Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രാഷ്ട്രീയഗതി മാറുന്നു
Tuesday, March 12, 2019 1:02 AM IST
ഭാരതീയം 1951-2019 / റ്റി.സി. മാത്യു-4
ആസാമിൽ വിദേശിവിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്ന അവസരത്തിലാണ് 1980-ലെ പൊതു തെരഞ്ഞെടുപ്പ് നടന്നത്. അവിടത്തെ 14-ൽ രണ്ടു സീറ്റിലേ പോളിംഗ് നടന്നുള്ളൂ. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിക്കു പരിഹാരം ഉണ്ടാക്കാനാവാത്ത പ്രശ്നമായി അതു ശേഷിച്ചു.
പഞ്ചാബിൽ വളർന്ന ഖാലിസ്ഥാൻ വാദ പ്രക്ഷോഭണമാണ് ഇന്ദിരയുടെ രണ്ടാം വരവിൽ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളി. അകാലിദളിന്റെ സ്വാധീനം ചെറുക്കാൻ കോൺഗ്രസിലെ ചിലർ പ്രോത്സാഹിപ്പിച്ച ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന യാഥാസ്ഥിതിക മതപ്രഭാഷകൻ ഖാലിസ്ഥാൻ നീക്കത്തിന്റെ നേതാവായി മാറി. സുവർണക്ഷേത്രത്തിൽ സായുധരായ നൂറുകണക്കിന് അനുയായികളുമൊത്ത് ഇയാൾ തന്പടിച്ചു. പഞ്ചാബിലുടനീളം അക്രമങ്ങളും അട്ടിമറികളും ഉണ്ടായി. ഒടുവിൽ 1984 ജൂൺ ആദ്യവാരം സുവർണക്ഷേത്രത്തിൽ പട്ടാളം ഇരച്ചുകയറി. ആഭ്യന്തര സുരക്ഷാരംഗത്തു കരസേന ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യം. ഒരാഴ്ചയോളമെടുത്തു ഹർമന്ദിർ സാഹിബിലെ ഭീകരരെയും വിഘടനവാദികളെയും ഇല്ലായ്മ ചെയ്യാൻ.
ഇന്ദിരയുടെ രക്തസാക്ഷിത്വം
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നു പേരിട്ട ആ സൈനിക നടപടി വിജയിച്ചു. എന്നാൽ, അതിന് ഉത്തരവിട്ട പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ 1984 ഒക്ടോബർ 31-ന് ഔദ്യോഗിക വസതിയിൽ സിക്കുകാരായ അംഗരക്ഷകർ വധിച്ചു. അധികാരത്തിലിരിക്കെ രക്തസാക്ഷിയായ പ്രധാനമന്ത്രിയായി ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ പ്രധാനമന്ത്രി. ഇന്ദിരാവധത്തിനു പിന്നാലെ ഡൽഹിയിലും മറ്റും സിക്കുകാരെ കൂട്ടമായി കൊന്നൊടുക്കിയ ദുരന്തവുമുണ്ടായി.
കീഴ്വഴക്കങ്ങൾ മാറ്റിവച്ച് ഇന്ദിരയുടെ പുത്രൻ രാജീവ് ഗാന്ധിയെ കോൺഗ്രസ് പ്രധാനമന്ത്രിയാക്കി. രണ്ടു മാസത്തിനുശേഷം പൊതു തെരഞ്ഞെടുപ്പ് നടത്തി. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. 49.1 ശതമാനം വോട്ടും 404 സീറ്റും. രണ്ടക്ക സംഖ്യയിലെത്തിയത് നാലു പ്രതിപക്ഷ പാർട്ടികൾ മാത്രം.
വലിയ ജനപിന്തുണയോടെ ജയിച്ച രാജീവ് ഗാന്ധി നിരവധി മേഖലകളിൽ മാറ്റത്തിനു തുടക്കമിട്ടു. ഐടി, ടെലികോം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ കാൽവയ്പുകൾ ഉണ്ടായി.
