Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അജൻഡകൾ മാറുന്ന ദേശീയ രാഷ്ട്രീയം
Saturday, March 9, 2019 12:49 AM IST
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അപ്രതീക്ഷിതമായാണു രാഷ്ട്രീയത്തിൽ ചുഴികളും തിരിവുകളും സംഭവിക്കുന്നത്. ഇങ്ങനെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമായി തിരിക്കുന്നതിലാണ് ഒരോ നേതാവിന്റെയും ഭരണാധികാരിയുടെയും പ്രാഗത്ഭ്യം. ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇപ്രകാരമുള്ള ഒരു ഗതിമാറ്റമാണ്. വളരെ പെട്ടെന്നാണു ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയങ്ങൾ പലതും അപ്രസക്തമാവുകയും പുൽവാമയിലെ തീവ്രവാദി ആക്രമണവും ദേശീയ സുരക്ഷയും പാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള മിന്നലാക്രമണവുമൊക്കെ ദേശീയ ശ്രദ്ധയിലേക്കു കടന്നുവരികയും ചെയ്തത്.
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ സമ്മതിദായകരുടെ ശ്രദ്ധയെയും അവരുടെ വിധിയെഴുത്തിനെയും സ്വാധീനിക്കും. ഫെബ്രുവരി പതിനാലിനു പുൽവാമയിൽ ഭീകരവാദി ആക്രമണം ഉണ്ടാകുന്നതിനുമുമ്പ് കടുത്ത പ്രതിരോധത്തിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഉണ്ടായ പരാജയങ്ങളും രണ്ടു ഡസനോളം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപപ്പെട്ടുവന്ന മഹാസഖ്യവും റഫാൽ യുദ്ധവിമാന കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടർച്ചയായി നടത്തുന്ന കടന്നാക്രമണങ്ങളും പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളും ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്നുണ്ടായ കൊഴിഞ്ഞുപോക്കുകളും വ്യാപകമായ കർഷക പ്രക്ഷോഭങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പുകൂടി നേരിടുന്നതിലുള്ള അസ്വസ്ഥത ബിജെപിയുടെ മുതിർന്ന പല നേതാക്കന്മാരുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായി. ആർഎസ്എസിന്റെ കണ്ണിലുണ്ണിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മോദിയെക്കുറിച്ചുള്ള ദ്വയാർഥം വരുന്ന പല പ്രസ്താവനകൾക്കും പിന്നിൽ സംഘ പരിവാറിന്റെ ആശീർവാദം ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു . മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരേ ബിജെപിയിൽ അതൃപ്തി വളരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ ഗണ്യമായി കുറയുമെന്നും പാർട്ടിക്കോ മുന്നണിക്കോ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ല എന്നുമായിരുന്നു പുറത്തുവന്ന അഭിപ്രായസർവേകളുടെ പ്രവചനം. മോദി പ്രധാനമന്ത്രി ആയതിനു ശേഷം അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ സർവേ ഫലങ്ങളാണ് ഫെബ്രുവരി ആദ്യം പുറത്തുവന്നത്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ ജനസമ്മതിയിൽ വൻ കുതിച്ചുകയറ്റം ഉണ്ടായി. പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയിൽ ഒരു ഭരണമാറ്റത്തിന്റെ സൂചനകൾ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ പുറത്തുവിട്ടു.
ഇപ്രകാരം ദേശീയ രാഷ്ട്രീയം കലുഷിതമായി നിൽക്കുമ്പോഴാണ് ഫെബ്രുവരി പതിനാലിന് അപ്രതീക്ഷിതമായി പുൽവാമയിൽ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. നാൽപ്പതോളം ധീര ജവാന്മാരുടെ ജീവൻ കവർന്നെടുത്ത തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോഴും മോദി സർക്കാരിന്റെ പാളിപ്പോയ കാഷ്മീർ നയത്തിനെതിരേ വിമർശനം പല കോണുകളിൽനിന്നും ഉണ്ടായി. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന പത്തു വർഷം കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ ഇന്ത്യയുടെ മുഖ്യധാരയോട് ചേർത്തുനിർത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായി.
