Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ടിക്കാറാം മീണയുടെ മുന്നറിയിപ്പുകൾ
Saturday, March 16, 2019 11:24 PM IST
അനന്തപുരി/ദ്വിജൻ
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതം ആയുധമാക്കുന്നതിനെതിരെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ നൽകിയ മുന്നറിയിപ്പുകൾ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുകയോ ആശങ്ക ഉണ്ടാക്കുകയോ ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പു നിയമം 123 (3) വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിന് മതവികാരം ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റാണ്. കേരളത്തിൽ തന്നെ ഈ വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുക മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കപ്പെട്ടവർ പോലും ഉണ്ട്. അതുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പുകൾ നിസാരമല്ല.
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചാൽ പിന്നെ തെരഞ്ഞെടുപ്പു കാര്യങ്ങളിൽ ഇടപെടാൻ കോടതി പോലും കൂട്ടാക്കില്ല. തെരഞ്ഞെടുപ്പു നടന്നശേഷം മാത്രമാണു നടത്തിപ്പ് സംബന്ധിച്ച പരാതികൾ കേൾക്കുകയും വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്യുക. അതുകൊണ്ടു മുഖ്യ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനുമായി ഉടക്കുന്നതു സൂക്ഷിച്ചുവേണം.
കേന്ദ്രമന്ത്രിയായിരുന്ന പി.സി. തോമസ് 2004 ൽ മൂവാറ്റുപുഴയിൽ നിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ വകുപ്പനുസരിച്ച് ഹൈക്കോടതിയും പിന്നീടു സുപ്രീം കോടതിയും കുറ്റകരമായി കാണുകയും അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു കാലത്ത് തോമസിനു വോട്ടു ചോദിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണു വിവാദമായത്. ബിജെപി ഭരണത്തിലെത്താൻ പോകുന്നതുകൊണ്ട് വടക്കേ ഇന്ത്യയിലെ കത്തോലിക്കാ മിഷനറിമാരുടെ സുരക്ഷയ്ക്കായി നല്ല കത്തോലിക്കാ വിശ്വാസിയായ, എൻഡിഎ യുടെ തോമസ് തെരഞ്ഞെടുക്കപ്പെടണം എന്നായിരുന്നു അതിലെ ആഹ്വാനം.
അതു തെരഞ്ഞെടുപ്പു നിയമത്തിന്റെ ലംഘനമായി ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ പ്രകാരം 2010-ൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തോമസിനെ മൂന്നു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കി. അതിനുശേഷം ഈ വർഷമാണു തോമസ് പാർലമെന്റിലേക്കു മത്സരിക്കുന്നത്.
2017 ജനുവരി രണ്ടിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് മൂന്നിനെതിരെ നാല് എന്ന തോതിൽ ഈ പരിമിതി അംഗീകരിക്കുകയും ചെയ്തു. മതപരമായി വോട്ടു പിടിക്കുന്നത് ഇന്നു രാജ്യത്തു കുറ്റമാണ്.
ഏട്ടിലെ പശു
കോടതിവിധിയും നിയമവും ഉണ്ടെങ്കിലും വാസ്തവത്തിൽ എന്താണു നടക്കുന്നത്? എല്ലാ പാർട്ടികളും സ്ഥാനാർഥിനിർണയത്തിൽ പോലും മതവും ജാതിയും നോക്കുന്നു. ഭാരതീയ ജനതാപാർട്ടി ദേശീയ തലത്തിൽ സവർണരുടെ വോട്ട് നേടുന്നു. "ഹിന്ദുത്വ’ പാർട്ടിയുടെ മുദ്രാവാക്യമാണ്. മായാവതിയും പാസ്വാനും എല്ലാം ദളിതരുടെ വോട്ടാണു നോക്കുന്നത്. നിതീഷ് കുമാറും ലാലുവും സമാജ് വാദി പാർട്ടിയുമെല്ലാം പിന്നോക്ക സമുദായങ്ങളുടെ വോട്ട് നോക്കുന്നു. മുസ്ലിം ലീഗ് മുസ്ലിംകളുടെ പാർട്ടിയാണ്. അതായത് ഇവിടെ ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല.
അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രമാണ് കഴിഞ്ഞ നാലഞ്ചു തെരഞ്ഞടുപ്പുകളിലെ ബിജെപിയുടെ മുഖ്യവിഷയമെന്ന് ആർക്കാണ് അറിയാത്തത്? അതുപോലെ കേരളത്തിലും ശബരിമല ഒരു തെരഞ്ഞെടുപ്പു വിഷയമായി മാറ്റാൻ നോക്കിയിരിക്കുകയായിരുന്നു ബിജെപി. അപ്പോഴാണു ടിക്കാറാം മീണയുടെ മുന്നറിയിപ്പുകൾ- ശബരിമല തെരഞ്ഞെടുപ്പു പ്രചാരണ ആയുധം ആക്കിക്കൂടെന്ന്. ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കുന്നതു നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തെറ്റാണോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരും.
