് സൈന്യം
പ്രശ്നം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുകയും നയതന്ത്രമാർഗങ്ങളിലൂടെ സമ്മർദം ചെലുത്തുകയും ചെയ്യുന്നതിനപ്പുറം കാര്യമായെന്തെങ്കിലും ചെയ്യാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. മിന്നലാക്രമണങ്ങൾക്കും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാനായിട്ടില്ല. രണ്ട് ആണവശക്തികൾ തമ്മിൽ ഒരു പരിഹാരമാർഗമല്ല യുദ്ധം. എന്നാൽ, യുദ്ധസമാനമായ പ്രവർത്തനങ്ങളാണു പാക്കിസ്ഥാൻ ഇടയ്ക്കിടെ നടത്തുന്നത്. മുട്ടാളനായ അയൽക്കാരനുമായി ഇന്ത്യ നേരത്തെ ചർച്ച നടത്തിയിട്ടുണ്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം എല്ലാ സാർക്ക് രാജ്യങ്ങൾക്കും സൗഹൃദ സന്ദേശം അയച്ചിരുന്നു. അടൽബിഹാരി വാജ്പേയി ഉൾപ്പെടെയുള്ള മുൻഗാമികളുടെ സമാധാന നീക്കങ്ങളോടു പാക് സൈന്യം പച്ചക്കൊടി കാട്ടിയില്ലെങ്കിലും തനിക്കൊരു പുതിയ പാത തുറക്കാൻ കഴിയുമെന്നു മോദി കരുതി. നയതന്ത്ര ഔപചാരികതകൾ മാറ്റിവച്ചും മോദി പാക്കിസ്ഥാനിൽ പോയി, നവാസ് ഷരീഫിന്റെ വീട്ടിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ. നവാസ് ഷരീഫ് സന്തോഷിച്ചെങ്കിലും പാക് സൈനിക മേധാവികൾക്ക് അത് ഇഷ്ടപ്പെട്ടില്ല.
ഇന്ത്യൻ സൈനിക ക്യാന്പുകൾക്കു നേരേ തുടർച്ചയായി ഭീകരാക്രമണങ്ങളുണ്ടാവുകയും കാഷ്മീർ താഴ്വരയിൽ അക്രമങ്ങൾ സ്ഥിരം സംഭവമാവുകയും ചെയ്തതോടെ ചർച്ചകൾ നിർത്തിവയ്ക്കാൻ നരേന്ദ്ര മോദി പോലും നിർബന്ധിതനായി. ഇതേത്തുടർന്നു പാക്കിസ്ഥാൻ ഭീകരാക്രമണങ്ങൾ തുടരുകയും ഇന്ത്യക്കാരെയും ഭീകരസംഘടനകളിലേക്കു ചേർക്കുകയും ചെയ്തു. ഇന്ത്യ നിസംഗത പുലർത്തിയ ഒരു കാലഘട്ടത്തിലേക്ക് ഇതു നയിച്ചു. പാക്കിസ്ഥാൻ മിലിട്ടറിയുടെ പ്രവർത്തനങ്ങൾ തടയപ്പെട്ടുമില്ല. ജമ്മു-കാഷ്മീരിലെ ബിജെപി-പിഡിപി സഖ്യഭരണ പരീക്ഷണം പരാജയപ്പെട്ടു.
