Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കഷ്ടനഷ്ടങ്ങളുടെ പ്രളയഭൂമി
Friday, March 1, 2019 1:30 AM IST
കാർഷിക ഭൂമികയിലെ കണ്ണീർച്ചോലകൾ-2 / റെജി ജോസഫ്
ഇടുക്കിയുടെ വരണ്ടു വിറങ്ങലിച്ച ഗ്രാമങ്ങളിലെ നിറഞ്ഞ കണ്ണുകളും വിതുന്പുന്ന ഹൃദയങ്ങളും സാക്ഷി. വരിക്കനാനിക്കൽ ജയിംസിന്റെ മൃതദേഹം സംസ്കരിച്ചിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞതേയുള്ളു. ഭാര്യ ലൗലിയും വിവാഹപ്രായമെത്തിയ രണ്ടു പെണ്മക്കളും രണ്ടോ മൂന്നോ വാക്കുകൾ മാത്രം പറഞ്ഞു: "ഞങ്ങൾ എങ്ങനെ ജീവിക്കും'.
അടിമാലി പാറത്തോട് ഇരുമലക്കപ്പ് ജയിംസ് ജോസഫ് ( 54) എന്ന കർഷകൻ ചൊവ്വാഴ്ച ജീവനൊടുക്കിയതു കാർഷിക കടത്തിൽ ജീവിതവും പ്രതീക്ഷകളും തകർന്നപ്പോഴാണ്. ഷെഡ്യൂൾഡ് ബാങ്കിൽ നിന്നെടുത്ത കടം പലിശയടക്കം നാലര ലക്ഷം കവിഞ്ഞു. പെണ്മക്കളെ പഠിപ്പിക്കാനെടുത്ത വായ്പ മുതലിനേക്കാൾ പെരുകി. കാർഷിക തകർച്ച പ്രളയത്തോടെ പരമകോടിയിലെത്തിയപ്പോൾ ഉൗണും ഉറക്കവും നഷ്ടപ്പെട്ട ജയിംസ് പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ജീവനൊടുക്കുകയായിരുന്നു.
കർഷകരുടെ ശവപ്പറന്പായി മാറിയ ഇടുക്കിയുടെ കാർഷിക ഭൂമികയിൽ രണ്ടു മാസത്തിനുള്ളിലെ ഏഴാമത്തെ കർഷക ആത്മഹത്യയാണ് ജയിംസിന്റേത്. വിലാപം തളംകെട്ടിയ ഈ വീട്ടിൽ മാത്രമല്ല ആത്മഹത്യകളിൽ വിറങ്ങലിച്ചുപോയ പല വീടുകളിലും കേൾക്കാനായത് ഇത് മാത്രം. "ഞങ്ങളെ ആരു തുണയ്ക്കും'.
ജയിംസിനെപ്പോലെ അതിദാരുണമായ അന്ത്യം വരിച്ച സന്തോഷ്, സഹദേവൻ, ജോണി, രാജു, ശ്രീകുമാർ, സുരേന്ദ്രൻ, രാജൻ തുടങ്ങി ഇടുക്കി ഗ്രാമങ്ങളിൽ ഒരുനിര കർഷകർ. ഈ ഹതഭാഗ്യരുടെ വീടുകളിലേക്ക് കയറിച്ചെല്ലുന്പോൾ കാണാനാകുന്നത് നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ. വീടുകൾക്കു മുന്നിൽ ഒട്ടിച്ചതും പെട്ടിയിൽ അടുക്കിയതുമായി, കുടിശിക ജപ്തി നോട്ടീസുകൾ. ഈ വീടുകളുടെ ആധാരവും രേഖകളും ഈടായി ബാങ്കുകളുടെ കൈവശമാണ്. കലിതുള്ളി പെയ്ത കാലവർഷത്തിലും മണ്ണിടിച്ചിലിലും പൊളിഞ്ഞു നിലംപൊത്താറായിരിക്കുന്നു ഈ ചെറിയ വീടുകളെല്ലാം. ഉണങ്ങി വരണ്ട കാർഷിക വിളകൾ. കുത്തൊഴുക്കിൽ പുതഞ്ഞുപോയ കൃഷിയിടങ്ങൾ. ഒപ്പം വീടിനോടു ചേർന്ന് ഓരോ കുഴിമാടങ്ങളും.
പത്തും ഇരുപതും ലക്ഷങ്ങളുടെ കടങ്ങൾ ബാക്കിയാക്കിയ ശേഷം ജീവനൊടുക്കിയ കർഷകരുടെ വീടുകളിൽനിന്ന് ഇനിയും ദുരന്തവാർത്തകൾ കേൾക്കാനിടയാകാതിരിക്കണം. ഇവരുടെ മാത്രമല്ല ഇടുക്കിയുടെ മണ്ണിലെ ആയിരക്കണക്കിനു ഭവനങ്ങളിൽ തകർച്ചയിലും കടബാധ്യതയിലും പ്രതീക്ഷയറ്റിരിക്കുകയാണ് വിധവകളും മക്കളുമൊക്കെ.