തെരഞ്ഞെടുപ്പ് നടത്തേണ്ടതും നടക്കേണ്ടതും ഭരണഘടന അനുസരിച്ചാണ്. ഭരണഘടന നല്കുന്ന അധികാരമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്. ആരും തങ്ങളുടെ പരിധികൾ ലംഘിക്കാൻ നോക്കരുത്. നോക്കിയാൽ എതിർപ്പുണ്ടാവും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ പണ്ടു കാട്ടിയ മാതൃക നല്ലതാണ്. അതു നിയമത്തിനുള്ളിൽ നിന്നുള്ളതായിരുന്നു എന്നു മറക്കരുത്.
ശബരിമലയിലെ സർക്കാർ നടപടികൾ തെരഞ്ഞെടപ്പു വിഷയം ആക്കരുതെന്നു പറയാൻ ടിക്കാറാം മീണയക്ക് അധികാരമുണ്ടോ എന്ന ചോദ്യം വരുന്നു. കേന്ദ്രത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനില്ല എന്നാണു നിയമ വിദഗ്ധർ പറയുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കെതിരെ കമ്മീഷനു പരാതി കൊടുക്കാം. തിരുത്തലുകളും നേടാം.
എതിർപ്പിനെ മാന്യമായി നേരിട്ട് സംസാരിക്കാൻ ഉദ്യോഗസ്ഥർക്കാവണം. ജനാധിപത്യത്തിൽ ജനനേതാക്കൾ ബഹുമാനിക്കപ്പെടണം. അവരെ കേൾക്കാനും അവരുടെ ആശങ്കകൾ മാറ്റാനും തെരഞ്ഞെടുപ്പ് ഓഫീസർക്കു സാധിക്കണം. അത്തരത്തിലായിരുന്നില്ല മീണയുടെ ഓഫീസിലെ പെരുമാറ്റത്തിന്റെ ക്ലിപ്പിംഗുകൾ നൽകിയ ചിത്രം.
തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് മതം എന്ന വാക്കേ പ്രചാരണത്തിൽ ഉപയോഗിച്ചു കൂടാ എന്നൊന്നുമില്ല. മനുഷ്യന്റെ അടിസ്ഥാന മനുഷ്യാവകാശമാണു മതം. ഏതെങ്കിലും രാഷ്ട്രീയപാർട്ടി മതസ്വാതന്ത്ര്യത്തിന് എതിരാണെങ്കിൽ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ മറ്റു പാർട്ടികൾക്ക് അവകാശം ഉണ്ടാകണം. അതു സ്വതന്ത്രമായ പൊതു തെരഞ്ഞെടുപ്പിന് ആവശ്യമാണ്.
കേരളത്തിലെ ചിത്രം
ഇടതുമുന്നണിയിൽ പുറമെ എല്ലാം ശാന്തമാക്കി. സങ്കടമുള്ളവർക്കു രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് 16 സീറ്റും സിപിഎം എടുത്തു. എന്നിട്ടും ജനാധിപത്യമുന്നണിയിൽ ജോസഫിന് ഉണ്ടായ ബുദ്ധിമുട്ടിൽ കോടിയേരിക്കു വല്ലാത്ത വേദനയാണ്. ജനാധിപത്യമുന്നണിയിലെ വിഷയങ്ങൾ ഉണ്ടാക്കാവുന്ന മാറ്റിമറിച്ചിലുകളെക്കുറിച്ചാണ് നോട്ടം. അതു ഇടതുമുന്നണിക്കു പാരയാകുമോ എന്നു സംശയിക്കുന്നതു നല്ലതാണ്. മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്തു നിന്ന് ഇറക്കി പാർട്ടിയും ഭരണവും ഒന്നിച്ചുപിടിക്കുന്ന കൃഷ്ണൻ കുട്ടിയുടെ പാർട്ടിക്കോ വീരേന്ദ്ര കുമാറിന്റെ പുത്രൻ ശ്രേയാംസ് കുമാറിനോ ഒന്നും സീറ്റ് കിട്ടാത്തത് കോടിയേരിയെ വേദനിപ്പിക്കുന്നില്ല.
ശ്രേയാംസ്കുമാറിന്റെ പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാമെന്നു വാഗ്ദാനം ഉണ്ടത്രെ. കൃഷ്ണൻ കുട്ടിയുടെ പാർട്ടിക്ക് അതും ഇല്ല. വീരേന്ദ്രകുമാറടക്കമുള്ളവർ ഇടതു കൂടാരം വിട്ടപ്പോൾ കൂടെനിന്ന് മുന്നണിയെ ശക്തമാക്കിയ മാത്യു ടിയെ ഒന്നുമല്ലാതാക്കിയവർ പഠിക്കട്ടെ എന്നാവും സിപിഎം ചിന്ത. ഗണേഷ് കുമാറിനെപ്പോലുള്ളവർ കൈമെയ് മറന്ന് ഇടതു സഖാക്കൾക്കു വേണ്ടി വോട്ടുചോദിക്കുന്നുണ്ട്.
