Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പിടിച്ചെടുക്കേണ്ടതു സമാധാനം
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
അഭിനന്ദൻ വർധമാൻ, ബാലാകോട്ട്, മിഗ് 21 ബൈസണ്, മിറാഷ് 2000, എഫ് 16 തുടങ്ങിയ പേരുകൾ മിക്കവരുടെയും മനസിൽ തറച്ചു. സിനിമയ്ക്കു പറ്റിയ സംഭവങ്ങളായതിനാൽ ഇതേ പേരുകളിൽ തിരക്കഥകളും സിനിമകളും വരാൻ വൈകിയേക്കില്ല. ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്പോഴും ഇന്ത്യയുടെ വീരയോദ്ധാവ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ സുരക്ഷിതമായി രാജ്യത്തു തിരിച്ചെത്തിയതു വളരെ സന്തോഷകരമായി.
മാതൃരാജ്യത്തെ ആക്രമിക്കാനെത്തിയ പാക് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനത്തെ തുരത്തിയോടിക്കുകയും വെടിവച്ചിടുകയും ചെയ്ത ധീരനാണ് അഭിനന്ദൻ. ഇന്ത്യയുടെ രക്ഷകനായി ആകാശത്തു വീരഗാഥ രചിച്ച വൈമാനികൻ പാക് പിടിയിലായപ്പോഴും ധീരത കൈവിടാനോ വിലപ്പെട്ട രഹസ്യങ്ങൾ പങ്കുവയ്ക്കാനോ തയാറായില്ല. മരണം വരെയും മാതൃരാജ്യത്തിനുവേണ്ടി ധീരമായി പോരാടുമെന്ന സൈനിക പ്രതിജ്ഞ അന്തസായി നിറവേറ്റി. അഭിനന്ദൻ രാജ്യത്തെ 130 കോടി ജനതയുടെയും അഭിനന്ദനം പൂർണമായി അർഹിക്കുന്നു.
• അർഹനാണ് അഭിനന്ദൻ
ഇന്ത്യ- പാക് അതിർത്തിയിലെ വാഗയിൽ ഇന്നലെ വൈകുന്നേരം അഭിനന്ദനു ലഭിച്ച വൻ സ്വീകരണം രാജ്യത്തെ ജനങ്ങളുടെ വികാരം പ്രകടമാക്കുന്നതായി. ജനീവ കണ്വൻഷൻ നടപടിക്രമങ്ങളനുസരിച്ച് വലിയ ആഘോഷത്തോടെയുള്ള കൈമാറ്റത്തിനു തടസമുണ്ടായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അടക്കമുള്ള പ്രമുഖർ അഭിനന്ദനെ വരവേൽക്കാൻ വാഗ അതിർത്തിയിൽ ചെല്ലാൻ ആഗ്രഹിച്ചെങ്കിലും നടപടിക്രമങ്ങളുടെ സങ്കീർണത മനസിലാക്കി പിന്മാറുകയായിരുന്നു.
അഭിനന്ദനെപ്പോലെയുള്ള ലക്ഷക്കണക്കിനു സായുധസേനാംഗങ്ങൾക്കു രാജ്യത്തിന്റെ അഭിവാദ്യം എന്നുമുണ്ടാകും. രാജ്യസുരക്ഷ കാക്കാനായി സ്വന്തം ജീവൻ പോലും ബലികൊടുക്കാൻ തയാറായി നിതാന്ത ജാഗ്രതയിൽ നിലകൊള്ളുന്ന കര, വ്യോമ, നാവിക സേനാംഗങ്ങളും എന്നും രാജ്യത്തിന്റെയാകെ അഭിമാനമാണ്. സംഘർഷമുണ്ടാകുന്പോൾ ഒരു നിമിഷം പോലും ഉറങ്ങാതെ ശത്രുവിനെ നേരിടാൻ സദാ ജാഗരൂകരായിരിക്കുകയെന്നതു തന്നെ വലിയ കാര്യമാണ്.
