Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആശങ്കകൾ അവസാനിക്കുന്നില്ല
Sunday, February 24, 2019 12:24 AM IST
കുരുക്കുമായി ചര്‍ച്ച് ബില്‍-4 / റവ. ഡോ. ജോർജ് തെക്കേക്കര
നാലാം വകുപ്പ്: ഡിനോമിനേഷനുകളുടെ നിയമാവലികൾ
ഓരോ ഡിനോമിനേഷനും ഡിനോമിനേഷനുകളുടെയും ഡിനോമിനേഷനുകളുടെ പരിധിയിൽ വരുന്ന പാരീഷുകളുടെയും ഭരണത്തിനുവേണ്ടുന്നതായ നിയമങ്ങൾ ഉണ്ടാക്കണമെന്നു വകുപ്പ് നാലിൽ നിഷ്കർഷിച്ചിരിക്കുന്നു. ഡിനോമിനേഷനുകളുടെ അഥവാ സഭകളുടെ ആന്തരികഭരണത്തെ സംബന്ധിച്ച നിയമാവലിയെക്കുറിച്ചു മാത്രമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ. അതായതു ഡിനോമിനേഷനുകളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള നിയമങ്ങൾ ഗവൺമെന്റ് ഉണ്ടാക്കും.
അതല്ലായെങ്കിൽ ഡിനോമിനേഷനുകൾ ഉണ്ടാക്കേണ്ട നിയമത്തിന്റെ ഉള്ളടക്കം എന്തൊക്കെ ആയിരിക്കണമെന്നു ബില്ലിൽ തന്നെ പറയുമായിരുന്നു. ഇതുസംബന്ധിച്ച നിയമങ്ങൾ ബിൽ പാസായശേഷം ഉണ്ടാക്കാൻ കാത്തിരിക്കുന്നതു നിഗൂഢമായ പല ലക്ഷ്യങ്ങളും ഇവയ്ക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്നു തോന്നത്തക്കരീതിയിൽ ബിൽ അവതരിപ്പിക്കാൻ ഇതിന്റെ പ്രയോക്താക്കൾ ശ്രമിച്ചിരിക്കുന്നു എന്നു സാരം. ചുരുക്കത്തിൽ സഭകളുടെ സ്വയംഭരണാവകാശത്തെ വെല്ലുവിളിക്കുകയും തച്ചുടയ്ക്കുകയും ചെയ്യുന്നതാണ് ഈ ബിൽ എന്ന ആക്ഷേപം ബോധ്യപ്പെടണമെങ്കിൽ വഴിയേ വരുന്ന കാര്യങ്ങളുടെ ചുരുൾനിവരാൻ കാത്തിരിക്കേണ്ടിവരും.
ഇപ്പോൾ കൃത്യമായ നിയമാവലികളും ചട്ടങ്ങളുമനുസരിച്ചു പ്രവർത്തിക്കുന്ന, നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള സഭകളെ സംബന്ധിച്ച് എല്ലാ നിയമാവലികളും പാരന്പര്യങ്ങളും അപ്രസക്തമാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിനില്‍ക്കും. ഈ ബിൽപ്രകാരം പുതിയ നിയമാവലി തയാറാകണമെന്നു മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളൂ. ഇതിനു ഗവൺമെന്റിൽനിന്ന് അംഗീകാരം ലഭിക്കണമെന്നുകൂടി കൂട്ടിച്ചേർത്താൽ അതു സഭാസമൂഹങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്നതിനും കാല്ക്കീഴിൽ തളച്ചിടുന്നതിനുമുള്ള ഒരുഎളുപ്പവഴിയാകുമെന്നു ഭരണകൂടങ്ങൾ കണക്കുകൂട്ടുന്നുണ്ടാകാം.
