Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇമ്രാൻ പറഞ്ഞതും പറയാത്തതും
Thursday, February 28, 2019 1:05 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ രണ്ടുവയസ് കുറവുണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്. 68 വയസുള്ള മോദി ദേശീയ ശ്രദ്ധയാകർഷിച്ചിട്ടു രണ്ടു ദശകമാകുന്നതേയുള്ളു. എന്നാൽ 1971-ൽ പാക് ടെസ്റ്റ് ടീമിൽ അംഗമായതു മുതൽ ഇമ്രാൻ ഖാൻ ഇന്ത്യക്കാരുടെ ശ്രദ്ധയിലുണ്ട്.
ഇന്നലെ ഇമ്രാൻ ഖാൻ ഉച്ചയ്ക്കു ശേഷം നടത്തിയ ഒരു പ്രസ്താവന ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓൾ റൗണ്ടറുടെ മികവ് കാണിക്കുന്നതായില്ല. നയചാതുരിയുള്ള രാഷ്ട്രനേതാവിന്റെ ശബ്ദവുമല്ല ആ പ്രസ്താവനയിൽ കേട്ടത്. ബൗളറുടെ കൃത്യതയോബാറ്റ്സ്മാന്റെ ചടുലതയോ അതിലില്ല. രാഷ്ട്രനേതാവിനുവേണ്ട സൂക്ഷ്മതയും ഇല്ലായിരുന്നു.
ശേഷി കാണിക്കാനെന്ന്
ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാന പ്രസ്താവനയാണ് ഇമ്രാൻ നടത്തിയത്. ഇന്ത്യയിലേക്കു കടന്ന പാക് വ്യോമസേനാവിമാനങ്ങളുടെ ലക്ഷ്യം ആക്രമണമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കു പാക്കിസ്ഥാനിൽ കടക്കാൻ പറ്റുമെങ്കിൽ പാക് വിമാനങ്ങൾക്കു തിരിച്ചും പറ്റുമെന്നു കാണിക്കാൻ മാത്രമാണു വന്നതത്രെ.
വന്നവഴി രണ്ടു മിഗ് വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഇന്ത്യയുടെ രണ്ടു പൈലറ്റുമാരെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നും പാക് പ്രധാനമന്ത്രി ടെലിവിഷനിൽ പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ പറയുന്നു, തങ്ങളുടെ പക്കൽ ഒരു പൈലറ്റേ ഉള്ളൂ എന്ന്.
ഇമ്രാന്റെ അറിവ് എത്ര?
പ്രധാനമന്ത്രി എന്ന നിലയിൽ സംസാരിച്ച ഇമ്രാൻ ഖാന്റെ വാക്കുകളുടെ വില എന്ത്? ഒരുപക്ഷേ അദ്ദേഹം കാര്യങ്ങൾ മുഴുവൻ അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ചർച്ചയ്ക്കുള്ള അദ്ദേഹത്തിന്റെ നിർദേശം ഇന്ത്യ ഇപ്പോൾ സ്വീകരിക്കില്ലാത്തത്. ഇമ്രാനുമായി ചർച്ചചെയ്തിട്ടു കാര്യമില്ല. കാരണം, സൈന്യവും ചാരസംഘടനയായ ഐഎസ്ഐ (ഇന്റർസർവീസസ് ഇന്റലിജൻസ്)യും ആണു പാക്കിസ്ഥാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
സൈനിക നടപടികൾ നിയന്ത്രിക്കുന്നില്ലെങ്കിൽ പിടിയിൽ നിൽക്കാത്തവിധം കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് നൽകാനും ഇമ്രാൻ മറന്നില്ല. മറ്റൊരു സാഹചര്യത്തിൽ, മറ്റൊരു രാജ്യനേതാവാണിതു പറയുന്നതെങ്കിൽ ഇന്ത്യ വകവയ്ക്കുമായിരുന്നു. നിരന്തരം ഇന്ത്യയെ ഉപദ്രവിക്കുന്ന പാക്കിസ്ഥാന്റെ പ്രധാനമന്ത്രിക്കു ചേർന്നതല്ല ആ ഉപദേശം.
ഇമ്രാന്റെ ഭീഷണി
ഇമ്രാൻ ഇതിലൂടെ ലക്ഷ്യംവച്ചതു മറ്റൊന്നാണ്. പാക്കിസ്ഥാനും അണ്വായുധശക്തിയാണെന്ന് ഇന്ത്യ മറക്കരുതെന്ന്. ഭീഷണി എന്നു ചുരുക്കം. നയതന്ത്രത്തിൽ ഭാഷ പല രൂപഭാവങ്ങൾ കൈക്കൊള്ളുന്നതിന്റെ ഒരു ഉദാഹരണം എന്നു വേണമെങ്കിൽ പറയാം.