കർഷകഭൂമിയിലെ കണ്ണീർവർഷത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു. തോപ്രാംകുടി മേരിഗിരി താന്നിക്കാട്ടുകാലായിൽ സന്തോഷ് (37) എന്ന കഠിനാധ്വാനിയായ കർഷകൻ പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ജീവനൊടുക്കി. പുലർച്ചെ മൂന്നിനു പച്ചക്കറി നനയ്ക്കാൻ വീട്ടിൽനിന്നിറങ്ങിയ യുവാവ് മടങ്ങിവന്നിട്ടില്ല. നടുക്കത്തോടെ ഓടിയെത്തിയവർ ആ മൃതദേഹം കണ്ടു നടുങ്ങി. സർക്കാർ ധനകാര്യസ്ഥാപനത്തിൽനിന്ന് രണ്ടു വർഷം മുൻപെടുത്ത ആറു ലക്ഷം രൂപയുടെ കടം 10 ലക്ഷം രൂപയിലെത്തി.
കിടപ്പാടം മാത്രമല്ല വിവാഹിതയായ സഹോദരിയുടെ പുരയിടത്തിന്റെയും ആധാരം ഈടു നൽകിയാണ് സന്തോഷ് കടമെടുത്തത്. പ്രളയത്തിനു പിന്നാലെ കൃഷി വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതൊന്നും പരിഗണിക്കാതെ സന്തോഷിന്റെയും സഹോദരിയുടെയും വീടു ജപ്തി ചെയ്യുമെന്ന അറിയിപ്പുമായി ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ എത്തിയത് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞതിലെ മാനക്കേടും ആത്മഹത്യയുടെ കാരണങ്ങളിലൊന്നായി അമ്മ ഓമനയും ഭാര്യ ആഷയും കരുതുന്നു. കിടപ്പാടം മാത്രമല്ല അടുക്കളയിലെ പാത്രങ്ങൾ കൂടി ലേലം ചെയ്യുമെന്നായിരുന്നു ഉത്തരവ്. ഓമനയുടെയും ആഷയുടെയും അരുകിൽ അഞ്ചു വയസുള്ള കുഞ്ഞിന്റെ നൊന്പരം ആരു കാണുന്നു. ഇവർക്ക് ഇനി പ്രതീക്ഷ സർക്കാരിൽ മാത്രമാണ്. സന്തോഷിന്റെ അച്ഛൻ രവി രണ്ടു വർഷം മുമ്പു വീടിനു മുന്നിൽ ഷോക്കേറ്റു മരിക്കുകയായിരുന്നു. നയാ പൈസ വൈദ്യുത ബോർഡ് നഷ്ടപരിഹാരം നൽകിയതുമില്ല.
മലനാട്ടിലെ കാർഷികതകർച്ച കർഷകരെ വലയ്ക്കാൻ തുടങ്ങിയിട്ടു കുറെ വർഷങ്ങളായി. പെരുമഴയും പ്രളയവും തകർച്ചയുടെ ശവപ്പെട്ടിയുടെ അവസാന ആണിയായി മാറിയെന്നു മാത്രം. കൊക്കോയ്ക്കും കുരുമുളകിനും കാപ്പിക്കും വിലയിടിഞ്ഞു. ഒപ്പം ഉത്പാദനവും തീരെ കുറഞ്ഞു. ഏലത്തിനു വിലയുണ്ടായിട്ടു കാര്യമില്ല. വിളവ് നന്നേ കുറവ്. രാവും പകലും അധ്വാനിച്ച് പച്ചക്കറി നനച്ചു വിളയിച്ചാൽ വിലയുമില്ല വിപണിയുമില്ല. മലയോര ഗ്രാമങ്ങളിലെല്ലാം കാർഷിക തകർച്ചയിൽ മരവിച്ചു പോയ കർഷകരെയാണ് കാണാനായത്.
