Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാക് ഭൂമിയിലേക്കു കയറി പ്രഹരം
Wednesday, February 27, 2019 1:22 AM IST
നാൽപ്പത്തിയെട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ പാക്കിസ്ഥാൻ മണ്ണിൽ ബോംബിട്ടത്. 1971-ലെ യുദ്ധത്തിനു ശേഷം ഇന്ത്യ, പാക് ഭൂമിയിലേക്ക് ഒരു സൈനിക നീക്കവും നടത്തിയിട്ടില്ല. ഇന്നലെ അതു നടന്നു.
കാർഗിൽ യുദ്ധം (1999) നടന്നപ്പോൾ ഇന്ത്യയുടെ ആക്രമണമെല്ലാം പാക് അധീന കാഷ്മീരിലായിരുന്നു. ഒരിക്കലും കാഷ്മീരിനപ്പുറത്തേക്ക് കടക്കാതെ ഇന്ത്യ ശ്രദ്ധിച്ചു. 2016 സെപ്റ്റംബർ 29-നു പുലർച്ചെ മിസൈൽ ആക്രമണം നടത്തിയപ്പോഴും പാക്കിസ്ഥാന്റെ മണ്ണിൽ കടന്നില്ല. ജമ്മു മേഖലയിലെ പാക് അധീന കാഷ്മീരിലുള്ള ഭിംബറിലാണ് അന്ന് ഇന്ത്യൻ കരസേന ഇടപെട്ടത്. ഹെലികോപ്റ്ററുകളാണ് അവർ ഉപയോഗിച്ചതും.
പാക് മണ്ണിൽ
ഇന്നലെ പുലർച്ചെ മൂന്നിനു ശേഷം നിയന്ത്രണരേഖയ്ക്കു സമീപം ചകോഠി, പാക് അധീന കാഷ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന്റെ പ്രാന്തമേഖല, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖവ പ്രവിശ്യയിലെ ബാലാകോട്ട് എന്നിവിടങ്ങളിലാണ് മിറാഷ് വിമാനങ്ങൾ ബോംബ് വർഷിച്ചത്. അതിൽ ഏറ്റവും വലിയ ആക്രമണം ബാലാകോട്ടിലായിരുന്നു. ഏറ്റവും വലിയ ഭീകരതാവളവും അതായിരുന്നു.ബാലാകോട്ട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെ മലഞ്ചെരിവും നദീതീരവും കൂടിയ സ്ഥലത്തായിരുന്നു ഭീകരതാവളം.
നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ അകലെ പാക്കിസ്ഥാന് നഗരത്തിനു സമീപം ഇന്ത്യ ബോംബിട്ടു. ഇതിനു രണ്ടു പ്രാധാന്യമുണ്ട്. ഒന്ന്: മിന്നലാക്രമണം നടന്നില്ലെന്നു പാക്കിസ്ഥാനു പറയാനാവില്ല. കാരണം അത്രമാത്രം ഉള്ളിലെത്തി ബോംബിട്ടു. രണ്ട്: ഇതിനു തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ നിർബന്ധിതമാകും. ഇല്ലെങ്കിൽ ആ രാജ്യത്തിനു നാണക്കേടാണ്. 2016 സെപ്റ്റംബറിലെ മിന്നലാക്രമണം നടന്നിട്ടില്ലെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. നടന്നാൽതന്നെ തങ്ങളുടെ ഭൂമിയിലല്ലല്ലോ എന്നും പറയാമായിരുന്നു. ബാലാകോട്ടിന്റെ കാര്യത്തിൽ അങ്ങനെയൊന്നിനും പഴുതില്ല.
ഇമ്രാന് പ്രതിസന്ധി
മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ സർക്കാരിന് ഇന്ത്യൻ തിരിച്ചടി പ്രതിസന്ധി സൃഷ്ടിച്ചു എന്നു പറയുന്നതു പ്രശ്നത്തെ ലളിതവത്കരിക്കുകയാകും. രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ ഖാൻ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു എന്നതാണു സത്യം. ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാകുന്നില്ലെങ്കിൽ ഖാന്റെ നില പരുങ്ങലിലാകും. 1971-ലെ യുദ്ധം തോറ്റ് രാജിവയ്ക്കേണ്ടിവന്ന ജനറൽ യാഹ്യാ ഖാന്റെ കഥ ഇമ്രാൻ കേട്ടിട്ടുണ്ടാകണം.