അഞ്ചും ആറും വകുപ്പുകൾ: അക്കൗണ്ടുകളും ഓഡിറ്റ് റിപ്പോർട്ടും
ബില്ലിന്റെ അഞ്ചും ആറും വകുപ്പുകളിലായിട്ടാണ് ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്. അക്കൗണ്ടുകൾ കൃത്യമായി എഴുതുന്നതും സൂക്ഷിക്കുന്നതും ചാർട്ടേഡ് അക്കൗണ്ടന്റുകളെക്കൊണ്ട് അവ പരിശോധിപ്പിക്കുന്നതുമൊന്നും പുതിയ കാര്യങ്ങളല്ല. ചെറിയ സഭാസമൂഹങ്ങളുടെ കാര്യം എന്തുമാകട്ടെ കത്തോലിക്കാസഭ പോലെയുള്ള വ്യവസ്ഥാപിത സഭാസമൂഹങ്ങളിൽ രാജ്യത്തു നിലവിലുള്ള നിയമങ്ങൾക്കു വിധേയമായി ഇതെല്ലാം നടന്നുവരുന്നതാണ്. ഈ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്ന സമിതികളും യോഗങ്ങളും കത്തോലിക്കാസഭയ്ക്കുണ്ട്.
ആറാം വകുപ്പിൽ പറഞ്ഞപ്രകാരം ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ഓഫീസർ ആരാണ് എന്നതുസംബന്ധിച്ചു സംശയങ്ങൾ ബാക്കിനില്ക്കുന്നു. റെഗുലേഷനിൽ സൂചിപ്പിച്ചിട്ടുള്ള ഓഫീസർ എന്നാണു പറഞ്ഞിരിക്കുന്നത്. വകുപ്പ് നാലിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഡിനോമിനേഷൻ തയാറാക്കുന്നതാണ് ഈ റെഗുലേഷൻ എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യം സംബന്ധിച്ചു വ്യക്തതയില്ല. ഇനി ഗവൺമെന്റ് ഈ ആക്ട് പ്രകാരം ഇതിന്റെ നടത്തിപ്പിനായി തയാറാക്കുന്ന നിയമങ്ങളാണ് ഉദ്ദേശിച്ചത് എന്ന് ആരെങ്കിലും വ്യാഖ്യാനിക്കുമോ എന്നറിയില്ല. ഇങ്ങനെ പഴുതുകൾ ഇട്ടുകൊണ്ടുള്ള ബിൽ അവതരണത്തിലൂടെ ഗവൺമെന്റിന് ഇടപെടാൻ പരമാവധി സ്പേസ് ഉണ്ടാക്കിയെടുക്കുകയാകാം.
ഏഴാം വകുപ്പ്: പാരിഷുകൾക്കു വസ്തുവകകൾ കൈവശംവയ്ക്കുന്നതിനുള്ള അവകാശം
പാരിഷ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഡിനോമിനേഷന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റ് എന്നാണെന്നു നിർവചനത്തിൽ (2 (h)) വ്യക്തമാക്കിയിട്ടുണ്ട്. ദേവാലയം എന്നു വിളിക്കപ്പെടാവുന്ന ഒരു പ്രാർഥനാലയമോ അതിനുള്ള ഹാളോ ചാപ്പലോ ഏതെങ്കിലും ഡിനോമിനേഷന്റെ വകയായി ഉണ്ടെങ്കിൽ അതു പാരിഷ് ആയി കണക്കാക്കപ്പെടും. ഇങ്ങനെയുള്ള ഒരു പാരീഷിനു സ്വന്തമായി കെട്ടിടങ്ങളും വസ്തുവകകളുമാകാം. സ്വന്തമായി ഇല്ലെങ്കിൽ വാടകയ്ക്കെടുക്കാം. സ്വന്തമായി കെട്ടിടങ്ങളുണ്ടെങ്കിൽ വാടകയ്ക്കു നല്കുകയുമാകാം. ഇതിലൂടെയെല്ലാം ലഭിക്കുന്ന വരുമാനങ്ങളുടെയും മറ്റു വരവുചെലവുകളുടെയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും പാരിഷ് നിയോഗിക്കുന്ന വ്യക്തിയോ വ്യക്തികളോ അത് ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് റിപ്പോർട്ട് പാരിഷിന്റെ പൊതുയോഗത്തിനു മുന്നിൽ അവതരിപ്പിക്കുകയും വേണം.