• സുസജ്ജമാണു സേനകൾ
സൈന്യത്തോടൊപ്പം ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സെപ്ഷൽ ഫ്രോണ്ടിയർ ഫോഴ്സ്, ആസാം റൈഫിൾസ്, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എൻഎസ്ജി, സശസ്ത്ര സീമാ ബൽ തുടങ്ങിയ കേന്ദ്ര അർധസൈനിക സേനകളും എസ്പിജി, റെയിൽവേ സുരക്ഷാ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവർ മുതൽ വിവിധ സംസ്ഥാനങ്ങളിലെ സായുധ പോലീസും ഹോം ഗാർഡുകളുമെല്ലാം ദേശസുരക്ഷയിലെ സുപ്രധാന ഘടകങ്ങളാണ്.
ഇന്ത്യക്ക് നിലവിൽ 14,43,921 കര, നാവിക, വ്യോമ സേനാംഗങ്ങളും 11,55,000 റിസർവ് സേനാംഗങ്ങളുമുണ്ട്. അർധസൈനിക, സായുധ പോലീസ് വിഭാഗങ്ങളിലായി ഒന്നര ലക്ഷം പേരും ഒരു ലക്ഷത്തോളം റിസർവ് ആളുകളും രാജ്യസുരക്ഷയ്ക്കായി വേറെയും ജീവിതം അർപ്പിച്ചിട്ടുണ്ട്. സായുധ സൈനികരുടെ എണ്ണത്തിലും സൈനികമായ മറ്റു ശക്തിയിലുമല്ല പക്ഷേ, ഇന്ത്യയുടെ രക്ഷയും വളർച്ചയും.
ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയെ അവരുടെ ഏറ്റവും കരുത്തുള്ള കാലത്തു മുട്ടുകുത്തിച്ച് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തരാൻ അഹിംസയുടെ മാർഗമാണു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വീകരിച്ചു വിജയിച്ചത്. സമാധാനത്തിന്റെ പാതയാണ് ഇന്ത്യയുടെ മഹത്തായ പാരന്പര്യം. പക്ഷേ മഹാത്മജിക്കു നേർക്കു നിറയൊഴിച്ചവരെ ആരാധിക്കുന്ന ഒരുവിഭാഗം രാജ്യത്തു ശക്തമാണെന്നതാണു കൂടുതൽ ആശങ്കാജനകം. അക്രമവും ഭയപ്പെടുത്തലും വിഭാഗീയതകളും മാത്രമല്ല ഇത്തരക്കാർ പ്രോത്സാഹിപ്പിക്കുന്നത്.
• പോർവിളികളും കപടതകളും
യുദ്ധത്തിനുവേണ്ടിയുള്ള മുറവിളികൾക്കു പിന്നിലും കപട ദേശീയവാദികളുണ്ടെന്നതാണു ശരി. ദേശസ്നേഹവും അമിത ദേശീയതയും രണ്ടും രണ്ടാണ്. ദേശസ്നേഹം എല്ലാ പൗരന്മാർക്കും അനിവാര്യവും നല്ലതുമാണ്. ദേശീയതാബോധവും വേണം. പക്ഷേ ദേശീയതയുടെ പേരിൽ കപടതയും വിദ്വേഷവും പാടില്ല. ആത്യന്തികമായി മനുഷ്യരെല്ലാം ഒന്നാണ്. ലോകമാകെ സ്നേഹത്തിലും സഹവർത്തിത്വത്തിലും സഹകരിച്ചും സഹായിച്ചും കഴിയുകയെന്നതാണു യഥാർഥ മാനവികത.
മാനവികതയുടെ മഹത്തായ മൂല്യങ്ങൾ സപാംശീകരിക്കുന്നവർക്ക് അമിത ദേശീയവാദം ഉയർത്തി അയൽരാജ്യങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനാകില്ല. എന്തിന്റെ പേരിലായാലും വിദ്വേഷവും തീവ്രവാദവും പാടില്ല. ഭീകരതയിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണിവ. ഭീകരതയ്ക്കെതിരേ പോരാടുന്ന ഇന്ത്യക്ക് ഒരു തരത്തിലുമുള്ള വിദ്വേഷം, തീവ്രവാദം, ഭീകരത എന്നിവയെ പരോക്ഷമായി പോലും പ്രോത്സാഹിപ്പിക്കാനാകില്ല.