ഇമ്രാനു മാത്രമല്ല പാക് ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനും ഇതു നിർണായക സന്ധിയാണ്. പുൽവാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതു മുനീറാണെന്നാണ് പരക്കെയുള്ള വിശ്വാസം. നേരത്തേ പാക് കരസേനയുടെ വടക്കൻ മേഖലയുടെ കമാൻഡറും മിലിട്ടറി ഇന്റലിജൻസിന്റെ ഡയറക്ടർ ജനറലുമായിരുന്നു മുനീർ. ഇപ്പോഴത്തെ കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ നേരിട്ടാണ് മുനീറിനെ ഐഎസ്ഐ മേധാവിയാക്കിയത്. കാഷ്മീരിന്റെ ഭൂമിശാസ്ത്രമടക്കം എല്ലാം നല്ല നിശ്ചയമുള്ള മുനീറിന്റെ ഏറ്റവും വലിയ നീക്കമായിരുന്നു പുൽവാമ. അതിന്റെ വക തിരിച്ചടിക്ക് ഉത്തരമില്ലെങ്കിൽ മുനീറിനു വേറേ പണി നോക്കേണ്ടിവരും.
സേനാമേധാവിയും
ജനറൽ ബാജ്വയും ഉത്തരം പറയേണ്ടതുണ്ട്. താൻ എടുത്തുവച്ചയാൾ കൈകാര്യം ചെയ്ത സംഭവം മൂലമുള്ള തിരിച്ചടിക്ക് വേറേയാരാണ് ഉത്തരം പറയുക? ബാജ്വയ്ക്കും മുനീറിനും ഒരാശ്വാസമുള്ളത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർഖാൻ തങ്ങളോട് നല്ല അടുപ്പം പുലർത്തുന്നതാണ്. കരസേനയോടും ഐഎസ്ഐയോടും യോജിച്ചുപോകുന്ന നിലപാടാണ് മുന്‍പും പാക് വ്യോമസേനയ്ക്കുള്ളത്.
ഒന്നിച്ചു നിൽക്കും
ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനിലെ മൂന്നു നിർണായക ശക്തികളും - സൈന്യം, പ്രധാനമന്ത്രി, ഭീകരസംഘടനകൾ - യോജിച്ചു നീങ്ങും. ഇമ്രാൻഖാനു ഭീകരസംഘടനകളുടെ പിന്തുണയുണ്ട് എന്നത് ഒരു രഹസ്യമല്ല. നവാസ് ഷരീഫിനെ രാജ്യദ്രോഹി എന്നു ചിത്രീകരിച്ചാണു ഭീകരർ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണം നടത്തിയത്. ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിക്കുവേണ്ടി വോട്ട് പിടിക്കുന്നുമുണ്ടായിരുന്നു.
വിവിധ സുന്നി തീവ്രവാദ ഗ്രൂപ്പുകളുടെ പിൻബലമുള്ളതു തത്കാലത്തേക്ക് ഇമ്രാന് ആഭ്യന്തര വെല്ലുവിളികൾ കുറയ്ക്കും. സൈന്യത്തിനെതിരേ നീങ്ങാത്തതിനാൽ അവരും വഴിമുടക്കില്ല. പക്ഷേ ഇന്ത്യയിൽനിന്നുള്ള തിരിച്ചടി ഇമ്രാന് അപരിഹാര്യമായ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കും.
എങ്ങനെ മുഖം രക്ഷിക്കും?
പക്ഷേ, മുഖം രക്ഷിക്കാൻ ഇമ്രാനും പാക് സേനകളും സ്വീകരിക്കുന്ന നടപടി എന്തായിരിക്കും? ചൈനയടക്കമുള്ള വൻശക്തികൾ ആവശ്യപ്പെടുന്നതുപോലെ സംയമനം പാലിക്കുമോ? സംയമനം സാധിക്കുമോ?
പാക്കിസ്ഥാനും ഇന്ത്യയും അണ്വായുധ ശക്തികളാണ്. അണ്വായുധവാഹികളായ മിസൈലുകളും ഉണ്ട്. അതിർത്തിയിലെ പ്രശ്നങ്ങളെച്ചൊല്ലി ലോകം അസ്വസ്ഥമാകുന്നത് അതുകൊണ്ടാണ്.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top