തമിഴ് പുലികളും രാജീവ് ഗാന്ധിയും
പഞ്ചാബ്, ആസാം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രാജീവ് ഗാന്ധിക്കു കഴിഞ്ഞു. എന്നാൽ, ശ്രീലങ്കൻ വിഷയത്തിൽ ചുവടുതെറ്റി. ഇന്ത്യയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ സമാധാനകരാർ തമിഴ്പുലികൾ മാനിച്ചില്ല. ഇതു പുലികൾക്കെതിരേ സൈനിക നടപടിക്കു വഴി തെളിച്ചു. അതിന്റെ പ്രതികാരം രാജീവ് അധികാരത്തിൽനിന്നു മാറി ഒന്നര വർഷം കഴിഞ്ഞാണുണ്ടായത്. 1991-ലെ പൊതു തെരഞ്ഞെടുപ്പുവേളയിൽ പ്രചാരണയോഗത്തിൽ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിയായി.
രാജീവിന്റെ ഭരണകാലത്താണു മുസ്ലിം വിവാഹമോചനവുമായി ബന്ധപ്പെട്ട ഷാബാനു കേസ് വിധി. വിധിയെ യാഥാസ്ഥിതികർ എതിർത്തപ്പോൾ അവരുടെ താത്പര്യാനുസരണം നിയമനിർമാണത്തിന് അദ്ദേഹം വഴങ്ങി.
അയോധ്യയും ബോഫോഴ്സും
ഇതിനിടെ ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്തു രാമക്ഷേത്രം പണിയാൻ ശ്രമം തുടങ്ങി. ക്ഷേത്രത്തിനു ശിലാന്യാസ് നടത്താൻ അനുമതി നല്കി.
രാഷ്ട്രീയമായി രാജീവ് ഗാന്ധിയെ ദുർബലനാക്കുന്നവിധം രാഷ്ട്രപതി സെയിൽസിംഗുമായുള്ള ഏറ്റുമുട്ടലും ധനമന്ത്രി വി.പി. സിംഗുമായുള്ള അകൽച്ചയും വളർന്നു. ഇതിനിടെയാണ് ബോഫോഴ്സ് പീരങ്കി ഇടപാടിലെ അഴിമതിരേഖകൾ പുറത്തുവന്നത്.
വി.പി. സിംഗ് ഭരണത്തിൽ
വി.പി. സിംഗ് കോൺഗ്രസ് വിട്ട് പാർട്ടി രൂപീകരിച്ചു. മറ്റു ചില കക്ഷികളെ ചേർത്തു ജനതാദൾ ആയി. ലയിക്കാത്ത കക്ഷികളെക്കൂടി ഉൾപ്പെടുത്തി ദേശീയ മുന്നണി ഉണ്ടാക്കി. ഇടതുപക്ഷവും ബിജെപിയും ഈ മുന്നണിയോടു ധാരണയിലെത്തി. 1989 നവംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീണ്ടും അധികാര നഷ്ടം.
197 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിച്ചില്ല. 143 അംഗ ജനതാദളിന്റെ നേതാവ് വി.പി. സിംഗ് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കി. എല്ലാ ആഴ്ചയും ഇടതു-ബിജെപി പ്രതിനിധികളുമായി സിംഗ് കൂടിക്കാഴ്ച നടത്തി ഭരണത്തിന്റെ അജൻഡ നിശ്ചയിച്ചു.