പാരിഷിന്റെ കണക്കുകൾ കൃത്യമായി എഴുതണം, ഓഡിറ്റ് ചെയ്യണം, അംഗങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം എന്നുള്ള കാര്യങ്ങളിൽ തർക്കമില്ല. ഇപ്പോൾതന്നെ കത്തോലിക്കാ സഭയിൽ നടക്കുന്ന കാര്യങ്ങളാണിവ. പക്ഷേ രണ്ടു കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
1. പാരിഷിനു നല്‍കിയിരിക്കുന്ന നിർവചനം വളരെ വ്യാപ്തിയുള്ളതാണ്. കത്തോലിക്കാ സഭയുടെ സംവിധാനത്തിൽ ഒരിടവക (പാരിഷ്)യിൽ തന്നെ പല പള്ളികൾ ഉണ്ടാകാം. ഇവയോരോന്നും ഓരോ പാരിഷ് ആയിട്ടാണോ പരിഗണിക്കപ്പെടാൻ പോകുന്നത്?
2. പാരിഷിനെ പ്രതിനിധീകരിക്കുന്നത് ആരാണ്? പാരിഷിന്റെ പേരിൽ വസ്തു രജിസ്റ്റർ ചെയ്യുന്പോഴും ക്രയവിക്രയങ്ങൾ നടത്തുന്പോഴും പാരിഷിനെ പ്രതിനിധീകരിക്കുന്ന ഒരാൾ ഉണ്ടാകണം. ഇതുസംബന്ധിച്ചു സഭയിൽ നിയമങ്ങളുണ്ട്. പക്ഷേ ബില്ലിലെ നിശബ്ദത നിയമംമൂലം മറ്റു സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള പഴുതാണ് എന്നതിൽ സംശയമില്ല.
എട്ടും ഒമ്പതും വകുപ്പുകൾ: ചർച്ച് ട്രൈബ്യൂണലും അവയുടെ അധികാര പരിധിയും
എട്ടും ഒമ്പതും വകുപ്പുകളിലായിട്ടാണ് ചർച്ച് ട്രൈബ്യൂണലിനെക്കുറിച്ചും അവയുടെ അധികാരപരിധിയെക്കുറിച്ചും പറയുന്നത്. ഇതേപ്പറ്റിയുള്ള ആശങ്കകൾ ഈ പരന്പരയുടെ രണ്ടാം ഭാഗത്തു പ്രതിപാദിച്ചതാണല്ലോ.
പത്താം വകുപ്പ്: ചട്ടങ്ങൾ ഉണ്ടാക്കാനുള്ള ഗവൺമെന്റിന്റെ അധികാരം
പത്താം വകുപ്പ് സംസ്ഥാന ഗവൺമെന്റിനെ ഈ ആക്ട് നടപ്പിലാക്കാൻ വേണ്ട ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് അധികാരപ്പെടുത്തുന്നതാണ്.
ഇങ്ങനെ ഉണ്ടാക്കുന്ന ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ചട്ടങ്ങൾ എത്രയും വേഗം നിയമനിർമാണസഭയുടെ അടുത്ത സമ്മേളനവേളയിൽ, സഭ കൂടുന്ന സമയത്തു പതിനാലു ദിവസത്തേക്കു വയ്ക്കേണ്ടതാണ്. ഒറ്റ സെഷനിലോ അടുത്തടുത്ത പല സെഷനുകളിലായോ പതിനാലു ദിവസം ആയാൽ മതി എന്നാണു ബില്ലിലെ നിർദേശം. നിയമനിർമാണസഭ ഈ ചട്ടത്തിൽ എന്തെങ്കിലും മാറ്റങ്ങൾ നിർദേശിക്കുകയോ ഇതു നടപ്പിലാക്കേണ്ടതില്ല എന്നു തീരുമാനിക്കുകയോ ചെയ്താൽ അതനുസരിച്ചു മാറ്റം വരുത്തുകയോ ചട്ടം ഇല്ലാതാവുകയോ ചെയ്യും. എന്നിരുന്നാലും നിയമനിർമാണ സഭയുടെ ഈ തീരുമാനം വരുന്നതുവരെയും ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ചട്ടമനുസരിച്ച് കാര്യങ്ങൾ നടക്കുകയും അങ്ങനെ നടന്ന കാര്യങ്ങൾ സാധുവായിരിക്കുകയും ചെയ്യും.