ദൈവവിശ്വാസികളാണു മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത. വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെ വിളഭൂമിയുമാണിത്. എല്ലാവരെയും ഒരേപോലെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തപ്പോഴും ഭാരതത്തിന്റെ വിലപ്പെട്ട സംസ്കാരത്തിലും മൂല്യങ്ങളിലും വെള്ളം ചേർത്തിരുന്നില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മഹിമ എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ഏതാണ്ടെല്ലാ മതവിശ്വാസങ്ങൾക്കും ഇടംനൽകിയ മഹത്തായ സംസ്കാരം.
• ഭീകരതയ്ക്കു വളമിടുന്പോൾ
ഭാരത സംസ്കാരത്തെയും വിവിധ മതവിശ്വാസങ്ങളെയും രാഷ്ട്രീയമായ താത്പര്യങ്ങൾക്കുവേണ്ടി വർഗീയവത്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്നത്. ജമ്മു കാഷ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ഭടന്മാരുടെ വീരമൃത്യുവിനു കാരണമായ ചാവേർ ബോംബാക്രമണം ഭീകരതയ്ക്കെതിരായ വികാരം ശക്തമാക്കി. ആഗോളതലത്തിലും ഭീകരതയ്ക്കെതിരായ വികാരം ശക്തമായതിനു പിന്നാലെയാണു വിദേശ പിന്തുണയോടെ ഇന്ത്യയിലും നിരപരാധികളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പാക് മണ്ണിൽ നിന്നാണു ഭീകരസംഘടനകൾ ഇന്ത്യക്കെതിരായ അക്രമം നടത്തിയത്. അനേക വർഷങ്ങളായി തുടരുന്ന ഭീകരതയുടെ അടിവേരുകൾ അറക്കണമെന്നതിൽ അതിനാൽ തന്നെ ആർക്കും സംശയമില്ല.
പാക്കിസ്ഥാനിലെ സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയോടെയും സഹായത്തോടെയുമാണു ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തോയിബ എന്നിവ അടക്കമുള്ള നിരവധി ഭീകരസംഘടനകൾ പ്രവർത്തിക്കുന്നത്. പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരതയുടെ തലവനായ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ തന്നെയുണ്ടെന്നു പാക് വിദേശകാര്യമന്ത്രി തന്നെ പരസ്യമായി സമ്മതിക്കുകയും ചെയ്തു.
• തിരിച്ചടിയുടെ അവകാശം
പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജയ്ഷ് ഭീകരസംഘടനയുടെ കേന്ദ്രത്തിൽ ബോംബ് വർഷിച്ച ഇന്ത്യയുടെ തീരുമാനത്തെ ജനങ്ങൾ സ്വാഗതം ചെയ്തതു സ്വാഭാവികമാണ്. ഇന്ത്യൻ വ്യോമസേന അഭിമാനം കാത്ത് ദൗത്യം പൂർത്തിയാക്കി പരിക്കേൽക്കാതെ രാജ്യത്തു തിരിച്ചെത്തുകയും ചെയ്തു. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾക്കോ സിവിലിയന്മാർക്കോ നേർക്കായിരുന്നില്ല ഇന്ത്യയുടെ ആക്രമണം.
വീണ്ടും ഭീകരാക്രമണം നടത്താനുള്ള ഭീകരപദ്ധതിയെക്കുറിച്ചു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിനെതിരേ പ്രതികരിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ട്. സ്വയം പ്രതിരോധിക്കാനായി മാത്രമുള്ള പരിമിതമായ വ്യോമാക്രമണം സൈനിക നടപടിയല്ലെന്നും ഇന്ത്യ വിശദീകരിച്ചു. പക്ഷേ തിരിച്ചടിക്കാനായിരുന്നു പാക്കിസ്ഥാന്റെ തീരുമാനം. പാക്കിസ്ഥാൻ ജനതയ്ക്കോ സൈന്യത്തിനോ എതിരേയല്ലാത്ത നടപടിക്കെതിരേ പ്രത്യാക്രമണം നടത്തിയ പാക് നടപടിയാണു പ്രശ്നം വഷളാക്കിയത്.ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കഴിഞ്ഞ ബുധനാഴ്ച രാവിലെ പാക് വ്യോമസേനയുടെ വലിയ വ്യൂഹത്തെ അയച്ചെങ്കിലും അവർക്ക് ഉദ്ദേശിച്ച ലക്ഷ്യം നേടാനായില്ല. ആക്രമിക്കാനെത്തിയ പാക് വിമാനങ്ങളെ ഇന്ത്യൻ സേന തുരത്തിയതിനാലാണു വലിയ ദുരന്തം ഒഴിവായത്. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവച്ചിട്ട ശേഷമാണ് ഇന്ത്യയുടെ വീരപുത്രൻ അഭിനന്ദൻ, വെടിയേറ്റ തന്റെ വിമാനത്തിൽനിന്നു സ്വയം ഇജക്ട് ചെയ്തു രക്ഷപ്പെട്ടത്.