മണ്ഡൽ റിപ്പോർട്ട്
ബിജെപി ഇതിനിടെ തങ്ങളുടെ ഹിന്ദുത്വ അജൻഡ വിപുലമാക്കാൻ നീക്കം തുടങ്ങി. അവരെ മറികടക്കാനും ദേശീയ രാഷ്ട്രീയത്തിൽ സ്വന്തമായൊരു അടിത്തറ ഉണ്ടാക്കാനും വി.പി. സിംഗ് തന്റെ വജ്രായുധം പ്രയോഗിച്ചു. ജനതാ സർക്കാർ നിയോഗിച്ച മണ്ഡൽ കമ്മീഷൻ പിന്നോക്ക ജാതിക്കാർക്കു സംവരണം ശിപാർശ ചെയ്ത റിപ്പോർട്ട് സിംഗ് നടപ്പാക്കി. 27 ശതമാനം സംവരണം പ്രഖ്യാപിച്ചത് ഉത്തരേന്ത്യയിലെ മറ്റു പിന്നോക്ക ജാതി (ഒബിസി) കളെ ഒരു രാഷ്ട്രീയ ഗ്രൂപ്പായി മാറ്റി. യാദവരും കുർമികളും ജാട്ടുകളും ഒക്കെ ഉൾപ്പെട്ട ഒരു വിഭാഗം ജനതാദളിലായി. പിന്നീട് ബിഹാറിൽ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, യുപിയിൽ മുലായംസിംഗ് യാദവ്, ഹരിയാനയിൽ ഒ.പി. ചൗത്താല എന്നിവരുടെ രാഷ്ട്രീയമായി ഇതു മാറി.
രഥയാത്ര
ഇതു കൂടിയായപ്പോൾ ബിജെപി കൂടുതൽ തീവ്ര നിലപാടിലായി. ഗുജറാത്തിൽനിന്ന് അയോധ്യയിലേക്ക് എൽ.കെ. അഡ്വാനി രഥയാത്ര പ്രഖ്യാപിച്ചു. രഥയാത്ര ബിഹാറിൽ പ്രവേശിച്ചപ്പോൾ ലാലുവിന്റെ സർക്കാർ അഡ്വാനിയെ അറസ്റ്റ് ചെയ്തു. ബിജെപി പിന്തുണ പിൻവലിച്ചു. വി.പി. സിംഗ് മന്ത്രിസഭ വീണു. പിന്നീടു ജനതാദൾ പിളർന്നു. കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. ഒരു വർഷത്തിനുശേഷം കോൺഗ്രസ് പിന്തുണ പിൻവലിച്ചു. ചന്ദ്രശേഖർ വീണു. 1991 മേയ് മാസത്തിലേക്കു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
വി.പി. സിംഗ്, ചന്ദ്രശേഖർ കാലഘട്ടത്തിൽ മറ്റു രണ്ടു കാര്യങ്ങൾ കൂടി നടന്നു. കാഷ്മീരിൽ തീവ്രവാദം ഉടലെടുത്തു. കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പുത്രി റുബിയയെ തട്ടിയെടുത്ത തീവ്രവാദികളുടെ വിലപേശലിനു കേന്ദ്രം വഴങ്ങി. പിന്നീടു തീവ്രവാദികൾ തിരിഞ്ഞുനോക്കിയിട്ടില്ല. പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദക്കാർ ഭീകരപ്രസ്ഥാനങ്ങളോടു ചേർന്നു. വിഘടനവാദി നേതാക്കളുടെ എണ്ണം കൂടി.
സ്വർണം പണയം വച്ചു
മറുവശത്തു രാജ്യം സാന്പത്തിക കുഴപ്പത്തിലായി. കുവൈത്തിലെ ഇറാക്കി ആക്രമണത്തോടെ ഇന്ത്യയുടെ വിദേശനാണ്യശേഖരം തുച്ചമായി. കടത്തിന്റെ ഗഡു അടയ്ക്കാൻ പണം കിട്ടുന്നതിനു റിസർവ് ബാങ്കിന്റെ സ്വർണം ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വയ്ക്കേണ്ടി വന്നു.
ജാതി രാഷ്ട്രീയത്തിന്റെ പ്രാബല്യം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച, കാഷ്മീർ തീവ്രവാദം, സാന്പത്തിക തകർച്ച തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് 1991-ലെ തെരഞ്ഞെടുപ്പ് നടന്നത്.
പകുതി വോട്ടിംഗ് കഴിഞ്ഞപ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം. ബാക്കി പകുതിയിൽ കോൺഗ്രസിനു മുന്നേറ്റം സാധിച്ചതിനാൽ കോൺഗ്രസ് 232 സീറ്റിലെത്തി ഭരണം പിടിച്ചു. നെഹ്റു -ഗാന്ധി കുടുംബത്തിൽനിന്നല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രധാനമന്ത്രി ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top