നിയമനിർമാണസഭയിൽ ചർച്ച ചെയ്യുകപോലും ചെയ്യാതെ ഇങ്ങനെ ചട്ടങ്ങളുണ്ടാക്കാൻ ഗവൺമെന്റിനു വ്യാപകമായ അധികാരം നല്കുന്ന ഈ ബില്ലിനെക്കുറിച്ച് അതുകൊണ്ട് കൂടുതൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. നിയമനിർമാണസഭ ഈ ചട്ടം വേണ്ട എന്നുവച്ചാൽ തന്നെയും (ഒരുപക്ഷേ അതു ഭരണഘടനാവിരുദ്ധമാകാം) ഈ ചട്ടംമൂലം വന്നുചേർന്ന ഹാനികൾക്കും നഷ്ടങ്ങൾക്കും ആരു പരിഹാരം ചെയ്യും?അതുകൊണ്ട് ഈ ബില്ലിന്റെ കാണാപ്പുറങ്ങളാണു കാണുന്നവയേക്കാൾ നമ്മെ ആശങ്കാകുലരാക്കുന്നത്.
ബിൽ നിർവചിക്കുന്ന മറ്റൊരു പദമാണ് "prescribed'. ഈ ബിൽ പാസായശേഷം പുതിയ ആക്ട് പ്രകാരം തയാറാക്കുന്ന ചട്ടങ്ങളാൽ അഥവാ നിയമങ്ങളാൽ നിർദേശിക്കപ്പെട്ടിട്ടുള്ള എന്നാണ് അതിനു വ്യാഖ്യാനം കൊടുത്തിരിക്കുന്നത്. ഈ ബില്ലിൽ പ്രത്യക്ഷമായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലാത്ത ഈ പദം എങ്ങനെ നിർവചനങ്ങളുടെ ലിസ്റ്റിൽ വന്നു? ഇത്രമാത്രം അവധാനതയോടെ തയാറാക്കിയ ബില്ലിൽ അറിയാതെ ഇതു കയറിക്കൂടുകയില്ല. ഇതിൽനിന്ന് അനുമാനിക്കാവുന്നത് ആദ്യം തയാറാക്കിയ ബില്ലിന്റെ പൂർണരൂപം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നുതന്നെയാണ്.
അതായതു ചർച്ച ചെയ്യുന്പോൾ കല്ലുകടിച്ചേക്കാവുന്ന ചില പ്രസക്തഭാഗങ്ങൾ ബില്ലിൽനിന്ന് ഒഴിവാക്കി അതു പിന്നീട് ഉണ്ടാക്കാൻ പോകുന്ന നിയമത്തിന്റെ ഭാഗമാക്കാം എന്ന് ആരുടെയോ ബുദ്ധി ഉപയോഗിച്ചിട്ടുണ്ടാകണം. ഈ ബിൽ മാത്രം വായിച്ചിട്ട് ഇതിനെ എതിർക്കുന്നത് എന്തിനാണ് എന്നു ഭൂരിപക്ഷത്തെക്കൊണ്ടു ചിന്തിപ്പിക്കാം എന്നായിരിക്കണം ഇവർ ഉദ്ദേശിച്ചത്. അപ്പോൾ ഇങ്ങനെ ഉണ്ടാക്കാൻ പോകുന്ന നിയമങ്ങൾ ബില്ലിന്റെ ഭാഗമായി വന്നാൽ ബിൽ പാസാവുകയില്ലായെന്ന് ഇത് ഉണ്ടാക്കിയവർ തന്നെ ചിന്തിക്കുന്നുണ്ടാവുമല്ലോ.
ഈ നിഗൂഢതകളാണു ബില്ലിനെ എതിർക്കാൻ കത്തോലിക്കാസഭയെ പ്രേരിപ്പിക്കുന്നതും. സുതാര്യതയുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്ന നിയമത്തിനു സുതാര്യതയില്ലെങ്കിൽ എന്തുചെയ്യും?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
Latest News
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top