പക്ഷേ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചിലയിടങ്ങളിൽ ബോംബ് വർഷിക്കാനും ഇന്ത്യയുടെ മിഗ് 21 ബൈസണ് വിമാനം വെടിവച്ചിടാനും ശത്രുക്കൾക്കു കഴിഞ്ഞു. പാക് പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദന്റെ മോചനം മൂന്നാം ദിവസം സാധ്യമായതാണ് ഇന്ത്യക്ക് ആശ്വാസമായത്. കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യയുടെ മണ്ണിൽ ബോംബ് വർഷിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞു. പാക് വിമാനങ്ങളെ റഡാറിൽ മുൻകൂട്ടിക്കണ്ടു തുരത്താനാകാതെ പോയതിൽ വിഷമം ഉള്ളവരുണ്ട്.
• വിദ്വേഷവിത്ത് പാകരുത്
2001 ഡിസംബർ 13ലെ പാർലമെന്റ് ആക്രമണത്തിനു ശേഷം മുംബൈ, പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്കു പിന്നാലെയാണു പുൽവാമയിൽ ചാവേർ ഭീകരാക്രമണം ഉണ്ടായത്. രഹസ്യാന്വേഷണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും വലിയ തോതിലുള്ള വീഴ്ചയുണ്ടായെന്നതു നിഷേധിക്കാനാകില്ല. സമാധാനത്തിലേക്കു വരുന്പോഴെങ്കിലും ഇത്തരം വീഴ്ചകളും പാളിച്ചകളും കണ്ടെത്തി തിരുത്തേണ്ടതുണ്ട്. പക്ഷേ അതിനെല്ലാം പരിഹാരവും ഭീകരതയെ ഇല്ലായ്മ ചെയ്യാനും യുദ്ധം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന പ്രചാരണമാണു കൂടുതൽ അപകടം.
യുദ്ധം ഒന്നിനും പരിഹാരമാകാറില്ല. മറിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും. അതിലേറെ സ്വന്തം ജനതയുടെയും രാജ്യത്തിന്റെയും ഭാവിയെ ഗുരുതരമായി ബാധിക്കും. ഓരോ യുദ്ധവും ഏതൊരു രാജ്യത്തെയും വർഷങ്ങളോളം സാന്പത്തികമായും അല്ലാതെയും പുറകോട്ടടിക്കുമെന്നതിലും സംശയം വേണ്ട. എല്ലാവിധ തീവ്രവാദത്തെയും ഭീകരതയെയും ഒരുപോലെ അപലപിക്കുകയും ചെറുക്കുകയും ഇല്ലാതാക്കുകയുമാണു പ്രധാനം. സാധാരണക്കാരുടെ മനസിൽ വിദ്വേഷത്തിന്റെയും ഭിന്നതയുടെയും വിത്തുകൾ പാകിയാൽ കൂടുതൽ വലിയ തീവ്രവാദവും ഭീകരതയുമാകും ഇതിലൂടെ വളർത്തുന്നത്.