ഏറെപ്പേർക്കും അരയേക്കറിൽ താഴെയാണു കൃഷിയിടം. അതിലൊരു ചെറിയ വീടും. ഇതു പണയപ്പെടുത്തിയാണ് ബാങ്കുവായ്പയെടുത്തത്. നാലര ശതമാനം പലിശ എന്ന കണക്കിലെടുക്കുന്ന കൃഷി വായ്പ കുടിശികയാകുന്പോൾ നിരക്ക് ഇരട്ടിയാകും. പിന്നെ പിഴപ്പലിശയും. രണ്ടു ലക്ഷം രൂപ വായ്പയെടുത്ത് പലിശയടക്കം തുക പത്തു ലക്ഷം കവിഞ്ഞവരുണ്ട്. ഇതിനൊപ്പം മക്കളെ പഠിപ്പിച്ച് എങ്ങനെയും കരകയറ്റാൻ ലോണെടുത്ത് കിടപ്പാടം തന്നെ നഷ്ടപ്പെട്ടവരും ഏറെപ്പേരാണ്. ബാങ്കുകളിൽനിന്നു മാത്രമല്ല ബ്ലേഡ് കൊള്ളക്കാർക്ക് ആധാരം പണയപ്പെടുത്തി പണമെടുത്തവർക്ക് കണക്കൊന്നുമില്ല. കടം വാങ്ങിയ പണംകൊണ്ടു സ്വന്തം മണ്ണിൽ മാത്രമല്ല പാട്ടത്തിനെടുത്ത അയൽഭൂമിയിലും കൃഷി നടത്തി തകർന്നവരാണ് ഇവരെല്ലാം. പാട്ടത്തുക നൽകാൻ നിവൃത്തിയില്ലാതെ ഒളിച്ചോടിയവരും കുറവല്ല.
പത്തു ലക്ഷം രൂപയുടെ കാർഷികകടത്തിൽ മുങ്ങിത്തകർന്ന ഹൃദയത്തോടെ ഫെബ്രുവരി എട്ടിന് ജീവനൊടുക്കുകയായിരുന്നു അടിമാലി ആനവിരട്ടി കൊടക്കല്ലിൽ രാജു (62). അടിമാലി ടൗണിൽ ചെറിയൊരു ജോലിയുമായി കഴിയുന്ന രാജുവിന്റെ മകൻ അനുരാജ് മൊബൈൽ ഫോണിൽ കാണിച്ച കാഴ്ച ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ദിവസവും മൂന്നുനേരം മൊബൈലിൽ വരുന്ന മെസേജ് ബാങ്കിൽനിന്നുള്ള അറിയിപ്പാണ്. താങ്കളുടെ ബാങ്ക് കടം 12 ലക്ഷം രൂപ കടന്നിരിക്കുന്നു എന്നതാണ് അറിയിപ്പ്. ഇത്തരത്തിൽ വന്ന പതിനായിരത്തിലേറെ അറിയിപ്പ് മാത്രമല്ല തുടരെ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ കോളുകളും ജീവിതം താറുമാറാക്കുന്നു. പല ബാങ്കുകളും കടഭാരവും ജപ്തി അറിയിപ്പും അറിയിക്കാനുള്ള ജോലി കോൾ സെന്ററുകളെ ഏൽപ്പിച്ചിരിക്കുന്നു.
അനുരാജ് മാത്രമല്ല കടത്തിൽ മുങ്ങി ജീവനൊടുക്കിയവരുടെയെല്ലാം വീടുകളിലെ അംഗങ്ങൾക്ക് ഇത്തരത്തിൽ മെസേജും ഫോണുകളും വരുന്നുണ്ട്. കൊലവിളിപോലെ അനുഭവപ്പെട്ട ഈ കോളുകൾ ഒട്ടനവധി കുടുംബങ്ങളുടെ ജീവിതം തന്നെ അലോസരപ്പെടുത്തുകയാണ്. രാജുവിന് "ആകെ എണ്പതു സെന്റ് സ്ഥലമുണ്ട ായിരുന്നു. ബാധ്യത പെരുകി ജപ്തി വന്നപ്പോൾ ഇളവുകിട്ടാൻ ഹൈക്കോടതിയെ വരെ സമീപിച്ചു. പ്രളയം വന്നപ്പോൾ മോറട്ടോറിയം അനുവദിച്ചതായി അറിയിപ്പുണ്ടായിരുന്നു. ഒരു ആനുകൂല്യം പോലും തരാതെ ബാങ്കുകൾ കൊല്ലാക്കൊല ചെയ്യുകയാണ്. പലിശയെങ്കിലും ഇളവാക്കി കടം ഗഡുക്കളായി അടയ്ക്കാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ ആശ്വാസമായേനെ.'
അനുരാഗിനെപ്പോലെ നിരവധി ഗ്രാമങ്ങളിൽ കടംകയറി നിരവധി കർഷകർ ഇതുതന്നെ ആവർത്തിക്കുന്നു. കടങ്ങളിൽ ഇളവുണ്ടാകണം. പ്രതീക്ഷയുടെ പുതുനാന്പുകൾ ഹൈറേഞ്ചിൽ മുളക്കണം.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top