കാഷ്മീരിലെ ചെറുപ്പക്കാരെ തീവ്രവാദത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിനായി വലിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തു സൃഷ്ടിക്കപ്പെട്ടത്. കാഷ്മീരിന്റെ അടിസ്ഥാന വികസനത്തിന് പതിനായിരക്കണക്കിന് കോടി രൂപയുടെ വൻ വികസന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. പത്തു കിലോമീറ്ററോളം നീളുന്ന ലോകത്തെതന്നെ വലിയ തുരങ്ക പാതകളിൽ ഒന്നായ പട്നി ടോപ്പ് പാതയ്ക്ക് തറക്കല്ലിട്ടതു മൻമോഹൻ സിംഗ് സർക്കാരാണ്. അതുപോലെ ജമ്മു- ഉധംപുർ റെയിൽവേ ലൈൻ ഉൾപ്പെടെ വൻ വികസന പദ്ധതികൾ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായി .
കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നടപ്പാക്കിയ പദ്ധതികളോടു ജനങ്ങൾ അനുകൂലമായി പ്രതികരിച്ചതിന്റെ നേർചിത്രമായിരുന്നു നിരവധി വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വലിയ ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത്. കൂടാതെ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നണി സർക്കാരും കേന്ദ്ര സർക്കാരിനൊപ്പം നിന്നതുകൊണ്ടു കാഷ്മീർ രാഷ്ട്രീയം ക്രിയാത്മകമായി മുന്നോട്ടുപോകുന്നതിനു സാധിച്ചിരുന്നു. ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷവും കാഷ്മീരിലെ മുസ്ലിം ഭൂരിപക്ഷവും തമ്മിലുള്ള രസതന്ത്രം ചേർത്തുകൊണ്ടുപോകുന്നതിനും ഈ മുന്നണി സർക്കാരിനു സാധിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള വർഗീയ ചേരിതിരിവാണ് കാഷ്മീരിൽ ഉണ്ടായത്. തെരഞ്ഞെടുപ്പിനു മുമ്പ് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച ബിജെപിയും പിഡിപിയും തെരഞ്ഞെടുപ്പിനുശേഷം അധികാരമെന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു. എന്നാൽ, അധികാരത്തിനുവേണ്ടി ഏച്ചുകെട്ടി ഉണ്ടാക്കിയ ബിജെപി- പിഡിപി സർക്കാരിനു കാഷ്മീരിലെ ജനങ്ങളുടെ ഭാഗത്തുനിന്നു സ്വീകാര്യത ഉണ്ടായില്ല . വിഘടനവാദികളോടും അവരുടെ നിലപാടുകളോടും ഭരണകക്ഷിയായ പിഡിപി സ്വീകരിച്ച അയഞ്ഞ സമീപനവും ഇക്കാലത്തു കാഷ്മീരിൽ വീണ്ടും തീവ്രവാദം ശക്തിപ്പെടുന്നതിനു കാരണമായി.
അവസാനം മുന്നണി സർക്കാർ തകർന്നതും ഇതര പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും ബദൽ സർക്കാരിനുള്ള സാധ്യത നിലനിൽക്കെത്തന്നെ അപ്രതീക്ഷിതമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതുമൊക്കെ കാഷ്മീരിലെ ജനങ്ങളിൽ ഒരുവിഭാഗത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം ശക്തമാകുന്നതിനു കാരണമായി. ഇതിന്റെ തുടർച്ചയായി സുരക്ഷാ സൈനികർക്കെതിരേ കാഷ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മോദി സർക്കാർ പിന്തുടർന്ന കാഷ്മീർ നയം പാളി എന്നു പറയാം.
പുൽവാമ ആക്രമണത്തിന് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനു തിരിച്ചടി നൽകിയ ദിവസം രാജസ്ഥാനിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞതു കഴിഞ്ഞ തവണത്തെപ്പോലെ തനിക്ക് ഒരവസരം കൂടി തരണം എന്നാണ്. ഒരു ഇടവേളയ്ക്കുശേഷം ഇപ്പോൾ വീണ്ടും റഫാൽ ഇടപാട് ചർച്ചയായിരിക്കുന്നു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ അജൻഡ വ്യക്തമായിത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നു പറയാം.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top