ഭീകരസംഘടനകൾക്കു പല തലത്തിലുള്ള സഹായവും ലഭിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു രാജ്യത്തെ സർക്കാരും സൈന്യവും തന്നെ ഭീകര ഗ്രൂപ്പുകൾക്ക് പിന്തുണയും സഹായവും നൽകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനുമേൽ ആഗോളസമ്മർദം ശക്തമാകാൻ ഇപ്പോൾ ഇതും കാരണമായി. ഭീകരതയുടെ വേരുകൾ അറക്കുന്പോൾ ഇന്ത്യയിലും ഒരുവിധത്തിലുള്ള തീവ്രവാദവും ഭീകരതയും വളരാൻ അനുവദിക്കുന്നില്ല എന്നുകൂടി ഉറപ്പാക്കേണ്ടതുണ്ട്.
• തച്ചുടയ്ക്കണം, ഭീകരത
ഭീകരതയ്ക്കെതിരായ പോരാട്ടത്തെയും സൈനികരുടെ ത്യാഗങ്ങളെയും രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതും വലിയ ദുരന്തമാകും. താത്കാലിക നേട്ടങ്ങൾക്കായി പാർട്ടി വേദികളിലെല്ലാം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തിനു നേർക്കു ബോംബിട്ടതിനെ രാഷ്ട്രീയപ്രസംഗത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉപയോഗിക്കുന്നുണ്ട്. ആത്മാർഥതയുണ്ടെങ്കിൽ രാഷ്ട്രീയപ്രസംഗങ്ങളിൽനിന്നു മോദിയും രാഹുലും അടക്കം എല്ലാ നേതാക്കളും സൈനിക നടപടികൾ ഒഴിവാക്കുക പ്രധാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുതേടാനുള്ള കുതന്ത്രം മനസിലാക്കാൻ ഇന്ത്യൻ ജനതയ്ക്കു കഴിയും. രാജ്യവും രാജ്യസുരക്ഷയും രാഷ്ട്രീയത്തേക്കാൾ മുഖ്യമാകണം. വാചകക്കസർത്തുകൾ അവസാനിപ്പിച്ച്, തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ദീർഘകാല നടപടികളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കാൻ രാഷ്ട്രീയ നേതൃത്വം ഇനിയെങ്കിലും തയാറാകേണ്ടത് അനിവാര്യമാണ്. ഇന്ത്യ ജയിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ നിർമിത വിദേശ പൗരൻ
ലോക ഭൂപടത്തിൽ മറ്റെല്ലാറ്റിനെയുമെന്നപോലെ ഇന്ത്യ വെറുമൊരു രാജ്യമല്ല. ബഹുസ
കരുത്താർജിക്കണം കർഷകർ; വളരണം വിപണി
കാർഷിക ഭൂമികയുടെ തറവാട് എന്ന വിശേഷണം മീനച്ചിലിനു സ്വന്തം. മല
വനിതാരോദനം, വനിതാവിജയം
ലോകവിചാരം / സെർജി ആന്റണി
സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ
ശരിക്കും മണ്ടന്മാർ ലണ്ടൻകാർ !
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കിട്ടാത്ത മുന്തിരി പു
കരുണയുടെ മുഖം
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് ഫ്രാൻസിസ് എന്ന പേര് പ്ര
പ്ലാസ്റ്റിക് വിഷപ്പുക ദുരന്തങ്ങൾ തടയാം
പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആ
പൗരത്വബിൽ : ലക്ഷ്യം വലിയ പൊളിച്ചെഴുത്ത്
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭ
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
Latest News
ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
ജോഷ് ഹസിൽവുഡിന് പരിക്ക്; കളിക്കുന്ന കാര്യം സംശയത്തിൽ
റഷ്യയിലെ മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്
കാനഡയിൽ കാൽനടയാത്രക്കാർക്ക് നേരെ അജ്ഞാതന്റെ വെടിവയ്പ്
ഡൽഹിയിൽ വൻ തീപിടിത്തം
Latest News
ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി
ജോഷ് ഹസിൽവുഡിന് പരിക്ക്; കളിക്കുന്ന കാര്യം സംശയത്തിൽ
റഷ്യയിലെ മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്
കാനഡയിൽ കാൽനടയാത്രക്കാർക്ക് നേരെ അജ്ഞാതന്റെ വെടിവയ്പ്
ഡൽഹിയിൽ വൻ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact ed
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top