പക്ഷേ, ആ ഭീഷണിയെ ഇന്ത്യ തലേന്നുതന്നെ തള്ളിക്കളഞ്ഞതാണ്. പാക്കിസ്ഥാന്റെ മണ്ണിലേക്ക് 48 വർഷത്തിനു ശേഷം ഇന്ത്യൻ സൈനികശക്തി മിറാഷിൽനിന്നുള്ള ലേസർ നിയന്ത്രിത ബോംബിന്റെ രൂപത്തിൽ കടന്നുചെന്നപ്പോൾ പാക് ആണവഭീഷണി തൃണവൽഗണിക്കുകയാണ് ഇന്ത്യ ചെയ്തത്. പാക്കിസ്ഥാനു പരമാവധി ചെയ്യാൻ പറ്റുന്നതാണല്ലോ അണ്വായുധാക്രമണം. അങ്ങനെവരെ പാക് സാഹസം എത്തിയേക്കാം എന്നു മനസിലാക്കിത്തന്നെയാണ് ഇന്ത്യ ബാലാകോട്ടിലേക്കു മിറാഷുകളെ അയച്ചത്.
ഇന്ത്യ പ്രതീക്ഷിക്കാത്ത രീതിയിൽ സംഭവിച്ച ഏക കാര്യം ഇന്നലെ രാവിലത്തെ വ്യോമാക്രമണമാണ്. രാത്രിയിൽ പ്രതീക്ഷിച്ച പ്രത്യാക്രമണം രാവിലെ 10.30-നാക്കിയതാണു പാക്കിസ്ഥാൻ സൈന്യം പറഞ്ഞ "ഞെട്ടിക്കൽ’. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമമേഖലയിൽ 21 മിനിറ്റ് ചെലവഴിച്ചപ്പോൾ പാക് വിമാനങ്ങൾ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ മടങ്ങേണ്ടിവന്നു.
ലക്ഷ്യം സൈനിക കേന്ദ്രങ്ങൾ
പാക് വ്യോമസേനയുടെ ഒരുഡസനോളം വിമാനങ്ങൾ ജമ്മുവിലെ രജൗറി മേഖലയിലൂടെ കടന്നുവന്നത് എന്തിനാണ്? ആകാശത്തു പറക്കാൻ കഴിയും എന്നു കാണിക്കാനായിരുന്നില്ല.
കൃഷ്ണഘാട്ടി (കെജി)യിൽ ഇന്ത്യൻ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനമുണ്ട്. അധികം ദൂരത്തല്ലാതെ നാംഗി ടേകിയിൽ ബറ്റാലിയൻ ആസ്ഥാനവുമുണ്ട്. നിമാറി എന്ന സ്ഥലത്തു വലിയ ആയുധപ്പുരയുമുണ്ട്. ഇവ ലക്ഷ്യമിട്ടാണ് അധിനിവേശ കാഷ്മീരിൽനിന്നു വിമാനങ്ങൾ വന്നത്. അവരുടെ ലക്ഷ്യം നേടാനായില്ല.
രാത്രി മുഴുവൻ നിയന്ത്രണരേഖയിൽ വെടിവയ്പും ഷെല്ലാക്രമണവും കഴിഞ്ഞിട്ടാണു രാവിലെ വ്യോമാക്രമണത്തിനു തുനിഞ്ഞത്. പ്രതിരോധിച്ച ഇന്ത്യക്ക് ഒരു മിഗ് 21 നഷ്ടപ്പെട്ടപ്പോൾ അക്രമികൾക്ക് ഒരു എഫ്-16 നഷ്ടപ്പെട്ടു.
നയതന്ത്ര മര്യാദകൾ
ഒരു പൈലറ്റ്- വിംഗ് കമാൻഡർ അഭിനന്ദൻ- അവരുടെ പിടിയിലായതാണ് ഇന്ത്യക്കു വലിയ വേദനയുളവാക്കുന്നത്. ഔപചാരിക യുദ്ധപ്രഖ്യാപനം ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ ഉടനടി ഇന്ത്യക്കു കൈമാറുക എന്നതാണു പാക്കിസ്ഥാൻ ചെയ്യേണ്ട കാര്യം. പക്ഷേ, അതിനുള്ള ശ്രമത്തിലല്ല പാക്കിസ്ഥാൻ. രാവിലെയും വൈകുന്നേരവും ആ പോരാളിയുടെ വീഡിയോ പാക് ടിവിയിൽ കാണിച്ചതിലെ സൂചന അതാണ്. നയതന്ത്ര മര്യാദപ്രകാരം ഇദ്ദേഹത്തെ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റിലോ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലോ ഏല്പിക്കേണ്ടതാണ്. അതല്ലെങ്കിൽ യുദ്ധം പ്രഖ്യാപിച്ചു യുദ്ധക്കുറ്റവാളിയായി പരിഗണിക്കണം. അപ്പോഴും വീഡിയോ ഷൂട്ടിംഗ് അനുവദനീയമല്ല. പാക്കിസ്ഥാൻ മര്യാദയുടെ ഭാഷയും പെരുമാറ്റവും കാണിക്കുമെന്നു കരുതുന്നതുതന്നെ തെറ്റ്.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Latest News
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top