കുമ്മനം അടക്കമുള്ളവർ എത്തി ബിജെപിയുടെ കളവും സജീവമാക്കുന്നു. എങ്കിലും ജനാധിപത്യ പാർട്ടിക്കാരുടെ അസ്കൃതകൾ അവരും അനുഭവിക്കുന്നതായാണു വാർത്ത. ശ്രീധരൻപിള്ള വീണ്ടും പാർശ്വവത്കരിക്കപ്പെടുമെത്രെ. അവരുടെയും സ്ഥാനാർഥികളായില്ല. അവരുടെ പ്രധാന കൂട്ടുകാരായ ബിഡിജെഎസിന്റെ അവസ്ഥയാണ് പരിതാപകരം. പാർട്ടിയുടെ സ്ഥാപകൻ ഇടതുപക്ഷത്താണ്. ആലപ്പുഴയിൽ ഇടതു സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ ഞാൻ തലമുണ്ഡനം ചെയ്തു കാശിക്കു പോകുമെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
അറിയപ്പെടുന്ന ഈഴവ സമുദായ നേതാവായ അടൂർ പ്രകാശിനെപ്പോലും തോൽപ്പിക്കാൻവേണ്ടി പ്രവർത്തിക്കത്തക്കവിധം കഠിനമായിരിക്കുന്നു നടേശന്റെ ഇടതു തീവ്രത. കൗതുകകരമാണ് ആ കുടുംബ വിശേഷങ്ങൾ. മകൻ തുഷാർ മത്സരിക്കരുതെന്നാണ് അച്ഛന്റെ ഉപദേശം. തൃശൂരിൽ നിന്നാലും ജയിക്കില്ല എന്ന് അച്ഛൻ നടേശൻ പറഞ്ഞു കഴിഞ്ഞു. എസ്എൻഡിപി നേതാക്കളാരും മത്സരിക്കരുത്. ബിഡിജെഎസ് പിരിച്ചുവിടാത്തത് എന്തേ എന്നാണു സംശയം.
ബിജെപിയും സിപിഎമ്മും ഒരേ തരത്തിലുള്ള പ്രചാരണതന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഉന്നത സ്ഥാപനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കുന്നതിന് തങ്ങളുടെ ഏറാൻമൂളികളെ നിയമിക്കുക, അധികാരം ഉപയോഗിച്ചും എതിരാളികളെ ബുദ്ധിമുട്ടിലാക്കുക തുടങ്ങിയ അടവുകൾ ഒരേ രീതിയിൽ ഉപയോഗിക്കപ്പെടുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ കേളി കൊട്ട് ഉയർന്നപ്പോൾ വീണ്ടും പഴയ ഒരു പരാതി പൊടിതട്ടിയെടുത്ത് പോലീസ് വരുന്നത് വെറുതെയല്ലെന്ന് ആർക്കും മനസിലാകും. പാർട്ടിക്കാരുടെ പീഡന കഥകളിൽ പാർട്ടി തന്നെ തീരുമാനമെടുത്ത ശേഷമാണ് കോണ്‍ഗ്രസുകാർക്കെതിരെ പോലീസ് കേസ്.
രാഹുൽ തിളങ്ങുന്നു
ദേശീയ തലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നല്ല തിളക്കമാണു കാഴ്ച വയ്ക്കുന്നത്. മോദിയെ കടന്നാക്രമിച്ചും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ കൊടുത്തും അദ്ദേഹം ജനശ്രദ്ധ നേടുന്നു. അന്തസുള്ള കടന്നാക്രമണങ്ങൾ. ബോധ്യം പകരുന്ന പ്രതികരണങ്ങൾ. ആത്മാർഥത തുളുന്പുന്ന പ്രഖ്യാപനങ്ങൾ. എല്ലാം അദ്ദേഹത്തെ ഉന്നതനാക്കുന്നു. തമിഴ്നാട്ടിൽ രാഹുൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലെ ജീവനും, പഠന വൈകല്യമുള്ള കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചോദ്യവുമായി എണീറ്റ പെണ്‍കുട്ടിയെ ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ മോദി ഇരുത്തുന്നതും തമ്മിൽ പലരും താരതമ്യം നടത്തി.
മോദി ആരുടെയും ചോദ്യങ്ങൾ നേരിടാനാവാതെ മാറിനടക്കുന്പോൾ എല്ലാവരുടെയും സംശയങ്ങൾക്കു വിശദീകരണവുമായി രാഹുൽ എത്തുന്നു. ഒരു പുതിയ രാഹുലാണു മുന്നിൽ. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഈ യുവാവ് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ കൂടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top