ഇന്റലിജൻസ് ഏജൻസികൾ
യുദ്ധം ഒരു പരിഹാരമല്ലാത്ത സ്ഥിതിക്ക് രാജ്യത്തിനുള്ളിലെ ഭീകരപ്രവർത്തനങ്ങൾ തടയാൻ ഇന്റലിജൻസ് ഏജൻസികളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും പ്രവർത്തനം ഫലപ്രദമാക്കണം. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം തടയാൻ പാക്കിസ്ഥാന്റെയും സഹായം ആവശ്യമാണെങ്കിലും രാജ്യത്തിനുള്ളിൽ ഭീകരത ജനിക്കാനും വളരാനുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കേണ്ടതുണ്ട്. അതിന് ആദ്യമായി വേണ്ടതു രാജ്യത്തു ഭീകരപ്രവർത്തനങ്ങൾക്കും തീവ്രവാദത്തിനും പിന്തുണ ലഭിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുകയാണ്. അതിനു പരിഹാരമുണ്ടാക്കാനായാൽ പലരും മതമൗലിക വാദികളുടെ ചൂണ്ടയിലെ ഇരകളാകുന്നതു തടയാൻ കഴിയും.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ഇരയായ സിആർപിഎഫ് വാഹനവ്യൂഹത്തിൽ സൈനിക വിഭാഗങ്ങളെ സംബന്ധിച്ച പല നിയമങ്ങളും ലംഘിക്കപ്പെട്ടിരുന്നു. സൈനിക വാഹനനീക്കം സംബന്ധിച്ച നിരവധി ചട്ടങ്ങളും നിയന്ത്രണങ്ങളും ഒന്നിച്ച് അവഗണിക്കപ്പെട്ടത് എങ്ങനെയാണെന്നത് ഇപ്പോഴുമൊരു നിഗൂഢതയാണ്. അതീവ അപകടമേഖലയായ കാഷ്മീർ താഴ്വരയിൽ പോലും നമ്മുടെ സൈനിക വിഭാഗങ്ങളുടെ പ്രവർത്തനം എങ്ങനെയാണെന്നാണ് അതു സൂചിപ്പിക്കുന്നത്. ഒരു സൈനിക വാഹന നിരയ്ക്കിടയിലേക്ക് ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയിൽപ്പെട്ട ഒരു ചാവേറിനു സ്വന്തം വാഹനം ഓടിച്ചുകയറ്റാൻ കഴിഞ്ഞത് കാഷ്മീർ താഴ്വരയിൽ നമ്മുടെ ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനത്തെപ്പറ്റി പല സൂചനകളും നൽകുന്നുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റപ്പെട്ടുനിൽക്കുന്ന വിഭാഗങ്ങളെ തിരികെക്കൊണ്ടുവരാൻ നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. നമുക്കു ഫലപ്രദമായൊരു വിദേശ ഇന്റലിജൻസ് സംവിധാനമുണ്ട്. അതിന്റെ കഴിവും പ്രാപ്തിയും മുന്‍പു തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അവരുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുകയും ലക്ഷ്യങ്ങൾ പുനർനിർണയിക്കുകയും ചെയ്താൽ പാക്കിസ്ഥാൻ സൈന്യത്തിനു വെറുതെയിരിക്കാൻ സമയം കിട്ടാത്തവിധം പണി ലഭിച്ചുകൊള്ളും. ഇന്ത്യയിലേതിനേക്കാൾ ഫലഭൂയിഷ്ഠമാണു പാക്കിസ്ഥാനിലെ മണ്ണ്. അവിടെ പല മേഖലകളും ഇപ്പോൾത്തന്നെ പ്രക്ഷുബ്ധാവസ്ഥയിലാണ്. മിന്നലാക്രമണങ്ങളും പാക്കിസ്ഥാൻ സന്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള നടപടികളുമൊക്കെ തങ്ങളും വെല്ലുവിളിക്കപ്പെടാം എന്ന യാഥാർഥ്യം ബോധ്യപ്പെടുത്താൻ പാക്കിസ്ഥാനെ സഹായിച്ചേക്കാം. തക്ക മറുപടി നൽകണമെന്ന് ഇന്ത്യ തീരുമാനിച്ചാൽ അതു ദുഷ്കരമാവില്ല.
മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള രോഷമാണു രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യ ശക്തമായ ഒരു മറുപടി നൽകുമെന്നു സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നു. ഭീകരപ്രവർത്തനത്തിനും നിരപരാധികളെ കൊന്നൊടുക്കിയതിനുമെതിരേ ശക്തമായ ലോകാഭിപ്രായം ഉയർന്നിട്ടുണ്ട്. മറുപടിക്ക് ഇന്ത്യക്കു പല മാർഗങ്ങളുമുണ്ട്. തിരിച്ചടിക്കാൻ സൈന്യത്തിനു പ്രധാനമന്ത്രി ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ മാർഗവും സമയവും അവർക്കു തെരഞ്ഞെടുക്കാം. നയതന്ത്രനീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനുള്ള ഏറ്റവും അഭിമതരാഷ്ട്രം എന്ന പദവി ഇന്ത്യ പിൻവലിക്കുകയും പാക്കിസ്ഥാനിൽനന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിക്ക് 200 ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തുകയും ചെയ്തു. യുദ്ധമല്ല മാർഗം. ഒന്നും പ്രവർത്തിക്കാതിരിക്കുകയുമല്ല. വേറെ മാർഗങ്ങളുണ്ട്.
കെ. ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top